കലത്തിലില്ലാത്തവർക്ക് ഉള്ളതിൽനിന്ന്
ഉള്ളതിൽനിന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ളവരുടെ വിശപ്പകറ്റാൻ സാധിക്കൂ.

ജന്മിയുടെ പുത്രൻ റൈനോൾഡ്സ്. ദാസനാകട്ടെ കുടിയാന്‍റെ പുത്രനും. ക്ലാസിൽ ദാസനോടൊപ്പം ചാണകത്തറയിലിരിക്കാനാണു റൈനോൾഡ്സിനു മോഹം. എന്നാൽ, സ്കൂളിനു ഭൂദാനം ചെയ്ത ഉടയോന്‍റെ പുത്രൻ ചാണകത്തറയിലിരിക്കാൻ മാഷ് സമ്മതിക്കില്ല. അവൻ ബെഞ്ചിൽ മറ്റു ജന്മിമാരുടെ മക്കളോടുകൂടി ഇരിക്കണം. അതാണു നിയമം.

എന്നാൽ ക്ലാസ് കഴിഞ്ഞാൽ റൈനോൾഡ്സ് ദാസനോടും മറ്റ് അടിയാളകുട്ടികളോടുംകൂടിയാണു വീട്ടിലേക്കുള്ള മടക്കയാത്ര. അതവരുടെ ഓട്ടപ്പന്തയത്തിന്‍റെ സമയമാണ്. ഒരു ദിവസം വാശിയോടെയുള്ള ഓട്ടം കഴിഞ്ഞു ക്ഷീണിച്ചവനായി തളർന്നിരിക്കുന്പോൾ ദാസൻ റൈനോൾഡ്സിനോടു ചോദിച്ചു: "നീയെനിക്ക് എന്തോ തരാന്ന് പറഞ്ഞില്ലേ? തിന്നണ വല്ലോവാണെങ്കിൽ പെട്ടെന്നെടുക്ക്?'

ഉച്ചയ്ക്ക് കഴിക്കാതെ സൂക്ഷിച്ചുവച്ചിരുന്ന പൊതിച്ചോറ് റൈനോൾഡ്സിന്‍റെ കൈയിലുണ്ടായിരുന്നു. അവൻ അതു ദാസനുമുന്നിൽ തുറന്നുവച്ചു. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞുവച്ചിരുന്ന കുത്തറിച്ചോറും മത്തിക്കറിയും. അവയുടെ മണമേറ്റ ദാസൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി.

"എന്താ, എന്തു പറ്റി?' റൈനേൾഡ്സ് അവന്‍റെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ടു ചോദിച്ചു. "നീ എനിക്കു ഒരു പിടി വാരിത്താ റൈനോൾഡ്സേ, എന്‍റെ കൈയും കാലും തളരുന്നു,' ദാസൻ വിക്കിവിക്കിപ്പറഞ്ഞു. ഒരുപിടി ചോറ് മത്തിച്ചാറുമായി കുഴച്ച് ഉരുളയാക്കി റൈനോൾഡ്സ് ദാസനു നൽകി. അവൻ അതു ആർത്തിയോടെ വിഴുങ്ങി.

എന്നാൽ, അതു താഴേക്കു പോയില്ല. തൊണ്ടക്കുഴിക്കും ആമാശയത്തിനുമിടയിൽ അതങ്ങനെ വിലങ്ങനെ നിന്നു. അപ്പോൾ അവൻ കണ്ണു തുറിച്ചുവന്നു. റൈനോൾഡ്സ് ഉടനെ ഓടിപ്പോയി കുളത്തിൽനിന്ന് ചേന്പിലയിൽ വെള്ളം കൊണ്ടുവന്നു കൊടുത്തു. വെള്ളമിറങ്ങിയപ്പോൾ നെഞ്ചിൽനിന്നു ഭാരമൊഴിഞ്ഞ ആശ്വാസം. "നീ പേടിച്ചോ? ഞാൻ ചാകൂന്നു വിചാരിച്ച്' ദാസൻ ചോദിച്ചു.

റൈനോൾഡ്സിനു കരച്ചിൽ വന്നു. "നാലഞ്ചൂസം തിന്നാണ്ടിരുന്നിട്ടു വാരിത്തിന്നാ നെഞ്ചുമ്മേ കെട്ടും. ചങ്കുപറിയണ വേദനയാ. ഇപ്പ മാറീട്ടാ,' ദാസൻ പറഞ്ഞു. "നാലഞ്ചുദിവസം തിന്നാണ്ടിരിക്കാൻ പറ്റ്വോ ഒരാൾക്ക്?'റൈനോൾഡ്സ് നിഷ്കളങ്കതയോടെ ചോദിച്ചു. "എടാ പൊട്ടാ, കലത്തിലുണ്ടെങ്കിലല്ലേ തിന്നാന്പറ്റൂ. ഇല്ലാണ്ടുവന്നാ പച്ചവെള്ളം കുടിച്ചു കമിഴ്ന്നു കിടക്കണം. കെടന്നു കെടന്നു തഴപ്പാ വിയർപ്പിൽ കുതിരും. ന്നാലും എഴുന്നേൽക്കരുത്. എഴുന്നേറ്റാ വെശക്കും.'

കേൾക്കുന്നതു വിശ്വസിക്കാനാവാതെ റൈനോൾഡ്സ് പറഞ്ഞു: "പതുക്കെ തിന്നാ മതി. ഇതു മുഴുവൻ തിന്നോ.' അപ്പോൾ ദാസൻ പറഞ്ഞു: "നെനക്ക് തന്നാൻ നിന്‍റമ്മ തന്നുവിടുന്നതല്ലേ. അമ്മറിഞ്ഞാ പിണങ്ങുവോ?' റൈനോൾഡ്സ് ഒന്നും മിണ്ടാതെ ചോറും മത്തിച്ചാറുംകൂട്ടി ഉരുളകളാക്കി ദാസനു കൊടുത്തുകൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോൾ റൈനോൾഡ്സ് പറഞ്ഞു: "വെശപ്പെന്താണെന്ന് എനിക്കറിയില്ല ദാസാ.'

"തിന്നാണ്ടിരുന്നാപ്പോരാ. അടുപ്പി തിന്നാനൊന്നും ഇല്ലാണ്ടുവരണം. അപ്പഴാ വിശപ്പ്...' ദാസൻ പറഞ്ഞു.
ഫ്രാൻസിസ് നൊറോണയുടെ "അശരണരുടെ സുവിശേഷം' എന്ന അതിമനോഹരമായ നോവലിന്‍റെ ആദ്യഭാഗത്തുനിന്നു പകർത്തിയ കഥയും സംഭാഷണവുമാണു മുകളിൽ കൊടുത്തിരിക്കുന്നത്. ബാലനായ റൈനോൾഡ്സാണ് ഈ നോവലിലെ പ്രധാന കഥാപാത്രമായ ഫാ. റൈനോൾഡ്സ് ആയി പിന്നീട് മാറുന്നത്. അനാഥർക്കു പിതാവായി മാറുന്ന റൈനോൾഡ്സച്ചന്‍റെ ഈ കഥയിൽ നാം കാണുന്നതിലേറെയും ദാരിദ്ര്യം ചവച്ചുതുപ്പിയ ജീവിതങ്ങളുടെ കാഴ്ചകളാണ്.

ആലപ്പുഴ കടൽത്തീരത്തെ പശ്ചാത്തലമാക്കി എഴുതപ്പെട്ട ഈ നോവൽ നൂറിലേറെ വർഷം മുന്പുള്ള കഥയായിട്ടാണു തുടങ്ങുന്നത്. അന്നുണ്ടായിരുന്ന ദാരിദ്ര്യവും കഷ്ടപ്പാടും ഇന്നുള്ളതുമായി തുലനംചെയ്യുക അത്ര എളുപ്പമല്ല. എങ്കിലും കൊടും പട്ടിണിയും ദാരിദ്ര്യവും ഇന്നും ലോകത്തെന്പാടുമുണ്ട്.

ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കനുസരിച്ചു ലോകജനസംഖ്യയിൽ പത്തിലൊരാൾവച്ച് ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. അവരിൽ പകുതിപ്പേരാകട്ടെ പരമദരിദ്രരും. അവർ മുപ്പത്തിമൂന്നു കോടിയിലേറെ വരും. ഇന്ത്യയിലെ സ്ഥിതി എടുത്താലും കാര്യങ്ങൾ അത്ര മെച്ചമല്ല. നമ്മുടെ ജനസംഖ്യയുടെ പതിനഞ്ചു ശതമാനം പേർ ഇപ്പോഴും കൊടും പട്ടിണിക്കാരാണത്രേ. കേരളത്തിന്‍റെ കാര്യം പൊതുവേ മെച്ചമാണെന്നു കണക്കുകൾ പറഞ്ഞേക്കാം. എന്നാൽ, നമ്മുടെ നാട്ടിലും ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം അത്ര കുറവല്ല.

ലോകം മൊത്തമായി കൈവരിച്ചിരിക്കുന്ന ശാസ്ത്ര-സാന്പത്തിക-സാമൂഹിക നേട്ടങ്ങളുടെയൊക്കെ പശ്ചാത്തലത്തിൽ ലോകത്തിൽ ആരെങ്കിലും പട്ടിണികിടക്കുന്നുണ്ടെങ്കിൽ അതിനു നീതീകരണമില്ല എന്നതല്ലേ സത്യം? ലോകത്തിലെ മൊത്തം ആളുകളെയും പോറ്റാൻ വേണ്ടുന്നതിലധികമാണു ലോകമെന്പാടുമായി ഉത്പാദിക്കപ്പെടുന്ന വിഭവങ്ങൾ. എന്നാൽ അവ ന്യായമായ രീതിയിൽ എല്ലാവർക്കും സംലഭ്യമാക്കുന്നതിൽ ലോകം പരാജയപ്പെടുന്നു എന്നു വേണം പറയാൻ.

എന്നാൽ, നാം എന്തിനു ലോകത്തെ കുറ്റം പറയണം? നമ്മുടെ ചുറ്റും കാണുന്ന ദാരിദ്ര്യമകറ്റാൻ നമ്മിലെത്ര പേർ ഒരു ചെറുവിരൽപോലും അനക്കുന്നുണ്ട്? നമുക്കു മിച്ചമുണ്ടായിട്ട് അല്ലെങ്കിൽ ഉണ്ടായിട്ടുവേണ്ടേ എന്നായിരിക്കാം പലരും ചോദിക്കുക. എന്നാൽ, നമുക്ക് ഉണ്ടായിട്ടും മിച്ചമുണ്ടായിട്ടും ആരെയെങ്കിലും സഹായിക്കാമെന്നു വച്ചാൽ അതെന്നെങ്കിലും നടക്കുമോ?

റൈനോൾഡ്സച്ചന്‍റെ കഥയിലേക്കു മടങ്ങിവരട്ടെ. റൈനോൾഡ്സ് മാന്നാനത്തു കൊവേന്ത വക ബോർഡിംഗിൽ താമസിച്ചു പഠിക്കുന്ന കാലം. ഒരു ദിവസം ബോർഡിംഗിന്‍റെ ചുമതല വഹിക്കുന്ന അച്ചനും സഹായി റപ്പായിയും റൈനോൾഡ്സും കൂടി മാന്നാനം കുന്നിറങ്ങി പാവങ്ങളുടെ കുടിലുകളിൽ ഭക്ഷണവുമായി എത്തി.

ആ കുടിലുകളിലെ മനുഷ്യർ ഒരു പുഞ്ചിരിയോടെ അവരുടെ വിശപ്പകറ്റുന്നതു കണ്ടശേഷം മടങ്ങുന്പോൾ റൈനോൾഡ്സ് തന്‍റെ റെക്ടറച്ചനോടു പറഞ്ഞു: "ഉള്ളതീന്ന് പകുത്തുകൊടുക്കുന്പോഴുള്ള സന്തോഷം മനുഷ്യൻ അനുഭവിക്കാനല്ലേ അച്ചാ ഈ ദാരിദ്ര്യം.'

ഫ്രാൻസിസ് നൊറോണയുടെ ഭാവന സൃഷ്ടിച്ച റൈനോൾഡ്സച്ചൻ ചെയ്തതു കലത്തിലില്ലാത്തവർക്ക് ഉള്ളതീന്നു പങ്കുവയ്ക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം തന്‍റെ ജീവിതത്തിനർഥം കണ്ടത്. അതുവഴി ഒട്ടേറെ അഗതികളെ അതിജീവനത്തിനു സഹായിച്ചത്. നമുക്കും ഉള്ളതീന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ളവരുടെ വിശപ്പകറ്റാൻ സാധിക്കൂ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ