Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു ദിവസം അയാൾ ബിസിനസിൽനിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കാൻ തീരുമാനിച്ചു. ജീവിതം എങ്ങനെയാണ് ആസ്വദിക്കേണ്ടത് എന്നതിനെക്കുറിച്ച് അയാൾ പല പദ്ധതികളും തയാറാക്കി. എന്നാൽ, അന്നു രാത്രി മരണത്തിന്റെ മാലാഖ അയാളുടെ മുന്നിലെത്തി.
കാര്യം പന്തിയല്ലെന്നു മനസിലാക്കിയ അയാൾ മാലാഖയോടു പറഞ്ഞു: ’ഞാൻ അധ്വാനിച്ചതും കഷ്ടപ്പെട്ടതുമല്ലാതെ എനിക്കു ജീവിക്കാൻ ഇതുവരെ അവസരം ലഭിച്ചില്ല. അതിനാൽ, കുറേക്കാലമെങ്കിലും ഈ ഭൂമിയിൽ ജീവിതം ആസ്വദിക്കാൻ എന്നെ അനുവദിക്കണം.’ അപ്പോൾ മാലാഖ പറഞ്ഞു: ’നിങ്ങളുടെ കഥ സങ്കടകരംതന്നെ. എന്നാൽ, നിങ്ങളുടെ സമയം പണ്ടേ തീരുമാനിക്കപ്പെട്ടതാണ്. അതു മാറ്റുന്ന കാര്യം അസാധ്യമാണ്.’
മാലാഖയുടെ നിഷേധരൂപത്തിലുള്ള മറുപടി കേട്ടപ്പോൾ ബിസിനസിൽ പല തന്ത്രങ്ങളും കുതന്ത്രങ്ങളും സ്വീകരിച്ചിട്ടുള്ള അയാൾ ഒരു അടവെടുത്തു. ’എന്റെ കൈയിൽ ധാരാളം പണമുണ്ട്. അവ ഉപയോഗിച്ചു പാവങ്ങൾക്കു നന്മചെയ്യാനുള്ള അവസരമെങ്കിലും എനിക്ക് അനുവദിച്ചുതരണം’- അയാൾ പറഞ്ഞു.
’നിങ്ങളുടെ ആഗ്രഹം നല്ലതുതന്നെ’- മാലാഖ പറഞ്ഞു. ’എന്നാൽ അതു ചെയ്യാൻ നിങ്ങൾക്കുണ്ടായിരുന്ന സമയവും കഴിഞ്ഞുപോയി. ആ നന്മകൂടി ചെയ്യുവാനുള്ള സമയമായിരുന്നു ദൈവം നിങ്ങൾക്കു നൽകിയിരുന്നത്.’ ഉടനെ അയാൾ പറഞ്ഞു: അങ്ങനെയെങ്കിൽ എനിക്ക് ഒരു മണിക്കൂർ സമയമെങ്കിലും തരൂ. എന്റെ കുടുംബാംഗങ്ങളും സ്നേഹിതരുമായി അല്പസമയം പങ്കുവച്ചിട്ടു കാലം കുറെയായി. അവരോടു യാത്ര പറയാനായിട്ടാണെങ്കിലും എനിക്ക് ഒരു മണിക്കൂർ നൽകണം.’
പക്ഷേ, അപ്പോഴും മാലാഖ മനസു മാറ്റിയില്ല. അപ്പോൾ അയാൾ കെഞ്ചി അപേക്ഷിച്ചു: ’ഒരു മണിക്കൂർ തരാനാവില്ലെങ്കിൽ എനിക്ക് ഒരു മിനിറ്റെങ്കിലും തരൂ. എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് ഒരു കുറിപ്പെഴുതാൻ വേണ്ടിയാണ്.’ വലിയ പ്രതീക്ഷയില്ലാതെയാണു യാചിച്ചതെങ്കിലും മാലാഖ അയാൾക്ക് ഒരു മിനിറ്റ് സമയം നൽകി. അപ്പോൾ ഒരു കടലാസ് എടുത്ത് അതിൽ ഇപ്രകാരം എഴുതി:
’നിങ്ങൾക്കു ലഭിച്ചിരിക്കുന്ന സമയം ശരിയായി വിനിയോഗിക്കൂ. എനിക്കുള്ള സകല സന്പത്തുകൊണ്ടുപോലും എനിക്ക് ഒരു മണിക്കൂർ സമയം നീട്ടിയെടുക്കാൻ സാധിച്ചില്ല. നിങ്ങളുടെ ഹൃദയത്തെ ശ്രവിക്കുക. നിങ്ങളെ കേന്ദ്രീകരിച്ചു നിങ്ങൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾക്ക് എന്തു മൂല്യമാണ് ഉള്ളതെന്ന് അന്വേഷിക്കുക. നിങ്ങൾക്കു ലഭിക്കുന്ന ഓരോ മിനിറ്റും അമൂല്യമായി കരുതുക.’
ഒരു മിനിറ്റുകൊണ്ട് ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ അയാൾ കണ്ണുതുറന്നു. അപ്പോഴാണു താൻ മാലാഖയെ കണ്ടതു സ്വപ്നത്തിലാണെന്ന് അയാൾ മനസിലാക്കിയത്! ഉടനെ അയാൾക്കു വലിയ ആശ്വാസം തോന്നി. ജീവിതം തിരിച്ചുകിട്ടിയ അസാധാരണമായൊരു അനുഭൂതി!
നാം ഓരോ ദിവസവും രാവിലെ ഉറക്കമുണരുന്പോഴും ഇതേ അനുഭൂതിയാണു നമുക്കുണ്ടാകേണ്ടത്. അതായത്, ജീവിതം തിരിച്ചുകിട്ടിയ അനുഭൂതി. ഇതേ അനുഭൂതി തന്നെയായിരിക്കണം നാം 2021 എന്ന പുതിയ വർഷത്തിലേക്കു കടക്കുന്പോഴും നമുക്കുണ്ടാകേണ്ടത്. നമ്മെ കടന്നുപോകുന്ന ഈ വർഷം എത്രയോ പേരാണു കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്! അവയിൽ എത്രയോ പേരുടെ മരണം കോവിഡ്- 19 മൂലവും മറ്റ് അപ്രതീക്ഷിത കാരണങ്ങൾ വഴിയുമായിരുന്നു.
നാം ഇവയെല്ലാം അതിജീവിച്ച് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാനകാരണം ദൈവാനുഗ്രഹംതന്നെ. തന്മൂലം, ദൈവത്തോട് ഏറെ നന്ദിയുള്ള ഹൃദയത്തോടുകൂടി വേണം നാം പുതുവർഷത്തിലേക്കു കടക്കാൻ. അതുപോലെതന്നെ, നമുക്കു ലഭിക്കുന്ന ഓരോ നിമിഷവും അമൂല്യമെന്നു മനസിലാക്കി ജീവിതത്തിൽ അർഥവത്തായ കാര്യങ്ങൾക്കായി ചെലവഴിക്കാൻ നാം ശ്രദ്ധിക്കുകയും വേണം.
മുകളിൽ കൊടുത്തിരിക്കുന്ന നുറുങ്ങുകഥയിലേക്ക് ഒരു നിമിഷം മടങ്ങിവരട്ടെ. മരണത്തിന്റെ മാലാഖയെ മുഖാമുഖം ദർശിച്ചപ്പോഴാണു തന്റെ ജീവിതത്തിൽ താൻ നന്മചെയ്തില്ലെന്ന് അയാൾ ഓർമിച്ചത്. ആ കാരണം പറഞ്ഞെങ്കിലും ജീവിതം നീട്ടിയെടുക്കാൻ ശ്രമിച്ചിട്ട് അതു നടന്നില്ലല്ലോ. ഏതായാലും, ജീവിതത്തിലെ ശരിയായ മൂല്യങ്ങളെക്കുറിച്ച് ഓർമിക്കാൻ അയാൾക്കതു കാരണമായി എന്നു മാത്രമല്ല, ഇക്കാര്യം എപ്പോഴും ഓർമിച്ചു പ്രവർത്തിക്കണമെന്ന് അയാൾ കുറിച്ചുവച്ച കുറിപ്പിൽ എല്ലാവരെയും ഓർമിപ്പിക്കുകയും ചെയ്തു.
ഓരോ ദിവസവും നാം ചെയ്യുന്ന കാര്യങ്ങൾ വിലയിരുത്തിവേണം നാം അടുത്ത ദിവസത്തിലേക്കു കടക്കാൻ. അതുപോലെതന്നെ, പുതിയ വർഷത്തിലേക്കു കടക്കുന്പോഴും നമ്മെ കടന്നുപോകുന്ന വർഷത്തെ നാം വിശലകനം ചെയ്യണം. എന്നു മാത്രമല്ല, ആ വിശകലനത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ തെറ്റുകൾ തിരുത്തിവേണം നാം പുതിയ വർഷത്തിലേക്കു കടക്കാൻ.
ഈ വിശകലനത്തിൽ നാം ശ്രദ്ധിക്കേണ്ടതു നമ്മുടെ ജീവിതത്തെ കേന്ദ്രീകരിച്ചു നാം ശ്രദ്ധിക്കുന്ന കാര്യങ്ങളിലായിരിക്കണം.
അതോടൊപ്പം, നാം ഉൗന്നൽ കൊടുക്കുന്ന കാര്യങ്ങൾ മൂല്യാധിഷ്ഠിതമാണെന്നു നാം ഉറപ്പുവരുത്തുകയും വേണം. അങ്ങനെ ചെയ്താൽ മരണത്തിന്റെ മാലാഖ എപ്പോൾ നമ്മെ സമീപിച്ചാലും നാം ഭയപ്പെടുകയില്ല. എന്നു മാത്രമല്ല, ഇവിടത്തെ സുകൃതപൂർണമായ ജീവിതത്തിനുശേഷം മഹത്വപൂർണമായ സ്വർഗജീവിതത്തിലേക്കു പ്രവേശിക്കാൻ അതു നമുക്കു വഴിയൊരുക്കുകയും ചെയ്യും.
സമാപനങ്ങൾ ആഘോഷിക്കുക. കാരണം, അവ പുതിയ തുടക്കങ്ങൾക്കുള്ള ഒരുക്കമാണ് എന്ന് ജോനാഥൻ ഹ്യു എന്നൊരാൾ എഴുതിയിരിക്കുന്നതു കണ്ടു. വർഷാവസാനത്തെക്കുറിച്ചു പറയുന്പോഴും ഇതു ശരിയാണ്. നമ്മെ കടന്നുപോകുന്ന 2020 ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ടു നമുക്കാഘോഷിക്കാം.
നമ്മുടെ സമാപനാഘോഷം നന്ദിനിറഞ്ഞ ഹൃദയത്തോടുകൂടിയാണെങ്കിൽ പുതുവർഷത്തിൽ കൂടുതൽ നന്മകൾ നമുക്കു സ്വീകരിക്കാനും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കാനും നമുക്കു സാധിക്കും. അങ്ങനെ പുതുവർഷം മൂല്യാധിഷ്ഠിതമായി നയിക്കാനും നമുക്കു സാധിക്കും. എല്ലാവർക്കും നന്മകൾ നിറഞ്ഞ നല്ലൊരു വർഷം ആശംസിക്കുന്നു!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
മറ്റുള്ളവർക്കു സുഗന്ധമായി മാറുവാൻ
രാധയ്ക്ക് പത്തു വയസിൽ താഴെ പ്രായം. അവൾക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ അമ്മ രോഗബാധിതയായി പെട്ടെന്നു മരിച്ചപ്പോ
വാശിയല്ല, വിട്ടുവീഴ്ചയാണ് വിജയത്തിലേക്കുള്ള വഴി
എപ്പോഴാണു നാം വിജയിക്കുന്നത്?
അയാൾ കടുംപിടിത്തത്തിന്റെ രാജാവ്. അവൾ പിടിവാശിക്കാരിയുടെ റാണിയും. അവർ ഇരുവരും ക
കലത്തിലില്ലാത്തവർക്ക് ഉള്ളതിൽനിന്ന്
ഉള്ളതിൽനിന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ള
നമ്മുടെ ലോകം സുന്ദരമാക്കാൻ
ഉള്ളതൊക്കെ ലോകത്തിനു വിതംവച്ചു കടന്നുപോകുന്ന ചില മനുഷ്യരുണ്ട്. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒന്നും അവരെ കാണി
ദൈവാനുഗ്രഹം കൂട്ടിനുണ്ടാകുന്ന മക്കൾ
ശാന്തനുവിന്റെയും മലയയുടെയും ഏകപുത്രനായിരുന്നു ശ്രാവൻ. അവർക്കു വൈകി പിറന്നവനായിരുന്നതുകൊണ്ട് ശ്രാവനെ അവർ പൊന്നു
Latest News
ഐപിഎൽ താരലേലത്തിന് ശ്രീശാന്തും
കൊച്ചി നഗരസഭയിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടിയിൽനിന്ന് രാജിവച്ചു
കാസർഗോട്ട് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം
കൊച്ചി നഗരസഭയിൽ ആദ്യമായി സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക്
പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
Latest News
ഐപിഎൽ താരലേലത്തിന് ശ്രീശാന്തും
കൊച്ചി നഗരസഭയിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടിയിൽനിന്ന് രാജിവച്ചു
കാസർഗോട്ട് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം
കൊച്ചി നഗരസഭയിൽ ആദ്യമായി സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക്
പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top