Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
ഒരിക്കൽ ഒരു സിംഹവും ഒരു കഴുതയും ഒരു കുറുക്കനുമൊരുമിച്ചു വേട്ടയാടാൻ പോയി. കഥയിൽ ചോദ്യമില്ലാത്തതുകൊണ്ടു കഴുത വേട്ടയാടാൻ പോകുമോയെന്നോ വേട്ടയാടാൻവേണ്ടി സിംഹം മറ്റേതെങ്കിലും മൃഗത്തെ കൂട്ടുപിടിക്കുമോ എന്നും ചോദിക്കരുത്. അവരുടെ വേട്ടയാടൽ വൻ വിജയമായിരുന്നു. വേട്ടയാടൽ അവസാനിച്ചപ്പോൾ വേട്ടമുതൽ പങ്കിടാൻ സമയമായി.
വേട്ടയാടിക്കിട്ടിയ മൃഗങ്ങളെ പങ്കിടാനുള്ള ദൗത്യം കഴുതയെയാണ് സിംഹം ആദ്യം ഏല്പിച്ചത്. കഴുത സന്തോഷപൂർവം ആ ദൗത്യം ഏറ്റെടുത്തു. മൂന്നുപേർ ഒരുമിച്ചല്ലേ വേട്ടയാടിയത്. അതുകൊണ്ടു വേട്ടമുതൽ മൂന്നു തുല്യപങ്കായി കഴുത വിഭജിച്ചു. കുറുക്കന് ഏറെ സ്വീകാര്യമായിരുന്നു ഈ പങ്കുവയ്ക്കൽ. അവൻ സന്തോഷംകൊണ്ടു കുതിച്ചുചാടി.
എന്നാൽ, സിംഹം അതുകൊണ്ടു തൃപ്തനായില്ല. അവൻ കോപംകൊണ്ടു ജ്വലിച്ചു. അടുത്ത നിമിഷം ഒറ്റ അടികൊണ്ട് അവൻ കഴുതയെ കൊന്നു. അതോടെ ശാന്തനായ സിംഹം കുറുക്കനോടു പറഞ്ഞു: ’എന്നാൽ, ഇനി നീ പങ്കുവയ്ക്കൂ.’ കുറുക്കൻ വർത്തമാനം പറഞ്ഞു സമയം പാഴാക്കാൻ പോയില്ല. അവൻ അതിവേഗം വേട്ടയാടിക്കിട്ടിയ മൃഗങ്ങളെയെല്ലാം ഒരുമിച്ചു കൂട്ടിവച്ചു. എന്നിട്ടു സിംഹത്തിനു താൽപര്യമുണ്ടാകാനിടയില്ലെന്നു കുറുക്കന് ഉറപ്പുണ്ടായിരുന്ന ഒരു ചെറിയ ഐറ്റം മാത്രം അവൻ തനിക്കായി മാറ്റിവച്ചു.
ഇതു കണ്ടപ്പോൾ സിംഹത്തിനു സന്തോഷമായി. അവന്റെ നർമഭാവം തിരിച്ചുവന്നു. "ആരാണ് ഇത്ര ന്യായമായി പങ്കുവയ്ക്കാൻ നിന്നെ പഠിപ്പിച്ചത്?’ സിംഹം ചോദിച്ചു. അപ്പോൾ സാവധാനം സിംഹത്തിന്റെ അരികിൽനിന്നു മാറിക്കൊണ്ട് ഒരു ചെറുചിരിയോടെ കുറുക്കൻ പറഞ്ഞു: ’കഴുതയിൽനിന്നാണ് ഞാൻ ഈ പാഠം പഠിച്ചത്!’
കുറുക്കൻ ബുദ്ധിമാനായിരുന്നു. കഴുതയ്ക്കുണ്ടായ അനുഭവത്തിൽനിന്ന് അവൻ അതിവേഗം പഠിച്ചു. അങ്ങനെയാണ് അവൻ തന്റെ ജീവൻ രക്ഷിച്ചത്. കഴുത ചെയ്തതുപോലെ വേട്ടമുതൽ തുല്യമായി പങ്കുവയ്ക്കാൻ കുറുക്കൻ മുതിരുകയായിരുന്നെങ്കിൽ അവന്റെ ജീവനും ഒറ്റനിമിഷംകൊണ്ടു നഷ്ടപ്പെടുമായിരുന്നു. അവൻ അതിന് ഇടവരുത്തിയില്ല. സ്വന്തം അനുഭവത്തിൽനിന്നു മാത്രമല്ല, മറ്റുള്ളവരുടെ അനുഭവത്തിൽനിന്നുകൂടി പാഠം പഠിക്കാൻ അവൻ തയാറായിരുന്നു എന്നു വ്യക്തം.
ഈസോപ്പുകഥയിലെ ഈ കുറുക്കൻ ജീവിതാനുഭവത്തിൽനിന്നു പാഠം പഠിച്ചു സ്വന്തം ജീവൻ രക്ഷിച്ച ബുദ്ധിശാലിയാണ്. എന്നാൽ, ജീവിതാനുഭവങ്ങളിൽനിന്നു പാഠം പഠിക്കുന്നതിൽ ഈ കുറുക്കന്റേതുപോലുള്ള വിവേകവും വൈദഗ്ധ്യവും പ്രകടിപ്പിക്കാത്ത എത്രയോ ആളുകളെയാണു നാം നമ്മുടെ ചുറ്റിലും കാണുന്നത്! സിഗററ്റുവലി കാൻസർ രോഗികളായി മാറിയവരെയും ചുമച്ചും കുരച്ചും ശ്വാസം കിട്ടാതെ അലയുന്നവരെയും കണ്ടിട്ടും വെറും രസത്തിനുവേണ്ടി എന്നു പറഞ്ഞു സിഗററ്റു വലിക്കുന്നവർ മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളിൽനിന്നു പാഠം പഠിച്ചവരാണോ? അല്ലേയല്ല!
മയക്കുമരുന്നിന്റെ ഉപയോഗം മരണത്തിലേക്കും വൻനാശത്തിലേക്കുമുള്ള വഴിയാണെന്നറിഞ്ഞിട്ടും ആ വഴിയെ പോകുന്നവർ ജീവിതത്തിൽനിന്നു പാഠം പഠിക്കുന്നതിൽ ഈസോപ്പുകഥയിലെ കുറുക്കന്റെ ബഹുദൂരം പിന്നിലല്ലേ? മദ്യത്തിന്റെ പിടിയിലകപ്പെട്ടവരുടെ കാര്യവും ഇതിൽനിന്നു വിഭിന്നമല്ലല്ലോ. മദ്യപാനംമൂലം എത്രയോ വ്യക്തികളും കുടുംബങ്ങളും നശിക്കുന്നു! ഇതു നേരിൽ കണ്ടിട്ടും അതു വകവയ്ക്കാതെ മദ്യത്തിൽ മുങ്ങിത്താഴുന്നവരെ നാം കാണാറുണ്ടല്ലോ. അവർക്കും ഈസോപ്പുകഥയിലെ കുറുക്കന്റെ വിവേകവും ബുദ്ധിവൈഭവവുമില്ലെന്നു വ്യക്തം.
അക്രമത്തിന്റെയും അനീതിയുടെയും വഴിയെ പോകുന്നവർ അതിദാരുണമായി നാശമടയുന്നതു കണ്ടിട്ടും എന്തേ ഇപ്പോഴും പല ആളുകളും ആ വഴിയെ പോകുന്നു? മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളിൽനിന്നു പാഠം പഠിക്കാൻ അവർ തയാറല്ല എന്നല്ലേ അതു വ്യക്തമാക്കുന്നത്? വ്യക്തിവൈരാഗ്യവും കുടുംബകലഹങ്ങളുമൊക്കെ നാശത്തിനു മാത്രമേ വഴിതെളിക്കൂ എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? എന്നിട്ടും എത്രയോ പേരാണ് ആ വഴിയിൽനിന്നു പിന്മാറാത്തത്? അവർക്കൊക്കെ ഈസോപ്പുകഥയിലെ കുറുക്കന്റെയത്രത്തോളം വിവേകമില്ലെന്നു നമുക്കു പറയേണ്ടിവരില്ലേ? അവരൊക്കെ സ്വന്തമെന്നതുപോലെ മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്നും പാഠം പഠിക്കാത്തവരല്ലേ?
ജീവിതം ഒരു പ്രശ്നമല്ല, അത് അനുഭവിക്കേണ്ട ഒരു യാഥാർഥ്യമാണെന്ന് ജർമൻ തത്വചിന്തകനായ സോറൻ കിർക്കെഗാർഡ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതുപോലെ, ജീവിതം ശരിക്കും അനുഭവിക്കുന്നവരാണു നമ്മളെങ്കിൽ തീർച്ചയായും നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു ശരിക്കു നാം പാഠം പഠിക്കും. അതനുസരിച്ചു നാം ജീവിക്കും. എന്നാൽ, ജീവിതത്തെ ഒരു പ്രശ്നം മാത്രമായിട്ടാണു നാം കൈകാര്യം ചെയ്യുന്നതെങ്കിൽ അവിടെ ജീവിതാനുഭവങ്ങൾക്ക് ഒരിക്കലും സ്ഥാനമുണ്ടാവില്ല. അപ്പോൾ നമ്മുടെ മുന്‍പിലുള്ള പ്രശ്നത്തെ ഏതു വളഞ്ഞ വഴിയിലൂടെയും പരിഹരിക്കാനാവും നമ്മുടെ ശ്രമം.
നമ്മുടെ ജീവിതാനുഭവങ്ങൾ എപ്പോഴും മെച്ചമാവണമെന്നില്ല. പലപ്പോഴും നാം അറിയാതെയാണെങ്കിലും അപകടങ്ങളിൽചെന്നു ചാടിയെന്നിരിക്കും. അതുപോലെ, നമ്മുടെ ഭാഗത്തുനിന്നു ചിലപ്പോഴെങ്കിലും തെറ്റുകൾ സംഭവിച്ചുവെന്നുമിരിക്കാം. അപ്പോഴൊക്കെ അവയിൽനിന്ന് അമൂല്യമായ പല പാഠങ്ങളും നമുക്കു പഠിക്കാനാവും. ആ പാഠങ്ങൾ വേണ്ട സമയത്തു നാം പഠിക്കുന്പോഴാണു നമ്മുടെ ജീവിതത്തിൽ നാം നേട്ടങ്ങൾ നേടിയെടുക്കുക.
മുകളിലത്തെ കഥയിലേക്കു മടങ്ങിവരട്ടെ. വേട്ടമുതൽ സിംഹത്തിനും കുറുക്കനും തനിക്കും തുല്യരീതിയിൽ പങ്കുവയ്ക്കാൻ കഴുത മുതിർന്നതു വലിയ ഒരു അബദ്ധമായിപ്പോയി. ആ അബദ്ധത്തിൽനിന്നു പാഠം പഠിച്ചു സ്വന്തം ജീവൻ രക്ഷിക്കാനുള്ള ഭാഗ്യം കഴുതയ്ക്കു ലഭിച്ചില്ല. എന്നാൽ കഴുതയുടെ ദാരുണമായ അന്ത്യം കാണാനിടയായ കുറുക്കൻ അതിൽനിന്നു പാഠം പഠിച്ച് അതിവിദഗ്ധമായി തന്റെ ജീവൻ രക്ഷിച്ചു!
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചു എന്നു വരില്ല. നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നെന്നപോലെ മറ്റുള്ളവരുടെയും ജീവിതാനുഭവങ്ങൾ നമുക്കു പാഠമായിരിക്കണം. അപ്പോൾ മാത്രമേ ജീവിതത്തിൽനിന്നു നാം ശരിക്കും പാഠം പഠിക്കുന്നവരാകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top