Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
സ്വർഗസമാനമായ ജീവിതം
നല്ലവനായ ഒരു കൊല്ലൻ. വൃദ്ധനായ അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ആ ദർശനത്തിൽ ഒരു മാലാഖ അദ്ദേഹത്തോടു പറഞ്ഞു: "ദൈവരാജ്യത്തിൽ നിന്റെ സ്ഥാനം സ്വീകരിക്കാനുള്ള സമയമായി.’ അപ്പോൾ കൊല്ലൻ പറഞ്ഞു: "ദൈവം എന്നെ ഓർമിക്കുന്നതിന് അവിടത്തോടു ഞാൻ നന്ദി പറയുന്നു. എന്നാൽ, ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു.’
മാലാഖ അതിനു സമ്മതം മൂളിയപ്പോൾ കൊല്ലൻ പറഞ്ഞു: "വിളവെടുപ്പുകാലം പണ്ടേ കഴിഞ്ഞു. അധികം താമസിയാതെ വിതക്കാലം ആകും. അപ്പോൾ ഗ്രാമത്തിലെ ആളുകൾ കലപ്പയും തൂന്പായുമൊക്കെയായി വരും. അതുപോലെ കുതിരകൾക്കും കാളകൾക്കും ലാടവും തറയ്ക്കണം. ഞാൻ പോയാൽ ആ ജോലികളൊക്കെ ചെയ്യാൻ പിന്നെ ഈ ഗ്രാമത്തിൽ ആരുമുണ്ടാവില്ല. എനിക്കു ദൈവത്തോടു നന്ദിയില്ലെന്നു കരുതരുത്. സ്വർഗരാജ്യത്തിലെ എന്റെ സ്ഥാനം സ്വീകരിക്കുന്നതിന് എനിക്ക് അല്പംകൂടി സമയം തരുമോ? ഞാൻ എന്റ ജോലി ഒന്നു പൂർത്തിയാക്കിക്കോട്ടെ.’
മാലാഖ അപ്പോൾ അദ്ദേഹത്തെ പുഞ്ചിരിയോടെ നോക്കി. എന്നിട്ട് അപ്രത്യക്ഷനായി. ആ സീസണിൽ കൃഷിക്കാർക്കാവശ്യമായ എല്ലാ സേവനങ്ങളും അദ്ദേഹം ചെയ്തുകൊടുത്തു. അപ്പോഴേക്കും മാലാഖ വീണ്ടുമെത്തി. എന്നാൽ, അതിനു മുൻപേ ഒരു കർഷകന്റെ രോഗവിവരം കൊല്ലൻ കേട്ടിരുന്നു.
കൊല്ലൻ മാലാഖയോടു പറഞ്ഞു: "വിത പൂർത്തിയാകുന്നതിനുമുൻപ് ഒരു കർഷകൻ പാടത്തു കുഴഞ്ഞുവീണു രോഗശയ്യയിലാണ്. ആ കർഷകന്റെ കുടുംബാംഗങ്ങളെ സഹായിക്കാൻ ആരുമില്ല. അവരുടെ വിതയ്ക്കുന്ന ജോലി പൂർത്തിയാകണമെങ്കിൽ എന്റെ സഹായംകൂടി വേണം. ആ ജോലികൂടി കഴിയുന്നതുവരെ എനിക്കു സമയം തന്നാൽ നന്നായിരുന്നു.’ അപ്പോഴും മാലാഖ ചിരിച്ചു. പിന്നീടു മാലാഖ അപ്രത്യക്ഷനായി.
രോഗിയായ കർഷകൻ സുഖം പ്രാപിക്കുന്നതുവരെ കൊല്ലൻ ആ കർഷകന്റെ പാടത്തു ജോലിചെയ്തു സഹായിച്ചു. അതു കഴിഞ്ഞപ്പോൾ അദ്ദേഹം മാലാഖയോടൊത്തു പോകാൻ തയാറായിരുന്നു. അങ്ങനെയിരിക്കുന്പോഴാണ് ഒരു കർഷകന്റെ വീടിനു തീപിടിച്ച കാര്യം കേട്ടത്.
കൊല്ലൻ ആ കർഷകനെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുന്പോൾ മാലാഖ വീണ്ടുമെത്തി. മാലാഖയെ കണ്ട ഉടനെ കൊല്ലൻ പറഞ്ഞു: "എന്നോടു വിരോധം തോന്നരുത്. ഞാൻ വരാൻ തയാറാണ്. എന്നാൽ, വീടു നഷ്ടപ്പെട്ട കർഷകനു വീടുവയ്ക്കാൻ എന്റെ സഹായം വേണ്ടിവരും. അതുകൊണ്ട് എനിക്ക് അല്പംകൂടി സാവകാശം തരണം.’ ഇത്തവണയും മാലാഖ ചിരിച്ചിട്ട് അപ്രത്യക്ഷനായി.
വീടു നഷ്ടപ്പെട്ട കർഷകന്റെ വീടുപണി കൊല്ലനുംകൂടി സഹകരിച്ചു പൂർത്തിയാക്കി. അപ്പോൾ തനിക്കു മാലാഖയോടൊപ്പം പോകാമല്ലോ എന്ന് അദ്ദേഹം വാദിച്ചു. ആ നിമിഷമാണ് ഒരു അയൽക്കാരന്റെ ഭാര്യ മരിച്ച വിവരം അറിയുന്നത്. അയാളെ ആശ്വസിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്പോൾ അതാ മാലാഖ മുന്നിൽ നിൽക്കുന്നു!
ഇനിയും എങ്ങനെ സാവകാശം ചോദിക്കുമെന്ന് കൊല്ലൻ ശങ്കിച്ചു. എന്നാൽ, അയൽക്കാരന്റെ ദുഃഖമോർത്തപ്പോൾ വീണ്ടും മാലാഖയോട് അല്പംകൂടി സാവകാശം ചോദിക്കാൻ കൊല്ലൻ തയാറായി. ഇത്തവണയും മാലാഖ എതിർപ്പു പറഞ്ഞില്ല. പതിവുപോലെ പുഞ്ചിരിച്ചശേഷം മാലാഖ അപ്രത്യക്ഷയായി. കൊല്ലൻ തനിക്കു സാധിക്കുംവിധം തന്റെ അയൽക്കാരനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അയൽക്കാരൻ തന്റെ ദുഃഖത്തിൽനിന്ന് ഏറെക്കുറെ മുക്തനായപ്പോഴേക്കും മാലാഖ കൊല്ലനെ കൊണ്ടുപോകാൻ വീണ്ടുമെത്തി. അപ്പോഴും കൊല്ലനു പോകാൻ മനസുവന്നില്ല. കാരണം, വേറെ ചിലർക്ക് കൊല്ലന്റെ ദയയും കാരുണ്യവും വേണ്ടിവന്നിരുന്നു. ഇത്തവണയും കൊല്ലന്റെ യാചന മാലാഖ നിരസിച്ചില്ല. അദ്ദേഹം ചോദിച്ചതുപോലെ മാലാഖ അനുവദിച്ചു.
മാലാഖയോടൊപ്പം സ്വർഗരാജ്യത്തിലേക്കു പോകാൻ കൊല്ലൻ എപ്പോഴും തയാറായിരുന്നു. പക്ഷേ, അപ്പോഴൊക്കെ മറ്റുള്ളവരുടെ ദുഃഖം കണ്ട് അവരെ സഹായിക്കാൻ അദ്ദേഹം മാലാഖയോടു വീണ്ടും വീണ്ടും അവധി ചോദിച്ചു. കൊല്ലൻ എപ്പോഴൊക്കെ അവധി ചോദിച്ചുവോ അപ്പോഴൊക്കെ മാലാഖ അവധി അനുവദിക്കുകയും ചെയ്തു.
കാലം ഇങ്ങനെ കുറെ നീണ്ടുപോയി. കൊല്ലൻ സേവനം ചെയ്തു ക്ഷീണിച്ച് അവശനായി. അപ്പോൾ ഒരു ദിവസം കൊല്ലൻ ഇങ്ങനെ പ്രാർഥിച്ചു: "ദൈവമേ, മാലാഖയെ അയയ്ക്കാൻ അങ്ങു തയാറാണെങ്കിൽ ഞാൻ പോരാൻ റെഡിയാണ്.’ കൊല്ലൻ പ്രാർഥന മുഴുമിപ്പിക്കുന്നതിനുമുന്പ് മാലാഖ പ്രത്യക്ഷപ്പെട്ടു. അപ്പോൾ അദ്ദേഹം മാലാഖയോടു പറഞ്ഞു:
"ഇപ്പോൾതന്നെ വേണമെങ്കിൽ കർത്താവിന്റെ രാജ്യത്തിൽ എന്റെ സ്ഥാനം സ്വീകരിക്കാൻ ഞാൻ ഇതാ സന്നദ്ധനാണ്.’ ഉടനെ മാലാഖ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: "ഈ കഴിഞ്ഞ വർഷങ്ങളിലൊക്കെ എവിടെയാണു നിങ്ങൾ ജീവിച്ചിരുന്നത് എന്നാണു കരുതുന്നത്? നിങ്ങൾ സ്വർഗരാജ്യത്തിൽതന്നെയായിരുന്നു!’
സ്വർഗസമാനമായ ഒരു ജീവിതമാണു കൊല്ലൻ നയിച്ചിരുന്നത്. തന്മൂലം, കൊല്ലന്റെ ജീവിതം സ്വർഗത്തിൽ വസിക്കുന്നതിനു തുല്യമായ ജീവിതമായിരുന്നു. അക്കാര്യമാണ് മാലാഖ കൊല്ലനെ ഓർമിപ്പിച്ചത്.
സ്വർഗസമാനമായ ജീവിതം ഈ ഭൂമിയിൽ നയിക്കാൻ നമുക്കു സാധിക്കുമോ? സാധിക്കുമെന്നാണ് ഈ കൊല്ലന്റെ കഥ നമ്മെ അനുസ്മരിപ്പിക്കുന്നത്. ഈ കൊല്ലന്റെ കഥ ആരുടെയോ ഭാവന ജന്മം കൊടുത്ത കഥയാണ്. എന്നാൽ, ഈ ഭൂമിയിൽ സ്വർഗസമാനമായ ജീവിതം നയിക്കുന്നവരുടെ മാതൃകകൾ കണ്ടാണ് ഈ കഥ മെനഞ്ഞെടുത്തിരിക്കുന്നത് എന്നതിൽ സംശയമില്ല.
സ്വന്തം സുഖങ്ങളും താത്പര്യങ്ങളും മറന്നു മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിതം നയിക്കുന്നവർ ചുരുക്കം ചിലരൊന്നുമല്ല നമ്മുടെയിടയിൽ. അവർ പലപ്പോഴും ശ്രദ്ധയിൽപ്പെടാതെ പോകുന്നുവെന്നു മാത്രം. എന്നാൽ, ദൈവം എപ്പോഴും അവരെ ശ്രദ്ധിക്കുന്നുണ്ട് എന്നതാണു വാസ്തവം.
സ്വർഗതുല്യമായ ജീവിതം ഭൂമിയിൽ നയിക്കാൻ എളുപ്പമല്ലെങ്കിലും ദൈവാനുഗ്രഹത്താൽ അതിനു സാധിക്കുമെന്നതാണു വാസ്തവം. അതിനുള്ള എളുപ്പവഴി ദൈവം കാണിച്ചുതരുന്ന വഴിയേ നടക്കുക എന്നതാണ്. ആ വഴിയാകട്ടെ ദൈവസ്നേഹത്തിന്റെയും അതിൽനിന്നു ബഹിർസ്ഫുരിക്കുന്ന സഹോദരസ്നേഹത്തിന്റെയും സേവനത്തിന്റെയും കാരുണ്യത്തിന്റെയും വഴിയാണ്. ആ വഴിയേ നടന്നാൽ നമ്മുടെ ജീവിതവും സ്വർഗസമാനമായ ജീവിതമായി മാറും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
Latest News
ജോലിയിൽനിന്നു പുറത്താക്കല് പ്രതീക്ഷിച്ചതെന്ന് സ്വപ്ന
പറഞ്ഞതല്ല കേൾപ്പിച്ചത്! മല്ലപ്പള്ളിപ്രസംഗത്തെ തള്ളിപ്പറയാതെ സജി ചെറിയാൻ
"പറഞ്ഞത് ഭരണഘടനയിലെ പോരായ്മകളെക്കുറിച്ച്': സജി ചെറിയാനെ ന്യായീകരിച്ച് ഉദയഭാനു
പിണറായി 2.0, ആദ്യ വിക്കറ്റ് തെറിച്ചു..! മന്ത്രി സജി ചെറിയാൻ രാജിവച്ചു
കേന്ദ്രമന്ത്രി നഖ്വി രാജിവച്ചു; ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിച്ചേക്കും
Latest News
ജോലിയിൽനിന്നു പുറത്താക്കല് പ്രതീക്ഷിച്ചതെന്ന് സ്വപ്ന
പറഞ്ഞതല്ല കേൾപ്പിച്ചത്! മല്ലപ്പള്ളിപ്രസംഗത്തെ തള്ളിപ്പറയാതെ സജി ചെറിയാൻ
"പറഞ്ഞത് ഭരണഘടനയിലെ പോരായ്മകളെക്കുറിച്ച്': സജി ചെറിയാനെ ന്യായീകരിച്ച് ഉദയഭാനു
പിണറായി 2.0, ആദ്യ വിക്കറ്റ് തെറിച്ചു..! മന്ത്രി സജി ചെറിയാൻ രാജിവച്ചു
കേന്ദ്രമന്ത്രി നഖ്വി രാജിവച്ചു; ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിച്ചേക്കും
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top