Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കലത്തിലില്ലാത്തവർക്ക് ഉള്ളതിൽനിന്ന്
ഉള്ളതിൽനിന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ളവരുടെ വിശപ്പകറ്റാൻ സാധിക്കൂ.
ജന്മിയുടെ പുത്രൻ റൈനോൾഡ്സ്. ദാസനാകട്ടെ കുടിയാന്റെ പുത്രനും. ക്ലാസിൽ ദാസനോടൊപ്പം ചാണകത്തറയിലിരിക്കാനാണു റൈനോൾഡ്സിനു മോഹം. എന്നാൽ, സ്കൂളിനു ഭൂദാനം ചെയ്ത ഉടയോന്റെ പുത്രൻ ചാണകത്തറയിലിരിക്കാൻ മാഷ് സമ്മതിക്കില്ല. അവൻ ബെഞ്ചിൽ മറ്റു ജന്മിമാരുടെ മക്കളോടുകൂടി ഇരിക്കണം. അതാണു നിയമം.
എന്നാൽ ക്ലാസ് കഴിഞ്ഞാൽ റൈനോൾഡ്സ് ദാസനോടും മറ്റ് അടിയാളകുട്ടികളോടുംകൂടിയാണു വീട്ടിലേക്കുള്ള മടക്കയാത്ര. അതവരുടെ ഓട്ടപ്പന്തയത്തിന്റെ സമയമാണ്. ഒരു ദിവസം വാശിയോടെയുള്ള ഓട്ടം കഴിഞ്ഞു ക്ഷീണിച്ചവനായി തളർന്നിരിക്കുന്പോൾ ദാസൻ റൈനോൾഡ്സിനോടു ചോദിച്ചു: "നീയെനിക്ക് എന്തോ തരാന്ന് പറഞ്ഞില്ലേ? തിന്നണ വല്ലോവാണെങ്കിൽ പെട്ടെന്നെടുക്ക്?'
ഉച്ചയ്ക്ക് കഴിക്കാതെ സൂക്ഷിച്ചുവച്ചിരുന്ന പൊതിച്ചോറ് റൈനോൾഡ്സിന്റെ കൈയിലുണ്ടായിരുന്നു. അവൻ അതു ദാസനുമുന്നിൽ തുറന്നുവച്ചു. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞുവച്ചിരുന്ന കുത്തറിച്ചോറും മത്തിക്കറിയും. അവയുടെ മണമേറ്റ ദാസൻ ഏങ്ങലടിച്ചു കരയാൻ തുടങ്ങി.
"എന്താ, എന്തു പറ്റി?' റൈനേൾഡ്സ് അവന്റെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ടു ചോദിച്ചു. "നീ എനിക്കു ഒരു പിടി വാരിത്താ റൈനോൾഡ്സേ, എന്റെ കൈയും കാലും തളരുന്നു,' ദാസൻ വിക്കിവിക്കിപ്പറഞ്ഞു. ഒരുപിടി ചോറ് മത്തിച്ചാറുമായി കുഴച്ച് ഉരുളയാക്കി റൈനോൾഡ്സ് ദാസനു നൽകി. അവൻ അതു ആർത്തിയോടെ വിഴുങ്ങി.
എന്നാൽ, അതു താഴേക്കു പോയില്ല. തൊണ്ടക്കുഴിക്കും ആമാശയത്തിനുമിടയിൽ അതങ്ങനെ വിലങ്ങനെ നിന്നു. അപ്പോൾ അവൻ കണ്ണു തുറിച്ചുവന്നു. റൈനോൾഡ്സ് ഉടനെ ഓടിപ്പോയി കുളത്തിൽനിന്ന് ചേന്പിലയിൽ വെള്ളം കൊണ്ടുവന്നു കൊടുത്തു. വെള്ളമിറങ്ങിയപ്പോൾ നെഞ്ചിൽനിന്നു ഭാരമൊഴിഞ്ഞ ആശ്വാസം. "നീ പേടിച്ചോ? ഞാൻ ചാകൂന്നു വിചാരിച്ച്' ദാസൻ ചോദിച്ചു.
റൈനോൾഡ്സിനു കരച്ചിൽ വന്നു. "നാലഞ്ചൂസം തിന്നാണ്ടിരുന്നിട്ടു വാരിത്തിന്നാ നെഞ്ചുമ്മേ കെട്ടും. ചങ്കുപറിയണ വേദനയാ. ഇപ്പ മാറീട്ടാ,' ദാസൻ പറഞ്ഞു. "നാലഞ്ചുദിവസം തിന്നാണ്ടിരിക്കാൻ പറ്റ്വോ ഒരാൾക്ക്?'റൈനോൾഡ്സ് നിഷ്കളങ്കതയോടെ ചോദിച്ചു. "എടാ പൊട്ടാ, കലത്തിലുണ്ടെങ്കിലല്ലേ തിന്നാന്പറ്റൂ. ഇല്ലാണ്ടുവന്നാ പച്ചവെള്ളം കുടിച്ചു കമിഴ്ന്നു കിടക്കണം. കെടന്നു കെടന്നു തഴപ്പാ വിയർപ്പിൽ കുതിരും. ന്നാലും എഴുന്നേൽക്കരുത്. എഴുന്നേറ്റാ വെശക്കും.'
കേൾക്കുന്നതു വിശ്വസിക്കാനാവാതെ റൈനോൾഡ്സ് പറഞ്ഞു: "പതുക്കെ തിന്നാ മതി. ഇതു മുഴുവൻ തിന്നോ.' അപ്പോൾ ദാസൻ പറഞ്ഞു: "നെനക്ക് തന്നാൻ നിന്റമ്മ തന്നുവിടുന്നതല്ലേ. അമ്മറിഞ്ഞാ പിണങ്ങുവോ?' റൈനോൾഡ്സ് ഒന്നും മിണ്ടാതെ ചോറും മത്തിച്ചാറുംകൂട്ടി ഉരുളകളാക്കി ദാസനു കൊടുത്തുകൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോൾ റൈനോൾഡ്സ് പറഞ്ഞു: "വെശപ്പെന്താണെന്ന് എനിക്കറിയില്ല ദാസാ.'
"തിന്നാണ്ടിരുന്നാപ്പോരാ. അടുപ്പി തിന്നാനൊന്നും ഇല്ലാണ്ടുവരണം. അപ്പഴാ വിശപ്പ്...' ദാസൻ പറഞ്ഞു.
ഫ്രാൻസിസ് നൊറോണയുടെ "അശരണരുടെ സുവിശേഷം' എന്ന അതിമനോഹരമായ നോവലിന്റെ ആദ്യഭാഗത്തുനിന്നു പകർത്തിയ കഥയും സംഭാഷണവുമാണു മുകളിൽ കൊടുത്തിരിക്കുന്നത്. ബാലനായ റൈനോൾഡ്സാണ് ഈ നോവലിലെ പ്രധാന കഥാപാത്രമായ ഫാ. റൈനോൾഡ്സ് ആയി പിന്നീട് മാറുന്നത്. അനാഥർക്കു പിതാവായി മാറുന്ന റൈനോൾഡ്സച്ചന്റെ ഈ കഥയിൽ നാം കാണുന്നതിലേറെയും ദാരിദ്ര്യം ചവച്ചുതുപ്പിയ ജീവിതങ്ങളുടെ കാഴ്ചകളാണ്.
ആലപ്പുഴ കടൽത്തീരത്തെ പശ്ചാത്തലമാക്കി എഴുതപ്പെട്ട ഈ നോവൽ നൂറിലേറെ വർഷം മുന്‍പുള്ള കഥയായിട്ടാണു തുടങ്ങുന്നത്. അന്നുണ്ടായിരുന്ന ദാരിദ്ര്യവും കഷ്ടപ്പാടും ഇന്നുള്ളതുമായി തുലനംചെയ്യുക അത്ര എളുപ്പമല്ല. എങ്കിലും കൊടും പട്ടിണിയും ദാരിദ്ര്യവും ഇന്നും ലോകത്തെന്പാടുമുണ്ട്.
ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കനുസരിച്ചു ലോകജനസംഖ്യയിൽ പത്തിലൊരാൾവച്ച് ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. അവരിൽ പകുതിപ്പേരാകട്ടെ പരമദരിദ്രരും. അവർ മുപ്പത്തിമൂന്നു കോടിയിലേറെ വരും. ഇന്ത്യയിലെ സ്ഥിതി എടുത്താലും കാര്യങ്ങൾ അത്ര മെച്ചമല്ല. നമ്മുടെ ജനസംഖ്യയുടെ പതിനഞ്ചു ശതമാനം പേർ ഇപ്പോഴും കൊടും പട്ടിണിക്കാരാണത്രേ. കേരളത്തിന്റെ കാര്യം പൊതുവേ മെച്ചമാണെന്നു കണക്കുകൾ പറഞ്ഞേക്കാം. എന്നാൽ, നമ്മുടെ നാട്ടിലും ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം അത്ര കുറവല്ല.
ലോകം മൊത്തമായി കൈവരിച്ചിരിക്കുന്ന ശാസ്ത്ര-സാന്പത്തിക-സാമൂഹിക നേട്ടങ്ങളുടെയൊക്കെ പശ്ചാത്തലത്തിൽ ലോകത്തിൽ ആരെങ്കിലും പട്ടിണികിടക്കുന്നുണ്ടെങ്കിൽ അതിനു നീതീകരണമില്ല എന്നതല്ലേ സത്യം? ലോകത്തിലെ മൊത്തം ആളുകളെയും പോറ്റാൻ വേണ്ടുന്നതിലധികമാണു ലോകമെന്പാടുമായി ഉത്പാദിക്കപ്പെടുന്ന വിഭവങ്ങൾ. എന്നാൽ അവ ന്യായമായ രീതിയിൽ എല്ലാവർക്കും സംലഭ്യമാക്കുന്നതിൽ ലോകം പരാജയപ്പെടുന്നു എന്നു വേണം പറയാൻ.
എന്നാൽ, നാം എന്തിനു ലോകത്തെ കുറ്റം പറയണം? നമ്മുടെ ചുറ്റും കാണുന്ന ദാരിദ്ര്യമകറ്റാൻ നമ്മിലെത്ര പേർ ഒരു ചെറുവിരൽപോലും അനക്കുന്നുണ്ട്? നമുക്കു മിച്ചമുണ്ടായിട്ട് അല്ലെങ്കിൽ ഉണ്ടായിട്ടുവേണ്ടേ എന്നായിരിക്കാം പലരും ചോദിക്കുക. എന്നാൽ, നമുക്ക് ഉണ്ടായിട്ടും മിച്ചമുണ്ടായിട്ടും ആരെയെങ്കിലും സഹായിക്കാമെന്നു വച്ചാൽ അതെന്നെങ്കിലും നടക്കുമോ?
റൈനോൾഡ്സച്ചന്റെ കഥയിലേക്കു മടങ്ങിവരട്ടെ. റൈനോൾഡ്സ് മാന്നാനത്തു കൊവേന്ത വക ബോർഡിംഗിൽ താമസിച്ചു പഠിക്കുന്ന കാലം. ഒരു ദിവസം ബോർഡിംഗിന്റെ ചുമതല വഹിക്കുന്ന അച്ചനും സഹായി റപ്പായിയും റൈനോൾഡ്സും കൂടി മാന്നാനം കുന്നിറങ്ങി പാവങ്ങളുടെ കുടിലുകളിൽ ഭക്ഷണവുമായി എത്തി.
ആ കുടിലുകളിലെ മനുഷ്യർ ഒരു പുഞ്ചിരിയോടെ അവരുടെ വിശപ്പകറ്റുന്നതു കണ്ടശേഷം മടങ്ങുന്പോൾ റൈനോൾഡ്സ് തന്റെ റെക്ടറച്ചനോടു പറഞ്ഞു: "ഉള്ളതീന്ന് പകുത്തുകൊടുക്കുന്പോഴുള്ള സന്തോഷം മനുഷ്യൻ അനുഭവിക്കാനല്ലേ അച്ചാ ഈ ദാരിദ്ര്യം.'
ഫ്രാൻസിസ് നൊറോണയുടെ ഭാവന സൃഷ്ടിച്ച റൈനോൾഡ്സച്ചൻ ചെയ്തതു കലത്തിലില്ലാത്തവർക്ക് ഉള്ളതീന്നു പങ്കുവയ്ക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം തന്റെ ജീവിതത്തിനർഥം കണ്ടത്. അതുവഴി ഒട്ടേറെ അഗതികളെ അതിജീവനത്തിനു സഹായിച്ചത്. നമുക്കും ഉള്ളതീന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ളവരുടെ വിശപ്പകറ്റാൻ സാധിക്കൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
മറ്റുള്ളവർക്കു സുഗന്ധമായി മാറുവാൻ
രാധയ്ക്ക് പത്തു വയസിൽ താഴെ പ്രായം. അവൾക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ അമ്മ രോഗബാധിതയായി പെട്ടെന്നു മരിച്ചപ്പോ
വാശിയല്ല, വിട്ടുവീഴ്ചയാണ് വിജയത്തിലേക്കുള്ള വഴി
എപ്പോഴാണു നാം വിജയിക്കുന്നത്?
അയാൾ കടുംപിടിത്തത്തിന്റെ രാജാവ്. അവൾ പിടിവാശിക്കാരിയുടെ റാണിയും. അവർ ഇരുവരും ക
നമ്മുടെ ലോകം സുന്ദരമാക്കാൻ
ഉള്ളതൊക്കെ ലോകത്തിനു വിതംവച്ചു കടന്നുപോകുന്ന ചില മനുഷ്യരുണ്ട്. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒന്നും അവരെ കാണി
ദൈവാനുഗ്രഹം കൂട്ടിനുണ്ടാകുന്ന മക്കൾ
ശാന്തനുവിന്റെയും മലയയുടെയും ഏകപുത്രനായിരുന്നു ശ്രാവൻ. അവർക്കു വൈകി പിറന്നവനായിരുന്നതുകൊണ്ട് ശ്രാവനെ അവർ പൊന്നു
Latest News
യുപി ലെജിസ്ലേറ്റീവ് കൗൺസിൽ: 12 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ആന്ധ്രയിലെ ഗോദാവരിയിൽ അജ്ഞാത രോഗം; നിരവധി പേർ ആശുപത്രിയിൽ
പന്തീരാങ്കാവ് കേസ്: വിജിതിനെ റിമാന്‍ഡ് ചെയ്തു
സിയാൽ 33.49 കോടി ലാഭവിഹിതം സര്‍ക്കാരിന് നല്കി
ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ; സ്കൂളുകളുടെ പ്രവർത്തനത്തിൽ ഇളവ്
Latest News
യുപി ലെജിസ്ലേറ്റീവ് കൗൺസിൽ: 12 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ആന്ധ്രയിലെ ഗോദാവരിയിൽ അജ്ഞാത രോഗം; നിരവധി പേർ ആശുപത്രിയിൽ
പന്തീരാങ്കാവ് കേസ്: വിജിതിനെ റിമാന്‍ഡ് ചെയ്തു
സിയാൽ 33.49 കോടി ലാഭവിഹിതം സര്‍ക്കാരിന് നല്കി
ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ; സ്കൂളുകളുടെ പ്രവർത്തനത്തിൽ ഇളവ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top