Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നമ്മുടെ ലോകം സുന്ദരമാക്കാൻ
ഉള്ളതൊക്കെ ലോകത്തിനു വിതംവച്ചു കടന്നുപോകുന്ന ചില മനുഷ്യരുണ്ട്. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒന്നും അവരെ കാണില്ല. പക്ഷേ, അവർ മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കും...
ആദ്യരംഗം. നഗരത്തിലെ സൈഡ് വാക്കിലൂടെ നടന്നുവരുന്ന ചെറുപ്പക്കാരന്റെ തലയിൽ വെള്ളം വീഴുന്നു. മുകളിലേക്കു നോക്കിയപ്പോൾ അത് ഒരു കെട്ടിടത്തിനു മുകളിൽനിന്നു വീഴുന്ന വെള്ളമാണെന്ന് അയാൾ കണ്ടു. അടുത്ത നിമിഷം അയാളുടെ ശ്രദ്ധയിൽപ്പെട്ടതു പാതയോരത്തിരുന്ന ഒരു പൂച്ചട്ടിയിലെ വാടിത്തളർന്നു നിൽക്കുന്ന പൂച്ചെടിയാണ്. പെട്ടെന്നയാൾ ആ പൂച്ചട്ടിയെടുത്തു വെള്ളം വീഴുന്ന സ്ഥലത്തുവച്ചു.
അടുത്ത രംഗം. ഉന്തുവണ്ടിയിൽ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഒരു സ്ത്രീ റോഡിനു മറുവശത്തെത്തുവാൻ കഷ്ടപ്പെടുന്നത് അയാൾ കാണുന്നു. ""ഞാൻ നിങ്ങളെ സഹായിക്കട്ടെ.'' എന്നു പറഞ്ഞുകൊണ്ട് ഓടിയെത്തി ആ സ്ത്രീയുടെ ഉന്തുവണ്ടി തള്ളി അയാൾ മറുവശത്തെത്തിക്കുന്നു. പിന്നീടയാൾ ഭക്ഷണം കഴിക്കാനായി വഴിയരികിലെ ഒരു തട്ടുകടയിലെത്തി. അവിടെനിന്നു ഭക്ഷണം വാങ്ങി കഴിക്കുന്പോൾ ഒരു തെരുവുനായ് അയാളുടെ അടുത്തെത്തി. ആ നായയ്ക്ക് വിശക്കുന്നു എന്നു മനസിലാക്കിയ അയാൾ തന്റെ പ്ലെയ്റ്റിലെ ഏക ചിക്കൻ കഷണം ആ സാധുമൃഗത്തിനു നൽകി. അതു കണ്ടപ്പോൾ തട്ടുകടക്കാരന് അതു വിശ്വസിക്കാൻ വിഷമം.
അടുത്ത രംഗം. ചെറുപ്പക്കാരൻ നടന്നു മുന്നോട്ടുപോകുന്പോൾ വഴിയരികിൽ ഒരു സ്ത്രീയും സ്കൂളിൽ പോകാൻ പ്രായമായ മകളും ഭിക്ഷ യാചിക്കുന്നു. പഠനത്തിനു വേണ്ടിവരുന്ന തുകയ്ക്കാണ് അവർ യാചിക്കുന്നത്. അയാൾ ഉടനെ തന്റെ പഴ്സെടുത്ത് അതിലുണ്ടായിരുന്ന രണ്ടു നോട്ടുകളിലൊന്നു സംഭാവന നല്കി. അതു കാണാനിടയായ വഴിവക്കിലെ കച്ചവടക്കാരന് അദ്ഭുതം!
അടുത്ത രംഗം. വൈകുന്നേരം അപ്പാർട്ട്മെന്റിൽ മടങ്ങിയെത്തിയപ്പോൾ അടുത്ത മുറിയിൽ തനിയെ താമസിക്കുന്ന ഒരു അമ്മാമ്മയ്ക്ക് ഒരു പടല ചെറുപഴം അയാൾ സമ്മാനിക്കുന്നു. അപ്പോൾ കേൾക്കാം കഥ അവതരിപ്പിക്കുന്ന ആളുടെ ചോദ്യം: ""എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്ന ഇയാൾക്ക് എന്താണു ലഭിക്കുന്നത്?''അടുത്ത രംഗം. അയാൾ അടുത്ത ദിവസം വീണ്ടും സൈഡ് വാക്കിലൂടെ നടന്നുപോകുന്പോൾ മുൻപ് ചെടിച്ചട്ടിയിൽ വാടി ക്ഷീണിച്ചുനിന്നിരുന്ന പൂച്ചെടിക്കു ജീവൻ ലഭിച്ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു. ആ പൂച്ചെടിയുടെ പ്രസരിപ്പു കണ്ടു പുഞ്ചിരിയോടെ മുന്നോട്ടു പോകുന്പോൾ കേൾക്കാം ഉന്തുവണ്ടിക്കാരിയുടെ ശബ്ദം: ""ഓ നീ എത്തി!'' അയാൾ വേഗം ചെന്ന് ആ സ്ത്രീയുടെ ഉന്തുവണ്ടി തിരക്കുള്ള റോഡിന്റെ മറുവശം എത്തിച്ചു.
പിന്നീടുള്ള രംഗം. മുൻപു ഭക്ഷണത്തിനിരുന്ന തട്ടുകടയിൽ അയാൾ ഭക്ഷണത്തിനിരിക്കുന്നു. അപ്പോൾ മുൻപു വന്ന തെരുവുനായ ഭക്ഷണം യാചിച്ചെത്തി. ഉടനെ തന്റെ ഭക്ഷണത്തിന്റെ സിംഹഭാഗം അയാൾ ആ നായയ്ക്കു നല്കി. അടുത്ത രംഗം. മുൻപു വഴിവക്കിലിരുന്നു പഠനത്തിനു സാന്പത്തിക സഹായം യാചിച്ച സ്ത്രീയും കുട്ടിയും. ഇത്തവണയും പഴ്സിലുണ്ടായിരുന്ന വലിയ നോട്ട് അയാൾ അവർക്കു നല്കി. അതു കാണാനിടയായ കാഴ്ചക്കാരനു വിസ്മയം!
ഉടനെ കാണുന്ന രംഗം. അയാൾ ബസിലിരിക്കുന്പോൾ സീറ്റു കിട്ടാതെ വിഷമിക്കുന്ന ഒരു യുവതിയെ കാണുന്നു. ഉടനെതന്നെ അയാൾ എണീറ്റ് തന്റെ സീറ്റ് ആ യുവതിക്കു നല്കി. അടുത്ത രംഗം. പ്രായമുള്ള സ്ത്രീയുടെ അപ്പാർട്ടുമെന്റിൽ അയാൾ വീണ്ടും ഒരു പടല ചെറുപഴം എത്തിക്കുന്നു.
പിന്നാലെ കാണുന്നതു തന്റെ താമസസ്ഥലത്തിരുന്ന് അയാൾ ഭക്ഷണം കഴിക്കുന്നതാണ്. പക്ഷേ, അയാളുടെ പ്ലേറ്റിൽ അല്പം ഭക്ഷണം മാത്രമേയുള്ളു. അപ്പോൾ അവതാരകന്റെ ശബ്ദം: "" ഇയാൾ കാര്യമായി ഒന്നും ഭക്ഷിക്കുന്നില്ല. ഇയാൾ പണക്കാരനാവില്ല. ഇവനെ ആരും ടെലിവിഷനിൽ അവതരിപ്പിച്ച് ആദരിക്കില്ല. ഇവൻ എപ്പോഴും അറിയപ്പെടാത്തവൻതന്നെ.''
അടുത്ത രംഗങ്ങൾ മുൻപുള്ളവയുടെ ആവർത്തനംതന്നെ. ആ രംഗങ്ങളിൽ തഴച്ചുവളരുന്ന പൂച്ചെടിയും ഉന്തുവണ്ടിയിൽ ഭക്ഷണം വിൽക്കുന്ന സ്ത്രീയും തെരുവുനായയും ഉണ്ട്. അതിന്റെ പിന്നാലെ വരുന്ന ഷോട്ടിൽ പാതവക്കിലെ സ്ത്രീയുണ്ട്. എന്നാൽ കുട്ടിയെ കാണുന്നില്ല. എന്തു സംഭവിച്ചു എന്നറിയാതെ അയാൾ അങ്ങനെ പകച്ചുനിൽക്കുന്പോൾ കേൾക്കാം ആ കുട്ടിയുടെ ശബ്ദം: "" മമ്മീ!'' അയാൾ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടതു സ്കൂളിൽ പോകാൻ പുതുവസ്ത്രമണിഞ്ഞു നിൽക്കുന്ന കൊച്ചുമിടുക്കിയെയാണ്. അപ്പോൾ അയാളുടെ മുഖം ഒരു താമരപോലെ വിടർന്നു!
ഉടനെ കേൾക്കാം അവതാരകന്റെ ശബ്ദം: "അയാൾക്ക് ലഭിക്കുന്നത് അനുഭൂതികളാണ്!' വീണ്ടും മുൻപു കണ്ട ഷോട്ടുകളുടെ ആവർത്തനം. അപ്പോൾ അവതാരകൻ തുടരുന്നു: "അയാൾ കൺമുന്നിൽ കാണുന്നതു സന്തോഷമാണ്! അയാൾ സ്നേഹം അനുഭവിക്കുന്നു. പണം കൊടുത്തു വാങ്ങുവാൻ സാധിക്കാത്തത് അയാൾക്കു ലഭിക്കുന്നു. ലോകം കൂടുതൽ സുന്ദരമായി മാറുന്നു.'
അടുത്ത രംഗത്തിൽ അവതാരകൻ ചോദിക്കുന്നു: ""നിന്റെ ജീവിതത്തിൽ നീ എന്താണ് ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത്?'' ചോദ്യത്തിനുള്ള ഉത്തരത്തിനു കാത്തുനിൽക്കാതെ അവതാരകൻ പറയുന്നു: ""നന്മയിൽ വിശ്വസിക്കുക. '' തായ് ലൻഡിലെ തയ് ലൈഫ് ഇൻഷ്വറൻസ് കന്പനി തയാറാക്കി അവതരിപ്പിച്ച മൂന്നു മിനിറ്റുള്ള ഒരു വീഡിയോയിലെ കഥയാണു മുകളിൽ കൊടുത്തിരിക്കുന്നത്.
ഏറെ വിശദീകരണം ആവശ്യമില്ലാത്ത കഥയാണിത്. മറ്റുള്ളവർക്കു നന്മ ചെയ്ത് അവർക്കു സന്തോഷം നല്കുന്പോൾ നാമും സന്തോഷമുള്ളവരായി മാറുന്നു എന്നതാണ് ഈ കഥ നമ്മളെ ഓർമിപ്പിക്കുന്നത്. എന്നാൽ ഈ കഥയിലെ ഒരു പ്രത്യേകത അയാൾ മനുഷ്യരെ മാത്രമല്ല സഹായിക്കുന്നത് എന്നതാണ്. വാടിക്കരിഞ്ഞു നിൽക്കുന്ന പൂച്ചെടിക്കും വിശന്നുവലയുന്ന തെരുവുനായയ്ക്കുംപോലും അയാൾ സഹായം എത്തിക്കുന്നുണ്ട്. അങ്ങനെയാണ് അയാൾ ലോകം കൂടുതൽ സുന്ദരമാക്കാൻ ശ്രമിച്ചത്.
ധനികനല്ല ഈ കഥയിലെ നായകൻ. ജീവിക്കാൻ ശരിക്കും ക്ലേശിക്കുന്നവനാണയാൾ. എങ്കിലും തന്റെ ക്ലേശങ്ങൾക്കിടയിലും അയാൾ മറ്റുള്ളവരുടെ ക്ലേശം കാണുന്നു; അവരെ സഹായിക്കുന്നു. അങ്ങനെ തനിക്കു ചുറ്റുമുള്ള ലോകവും തന്റെ ജീവിതവും അയാൾ സുന്ദരമാക്കുന്നു. നാമും അനുകരിക്കേണ്ട ഒരു ഉദാത്ത മാതൃകയാണിത്. നമുക്കതു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
Latest News
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
സിക്കിം ലോട്ടറി നികുതി; ഹൈക്കോടതി വിധിക്ക് സ്റ്റേ
താജ്മഹലിന് ബോംബ് ഭീഷണി
പീഡനക്കേസിൽ ജയിൽ ജീവിതം; രണ്ടു പതിറ്റാണ്ടിനു ശേഷം നിരപരാധിയെന്ന് വിധിച്ച് കോടതി
Latest News
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
സിക്കിം ലോട്ടറി നികുതി; ഹൈക്കോടതി വിധിക്ക് സ്റ്റേ
താജ്മഹലിന് ബോംബ് ഭീഷണി
പീഡനക്കേസിൽ ജയിൽ ജീവിതം; രണ്ടു പതിറ്റാണ്ടിനു ശേഷം നിരപരാധിയെന്ന് വിധിച്ച് കോടതി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top