Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസി’നിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ദീർഘമായ ചെറുകഥയാണു "ഫ്രാനി’. അതേത്തുടർന്ന്, 1957-ൽ ’സൂയി’ എന്ന പേരിൽ ഒരു നോവലെറ്റും ഈ മാസികയിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഈ രണ്ടു കഥകളിലും പ്രത്യക്ഷപ്പെടുന്ന രണ്ടു കഥാപാത്രങ്ങളാണു ഫ്രാനിയും സൂയിയും. അവരാകട്ടെ സഹോദരങ്ങളും. ഈ രണ്ടു കഥകളും ചേർത്തു "ഫ്രാനി ആൻഡ് സൂയി’ എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി.
സാഹിത്യവിമർശകർ ഈ പുസ്തകത്തോട് അത്ര കരുണ കാട്ടിയില്ല. എന്നു മാത്രമല്ല, ചിലർ അതിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. എങ്കിലും വായനക്കാർ ഈ പുസ്തകം ആവേശത്തോടെയാണു സ്വീകരിച്ചത്. അതിനു തെളിവാണ് ന്യൂയോർക് ടൈംസ് പത്രത്തിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ 26 ആഴ്ച തുടർച്ചയായി ഈ പുസ്തകം സ്ഥാനംപിടിച്ചത്. ആ 26 ആഴ്ചകളിലും ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒന്നാംസ്ഥാനത്തുമായിരുന്നു.
ധാരാളം വായനക്കാരെ ആകർഷിച്ച സൂയി എന്ന നോവലെറ്റിൽനിന്നുള്ള ഒരു രംഗം ഇവിടെ അവതരിപ്പിക്കട്ടെ. ഇരുപതുവയസുള്ള ഫ്രാനി ഒരു കോളജ് വിദ്യാർഥിനിയാണ്. അവൾ പഠിക്കുന്ന പ്രധാനവിഷയമാകട്ടെ ദൈവശാസ്ത്രവും. ഒരു ദിവസം അവധി ചെലവഴിക്കാനായി അവൾ വീട്ടിലെത്തുന്നു. എന്നാൽ, വീട്ടിലെത്തിയിട്ടും അവൾക്കു സന്തോഷമില്ല. അവൾ പല കാര്യങ്ങളെക്കുറിച്ചും ആകുലചിത്തയാണ്. മനഃസമാധാനം നഷ്ടപ്പെട്ടു മാനസികത്തകർച്ചയുടെ വക്കിലാണവൾ.
അവളെ കണ്ടപ്പോഴെ അവളുടെ അമ്മ ബെസിക്കു കാര്യം മനസിലായി. അവളെ സന്തോഷിപ്പിക്കാൻവേണ്ടി പെട്ടെന്നു ചിക്കൻസൂപ്പ് തയാറാക്കി അവളുടെ മുന്പിൽ കൊണ്ടുവച്ചു. ചിക്കൻസൂപ്പ് കുടിച്ചാൽ തന്റെ മകൾക്കു നവോന്മേഷം ലഭിക്കുമെന്ന് ആ അമ്മ വിചാരിച്ചു. തന്മൂലം, ഏറെ സ്നേഹത്തോടെയായിരുന്നു ആ അമ്മ ചിക്കൻസൂപ്പ് തയാറാക്കി മകളുടെ മുന്പിൽ കൊണ്ടുവച്ചത്.
അപ്പോൾ മകൾ ചെയ്തത് എന്താണെന്നോ? നന്ദിയോടെ ആ സൂപ്പ് കുടിക്കുന്നതിനുപകരം സൂപ്പ് പാത്രം തന്റെ അരികെനിന്ന് അകലേക്കു തള്ളിമാറ്റിവയ്ക്കുകയാണു ചെയ്തത്! ആരോടെന്നില്ലാത്ത അവളുടെ ദേഷ്യവും വിഷമവുമൊക്കെ മറകൂടാതെ പ്രദർശിപ്പിക്കുകയായിരുന്നു ആ കോളജ് വിദ്യാർഥിനി. അപ്പോൾ അവളുടെ അമ്മയാകട്ടെ എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ പകച്ചുനിൽക്കുകയായിരുന്നു.
ഈ രംഗത്തിനു ദൃക്സാക്ഷിയായി ഫ്രാനിയുടെ സഹോദരൻ സൂയി അവിടെ ഉണ്ടായിരുന്നു. അവൻ സൂയിയോട് ഇപ്രകാരം പറഞ്ഞു: "ഫ്രാനി, ഞാൻ നിന്നോട് ഒരു കാര്യം പറയാം. നീ പഠിക്കുന്നതു ദൈവശാസ്ത്രവും ആധ്യാത്മികജീവിതവുമാണെങ്കിൽ നീ ഒരു കാര്യം മനസിലാക്കണം. അതായത്, ഈ ഭവനത്തിൽ നടക്കുന്ന എല്ലാ ആധ്യാത്മിക പ്രവൃത്തിയും നീ കാണാതെ പോകുന്നു.
"മമ്മി നിനക്കു തന്നതു വെറും ചിക്കൻസൂപ്പല്ലായിരുന്നു. അതു സ്നേഹത്തിൽ ചാലിച്ചു കൂദാശചെയ്യപ്പെട്ട സൂപ്പായിരുന്നു. അതു മനസിലാക്കി ആ സൂപ്പ് കുടിക്കാനുള്ള വിവേകം നിനക്കുണ്ടായില്ല. മമ്മി ഈ ഭവനത്തിൽ ആർക്കുവേണ്ടി സൂപ്പുണ്ടാക്കിയാലും അതു സ്നേഹത്തിൽ ചാലിച്ചു കൂദാശചെയ്യപ്പെട്ടതായിരിക്കും.’
സൂയി മനസിലാക്കിയ ഈ സത്യം എന്തേ ഫ്രാനി മറന്നുപോയി? അവൾ പഠിച്ചിരുന്നതു ദൈവശാസ്ത്രവും ആധ്യാത്മിക ജീവിതവുമായിരുന്നില്ലേ? വെറുതെ എന്തിനു നാം ഫ്രാനിയെ കുറ്റം പറയണം? നാമും പലപ്പോഴും ഫ്രാനിയെപ്പോലെയല്ലേ? നമ്മുടെ അമ്മമാരും കുടുംബിനികളുമൊക്കെ സ്നേഹത്തിൽ ചാലിച്ചു കൂദാശചെയ്യപ്പെട്ടതെന്നപോലെ തയാറാക്കുന്ന ഭക്ഷണം എത്ര അശ്രദ്ധയോടെയാണു നാം പലപ്പോഴും ഭക്ഷിക്കുന്നത്? അവർ തയാറാക്കുന്ന ഭക്ഷണം ചിലപ്പോൾ അവരുടെ കണ്ണീർ വീണതുമായിരിക്കും. ആ കണ്ണീർ നാം കാണാറുണ്ടോ?
നമ്മുടെ സ്വന്തക്കാരും ബന്ധക്കാരുമല്ല നമ്മുടെ ഭക്ഷണം തയാറാക്കുന്നത് എന്നു കരുതുക. അപ്പോൾ അവരുടെ വിയർപ്പിന്റെ വിലയെങ്കിലും നാം കാണാതെ പോകരുത്. എന്നാൽ, വിയർപ്പൊഴുക്കി ഭക്ഷണം തയാറാക്കുന്പോൾ അതിൽ സ്നേഹത്തിന്റെ കൂദാശാവചനങ്ങൾ ഉച്ചരിക്കപ്പെട്ടിട്ടില്ല എന്നു നാം സംശയിക്കേണ്ട. അത് ഉണ്ടെന്നുതന്നെ കരുതുകയാണു നമുക്കു നല്ലത്. അപ്പോൾ മാത്രമേ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു ശരിക്കുള്ള രുചിയുണ്ടാകൂ. അതുപോലെ, നല്ല ഭക്ഷണം കഴിക്കുന്നു എന്ന സംതൃപ്തിയും.
ഇനി സൂയി ഫ്രാനിയോടു പറഞ്ഞ കാര്യത്തിലേക്കു മടങ്ങിവരാം. അവരുടെ മമ്മി വിളന്പുന്ന സൂപ്പ് കൂദാശചെയ്യപ്പെട്ട സൂപ്പാണെന്നല്ലേ സൂയി ഫ്രാനിയോടു പറഞ്ഞത്? എന്താണ് അതിന്റെ അർഥം. വിശുദ്ധ കുർബാനയുടെ മധ്യേ വൈദികൻ അപ്പവും വീഞ്ഞുമെടുത്ത് അവ വാഴ്ത്തി കൂദാശ ചെയ്യുന്പോൾ അവ കർത്താവീശോമിശിഹായുടെ സജീവസാന്നിധ്യമുള്ള ശരീരരക്തങ്ങളായി മാറുന്നു. തന്മൂലം, കർത്താവീശോമിശിഹായുടെ ശരീരവും രക്തവുമാണു കുർബാനവഴി വിശ്വാസികൾ സ്വീകരിക്കുന്നത്.
സൂയി ഫ്രാനിയെ ഓർമപ്പെടുത്തിയത് അവരുടെ മമ്മി തയാറാക്കുന്ന സൂപ്പിലും അതുപോലെ മറ്റു ഭക്ഷണത്തിലും അവരുടെ മമ്മിയുടെ സജീവസ്നേഹസാന്നിധ്യം ഉണ്ടായിരിക്കും എന്നതാണ്. അതു മനസിലാക്കി ഭക്ഷിക്കുന്പോഴാണു ഭക്ഷിക്കുന്ന ആളിൽ നവോന്മേഷവും ആശ്വാസവുമുണ്ടാകുന്നത്. എന്നാൽ, വൈദികൻ അപ്പവും വീഞ്ഞും കൂദാശചെയ്യുന്ന അതേ തീക്ഷ്ണതയോടെയും സ്നേഹത്തോടെയും അമ്മമാരും കുടുംബിനിമാരും മറ്റുള്ളവരുമൊക്കെ ഭക്ഷണം പാകംചെയ്തു നൽകുന്പോൾ അതിന്റെ മാനം മനസിലാക്കാതെപോയാൽ നല്ല ഭക്ഷണംപോലും നമുക്കു രുചിയില്ലാത്തതായി തോന്നാം.
ഇനി മറ്റൊരു കാര്യം. സ്നേഹത്തിൽ ചാലിച്ചു വാഴ്ത്തിവേണം അമ്മമാരും കുടുംബിനിമാരും മറ്റുള്ളവരുമൊക്കെ എപ്പോഴും ഭക്ഷണം പാകംചെയ്യേണ്ടത്. അല്ലെങ്കിൽ രുചിയുണ്ടാവുകയില്ലെന്നു മാത്രമല്ല അത് അസംതൃപ്തിക്കു കാരണവുമാകാം.
ആര് എപ്പോൾ എന്തു ഭക്ഷണവും പാനീയവും തയാറാക്കി മറ്റുള്ളവർക്കു വിളുന്പുന്പോഴും അതു സ്നേഹത്തിൽ ചാലിച്ചു വാഴ്ത്തിയാണു നൽകുന്നതെന്ന് ഉറപ്പുവരുത്തണം. അങ്ങനെ ചെയ്താൽ അതുവഴി ഉണ്ടാകുന്ന സന്തോഷം വിളുന്പുന്നവർക്കും സ്വീകരിക്കുന്നവർക്കും ഒരുപോലെ അധികമായിരിക്കും. അതു തീർച്ച.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
Latest News
സ്പിൻ കുഴിയിൽ വീണ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം, പരന്പര
ഡൽഹിയിൽ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കേജരിവാൾ
കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാന്‍ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ
പരിഹാര നടപടികൾ കൈക്കൊള്ളും; ഗോപിനാഥുമായി കെ. സുധാകരൻ ചർച്ച നടത്തി
ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണം; പൊന്നാനിയിൽ പോസ്റ്റർ
Latest News
സ്പിൻ കുഴിയിൽ വീണ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം, പരന്പര
ഡൽഹിയിൽ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കുമെന്ന് അരവിന്ദ് കേജരിവാൾ
കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാന്‍ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രൻ
പരിഹാര നടപടികൾ കൈക്കൊള്ളും; ഗോപിനാഥുമായി കെ. സുധാകരൻ ചർച്ച നടത്തി
ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണം; പൊന്നാനിയിൽ പോസ്റ്റർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top