Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവച്ചതിന്റെ പേരിൽ അമേരിക്കൻ മിലിട്ടറിയുടെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ സിൽവർ മെഡൽ അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. എയർഫോഴ്സിൽനിന്നു വിരമിച്ചതിനുശേഷം ന്യൂമെക്സിക്കോയിലെ സാന്റഫേ നഗരത്തിൽ ആർട്ട് ഗാലറി നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്.
ആർട്ട് ഗാലറി ബിസിനസിലൂടെ ഫിൻ കോടീശ്വരനായി മാറി. അദ്ദേഹത്തിന് 58 വയസുള്ളപ്പോൾ കാൻസർ രോഗം കടന്നാക്രമിച്ചു. ഈ കാലഘട്ടത്തിലാണ് ഒരു നിധിശേഖരം ഒളിച്ചുവയ്ക്കുവാനും അതു കണ്ടെത്തുന്നതിനു തയാറുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും ഫിൻ പദ്ധതിയിട്ടത്. കുറെ വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം രോഗവിമുക്തനായി. അതേത്തുടർന്ന്, നിരവധി സ്വർണനാണയങ്ങളും രത്നങ്ങളും ആഭരണങ്ങളുമടങ്ങിയ ഒരു നിധിശേഖരം അദ്ദേഹം അമേരിക്കയിലെ റോക്കി മലനിരകളിലൊരിടത്ത് ഒളിച്ചുവച്ചു.
ഇരുപതു ലക്ഷം ഡോളർ വിലമതിക്കപ്പെടുന്ന ഈ നിധിശേഖരം എവിടെയാണെന്നു സൂചന നല്കുന്ന ഒരു കവിതയും അദ്ദേഹം എഴുതി. ഈ കവിതകൂടി ഉൾപ്പെടുത്തിക്കൊണ്ട് 2010 ൽ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. "ദി ത്രിൽ ഓഫ് ദി ചെയ്സ്' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളടങ്ങുന്ന ഈ പുസ്തകം പെട്ടെന്നു പ്രസിദ്ധമായി.
ഏറെത്താമസിയാതെ ആയിരക്കണക്കിനാളുകൾ ഈ നിധി കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചു. സാന്റഫേക്ക് വടക്കുള്ള മലനിരകളിലാണു നിധി ഒളിച്ചുവച്ചിരിക്കുന്നത് എന്നു പറഞ്ഞിരുന്നതുകൊണ്ട് ന്യൂമെക്സിക്കോ, കോളറാഡോ, വയോമിംഗ്, മൊൺടാന എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലനിരകളിലേക്കാണ് നിധി അന്വേഷകർ പോയത്. സമുദ്രനിരപ്പിൽനിന്നും അയ്യായിരം അടി ഉയരമുള്ള ഒരിടത്താണ് നിധി സൂക്ഷിച്ചിരിക്കുന്നതെന്നും ഫെൻ അറിയിച്ചിരുന്നു.
2010 ൽ ഒളിച്ചുവച്ച നിധിശേഖരം കണ്ടുപിടിക്കപ്പെടുന്നതു 2020 ജൂൺ ആറിനാണ്. പത്തു വർഷം നീണ്ടുനിന്ന ഈ നിധിയന്വേഷണത്തിൽ മൂന്നര ലക്ഷത്തോളം ആളുകൾ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. അവരിൽ പലരും നിരവധി വർഷങ്ങളോളം നിധി അന്വേഷിച്ച് അലയുകയുണ്ടായി. നിധി അന്വേഷകരിൽ അഞ്ചുപേർ വിവിധ അപകടങ്ങളിൽപ്പെട്ടു മരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് നിധി അന്വേഷണം അവസാനിപ്പിക്കുവാൻ ന്യൂ മെക്സിക്കോ പോലീസ് അധികാരികൾ ഫെന്നിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
എങ്കിലും ആളുകൾ അവരുടെ അന്വേഷണം തുടരട്ടെ എന്ന നിലപാടിലായിരുന്നു ഫെൻ. അങ്ങനെയിരിക്കുന്പോഴാണ് നിധി കണ്ടെത്തിയതായി ഒരാൾ ഫെന്നിനെ അറിയിക്കുകയും കണ്ടെത്തിയ നിധിശേഖരം ഫെന്നിനെ കാണിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തത്. മിഷിഗൻ സംസ്ഥാനത്തുനിന്നുള്ള മെഡിക്കൽ വിദ്യാർഥിയായ ജാക്ക് സ്റ്റൂ എഫ് ആയിരുന്നു ആ ഭാഗ്യവാൻ.
മെഡിക്കൽ വിദ്യാഭ്യാസത്തിനായി കടം വാങ്ങി ചെലവഴിച്ച ഭീമമായ തുക തിരിച്ചടയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്റ്റൂ എഫ് നിധിയന്വേഷണത്തിന് ഇറങ്ങിത്തിരിച്ചത്. ആരോടും പറയാതെ തനിയെയായിരുന്നു അയാൾ അന്വേഷണം നടത്തിയത്. ഫെന്നിന്റെ പുസ്തകവും കവിതയും മാത്രം വായിച്ചിട്ടായിരുന്നില്ല സ്റ്റൂ എഫ് അന്വേഷണം ആരംഭിച്ചത്.
ഫെന്നിന്റെ പേരിൽ പുറത്തുവന്നിട്ടുള്ള എല്ലാ അഭിമുഖ സംഭാഷണങ്ങളും അയാൾ സശ്രദ്ധം പഠിച്ചു. ടെലിവിഷനിലും പത്രമാസികകളിലും വന്നിട്ടുള്ള ഫെന്നിന്റെ അഭിമുഖസംഭാഷണങ്ങളിൽ നിന്നു സ്റ്റൂ എഫിനു ധാരാളം സൂചനകൾ കിട്ടി. അങ്ങനെയാണു വയോമിംഗ് സംസ്ഥാനത്തെ ഒരു മലയിൽനിന്നു സ്റ്റൂ എഫ് നിധി കണ്ടെടുത്തത്.
സ്റ്റൂ എഫ് നിധി കണ്ടെത്തിയതുകൊണ്ടുമാത്രം അതയാൾക്കു സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല. നിധിയന്വേഷകരിലൊരാളായ ബാർബര സ്റ്റീവൻസൺ എന്ന സ്ത്രീ സ്റ്റൂ എഫിനെതിരേ കേസ് കൊടുത്തു. താൻ കംപ്യൂട്ടറിൽ ശേഖരിച്ചുവച്ചിരുന്ന വിവരങ്ങൾ മോഷ്ടിച്ചെടുത്താണ് സ്റ്റൂ എഫ് നിധി കണ്ടെത്തിയത് എന്നാണ് ബാർബരയുടെ വാദം. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലിരിക്കുന്നു.
നിധി അന്വേഷണം രസകരമായ ഒരു സാഹസിക യത്നമായി മാറണം എന്ന ലക്ഷ്യത്തോടെയായിരുന്നു ഫെൻ നിധി ഒളിച്ചുവച്ചത്. എന്നാൽ, സംഭവിച്ചത് അതായിരുന്നില്ല. ഫെൻ ഒളിച്ചുവച്ച നിധി എങ്ങനെയെങ്കിലും സ്വന്തമാക്കി അതിവേഗം കോടീശ്വരന്മാരാകണമെന്നതായിരുന്നു അവരിൽ ഏറെപ്പേരുടെയും ആഗ്രഹം. ആ ശ്രമത്തിനിടയിൽ മരണമെങ്കിൽ മരണം എന്നതായിരുന്നു ചിലരുടെയെങ്കിലും നിലപാട്. അങ്ങനെയാണ് അഞ്ചു പേർ നിധിയന്വേഷണത്തിനിടയിൽ മരിക്കാനിടയായത്.
ഒന്നും രണ്ടും പേരായിരുന്നില്ല ഈ നിധിയന്വേഷണത്തിനായി ഇറങ്ങിത്തിരിച്ചത്. പത്തു വർഷത്തിനിടയിൽ മൂന്നരലക്ഷത്തോളം പേർ ഈ നിധിയന്വേഷണത്തിനിറങ്ങിത്തിരിച്ചു എന്നത് അന്പരപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാൽ, നാം അന്പരന്നിട്ടു കാര്യമില്ല. പണം എന്നും മനുഷ്യന്റെ ഒരു ബലഹീനതയാണ്. പണസന്പാദനത്തിനുവേണ്ടി ചിലർ ഏതറ്റംവരെയും പോയെന്നിരിക്കും. മരണംപോലും അവർക്കൊരു പ്രശ്നമല്ല. അത്രമാത്രം അന്ധരായി മാറുന്നു അവർ പണത്തിന്റെ മുൻപിൽ.
ഫെൻ ഒളിച്ചുവച്ചതു വെറും കടലാസ് നോട്ടുകളായിരുന്നില്ല. പ്രത്യുത, വിലയേറിയ സ്വർണനാണയങ്ങളും രത്നങ്ങളും ആഭരണങ്ങളുമൊക്കെയായിരുന്നു. തന്മൂലം, അവയുടെ മൂല്യം വർധിക്കുകയല്ലാതെ കുറയുകയില്ലെന്നു നിധിയന്വേഷകർക്കറിയാമായിരുന്നു. അതുകൊണ്ടുകൂടിയാവണം നിധിശേഖരം കണ്ടെത്തുവാൻ ധാരാളംപേർ ഇറങ്ങിത്തിരിച്ചത്.
ഫെന്നിന്റെ നിധിശേഖരം കണ്ടെത്തുവാൻ നിധിയന്വേഷണകർ കാണിച്ച താത്പര്യം അവർ ജീവിതത്തിലെ യഥാർഥ നിധികൾ കണ്ടെത്തുവാൻ കാണിച്ചിരുന്നുവെങ്കിൽ അവരുടെ ജീവിതം എത്രമാത്രം ധന്യമാകുമായിരുന്നു! വെറുതെയെന്തിനു നാം അവരെ കുറ്റം പറയണം? നമ്മുടെ സ്ഥിതിയും അവരുടേതിൽനിന്ന് ഏറെ വിഭിന്നമായിരിക്കണമെന്നില്ല. തന്മൂലം, നമ്മുടെ ശ്രദ്ധ ജീവിതത്തിലെ യഥാർഥ നിധികൾ അന്വേഷിക്കുന്നതിലായിരിക്കട്ടെ.
ആ നിധികളിൽ നമ്മുടെ സ്വഭാവവൈശിഷിഷ്ട്യവും സത്യസന്ധതയും നീതിനിഷ്ഠയും സഹോദരസ്നേഹവും ദീനാനുകന്പയും മറ്റെല്ലാ വിശിഷ്ടജീവിതമൂല്യങ്ങളും ഉൾപ്പെടും. ഈ നിധികൾ കണ്ടെത്തുവാനാണ് നാം ലക്ഷ്യം വയ്ക്കുന്നതെങ്കിൽ മഞ്ഞ ലോഹത്തിന്റെ തിളക്കത്തിലൊന്നും നാം ഒരിക്കലും മയങ്ങിവീഴില്ല. എന്നുമാത്രമല്ല, ജീവിതത്തിലെ യഥാർഥ നിധികൾ നാം കണ്ടെത്തുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും
നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ് ജോണ്സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോ
Latest News
പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അടിമകളോട് മതി; പിണറായിക്കെതിരെ സുധാകരൻ
ബലി പെരുന്നാൾ ജൂലൈ പത്തിനെന്ന് കേരള ഹിലാൽ കമ്മറ്റി
റിട്ട.ജഡ്ജിയുടെ വീട്ടിൽ മോഷണം; പത്ത് പവനിലധികം സ്വർണം നഷ്ടപ്പെട്ടു
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണു
സ്വർണ വില കുറഞ്ഞു
Latest News
പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അടിമകളോട് മതി; പിണറായിക്കെതിരെ സുധാകരൻ
ബലി പെരുന്നാൾ ജൂലൈ പത്തിനെന്ന് കേരള ഹിലാൽ കമ്മറ്റി
റിട്ട.ജഡ്ജിയുടെ വീട്ടിൽ മോഷണം; പത്ത് പവനിലധികം സ്വർണം നഷ്ടപ്പെട്ടു
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണു
സ്വർണ വില കുറഞ്ഞു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top