Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമാക്കി മിമി ലെഡു ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ബോക്സ് ഓഫീസിൽ സാമാന്യം നല്ല വിജയം കരസ്ഥമാക്കിയ ഈ ചിത്രത്തിനു ലെഡ്ലി ഡിക്സണ് തിരക്കഥ എഴുതി.
പതിനൊന്നു വയസുള്ള ട്രെവർ മക്കിന്നിയാണു ഈ സിനിമയിലെ പ്രധാന കഥാപാത്രം. ഏഴാംക്ലാസ് വിദ്യാർഥിയാണവൻ. ക്ലാസിന്റെ ആദ്യത്തെ ദിവസം സോഷ്യൽ സ്റ്റഡീസ് ടീച്ചർ യൂജിൻ സൈമണറ്റ് ബോർഡിൽ ഇപ്രകാരം എഴുതി: ലോകത്തിനു മാറ്റം വരുത്താവുന്ന എന്തെങ്കിലും പുതിയ കാര്യത്തെക്കുറിച്ചു ചിന്തിക്കൂ. എന്നിട്ട് അതനുസരിച്ചു പ്രവർത്തിക്കൂ.
മക്കിന്നിക്ക് ഈ നിർദേശം ഇഷ്ടപ്പെട്ടു. അവൻ തലപുകഞ്ഞാലോചിച്ചു. ഒരു പ്രോജക്ടിന് രൂപം നൽകി. അവൻ ആ പ്രോജക്ടിനെ ‘പേ ഇറ്റ് ഫോർവേർഡ്’ എന്നുവിളിച്ചു. ഈ പ്രോജക്ട് അനുസരിച്ച്, ഒരാൾ മറ്റൊരാളിൽനിന്ന് ഏതെങ്കിലും രീതിയിലുള്ള ഒരു സഹായം സ്വീകരിച്ചാൽ, അതിനു പ്രത്യുപകാരം ചെയ്യുന്നതിനു പകരമായി സഹായം സ്വീകരിച്ചയാൾ മറ്റ് മൂന്നുപേർക്ക് എന്തെങ്കിലും നൻമ പ്രവൃത്തി ചെയ്യണം. ആ മൂന്നുപേരും മറ്റു മൂന്നുപേർക്കുവീതം നൻമ പ്രവൃത്തിചെയ്യണം. അങ്ങനെ നൻമ പ്രവൃത്തികളുടെ ചങ്ങല മുന്നോട്ടുനീണ്ടുപോകണം.
മക്കിന്നിതന്നെ ആദ്യം ഈ പ്രോജക്ടനുസരിച്ചു പ്രവർത്തിക്കാൻ തുടങ്ങി. തന്റെ ഹോംവർക്ക് ബുക്കിന്റെ ഒരു പേജിൽ ഒരു വൃത്തം വരച്ചു. അതിന്റെ മധ്യത്തിൽ തന്റെ പേര് എഴുതി. അതിനുശേഷം ഈ വൃത്തത്തിൽനിന്നു മൂന്നു വരകൾ വരച്ചു. അവയുടെ അറ്റത്തു മൂന്നു വൃത്തങ്ങൾകൂടി വരച്ചു. അവയിൽ ആദ്യത്തേതിൽ തന്റെ അമ്മയുടെ പേര് ‘ആർലീൻ’ എഴുതിവച്ചു. മദ്യത്തിന്റെ അടിമയായ തന്റെ അമ്മയെ അതിൽനിന്നു മോചിപ്പിക്കുവാൻ വേണ്ട സഹായം ചെയ്തുകൊടുക്കുക എന്നതാണ് അവന്റെ ലക്ഷ്യം.
രണ്ടാമത്തെ വൃത്തത്തിൽ തന്റെ സഹപാഠിയായ ആദത്തിന്റെ പേര് എഴുതി. ക്ലാസിലെ മല്ലന്മാരായ കുട്ടികൾ ആദത്തിനെ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. അവരുടെ ശല്യം നേരിടാൻ ആദത്തിനെ സഹായിക്കുകയാണ് അവന്റെ ലക്ഷ്യം. മൂന്നാമത്തെ വൃത്തത്തിൽ തന്റെ അധ്യാപകനായ സൈമണിന്റെയും പേര് എഴുതി. തന്റെ അമ്മയുമായി പ്രേമത്തിലാകുവാൻ അദ്ദേഹത്തെ സഹായിക്കുക എന്നതാണ് അവന്റെ പ്ലാൻ.
ഇതിനിടയിൽ തെരുവിൽ കഴിഞ്ഞിരുന്ന, മയക്കുമരുന്നിന്റെ അടിമയായ ജെറി എന്നുപേരുള്ള ഒരാളെ സഹായിക്കാൻ മക്കിന്നി തീരുമാനിച്ചു. അങ്ങനെയാണ് അമ്മയെ അറിയിക്കാതെ മക്കിന്നി അയാളെ കാർ പാർക്കു ചെയ്തിരുന്ന ഗാരേജിൽ താമസിപ്പിക്കാനിടയായത്. അയാൾക്കു വേറെയും സഹായങ്ങൾ ചെയ്തു കൊടുത്തു. എന്നാൽ, അമ്മ അറിഞ്ഞപ്പോൾ അവർ മക്കിന്നിയുടെ അധ്യാപകനായ സൈമണിനോടു പരാതിപ്പെട്ടു.
മക്കിന്നിയുടെ സഹായം സ്വീകരിച്ച ജെറി, മക്കിന്നി ആഗ്രഹിച്ചതുപോലെ മയക്കുമരുന്നിൽനിന്നു മോചനം നേടിയില്ലെങ്കിലും മറ്റുള്ളവർക്കു നന്മ പ്രവൃത്തികൾ ചെയ്യാൻ തയാറായി. അയാൾ മക്കിന്നിയുടെ അമ്മയുടെ കാർ റിപ്പയർ ചെയ്തുകൊടുത്തു. അതുപോലെ, ആത്മഹത്യയ്ക്ക് തുനിഞ്ഞ ഒരു സ്ത്രീയെ അതിൽനിന്നു പിന്തിരിപ്പിക്കുകയും ചെയ്തു.
തന്റെ അമ്മയെയും അധ്യാപകനെയും ഒന്നിപ്പിക്കുവാനുള്ള മക്കിന്നിയുടെ പരിശ്രമം ആദ്യമൊന്നും വിജയിച്ചില്ല. എങ്കിലും നിരന്തരപരിശ്രമംകൊണ്ട് മക്കിന്നി അതു നേടിയെടുത്തു. അങ്ങനെയാണ്, ആർലീൻ തന്റെ അമ്മയുടെ തെറ്റുകൾ ക്ഷമിച്ചുകൊണ്ടു നൻമ പ്രവൃത്തികളുടെ ചങ്ങല മുന്നോട്ടുകൊണ്ടുപോകുവാൻ ഇടയായത്. അതുപോലെ, മദ്യപാനാസക്തിയിൽനിന്നു മോചനം നേടുവാനും ആർലീനു സാധിച്ചു.
മക്കിന്നി തുടങ്ങിവച്ച നൻമ പ്രവൃത്തികൾക്കു വളരെ ഫലമുണ്ടായി. മക്കിന്നിയിൽനിന്നു നൻമ സ്വീകരിച്ചവർ അവർ വേറെ മൂന്നുപേർക്കുവീതം നൻമ ചെയ്തു. അവർ ഓരോരുത്തരും വേറെ മൂന്നുപേരെ സഹായിച്ചു. അങ്ങനെയാണ് ഒരു അപകടത്തിൽപ്പെട്ട് ഒരു പത്രപ്രവർത്തകന്റെ കാർ പൂർണമായി തകർന്നുപോയപ്പോൾ ഒരു അഡ്വക്കേറ്റ് ആ പത്രപ്രവർത്തകനു വിലയേറിയ ഒരു കാർ സമ്മാനിച്ചത്.
കാർ ലഭിക്കാനിടയായ പത്രപ്രവർത്തകൻ അതേക്കുറിച്ച് അഡ്വക്കേറ്റിനോട് അന്വേഷിച്ചതിനെത്തുടർന്ന് ‘പേ ഇറ്റ് ഫോർവേർഡ്’ എന്ന പ്രോജക്ടിന്റെ ഉപജ്ഞാതാവായ മക്കിന്നിയെ കണ്ടുപിടിച്ച് ഇന്റർവ്യൂ ചെയ്തത്. എന്നാൽ, ഇതുകഴിഞ്ഞ് അധികം താമസിയാതെ, സഹപാഠികളുടെ ശല്യത്തിൽനിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു വിദ്യാർഥിയുടെ കുത്തേറ്റ് മക്കിന്നി മരണമടഞ്ഞു.
ഇതു വലിയ വാർത്തയായി. അതോടൊപ്പം, മക്കിന്നി ആരംഭിച്ച പ്രോജക്ടിനും വലിയ പ്രാധാന്യം ലഭിച്ചു. അത് ഈ പ്രോജക്ടിനെ വലിയ വിജയത്തിലേക്കു നയിക്കുന്നതോടെ കഥ അവസാനിക്കുന്നു.
ആരെങ്കിലുമൊരാൾ നമുക്കു നൻമ ചെയ്താൽ നാം പ്രത്യുപകാരം ചെയ്യാൻ പരിശ്രമിക്കും. അതു നല്ലകാര്യംതന്നെയാണ്. എന്നാൽ, അതുപോലെ പ്രധാനപ്പെട്ടതാണ് നമുക്കു ലഭിച്ച ഒരു നൻമ നമ്മുടെ നൻമ പ്രവൃത്തികളുടെ ഒരു ശൃംഖലയ്ക്ക് വഴിതെളിക്കുക എന്നതും. മക്കിന്നിയുടെ സ്വപ്നം അതായിരുന്നു. ആ സ്വപ്നം ഒരുപരിധിവരെ പൂവണിയുകയും ചെയ്തു. അങ്ങനെയാണ് മക്കിന്നിയുടെ അമ്മയുടെയും അവന്റെ അധ്യാപകന്റെയും മക്കിന്നി സഹായിച്ച ജെറിയുടെയുമൊക്കെ ജീവിതം ഏറെ മെച്ചപ്പെടാനിടയായത്.
‘പേ ഇറ്റ് ഫോർവേർഡ്’ എന്ന ഗ്രന്ഥത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു പേ ഇറ്റ് ഫോർവേഡ് ഡേ ആചരണം 2007-ൽ ആരംഭിച്ചു. ഇതിനു മുന്പ് 2000-ൽ പേ ഇറ്റ് ഫോർവേഡ് ഫൗണ്ടേഷനും പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്റെയൊക്കെ ലക്ഷ്യം അർഹരായവർക്ക് കാരുണ്യപ്രവൃത്തികൾ ചെയ്തുകൊടുക്കുക എന്നതാണ്. എന്നാൽ, അതോടൊപ്പം കാരുണ്യപ്രവൃത്തികളുടെ ഫലം അനുഭവിക്കുന്നവർ മൂന്നിരട്ടിയായി അതു കൈമാറുകയും വേണം.
ഒന്ന് ആലോചിച്ചു നോക്കൂ. നമുക്ക് ഒരു നൻമ പ്രവൃത്തിയുടെ ഫലം ലഭിച്ചാൽ ഉടനെതന്നെ നാം മൂന്നു നൻമ പ്രവൃത്തികൾക്കു ശ്രമിക്കുകയാണെന്നു കരുതുക. അവയുടെ ഫലം അനുഭവിക്കുന്നവർ വേറേ മൂന്നു പേർക്കു വീതവും നൻമ ചെയ്യാൻ ശ്രമിക്കുന്നു. അങ്ങനെ നൻമ പ്രവൃത്തികളുടെ ശൃംഖല നീണ്ടുപോകുന്നു. അപ്പോൾ നമ്മുടെ ലോകത്തിനു മാറ്റംവരില്ലേ? തീർച്ചയായും മാറ്റംവരും. ആ മാറ്റം പുതിയൊരു ലോകസൃഷ്ടിക്കു വഴിതെളിക്കുന്നതുമായിരിക്കും.
എന്നാൽ, ഇതു പറയുന്നതുപോലെ അത്ര എളുപ്പമായിരിക്കുകയില്ല. എങ്കിലും നമുക്ക് ശ്രമിച്ചുനോക്കാം. നാം ആർക്കെങ്കിലും നന്മ ചെയ്യുന്പോൾ അതിനു പ്രത്യുപകാരം സ്വീകരിക്കുന്നതിനു പകരം അവർ മറ്റുള്ളവർക്കു നൻമ ചെയ്യാൻ നമുക്ക് അവരെ ഓർമിപ്പിക്കാം. അപ്പോൾ നൻമ പ്രവൃത്തികളുടെ ചങ്ങല മുന്നോട്ടു നീണ്ടുപൊയ്ക്കൊള്ളും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും
നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ് ജോണ്സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോ
Latest News
എരുമേലി വാഹനാപകടം: മരണം രണ്ടായി
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് രാത്രി ഏഴിന്
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
Latest News
എരുമേലി വാഹനാപകടം: മരണം രണ്ടായി
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് രാത്രി ഏഴിന്
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top