അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ മൂന്നു വരെ അവർക്കു പൊതു അവധി ദിനങ്ങളാണ്. എന്നാൽ, ആഘോഷങ്ങൾ പരിമിതമാണ്. അവരുടെ ശരിക്കുള്ള പുതുവത്സരാഘോഷം ചൈനീസ് കലണ്ടർ അനുസരിച്ചുള്ള പുതുവത്സരം ആരംഭിക്കുന്പോഴാണ്. 2022ൽ ഫെബ്രുവരി ഒന്നിനാണ് ചൈനക്കാരുടെ പുതുവർഷം ആരംഭിക്കുന്നത്.

ലോകവ്യാപകമായി ഗ്രിഗോറിയൻ കലണ്ടർ പ്രകാരം പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാർ അവരുടെ ആഘോഷം നടത്തുന്നത് അവരുടെ ലൂണാർ കലണ്ടറനുസരിച്ചു വരുന്ന പുതുവർഷദിനത്തിലാണ്. അവരുടെ പുതുവത്സരാഘോഷം യഥാർഥത്തിൽ അവരുടെ വസന്തോത്സവമാണ്. വസന്തകാലത്തിന്‍റെ ആരംഭംകുറിച്ചുകൊണ്ട് അവർ നടത്തുന്ന പുതുവത്സരാഘോഷം 16 ദിവസം നീണ്ടുനിൽക്കും. ഇക്കൊല്ലം അവരുടെ ആഘോഷം തുടങ്ങുന്നത് ജനുവരി 31നാണ്. ഫെബ്രുവരി 15 വരെ അതു നീണ്ടുനിൽക്കും. ഇതിൽ, ജനുവരി 31 മുതൽ ഫെബ്രുവരി ആറുവരെയുള്ള ദിനങ്ങൾ പൊതു അവധി ദിനങ്ങളാണ്.

ഈ അവധിക്കാലത്തിന്‍റെ ഒരു പ്രത്യേകത കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടി അവധിദിനങ്ങൾ ചെലവഴിക്കുന്നു എന്നുള്ളതാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും രാജ്യത്തിനു വെളിയിലുമുള്ളവർ പോലും ഈ അവധിക്കാലത്ത് അവരുടെ മാതാപിതാക്കളുടെ കൂടെ സമയം ചെലവഴിക്കാൻ എത്താറുണ്ടത്രേ. അപ്പോൾ അവർ ചുവന്ന വസ്ത്രങ്ങൾ ധരിക്കും. കരിമരുന്നു കലാപ്രകടനം നടത്തും. ഏറ്റവും വിശിഷ്ടമായ ഭക്ഷണം പാകംചെയ്തു പരസ്പരം പങ്കുവയ്ക്കും.

പുതുവത്സരപ്പിറവിയിൽ ചൈനക്കാർ പടക്കം പൊട്ടിക്കുന്നതിനും ചുവന്ന വസ്ത്രം ധരിക്കുന്നതിനും പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പണ്ടുപണ്ട് എല്ലാ വർഷവും വർഷാവസാനദിവസം ഒരു ഭീകര സത്വം ചൈനയിലെ ഗ്രാമങ്ങളിൽ പ്രത്യക്ഷപ്പെട്ട് അവരുടെ വിളകൾ നശിപ്പിക്കുകയും കന്നുകാലികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നത്രേ. അപ്പോഴൊക്കെ, ഈ ഭീകരസത്വത്തെ ഭയപ്പെട്ട് ജനങ്ങൾ മലമുകളിലേക്കു രക്ഷപ്പെടുകയായിരുന്നത്രേ പതിവ്.

എന്നാൽ, ഒരു വർഷം ഒരു സന്യാസി ഭീകരസത്വത്തെ ആട്ടിപ്പായിക്കാൻ മുന്നോട്ടുവന്നു. അതിന് അദ്ദേഹം സ്വീകരിച്ച മാർഗം പടക്കം പൊട്ടിച്ചും തീ കത്തിച്ചും ഭയപ്പെടുത്തുകയായിരുന്നു. അതു വിജയിക്കുകയും ചെയ്തു. ഇതേത്തുടർന്നാണത്രേ ചൈനക്കാർ ഇപ്പോഴും പടക്കം പൊട്ടിച്ചും തീ പാറുന്ന ചുവന്ന വസ്ത്രം ധരിച്ചും പുതുവത്സരം ആഘോഷിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതുവഴി മുൻപ് ശല്യംചെയ്തിരുന്ന ഭീകരസത്വം മാത്രമല്ല, എല്ലാ ദുഷ്ടപിശാചുക്കളും അകന്നുപോകുമെന്നും അവർ വിശ്വസിക്കുന്നു.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ചൈനക്കാർക്കു മറ്റു പല ആചാരങ്ങളുമുണ്ട്. അവയിലൊന്ന്, വർഷാവസാനമാകുന്പോഴേക്കും വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങും എന്നുള്ളതാണ്. ആവശ്യമെങ്കിൽ വീടു മുഴുവൻ അവർ പെയിന്‍റടിച്ചു പുതുതാക്കുകയും ചെയ്യും.

എന്നാൽ, ഇതിനെക്കാളേറെ പ്രധാനപ്പെട്ട ഒരു കാര്യം വർഷം അവസാനിക്കുന്നതിനു മുന്പായി അവർ എല്ലാ കടങ്ങളും വീട്ടാൻ ശ്രമിക്കും എന്നുള്ളതാണ്. കടങ്ങൾ വീട്ടി പുതിയ തുടക്കത്തിനുള്ള അവസരമായിട്ടാണ് ചൈനക്കാർ പുതുവത്സരത്തെ കാണുന്നത്. സാന്പത്തികമായി മെച്ചപ്പെട്ട കുടുംബാംഗങ്ങൾ ഇക്കാര്യത്തിനു വേണ്ടി മറ്റു കുടുംബാംഗങ്ങളെ സഹായിക്കുന്ന പാരന്പര്യവുമുണ്ടത്രേ.

ചൈനക്കാർ മാത്രമല്ല, ചൈനീസ് കലണ്ടർ പിന്തുടരുന്ന സൗത്ത് കൊറിയ, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലുമൊക്കെയുള്ളവരും ഈ പാരന്പര്യം തുടരുന്നുണ്ടത്രേ. അതുപോലെ, ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ ജീവിക്കുന്ന ചൈനീസ് സാംസ്കാരിക പാരന്പര്യമുള്ളവരും ഈ പതിവ് തുടർന്നുകൊണ്ടുപോകുന്നു.

ചൈനീസ് പാരന്പര്യമുള്ളവർ ചൈനീസ് പുതുവത്സരം ആഘോഷിക്കുന്പോൾ ചെയ്യുന്ന മറ്റൊരു കാര്യം മറന്നുകിടക്കുന്ന ബന്ധുക്കളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക എന്നുള്ളതാണ്. അതോടൊപ്പം ആരോടെങ്കിലും ഏതെങ്കിലും കാരണത്താൽ പിണക്കമുണ്ടെങ്കിൽ അതു പറഞ്ഞുതീർത്തു പുതിയൊരു ബന്ധത്തിനുള്ള തുടക്കമിടാനും അവർ ശ്രദ്ധിക്കുന്നു.

ചൈനക്കാർ അവരുടെ പുതുവത്സരം ആഘോഷിക്കുന്പോൾ എല്ലാവരും മേൽപ്പറഞ്ഞതു പോലെ ചെയ്യുന്നുണ്ടെന്ന് ഇവിടെ വിവക്ഷയില്ല. എന്നാൽ, അവരുടെ സാംസ്കാരിക പൈതൃകത്തിൽ ഇമ്മാതിരി നല്ലകാര്യങ്ങൾ ഉണ്ടെന്നുള്ളത് നാം പുതുവത്സരം ആഘോഷിക്കുന്പോൾ ഓർമിക്കുന്നതു നല്ലതാണ്. തിന്നും കുടിച്ചും ആഹ്ലാദിച്ചുകൊണ്ടു മാത്രം നമ്മുടെ പുതുവത്സരാഘോഷം നാം അവസാനിപ്പിക്കരുത്. നമുക്കു കടങ്ങൾ ഉണ്ടെങ്കിൽ അവ തീർക്കുന്ന കാര്യത്തിൽ നാം ശ്രദ്ധിക്കണം. അതുപോലെ നമുക്കു മറ്റുള്ളവരോട് കടപ്പാടുകളുണ്ടെങ്കിൽ അതു മറക്കാതെ പ്രവർത്തിക്കാൻ പുതുവത്സരത്തിൽ നാം ശ്രദ്ധിക്കുകയും വേണം

അതുപോലെതന്നെ നമ്മുടെ കുടുംബബന്ധങ്ങളുടെയും സ്നേഹബന്ധങ്ങളുടെയും കണ്ണികൾ അറ്റുപോയിട്ടുണ്ടെങ്കിൽ ഈ പുതുവർഷാരംഭത്തിൽത്തന്നെ അവ വിളക്കിച്ചേർക്കാൻ നാം ആത്മാർഥമായി ശ്രമിക്കണം. എല്ലാം സാവകാശത്തിലാകാം എന്നു കരുതി ഇതുപോലെ പ്രധാനപ്പെട്ട കാര്യങ്ങൾ നാം മറ്റിവയ്ക്കരുത്. നാം ഏതു പ്രായത്തിലുള്ളവരാണെങ്കിലും നമുക്കൊക്കെ ഇനി എന്തുമാത്രം ആയുസ് ഉണ്ടെന്നു ദൈവത്തിനു മാത്രമേ അറിയൂ. തന്മൂലം, നമ്മുടെ കാര്യങ്ങൾ എത്രയും വേഗം ശരിപ്പെടുത്താൻ സാധിക്കുമോ അത്രയും നല്ലതാണ്.

എന്നാൽ, ഇക്കാര്യങ്ങളൊക്കെ ഭംഗിയായി നടക്കണമെങ്കിൽ നമുക്ക് ആദ്യം വേണ്ടത് ദൈവത്തോട് നന്ദിയുള്ള ഒരു ഹൃദയമാണ്. നമ്മുടെ ആയുസ് ഉൾപ്പെടെ നമുക്ക് എല്ലാം തരുന്ന ദൈവത്തോട് എല്ലാ കാര്യങ്ങൾക്കും നന്ദിപറയാൻ നമുക്കു ശ്രദ്ധിക്കാം. അതോടൊപ്പം കഴിഞ്ഞവർഷം നമ്മുടെ ജീവിതത്തിലുണ്ടായ പാകപ്പിഴകൾക്കു മാപ്പുചോദിക്കുകയും അവ പരിഹരിച്ചുകൊണ്ടു മുന്നോട്ടു പോകാനുള്ള അനുഗ്രഹത്തിനായി യാചിക്കുകയും ചെയ്യാം.

അപ്പോൾ നമുക്കു ദൈവാനുഗ്രഹം ധാരാളമുണ്ടാകും. മുൻ വർഷത്തെക്കാൾ കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതത്തിനു നാം ഉടമകളായി മാറുകയും ചെയ്യും. എല്ലാവർക്കും നവവത്സരത്തിന്‍റെ മംഗളാശംസകൾ.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ