Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു. അവന്റെ ബന്ധുക്കളായി അവശേഷിച്ചിരുന്നത് ഒരു ആന്റി മാത്രമായിരുന്നു. ആ സ്ത്രീ അവനെ ദത്തെടുത്തു. ആ സ്ത്രീക്ക് സാമാന്യം നല്ല സന്പത്തുണ്ടായിരുന്നതുകൊണ്ട് സന്പന്നർ താമസിച്ചിരുന്ന മേഖലയിലാണ് അവർ താമസിച്ചിരുന്നത്.
എന്നാൽ, തന്റെ പണമൊന്നും ഹൊസേയ്ക്കുവേണ്ടി ചെലവഴിക്കാൻ ആ സ്ത്രീ തയാറായില്ല. അവന് അത്യാവശ്യം ഭക്ഷണവും താമസസൗകര്യവും മാത്രമേ അവർ നൽകിയുള്ളൂ.
അവന് പുതിയ ഒരുജോഡി വസ്ത്രം വാങ്ങിക്കൊടുക്കാൻപോലും അവർ വിസമ്മതിച്ചു. അവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ പത്തുവയസുവരെ ധരിച്ചുകൊള്ളണം എന്നതായിരുന്നു ആ സ്ത്രീയുടെ കല്പന. അനാഥരായ കുട്ടികളോട് എല്ലാവരും ഇതുപോലെയായിരിക്കും പെരുമാറുക എന്ന് അവൻ വിചാരിച്ചു. തന്മൂലം, അവന്റെ ആന്റിയുടെ പെരുമാറ്റത്തെക്കുറിച്ച് അവന് അത്രവലിയ വിഷമമൊന്നും തോന്നിയില്ല.
സ്കൂൾ ആരംഭിക്കുന്ന സമയമായപ്പോൾ ഹൊസേയെ ആ സ്ത്രീ സ്കൂളിൽ ചേർത്തു. എന്നാൽ ഫീസിൽ വളരെ കുറച്ചുഭാഗം മാത്രമേ അവർ നൽകിയുള്ളൂ. ബാക്കി ഫീസിന്റെ കാര്യം പ്രിൻസിപ്പൽ ചോദിച്ചപ്പോൾ അയാൾ കുട്ടികളോട് വിവേചനം കാണിക്കുന്നു എന്നു പറഞ്ഞു കേസ് കൊടുക്കുമെന്ന് ആ സ്ത്രീ ഭീഷണിപ്പെടുത്തി. തന്മൂലം, ഫീസിന്റെ കാര്യം വീണ്ടും ചോദിക്കാൻ പ്രിൻസിപ്പൽ മുതിർന്നില്ല.
അതിനുപകരം ഹൊസേയോടു ക്രൂരമായി പെരുമാറാൻ അധ്യാപകർക്കു പ്രിൻസിപ്പൽ നിർദേശം നൽകി. എന്നാൽ, അധ്യാപകരുടെ ക്രൂരമായ നടപടികളൊന്നും ഹൊസേയെ ബാധിച്ചില്ല. അനാഥരായ കുട്ടികളോട് അധ്യാപകർ പെരുമാറുന്നത് അങ്ങനെയായിരിക്കുമെന്ന് അവൻ കരുതി.
ഹൊസേയ്ക്ക് പുതിയ വസ്ത്രങ്ങളില്ലായിരുന്നുവെങ്കിലും അവൻ എന്നും വൃത്തിയായിട്ടായിരുന്നു സ്കൂളിൽ പോയിരുന്നത്. എങ്കിൽപോലും മറ്റു കുട്ടികൾ അവന്റെ കീറിപ്പറിഞ്ഞ വസ്ത്രത്തിന്റെ പേരിൽ അവനെ ആക്ഷേപിച്ചു. അവനെ കൂടെകൂട്ടാൻ അവർ തയാറായില്ല. അപ്പോഴും ഹൊസെ ആരോടും പരാതിപ്പെട്ടില്ല. അനാഥരായ കുട്ടികളോട് മറ്റു കുട്ടികൾ അങ്ങനെയായിരിക്കും പെരുമാറുന്നത് എന്ന് അവൻ ആശ്വസിച്ചു.
ക്രിസ്മസ് അടുത്തുവന്നപ്പോൾ ഗ്രാമവാസികളെല്ലാം അവരുടെ ഭവനങ്ങൾ അലങ്കരിച്ചു. ഹൊസേയ്ക്കും തന്റെ ഭവനം അലങ്കരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അക്കാര്യത്തെക്കുറിച്ച് തന്റെ ആന്റിയോട് സംസാരിക്കാൻ അവൻ ഭയപ്പെട്ടു. അലങ്കാരത്തിനായി ഒരു ചില്ലിക്കാശുപോലും ആ സ്ത്രീ ചെലവഴിക്കില്ലെന്ന് അവന് അറിയാമായിരുന്നു.
ക്രിസ്മസ് രാത്രിയിൽ ഗ്രാമവാസികളെല്ലാവരും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ദേവാലയത്തിലേക്കു പോയി. പതിവുപോലെ അവൻ തനിച്ചായിരുന്നു ദേവാലയത്തിലേക്കു പോയത്. പോകുന്നവഴി മറ്റു പല കുട്ടികളും അവർക്കു ക്രിസ്മസിനു ലഭിക്കാൻപോകുന്ന സമ്മാനങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അവൻ കേട്ടു. അവരെല്ലാവരും വലിയ ആഹ്ലാദത്തിലായിരുന്നു. ഹൊസേ നിശബ്ദനായി അവരുടെ പിന്നാലെ നടന്നു.
ദേവാലയത്തിലെ ആഘോഷങ്ങളെല്ലാം അതിമനോഹരമായിരുന്നു. മറ്റു കുട്ടികളൊക്കെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസ് കുർബാനയിൽ പങ്കെടുക്കുന്നതു കണ്ടപ്പോൾ അവൻ അറിയാതെ അവന്റെ ഹൃദയത്തിലൊരു തേങ്ങലുണ്ടായി. കുറേ കഴിഞ്ഞപ്പോൾ ആ തേങ്ങൽ വലിയൊരു നൊന്പരമായി മാറി. അവന്റെ കണ്ണിൽനിന്നു കണ്ണീർ ധാരധാരയായി ഒഴുകി.
വിശുദ്ധ കുർബാന കഴിഞ്ഞ് എല്ലാവരും അവരവരുടെ ഭവനങ്ങളിലേക്കു മടങ്ങിയപ്പോൾ ഹൊസെ അവരോടൊപ്പം പോയില്ല. അവൻ ദേവാലയത്തിന്റെ മുൻപിലുള്ള നടക്കല്ലിൽ ഇരുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവനായ താനായിരിക്കും ലോകത്തിലെ ഏറ്റവും വലിയ നിർഭാഗ്യവാൻ എന്ന് അവൻ കരുതി.
എന്തുചെയ്യണമെന്നറിയാതെ ഹൊസെ അവിടെ വിഷമിച്ചിരിക്കുന്പോൾ കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ഒരു കുരുന്നുബാലൻ അവന്റെ അടുത്ത് ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചു. ആ ബാലനെ സൂക്ഷിച്ചു നോക്കിയപ്പോൾ അവൻ ചെരിപ്പുകൾ ധരിച്ചിട്ടില്ലെന്നു ഹൊസെ കണ്ടു. ""നീ ചെരിപ്പ് ഇല്ലാതെയാണോ പള്ളിയിലേക്കു വന്നത്?'' ഹൊസെ ചോദിച്ചു. അതേ എന്ന അർഥത്തിൽ ആ ബാലൻ തലകുലുക്കി.
ഉടനെ തന്റെ ചെരിപ്പുകളിലൊന്ന് ആ ബാലനു കൊടുത്തുകൊണ്ട് പറഞ്ഞു, ""നീ ഇതു ധരിച്ചു വീട്ടിലേക്കു പോകൂ. അപ്പോൾ ഒരു കാലിലെ വേദന നിനക്ക് കുറയ്ക്കാമല്ലോ.'' ഇതു പറഞ്ഞിട്ട് ഒരു കാലിൽ മാത്രം ചെരിപ്പു ധരിച്ചുകൊണ്ട് അവൻ വീട്ടിലക്ക് ഓടി. സമയം ഏറെ വൈകി എന്ന കാര്യം അപ്പോഴാണ് അവൻ ഓർമിച്ചത്.
ഒരു കാലിൽ മാത്രം ചെരിപ്പുമായി വൈകി വീട്ടിലെത്തിയ അവനെ ആന്റി കഠിനമായി ശാസിച്ചു. ശിക്ഷയായി അന്ന് അവന് അത്താഴം നൽകിയില്ല. ക്ഷീണിതനായി തളർന്നുറങ്ങിയ അവൻ രാവിലെ ഉണർന്നപ്പോൾ അവന്റെ വീടിന്റെ ഉമ്മറം മുഴുവൻ ക്രിസ്മസ് സമ്മാനങ്ങളായിരുന്നു. അവയുടെ കൂടെ അവൻ തലേ രാത്രി ദാനം ചെയ്ത ചെരിപ്പുമുണ്ടായിരുന്നു.
പെട്ടെന്നൊരു വാർത്ത പരന്നു. പള്ളിമുറ്റത്തെ നടയിൽ ഒരു ചെരിപ്പുമാത്രം ധരിച്ച ഒരു ബാലന്റെ സ്വർണപ്രതിമ ഇരിക്കുന്നു! ഹൊസെയെ ചോദ്യംചെയ്തപ്പോൾ സംഭവിച്ചതെല്ലാം അവന്റെ ആന്റിക്കു മനസിലായി. അവർ അവനോടു മാപ്പു പറയുകയും ക്രിസ്മസിന്റെ യഥാർഥ ചൈതന്യം തന്നെ ഓർമപ്പെടുത്തിയതിന് അവനോടു നന്ദി പറയുകയും ചെയ്തു.
ബ്രസീലിയൻ ഗ്രന്ഥകാരനായ പൗലോ കൊയ്ലോ എഴുതിയ "ഹൊസേയുടെ ചെരിപ്പുകൾ' എന്ന കഥയുടെ വിവരണമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അദ്ദേഹം ഈ കഥ എഴുതിയതാകട്ടെ ക്രിസ്മസിന്റെ ചൈതന്യം വ്യക്തമാക്കാനായിരുന്നു. എന്താണ് ക്രിസ്മസിന്റെ ചൈതന്യം?
ക്രിസ്മസ് നമ്മെ അനുസ്മരിപ്പിക്കുന്നത് ഏറ്റവും മഹത്തായ ഒരു പങ്കുവയ്ക്കലിന്റെ കഥയാണ് - ദൈവം തന്റെ ഏകപുത്രനെ മനുഷ്യരക്ഷയ്ക്കായി പങ്കുവച്ച സംഭവം. ബൈബിളിൽ പറയുന്നതുപോലെ, ""സമയത്തിന്റെ പൂർണതയിൽ ദൈവം തന്റെ പുത്രനെ അയച്ചു'' (ഗലാത്തിയ 4:4). അത് എന്തിനായിരുന്നെന്നോ? ""മനുഷ്യരെ അവരുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കാൻ'' (മത്തായി 1:21). ദൈവം അങ്ങനെ ചെയ്തതിന്റെ കാരണമാകട്ടെ, ദൈവത്തിനു മനുഷ്യരോടുള്ള അത്രമാത്രം വലിയ സ്നേഹവും (യോഹന്നാൻ 3:16).
മനുഷ്യരോടുള്ള അനന്തമായ സ്നേഹംമൂലം ദൈവം തന്റെ പുത്രനെ ലോകവുമായി പങ്കുവച്ചു. അങ്ങനെയാണു രണ്ടായിരം വർഷം മുന്‍പ് അവിടുത്തെ പുത്രൻ ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായത്. പങ്കുവയ്ക്കലിന്റെ ഈ മഹദ്സംഭവമാണ് നാം ക്രിസ്മസ് ആഘോഷംവഴി അനുസ്മരിക്കുന്നത്. എന്നാൽ, നമ്മുടെ ക്രിസ്മസ് ആഘോഷം അർഥപൂർണമാകണമെങ്കിൽ ദൈവം ചെയ്തതുപോലെ നാമും നമുക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കണം. പ്രത്യേകിച്ച് പാവങ്ങൾക്കും ആരുമാരും സഹായിക്കാനില്ലാത്തവർക്കും.
തനിക്കു വേണ്ടതിലധികമുണ്ടായിരുന്നതുകൊണ്ടല്ല ഹൊസേ തന്റെ ഒരു ജോഡി ചെരിപ്പിൽനിന്ന് ഒരെണ്ണം പങ്കുവച്ചത്. തന്റെ ഇല്ലായ്മയിൽനിന്നാണ് ഹൊസേ അങ്ങനെ ചെയ്തത്. ഇതാണ് ക്രിസ്മസിന്റെ ചൈതന്യം. ഇതുപോലെ പങ്കുവച്ചാണ് നാമും ക്രിസ്മസ് ആഘോഷിക്കേണ്ടത്. എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ്-നവവത്സരാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top