എന്താണു ക്രിസ്മസിന്‍റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്‍റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു. അവന്‍റെ ബന്ധുക്കളായി അവശേഷിച്ചിരുന്നത് ഒരു ആന്‍റി മാത്രമായിരുന്നു. ആ സ്ത്രീ അവനെ ദത്തെടുത്തു. ആ സ്ത്രീക്ക് സാമാന്യം നല്ല സന്പത്തുണ്ടായിരുന്നതുകൊണ്ട് സന്പന്നർ താമസിച്ചിരുന്ന മേഖലയിലാണ് അവർ താമസിച്ചിരുന്നത്.

എന്നാൽ, തന്‍റെ പണമൊന്നും ഹൊസേയ്ക്കുവേണ്ടി ചെലവഴിക്കാൻ ആ സ്ത്രീ തയാറായില്ല. അവന് അത്യാവശ്യം ഭക്ഷണവും താമസസൗകര്യവും മാത്രമേ അവർ നൽകിയുള്ളൂ.

അവന് പുതിയ ഒരുജോഡി വസ്ത്രം വാങ്ങിക്കൊടുക്കാൻപോലും അവർ വിസമ്മതിച്ചു. അവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ പത്തുവയസുവരെ ധരിച്ചുകൊള്ളണം എന്നതായിരുന്നു ആ സ്ത്രീയുടെ കല്പന. അനാഥരായ കുട്ടികളോട് എല്ലാവരും ഇതുപോലെയായിരിക്കും പെരുമാറുക എന്ന് അവൻ വിചാരിച്ചു. തന്മൂലം, അവന്‍റെ ആന്‍റിയുടെ പെരുമാറ്റത്തെക്കുറിച്ച് അവന് അത്രവലിയ വിഷമമൊന്നും തോന്നിയില്ല.

സ്കൂൾ ആരംഭിക്കുന്ന സമയമായപ്പോൾ ഹൊസേയെ ആ സ്ത്രീ സ്കൂളിൽ ചേർത്തു. എന്നാൽ ഫീസിൽ വളരെ കുറച്ചുഭാഗം മാത്രമേ അവർ നൽകിയുള്ളൂ. ബാക്കി ഫീസിന്‍റെ കാര്യം പ്രിൻസിപ്പൽ ചോദിച്ചപ്പോൾ അയാൾ കുട്ടികളോട് വിവേചനം കാണിക്കുന്നു എന്നു പറഞ്ഞു കേസ് കൊടുക്കുമെന്ന് ആ സ്ത്രീ ഭീഷണിപ്പെടുത്തി. തന്മൂലം, ഫീസിന്‍റെ കാര്യം വീണ്ടും ചോദിക്കാൻ പ്രിൻസിപ്പൽ മുതിർന്നില്ല.

അതിനുപകരം ഹൊസേയോടു ക്രൂരമായി പെരുമാറാൻ അധ്യാപകർക്കു പ്രിൻസിപ്പൽ നിർദേശം നൽകി. എന്നാൽ, അധ്യാപകരുടെ ക്രൂരമായ നടപടികളൊന്നും ഹൊസേയെ ബാധിച്ചില്ല. അനാഥരായ കുട്ടികളോട് അധ്യാപകർ പെരുമാറുന്നത് അങ്ങനെയായിരിക്കുമെന്ന് അവൻ കരുതി.

ഹൊസേയ്ക്ക് പുതിയ വസ്ത്രങ്ങളില്ലായിരുന്നുവെങ്കിലും അവൻ എന്നും വൃത്തിയായിട്ടായിരുന്നു സ്കൂളിൽ പോയിരുന്നത്. എങ്കിൽപോലും മറ്റു കുട്ടികൾ അവന്‍റെ കീറിപ്പറിഞ്ഞ വസ്ത്രത്തിന്‍റെ പേരിൽ അവനെ ആക്ഷേപിച്ചു. അവനെ കൂടെകൂട്ടാൻ അവർ തയാറായില്ല. അപ്പോഴും ഹൊസെ ആരോടും പരാതിപ്പെട്ടില്ല. അനാഥരായ കുട്ടികളോട് മറ്റു കുട്ടികൾ അങ്ങനെയായിരിക്കും പെരുമാറുന്നത് എന്ന് അവൻ ആശ്വസിച്ചു.

ക്രിസ്മസ് അടുത്തുവന്നപ്പോൾ ഗ്രാമവാസികളെല്ലാം അവരുടെ ഭവനങ്ങൾ അലങ്കരിച്ചു. ഹൊസേയ്ക്കും തന്‍റെ ഭവനം അലങ്കരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അക്കാര്യത്തെക്കുറിച്ച് തന്‍റെ ആന്‍റിയോട് സംസാരിക്കാൻ അവൻ ഭയപ്പെട്ടു. അലങ്കാരത്തിനായി ഒരു ചില്ലിക്കാശുപോലും ആ സ്ത്രീ ചെലവഴിക്കില്ലെന്ന് അവന് അറിയാമായിരുന്നു.

ക്രിസ്മസ് രാത്രിയിൽ ഗ്രാമവാസികളെല്ലാവരും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ദേവാലയത്തിലേക്കു പോയി. പതിവുപോലെ അവൻ തനിച്ചായിരുന്നു ദേവാലയത്തിലേക്കു പോയത്. പോകുന്നവഴി മറ്റു പല കുട്ടികളും അവർക്കു ക്രിസ്മസിനു ലഭിക്കാൻപോകുന്ന സമ്മാനങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അവൻ കേട്ടു. അവരെല്ലാവരും വലിയ ആഹ്ലാദത്തിലായിരുന്നു. ഹൊസേ നിശബ്ദനായി അവരുടെ പിന്നാലെ നടന്നു.

ദേവാലയത്തിലെ ആഘോഷങ്ങളെല്ലാം അതിമനോഹരമായിരുന്നു. മറ്റു കുട്ടികളൊക്കെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസ് കുർബാനയിൽ പങ്കെടുക്കുന്നതു കണ്ടപ്പോൾ അവൻ അറിയാതെ അവന്‍റെ ഹൃദയത്തിലൊരു തേങ്ങലുണ്ടായി. കുറേ കഴിഞ്ഞപ്പോൾ ആ തേങ്ങൽ വലിയൊരു നൊന്പരമായി മാറി. അവന്‍റെ കണ്ണിൽനിന്നു കണ്ണീർ ധാരധാരയായി ഒഴുകി.

വിശുദ്ധ കുർബാന കഴിഞ്ഞ് എല്ലാവരും അവരവരുടെ ഭവനങ്ങളിലേക്കു മടങ്ങിയപ്പോൾ ഹൊസെ അവരോടൊപ്പം പോയില്ല. അവൻ ദേവാലയത്തിന്‍റെ മുൻപിലുള്ള നടക്കല്ലിൽ ഇരുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവനായ താനായിരിക്കും ലോകത്തിലെ ഏറ്റവും വലിയ നിർഭാഗ്യവാൻ എന്ന് അവൻ കരുതി.

എന്തുചെയ്യണമെന്നറിയാതെ ഹൊസെ അവിടെ വിഷമിച്ചിരിക്കുന്പോൾ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഒരു കുരുന്നുബാലൻ അവന്‍റെ അടുത്ത് ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചു. ആ ബാലനെ സൂക്ഷിച്ചു നോക്കിയപ്പോൾ അവൻ ചെരിപ്പുകൾ ധരിച്ചിട്ടില്ലെന്നു ഹൊസെ കണ്ടു. ""നീ ചെരിപ്പ് ഇല്ലാതെയാണോ പള്ളിയിലേക്കു വന്നത്?'' ഹൊസെ ചോദിച്ചു. അതേ എന്ന അർഥത്തിൽ ആ ബാലൻ തലകുലുക്കി.

ഉടനെ തന്‍റെ ചെരിപ്പുകളിലൊന്ന് ആ ബാലനു കൊടുത്തുകൊണ്ട് പറഞ്ഞു, ""നീ ഇതു ധരിച്ചു വീട്ടിലേക്കു പോകൂ. അപ്പോൾ ഒരു കാലിലെ വേദന നിനക്ക് കുറയ്ക്കാമല്ലോ.'' ഇതു പറഞ്ഞിട്ട് ഒരു കാലിൽ മാത്രം ചെരിപ്പു ധരിച്ചുകൊണ്ട് അവൻ വീട്ടിലക്ക് ഓടി. സമയം ഏറെ വൈകി എന്ന കാര്യം അപ്പോഴാണ് അവൻ ഓർമിച്ചത്.

ഒരു കാലിൽ മാത്രം ചെരിപ്പുമായി വൈകി വീട്ടിലെത്തിയ അവനെ ആന്‍റി കഠിനമായി ശാസിച്ചു. ശിക്ഷയായി അന്ന് അവന് അത്താഴം നൽകിയില്ല. ക്ഷീണിതനായി തളർന്നുറങ്ങിയ അവൻ രാവിലെ ഉണർന്നപ്പോൾ അവന്‍റെ വീടിന്‍റെ ഉമ്മറം മുഴുവൻ ക്രിസ്മസ് സമ്മാനങ്ങളായിരുന്നു. അവയുടെ കൂടെ അവൻ തലേ രാത്രി ദാനം ചെയ്ത ചെരിപ്പുമുണ്ടായിരുന്നു.

പെട്ടെന്നൊരു വാർത്ത പരന്നു. പള്ളിമുറ്റത്തെ നടയിൽ ഒരു ചെരിപ്പുമാത്രം ധരിച്ച ഒരു ബാലന്‍റെ സ്വർണപ്രതിമ ഇരിക്കുന്നു! ഹൊസെയെ ചോദ്യംചെയ്തപ്പോൾ സംഭവിച്ചതെല്ലാം അവന്‍റെ ആന്‍റിക്കു മനസിലായി. അവർ അവനോടു മാപ്പു പറയുകയും ക്രിസ്മസിന്‍റെ യഥാർഥ ചൈതന്യം തന്നെ ഓർമപ്പെടുത്തിയതിന് അവനോടു നന്ദി പറയുകയും ചെയ്തു.

ബ്രസീലിയൻ ഗ്രന്ഥകാരനായ പൗലോ കൊയ്‌ലോ എഴുതിയ "ഹൊസേയുടെ ചെരിപ്പുകൾ' എന്ന കഥയുടെ വിവരണമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അദ്ദേഹം ഈ കഥ എഴുതിയതാകട്ടെ ക്രിസ്മസിന്‍റെ ചൈതന്യം വ്യക്തമാക്കാനായിരുന്നു. എന്താണ് ക്രിസ്മസിന്‍റെ ചൈതന്യം?

ക്രിസ്മസ് നമ്മെ അനുസ്മരിപ്പിക്കുന്നത് ഏറ്റവും മഹത്തായ ഒരു പങ്കുവയ്ക്കലിന്‍റെ കഥയാണ് - ദൈവം തന്‍റെ ഏകപുത്രനെ മനുഷ്യരക്ഷയ്ക്കായി പങ്കുവച്ച സംഭവം. ബൈബിളിൽ പറയുന്നതുപോലെ, ""സമയത്തിന്‍റെ പൂർണതയിൽ ദൈവം തന്‍റെ പുത്രനെ അയച്ചു'' (ഗലാത്തിയ 4:4). അത് എന്തിനായിരുന്നെന്നോ? ""മനുഷ്യരെ അവരുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കാൻ'' (മത്തായി 1:21). ദൈവം അങ്ങനെ ചെയ്തതിന്‍റെ കാരണമാകട്ടെ, ദൈവത്തിനു മനുഷ്യരോടുള്ള അത്രമാത്രം വലിയ സ്നേഹവും (യോഹന്നാൻ 3:16).

മനുഷ്യരോടുള്ള അനന്തമായ സ്നേഹംമൂലം ദൈവം തന്‍റെ പുത്രനെ ലോകവുമായി പങ്കുവച്ചു. അങ്ങനെയാണു രണ്ടായിരം വർഷം മുന്പ് അവിടുത്തെ പുത്രൻ ബേത‌്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായത്. പങ്കുവയ്ക്കലിന്‍റെ ഈ മഹദ്‌സംഭവമാണ് നാം ക്രിസ്മസ് ആഘോഷംവഴി അനുസ്മരിക്കുന്നത്. എന്നാൽ, നമ്മുടെ ക്രിസ്മസ് ആഘോഷം അർഥപൂർണമാകണമെങ്കിൽ ദൈവം ചെയ്തതുപോലെ നാമും നമുക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കണം. പ്രത്യേകിച്ച് പാവങ്ങൾക്കും ആരുമാരും സഹായിക്കാനില്ലാത്തവർക്കും.

തനിക്കു വേണ്ടതിലധികമുണ്ടായിരുന്നതുകൊണ്ടല്ല ഹൊസേ തന്‍റെ ഒരു ജോഡി ചെരിപ്പിൽനിന്ന് ഒരെണ്ണം പങ്കുവച്ചത്. തന്‍റെ ഇല്ലായ്മയിൽനിന്നാണ് ഹൊസേ അങ്ങനെ ചെയ്തത്. ഇതാണ് ക്രിസ്മസിന്‍റെ ചൈതന്യം. ഇതുപോലെ പങ്കുവച്ചാണ് നാമും ക്രിസ്മസ് ആഘോഷിക്കേണ്ടത്. എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ്-നവവത്സരാശംസകൾ!

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ