Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ് ചെയ്യപ്പെട്ട ഈ സിനിമയിലെ പ്രധാന കഥാപാത്രം പത്തുവയസുകാരി സണ്ണി മാത്യൂസ് ആണ്. ഒരു കാറപകടത്തിന്റെ ദൃശ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. കാറപകടത്തിൽ സണ്ണിയുടെ ഡാഡി കൊല്ലപ്പെട്ടു. എന്നാൽ അവളുടെ മമ്മിക്കു പരിക്കൊന്നും ഉണ്ടായില്ല. അവൾക്കാകട്ടെ ഒരു കാലിനു ശരിക്കു പരിക്കേല്‍ക്കുകയും ചെയ്തു. തന്മൂലം ക്രച്ചസുപയോഗിച്ചു നടക്കേണ്ട സ്ഥിതിയായി.
സണ്ണിയെ സംബന്ധിച്ചിടത്തോളം കാലിന്റെ പരിക്കായിരുന്നില്ല അവളുടെ പ്രധാന പ്രശ്നം. അത് അവളുടെ ഡാഡിയെ അപകടം മൂലം നഷ്ടപ്പെട്ടതിലൂടെ ഉണ്ടായ മനസിലെ മുറിവായിരുന്നു. മാസങ്ങൾ പലതു കഴിഞ്ഞിട്ടും ആ മുറിവ് അല്പം പോലും ഉണങ്ങിയില്ല. തന്മൂലം അവളെ സഹായിക്കേണ്ടത് എങ്ങനെയെന്നറിയാതെ അവളുടെ മമ്മിയും വിഷമിച്ചു. ഇതിനിടയിൽ സാന്പത്തിക ബുദ്ധിമുട്ടുമൂലം സൗകര്യങ്ങൾ കുറഞ്ഞ ഒരു വീട്ടിലേക്ക് അവൾക്ക് താമസം മാറേണ്ടി വന്നു.
അവളുടെ പുതിയ താമസസ്ഥലം ഒരു ഹോഴ്സ് റാഞ്ചിനടുത്തായിരുന്നു. റോഡിയോ സ്റ്റാർ ആയിരുന്ന ബെൻ ടെയ്ലർ ആയിരുന്നു അതിന്റെ ഉടമ. കുതിരകളെ ഉപയോഗിച്ചുള്ള ഒരു സ്പോർട്സ് ആണ് റോഡിയോ. റോഡിയോയിലേർപ്പെടുന്നവർ കൗബോയ്സ് അല്ലെങ്കിൽ കൗഗേൾസ് എന്നാണ് അറിയപ്പെടുന്നത്. കൗബോയ്സ് അപകടം പിടിച്ച പല പരിപാടികളും നടത്താറുള്ളപ്പോൾ കൗഗേൾസ് പ്രധാനമായും ബാരൽ റെയ്സിങ്ങിലാണ് പങ്കെടുക്കുക.
ടെയ്ലറുടെ റാഞ്ച് കൗഗേൾസിനു ബാരൽ റെയ്സിംഗിൽ പരിശീലനം നല്കുന്ന ഒരു സ്ഥലമായിരുന്നു. കുതിരകളെ കണ്ടപ്പോൾ കൗതുകം മൂലം സണ്ണി ടെയ്ലറുടെ റാഞ്ചിലേക്കു ക്രച്ചസ് ഉപയോഗിച്ചു നടന്നു ചെന്നു. അവിടെ ചെന്നപ്പോൾ സണ്ണി ആദ്യം കണ്ടതു ബഹിളംപിടിച്ചു നില്ക്കുന്ന ജിഞ്ചർ എന്ന കുതിരയെയായിരുന്നു. മുൻകാലിൽ പരിക്കേറ്റതുമൂലം ജിഞ്ചറുടെ കാലിൽ ബാൻഡേജ് കെട്ടിയിരുന്നു. ആര് അടുത്തു ചെന്നാലും ജിഞ്ചർ ബഹളം വയ്ക്കുമായിരുന്നു.
എന്നാൽ സണ്ണിക്ക് ഇക്കാര്യമൊന്നും അറിയില്ലായിരുന്നു. തന്നെപ്പോലെ കാലിനു പരിക്കേറ്റ ജിഞ്ചറിനെ കണ്ടപ്പോൾ അവൾ അടുത്തു ചെന്നു ജിഞ്ചറിന്റെ കാലിൽ തലോടി.അതുകണ്ട ടെയ്ലർ ആദ്യം ഭയപ്പെട്ടു പോയി. എന്നാൽ ജിഞ്ചർ സണ്ണിയോടു ശാന്തമായി പെരുമാറുന്നതു കണ്ടപ്പോൾ അയാൾക്ക് അത്ഭുതമായി; അതുപോലെ കുതിരകളെ നോക്കുന്ന സഹായിക്കും.
കാലിനു പരിക്കേറ്റ സണ്ണിയും ജിഞ്ചറും പെട്ടെന്ന് അടുത്തു. അതു സണ്ണിയുടെ ജീവിതത്തിനു നവോന്മേഷം പകർന്നു. കാലിനു ബലം വയ്ക്കുവാൻ വേണ്ടി ഫിസിയോതെറാപ്പി ചെയ്യാൻ വിസമ്മതിച്ചിരുന്ന അവൾ അക്കാര്യത്തിൽ കൂടുതൽ ഉത്സാഹം കാണിക്കുവാൻ തുടങ്ങി. ഇതിനിടയിൽ പരിക്കറ്റ ജിഞ്ചറെ 400 ഡോളറിന് ഒരു കച്ചവടക്കാരനു വിൽക്കുവാൻ ടെയ്ലർ തീരുമാനിച്ചപ്പോൾ സണ്ണിക്കു സങ്കടമായി. ഉടനെ അവൾ ആ കുതിരയെ വാങ്ങിച്ചു കൊള്ളാമെന്നു പറഞ്ഞു. പക്ഷേ, അവളുടെ സന്പാദ്യം ആകെ നാലു ഡോളർ മാത്രമായിരുന്നു. ടെയ്ലർ ആ നാലു ഡോളർ വാങ്ങി കുതിരയെ അവൾക്കു വിറ്റു. എന്നു മാത്രമല്ല, അതിന്റെ സംരക്ഷണചുമതലയും അയാൾ ഏറ്റെടുത്തു.
കാലിലെ പരിക്കു ഭേദമായതോടെ സണ്ണി കുതിരപ്പുറത്തുള്ള ബാരൽ റെയ്സ് പരിശീലിക്കുവാൻ തുടങ്ങി. ഇതിൽ അസൂയ തോന്നിയ മറ്റൊരു കൗഗേൾ അവളെ പൊതിരെ തല്ലി. എന്നാൽ ടെയ്ലറുടെ സാന്നിധ്യത്തിൽ ആ കൗഗേൾ മാപ്പ് പറഞ്ഞപ്പോൾ സണ്ണി അവളോടു ക്ഷമിച്ചു. ബാരൽ റെയ്സിൽ പരിശീലനം തുടർന്ന സണ്ണി റീജിയണൽതല മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. അന്ന് ഒന്നാംസ്ഥാനത്തെത്തിയതു സണ്ണിയെ മുൻപ് തല്ലിയ മെലിൻഡ എന്ന കൗഗേൾ ആയിരുന്നു.
ബാരൽ റെയ്സിംഗിന്റെ സംസ്ഥാനതല മത്സരത്തിൽ സണ്ണിക്കും മെലിൻഡയ്ക്കും പങ്കെടുക്കുവാൻ അവസരം ലഭിച്ചു.
ജിഞ്ചർ ആരോഗ്യം പൂർണമായി വീണ്ടെടുത്തിട്ടുള്ളതുകൊണ്ട് സണ്ണിയും ജിഞ്ചറും സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുമെന്നു സ്പോർട്സ് പ്രേമികൾ കണക്കുകൂട്ടിയിരുന്നു. ഇതിനിടയിൽ, മത്സരത്തിനു മുൻപു നടന്ന പരിശീലനത്തിൽ മെലിൻഡയുടെ കുതിരയ്ക്ക് പരിക്കേറ്റു. ദുഃഖം സഹിക്കവയ്യാതെ അവൾ സണ്ണിയുടെ അടുത്തെത്തി കരയുവാൻ തുടങ്ങി.
അപ്പോൾ സണ്ണി ചെയ്തത് എന്താണന്നോ? അവൾ തന്റെ കുതിരയെ മത്സരത്തിനുവേണ്ടി വിട്ടുകൊടുത്തു. എന്നു മാത്രമല്ല, മത്സരത്തിൽ നിന്നു പിന്മാറുകയും ചെയ്തു. ഒരു ലക്ഷം ഡോളർ സമ്മാനത്തുകയുള്ള മത്സരത്തിൽ ജയം തനിക്ക് ഉറപ്പായിരുന്നിട്ടും മറ്റൊരു പെണ്‍കുട്ടിയുടെ ദുഃഖം ശമിപ്പിക്കുവാൻ വേണ്ടി സണ്ണി അതെല്ലാം വേണ്ടന്നു വച്ചു. മത്സരത്തിൽ ജിഞ്ചറിന്റെ സഹായത്തോടുകൂടി മെലിൻഡ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
വിശ്വസിക്കുവാൻ വിഷമമുള്ള ഒരു കഥയാണിത്. എന്നാൽ ഇതു നടന്ന സംഭവമായിട്ടാണ് ഈ സിനിമയെക്കുറിച്ചുള്ള റിവ്യുകളിലൊക്കെ വന്നിരിക്കുന്നത്. തന്നോടു കുറുന്പുകാട്ടിയ മെലിൻഡയോട് സണ്ണി ക്ഷമിക്കുക മാത്രമല്ല ചെയ്തത്. പിന്നീട് മെലിൻഡയുടെ കണ്ണീർ കണ്ടപ്പോൾ അവളെ ആശ്വസിപ്പിക്കുവാൻ വേണ്ടി തനിക്കുറപ്പായിരുന്ന ജയം അവൾക്കു വിട്ടുകൊടുക്കുകയും ചെയ്തു.
സണ്ണി എന്ന പെണ്‍കുട്ടിയെപ്പോലെ ഈ ലോകത്തിൽ മനുഷ്യരുണ്ടോ എന്നു നാം ചോദിച്ചു പോയേക്കാം. എന്നാൽ അത്തരക്കാർ ഉണ്ട് എന്ന് സണ്ണിയുടെ കഥ വ്യക്തമാക്കുന്നു. ജീവിതത്തിൽ വലിയ ദുഃഖം അനുഭവിച്ചവളാണ് ഈ പത്തുവയസുകാരി. തന്മൂലമാകാം മറ്റൊരു പെണ്‍കുട്ടിയുടെ വേദന മനസിലാക്കാൻ അവൾക്കു സാധിച്ചത്.
നാമും നമ്മുടെ ജീവിതത്തിൽ എന്തൊക്കെ വേദനകൾ സഹിക്കുന്നുണ്ട്. എങ്കിലും മറ്റുള്ളവരുടെ ദുഃഖം കാണുവാൻ അതു നമ്മെ സഹായിക്കുന്നുണ്ടോ? നാം എപ്പോഴും നമ്മുടെ ദുഃഖങ്ങളിൽ മാത്രമാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നു പറയുന്നതാവും ശരി. അല്ലായിരുന്നുവെങ്കിൽ, നമ്മുടെ ദുഃഖങ്ങൾക്കിടയിലും നാം മറ്റുള്ളവരുടെ ദുഃഖങ്ങൾ ശമിപ്പിക്കുന്നതിനു ശ്രദ്ധിക്കുകയില്ലായിരുന്നോ?
സണ്ണിയുടെയും മെലിൻഡയുടെയും കഥയിലേക്കു മടങ്ങിവരട്ടെ. സണ്ണിയുടെ കുതിരയുമായി ബാരൽ റെയ്സിംഗിൽ പങ്കെടുത്തപ്പോൾ കിട്ടിയ ഒരു ലക്ഷം ഡോളറിൽ പകുതി മാത്രമേ മെലിൻഡ എടുത്തുള്ളൂ. പകുതി അവൾ സണ്ണിക്കു നൽകി. അങ്ങനെ അവൾ സണ്ണിയോടുള്ള തന്റെ കടപ്പാട് വ്യക്തമാക്കുകയും ചെയ്തു.
മറ്റുള്ളവരോട് എങ്ങനെ ക്ഷമിക്കാമെന്നും സ്വന്തം ത്യാഗത്തിലൂടെ എങ്ങനെ മറ്റൊരു ജീവിതത്തിൽ ആശ്വാസം പകരാൻ സാധിക്കുമെന്നും വ്യക്തമാക്കുന്ന സണ്ണിയുടെ മാതൃക നമ്മുടെ ഓർമ്മയിലുണ്ടായിരിക്കുന്നതു നല്ലതാണ്. ഒരു പക്ഷേ, ഈ ഉദാത്ത മാതൃക കുറെകൂടി നല്ല മനുഷ്യരാകുവാൻ നമ്മെ സഹായിച്ചേക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
Latest News
സമാധാന ദൂതുമായി: മാർപാപ്പ ഇറാക്കി ഷിയാ ആത്മീയാചാര്യനുമായി കൂടിക്കാഴ്ച നടത്തി
സ്പിൻ കുഴിയിൽ വീണ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം, പരന്പര
ഡൽഹിയിൽ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കേജരിവാൾ
കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാന്‍ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ
പരിഹാര നടപടികൾ കൈക്കൊള്ളും; ഗോപിനാഥുമായി കെ. സുധാകരൻ ചർച്ച നടത്തി
Latest News
സമാധാന ദൂതുമായി: മാർപാപ്പ ഇറാക്കി ഷിയാ ആത്മീയാചാര്യനുമായി കൂടിക്കാഴ്ച നടത്തി
സ്പിൻ കുഴിയിൽ വീണ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം, പരന്പര
ഡൽഹിയിൽ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കേജരിവാൾ
കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാന്‍ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ
പരിഹാര നടപടികൾ കൈക്കൊള്ളും; ഗോപിനാഥുമായി കെ. സുധാകരൻ ചർച്ച നടത്തി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top