Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
ഭരണാധികാരികൾ രാജാക്കന്മാരായിരുന്ന കാലം. അക്കാലത്തെ ഒരു രാജാവ് പ്രജകൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സമർഥരായ മന്ത്രിമാരും ഉപദേശകരുമുണ്ടായിരുന്നു. അവരിലൊരാൾ രാജാവിനെ സഹായിച്ചിരുന്നതു രാജാവിന്റെ ആധ്യാത്മിക കാര്യങ്ങളിലായിരുന്നു. രാജാവിന് ഏറ്റവും പ്രിയങ്കരനായ ഒരു ഗുരുവായിരുന്നു അദ്ദേഹം.
ഒരു ദിവസം രാജാവ് അദ്ദേഹത്തോടു പറഞ്ഞു: ""എന്റെ ആധ്യാത്മിക വളർച്ചയിൽ അങ്ങ് എന്നെ ഏറെ സാഹിയിക്കുന്നുണ്ട്. അതിനുള്ള പ്രതിനന്ദിയായി അങ്ങേയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്തുവേണമെങ്കിലും എന്നോടു ചോദിച്ചുകൊള്ളൂ. ഞാൻ അതു ചെയ്തുതരാം.''
അപ്പോൾ ഗുരു പറഞ്ഞു: ""ദൈവാനുഗ്രഹത്താൽ എന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ട്. എനിക്കിപ്പോൾ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ല. ''
ഉടനെ രാജാവ് പറഞ്ഞു: ""അങ്ങനെ പറയരുത്. അങ്ങേക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ എനിക്ക് അതു വലിയ സന്തോഷം നൽകും. ഏതു രീതിയിലാണ് അങ്ങയെ സഹായിക്കേണ്ടത് എന്ന് എന്നോടു പറയുക.''
രാജാവിന്റെ നിർബന്ധത്തിനു വഴങ്ങി ഗുരു പറഞ്ഞു: ""അങ്ങനെയെങ്കിൽ അങ്ങ് ഒരു കാര്യം ചെയ്യൂ. എന്നെ നിരന്തരം ശല്യപ്പെടുത്തുന്ന ഈച്ചകളെ ഓടിച്ചുവിടുക.'' ഇതു കേട്ടപ്പോൾ രാജാവ് പറഞ്ഞു: ""എത്രയോ നിസാരകാര്യമാണ് അങ്ങ് ചോദിച്ചിരിക്കുന്നത്!'' ഉടനെ ഗുരു പറഞ്ഞു: ""എങ്കിൽ അതു വേഗം ചെയ്യുക.''
രാജാവ് ഒരു വിശറി എടുത്ത് ഈച്ചകളെ ഓടിക്കാൻ തുടങ്ങി. പക്ഷേ, എത്ര ഓടിച്ചിട്ടും അവ അകന്നുപോയില്ല. അവ വീണ്ടും ഗുരുവിനെ ശല്യപ്പെടുത്താൻ തിരികെ വന്നുകൊണ്ടിരുന്നു. രാജാവ് അറിയാതെ അദ്ദേഹത്തിൽ കോപം നുര പൊന്താൻ തുടങ്ങി. അദ്ദേഹത്തിന്റെ അഹങ്കാരം വ്രണപ്പെട്ടു.
അദ്ദേഹം സ്വയം പറഞ്ഞു: ""ഞാൻ രാജാവല്ലേ? എന്തുവേണമെങ്കിലും ഗുരുവിനു കൊടുക്കാൻ സാധിക്കുമെന്ന് അദ്ദേഹത്തിനറിയില്ല? എന്നിട്ടുമെന്തേ എന്നോട് പണമോ സ്വർണമോ ഒന്നും ചോദിക്കാതെ ഈച്ചയെ ഓടിക്കാൻ മാത്രം പറഞ്ഞത്. തീർച്ചയായും എന്നെ ചെറുതാക്കാൻ ചെയ്ത പണിയായിരിക്കും ഇത്.''
രാജാവിന്റെ ചിന്താഗതി വായിച്ചെടുത്ത ഗുരു പറഞ്ഞു: ""അങ്ങയെ അപമാനിക്കാനോ ചെറുതാക്കാനോ അല്ല ഈച്ചയെ ഓടിക്കാൻ ഞാൻ അങ്ങയോട് ആവശ്യപ്പെട്ടത്. അങ്ങയുടെ ജീവിതത്തിൽ അത്യാവശ്യം വേണ്ട കാര്യമാണ് എളിമയും വിനയവും. പ്രത്യേകിച്ചും അങ്ങ് ഭരണാധികാരിയായിരിക്കുന്നത് ജനങ്ങളെ സേവിക്കാൻ വേണ്ടിയായതുകൊണ്ട്.''
ഗുരു തുടർന്നു: ""രാജാവായ അങ്ങേ ക്കു പൊന്നും പണവും മറ്റു സന്പത്തുകളും ധാരാളം ഉണ്ട്. എങ്കിൽപ്പോലും ഈച്ചയെ ഓടിക്കുക എന്ന നിസാരകാര്യംപോലും അത്ര എളുപ്പത്തിൽ ചെയ്യാൻ അങ്ങേക്കു സാധിക്കുകയില്ല. അപ്പോൾപ്പിന്നെ അഹങ്കരിക്കാൻ അങ്ങേക്കെങ്ങനെ സാധിക്കും?''
തന്റെ ഭരണം മാത്രമല്ല, ജീവിതവും കൂടി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു രാജാവ് ഈ ആധ്യാത്മിക ഗുരുവിനെ നിയമിച്ചിരുന്നത്. തന്മൂലമാണ്, നല്ല ഒരു അവസരംനോക്കി എളിമയുടെയും വിനയത്തിന്റെയും ആവശ്യകത ഗുരു രാജാവിനെ ഓർമപ്പെടുത്തിയത്.
ഭരണാധികാരികൾ യഥാർഥ ജനസേവകരായി മാറണമെങ്കിൽ അവർക്ക് എളിമയും വിനയവുമൊക്കെ അവരുടെ ജീവിതത്തിൽ വേണം. എന്നാൽ അവർക്കു മാത്രമല്ല, നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ആവശ്യമായ കാര്യമാണ് എളിമയും വിനയവും. കാരണം, ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടാകുന്നതിന്റെ ഒരു കാരണം നമ്മുടെ അഹങ്കാരമല്ലയോ? നാം വിനയാന്വിതരായ മനുഷ്യരാണെങ്കിൽ അത്ര വേഗം നാം വഴക്കിനും വക്കാണത്തിനും പോകുമോ?
ധാരാളം പരിമിതികളുള്ളവരാണു നാമെല്ലാവരും. എങ്കിലും ആ പരിമിതികൾ അംഗീകരിച്ചു വിനയപൂർവം പ്രവർത്തിക്കുന്നതിനു പകരം നമ്മെക്കാൾ വലിയവരാരുമില്ല എന്ന ഭാവത്തിലല്ലേ പലപ്പോഴും നമ്മുടെ വാക്കും പ്രവൃത്തിയും? എളിമ എന്നു പറയുന്നതു സത്യവും അഹങ്കാരം എന്നു പറയുന്നതു കള്ളവും ആണെന്നു സെന്റ് വിൻസന്റ് ഡി പോൾ എഴുതിയിരിക്കുന്നത് എത്രയോ ശരിയാണ്.
നാം ആയിരിക്കുന്നത് എന്താണോ അതനുസരിച്ചു ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമാണ് എളിമ. തന്മൂലമാണ് എളിമ സത്യമാണെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ, നാം ആയിരിക്കുന്നതിൽ അധികമായി നമ്മെക്കുറിച്ചു ചിന്തിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താൽ അത് അഹങ്കാരമാകും. അതുകൊണ്ടുതന്നെ അത് നുണയുമായി മാറുന്നു.
എളിമ എന്നു പറഞ്ഞാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു ചിലപ്പോൾ നാം വിചാരിച്ചുപോകാം. അതൊരിക്കലും ശരിയല്ല. തീർച്ചയായും നമുക്കെല്ലാവർക്കും ശരിയായൊരു ആത്മബോധം വേണം. എങ്കിൽ മാത്രമേ നമ്മുടെ അറിവും കഴിവുമൊക്കെ ശരിയായി ഉപയോഗിച്ചു ജീവിതത്തിൽ വിജയം നേടാൻ നമുക്കു സാധിക്കൂ. എളിമയുടെ പേരിൽ നമ്മുടെ അറിവും കഴിവുമൊക്കെ വേണ്ടരീതിയിൽ നാം ഉപയോഗിക്കാതിരുന്നാൽ അതു വലിയൊരു പരാജയം തന്നെയായിരിക്കും.
""അഹങ്കാരം നമ്മെ കൃത്രിമ മനഷ്യരാക്കുന്നു, എന്നാൽ എളിമയാകട്ടെ നമ്മെ യഥാർഥ മനുഷ്യരും'' എന്ന് ആധ്യാത്മിക ചിന്തകനും എഴുത്തുകാരനുമായ തോമസ് മെർട്ടൺ പറഞ്ഞിട്ടുണ്ട്. ഇല്ലാത്തത് ഉണ്ടെന്നു നടിക്കലാണല്ലോ അഹങ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതായത് അഹങ്കാരംവഴി നമ്മുടെ ജീവിതത്തിൽ കൃത്രിമ ഭാവത്തിനു മാറ്റുകൂട്ടുമെന്നു സാരം. എന്നാൽ, നാം എളിമയുള്ളവരാണെങ്കിലോ? അപ്പോൾ യഥാർഥ ഭാവം മാത്രമേ നമ്മിൽ നിറഞ്ഞുനിൽക്കൂ.
ജീവിതത്തിൽ ഒട്ടേറെ വിജയങ്ങൾ നേടിയെടുത്ത ബഹുമിടുക്കനായിരുന്നു സെന്റ് പോൾ അപ്പസ്തോലൻ. പക്ഷേ, അദ്ദേഹം എഴുതി: ""ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാകുന്നു.'' തന്റെ നേട്ടങ്ങളുടെയെല്ലാം പ്രധാന കാരണം എന്നിൽ പ്രവർത്തിച്ച ദൈവശക്തിയാണെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ആ ബോധ്യമാണ് അദ്ദേഹത്തെ എളിമയുള്ളവനാക്കിയത്. നമുക്കും വേണ്ടത് ഈ ബോധ്യമാണ്. അതായത്, നാം എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണെന്ന ബോധ്യം. അപ്പോൾ നാം വിനയമുള്ളവരാകും. ഒരിക്കലും അഹങ്കാരികളാവില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
Latest News
കർഷകരോട് മാപ്പ് പറയണം; രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം
കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു
ഇന്ധന വിലയ്ക്കെതിരെ പ്രതിഷേധം; "മമതയുടെ ബാലൻസ് നഷ്ടമായി'
സംസ്ഥാനത്ത് 20 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്
Latest News
കർഷകരോട് മാപ്പ് പറയണം; രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം
കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു
ഇന്ധന വിലയ്ക്കെതിരെ പ്രതിഷേധം; "മമതയുടെ ബാലൻസ് നഷ്ടമായി'
സംസ്ഥാനത്ത് 20 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top