Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനിഷേധ്യ നേതാവ്. 1939ൽ പോളണ്ടിനെ ആക്രമിച്ചുകൊണ്ട് രണ്ടാം ലോക മഹായുദ്ധത്തിനു തുടക്കമിട്ട ഈ നാസി ഭീകരൻ അറുപതു ലക്ഷം യഹൂദരെ കൊന്നൊടുക്കിയതായി കണക്കാക്കപ്പെടുന്നു.
യഹൂദരെ ഇല്ലായ്മ ചെയ്യാനായി കച്ചകെട്ടിയിറങ്ങിയ ഹിറ്റ്ലറെക്കുറിച്ച് ഒരു കഥയുണ്ട്. ഒരിക്കൽ അയാൾ ജർമനിയിൽ വലിയ ഒരു ജനാവലിയെ അഭിസംബോധനചെയ്യുകയായിരുന്നു. അപ്പോൾ മുൻനിരയിലിരുന്ന ഒരാൾ ഒരു യഹൂദനായിരുന്നു. പ്രസംഗം കഴിഞ്ഞ ഉടനെ ഹിറ്റ്ലർ സദസിലേക്കിറങ്ങിച്ചെന്ന് ആ യഹൂദനോടു ചോദിച്ചു:
"ഞാൻ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ താൻ എന്തിനാണ് ചിരിച്ചത്?’
ഉടനെ ആ മാന്യൻ പറഞ്ഞു: "ഞാൻ ചിരിക്കുകയല്ലായിരുന്നു. ഞാൻ ചിന്തിക്കുകയായിരുന്നു.’അപ്പോൾ ഹിറ്റ്ലർ ചോദിച്ചു: "എന്തിനെക്കുറിച്ചാണ് താൻ ചിന്തിച്ചുകൊണ്ടിരുന്നത്?’
ഉടനെ ആ യഹൂദൻ പറഞ്ഞു: "ഞാൻ എന്റെ ജനത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. താങ്കളല്ല ഞങ്ങൾ യഹൂദൻമാരെ ആദ്യമായി ഇഷ്ടപ്പെടാതിരുന്ന ആദ്യവ്യക്തി. അത് ഈജിപ്റ്റിലെ ഫറവോമാർ ആയിരുന്നു. അവർ ഞങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചു. ആ പീഡനം ദീർഘനാൾ നിന്നു. ഫറവോമാരുടെ പീഡനങ്ങളിൽനിന്നു ദൈവം ഞങ്ങളെ മോചിപ്പിച്ചതിന്റെ ഓർമയായി പെസഹാതിരുനാൾ ഞങ്ങൾ ആഘോഷിക്കുന്നു.’
ഹിറ്റ്ലർ ഇതു കേട്ടുനിൽക്കുന്പോൾ യഹൂദൻ തുടർന്നു: "പെസഹായുടെ അവസരത്തിൽ ഫറവോമാരെ ഓർമിക്കാനായി മൂന്നു കോണുകളുള്ള ഒരു കേക്ക് ഉണ്ടാക്കി ഞങ്ങൾ ഭക്ഷിക്കാറുണ്ട്.’ ഇതു കേട്ടപ്പോൾ ഹിറ്റ്ലർക്കു വലിയ കൗതുകം.
യഹൂദൻ തുടർന്നു: ‘വർഷങ്ങൾ കുറെ കഴിഞ്ഞപ്പോൾ മറ്റൊരാൾക്ക് ഞങ്ങളെ ഇഷ്ടപ്പെട്ടില്ല. അന്നു ഞങ്ങൾ പേർഷ്യയിലായിരുന്നു. അഹസ്വേരുസ് ആയിരുന്നു അവിടത്തെ രാജാവ്. രാജാവിന്റെ ഉന്നത സ്ഥാനപതിയായിരുന്നു ഹാമാൻ. ഹാമാനാണ് ഞങ്ങളെ ഇഷ്ടപ്പെടാതെ പോയത്. അയാൾ ഞങ്ങളെ ഇല്ലായ്മചെയ്യാൻ നോക്കി. എന്നാൽ, ദൈവം ഞങ്ങളെ രക്ഷിച്ചു.’
തെല്ലിട നിശബ്ദത പാലിച്ചശേഷം യഹൂദൻ തുടർന്നു: "ഈ സംഭവം നന്ദിപൂർവം അനുസ്മരിക്കാനാണ് പൂരിം എന്ന തിരുനാൾ ഞങ്ങൾ ആഘോഷിക്കുന്നത്. ഈ തിരുനാൾ അവസരത്തിൽ ഞങ്ങൾ നാലു കോണുകൾ ഉള്ള കേക്ക് ഉണ്ടാക്കി ഭക്ഷിക്കാറുണ്ട്. അതു ഹാമാനെ ഓർമിക്കാനാണ്.’ ഇതു കേട്ടപ്പോൾ ഹിറ്റ്ലർ ഒന്നു മൂളി.
അപ്പോൾ അദ്ദേഹം തുടർന്നു: "താങ്കൾ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത് എന്താണെന്ന് ഇനി പറയാം. ഫറവോയെ ഓർമിക്കാൻ ഞങ്ങൾ മൂന്നു കോണുകളുള്ള കേക്ക് ഉണ്ടാക്കുന്നു. ഹാമാനെ ഓർമിക്കാൻ നാലു കോണുകളുള്ള കേക്കും. അപ്പോൾ, താങ്കളെ ഓർമിക്കാൻ എത്ര കോണുകളുള്ള കേക്ക് ഉണ്ടാക്കണം എന്നായിരുന്നു എന്റെ ചിന്ത പോയത്!’
ഇതൊരു സംഭവകഥയാണോ? ആകണമെന്നില്ല. വലിയൊരു യാഥാർഥ്യം വരച്ചുകാണിക്കാൻ ആരുടെയോ ഭാവനാബുദ്ധി മെനഞ്ഞെടുത്തതായിരിക്കണം ഈ കഥ. എന്നാൽ, പെസഹായുടെ അവസരത്തിൽ മൂന്നു കോണുകളുള്ള കേക്കും പൂരിം തിരുനാളിന്റെ അവസരത്തിൽ നാലു കോണുകളുള്ള കേക്കും യഹൂദർ ഉണ്ടാക്കി ആഘോഷിക്കാറുണ്ട് എന്നതു യാഥാർഥ്യമാണ്.
എന്താണ് ഈ കഥ വരച്ചുകാണിക്കുന്ന വസ്തുത? ദൈവത്തിൽ ആശ്രയിക്കുന്നവരെ രക്ഷിക്കാൻ അവിടുന്ന് എപ്പോഴുമുണ്ടാകും. ചിലപ്പോൾ അത് അല്പം വൈകിയെന്നിരിക്കും. എങ്കിലും, അവിടുന്നു നമ്മുടെ സഹായത്തിനുണ്ടാകുമെന്ന് ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.
ഹിറ്റ്ലർ ധാരാളം യഹൂദരെ നശിപ്പിച്ചു എന്നതു ശരിയാണ്. എന്നാൽ, അവരെ ഇല്ലായ്മ ചെയ്യാൻ ആ കശ്മലനു സാധിച്ചില്ല. അമേരിക്കയും ബ്രിട്ടനും സോവ്യറ്റ് യൂണിയനുമുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ രൂപത്തിൽ അവർക്കു സഹായം ലഭിച്ചു. അതെത്തുടർന്ന്, ഇസ്രയേൽ എന്ന രാജ്യം സ്ഥാപിക്കാൻവരെ അവർക്കു സാധിച്ചു.
ദൈവം എന്തുകൊണ്ടാണു നമ്മുടെ സഹായത്തിനു വരുന്നത്? അവിടുന്നു നമ്മെ സ്നേഹിക്കുന്നു എന്നതുതന്നെ. ആ സ്നേഹം മാംസം ധരിച്ചതായിരുന്നല്ലോ അവിടത്തെ പുത്രനായ യേശുക്രിസ്തുവിന്റെ ജനനം. യേശുക്രിസ്തു ഈ ലോകത്തിലേക്കു വന്നതു നമുക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമായിരുന്നല്ലോ (യോഹന്നാൻ 10:10).
ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതും അവിടന്ന് നമ്മുടെ നന്മയിൽ എപ്പോഴും തല്പരനാണ് എന്നതും നാം പലപ്പോഴും അനുസ്മരിക്കാതെ പോകുന്നു എന്നതാണു വാസ്തവം. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിലെ പല നന്മകളും നാം കാണാതെ പോകുന്നത്.
ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന കാര്യം നിരന്തരം അനുസ്മരിക്കാൻ നമുക്കു സാധിച്ചാൽ അവിടന്നു നമുക്ക് അനുദിനം നൽകുന്ന നന്മകൾ നമുക്ക് എണ്ണിത്തീർക്കാൻ സാധിച്ചു എന്നു വരില്ല. അത്രമാത്രമാണ് അവിടന്നു നൽകുന്ന നന്മകൾ.
എന്നാൽ, നാം അനുഭവിക്കുന്ന നിരവധി നൻമകൾക്കിടയിൽ നമുക്കു ധാരാളം ക്ലേശങ്ങളും ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവന്നേക്കാം. അതുമൂലം, ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടോ എന്നുപോലും സംശയിച്ചേക്കാം. എന്നാൽ, നാം സംശയിച്ചിട്ടു കാര്യമില്ല. അവിടുന്നു യഥാർഥത്തിൽ നമ്മെ സ്നേഹിക്കുന്നുണ്ട്. ആ സ്നേഹം നാം മനസിലാക്കിയാൽ നമ്മുടെ എല്ലാ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും നമ്മുടെ നന്മക്കായി ഭവിക്കും. അതാണ് നമ്മെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ മാസ്റ്റർപ്ലാനും.
ശിക്ഷിക്കുന്ന ദൈവമായാണ് പലപ്പോഴും നാം അവിടത്തെക്കുറിച്ചോർമിക്കുക. എന്നാൽ, യഥാർഥത്തിൽ അവിടന്നു രക്ഷിക്കുന്ന ദൈവംതന്നെയാണ്. നമുക്കു ശിക്ഷയായി തോന്നുന്നവപോലും നമ്മുടെ രക്ഷയുടെ ഭാഗമാണെന്നതാണ് വാസ്തവം. അതു മറക്കാതിരുന്നാൽ നാം ജീവിതത്തിൽ വിജയിച്ചു.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
ആത്മാവ് ശക്തി തേടുന്ന വഴി
അനാഥയായിരുന്നു എസ്തേർ. എന്നാൽ അതീവ സുന്ദരിയും. പിതൃസഹോദരനായ മൊർദെക്കായുടെ സംരക്ഷണയിലാണ് അവൾ വളർന്നത്. മൊർദ
നേരെ വിപരീതം ചെയ്താൽ
അമേരിക്കൻ ടെലിവിഷൻ പരന്പരകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു കോമഡി ഷോ ആണ് ‘സൈൻഫെൽഡ്’. സാംസ്ക
നമ്മുടെ ദാഹത്തിന്റെ തോതനുസരിച്ച്
ഗുരുകുല വ ിദ്യാഭ്യാസം നടക്കുന്ന കാലം. ഒരിക്കൽ ഒരു ഗുരുവിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശിഷ്യനാണെങ്കിൽ പഠ
ഗാന്ധിജിയുടെ ജീവിതരഹസ്യങ്ങൾ
ഇംഗ്ലണ്ടിലെ പഠനവും സൗത്ത് ആഫ്രിക്കയിലെ ജോലിയും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം കഴിഞ്ഞു 1915ലാണ് മഹാത്മാ ഗാന്ധി ഇന്ത്യയിൽ മ
നാം പന്പരവിഡ്ഢികളോ?
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്
നാം ബാക്കിവച്ചിട്ടു പോകുന്നത്
എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യ
നൂറ് ഒട്ടകങ്ങളും ഒരു മനുഷ്യനും
ഒരിക്കൽ ഒരു യാത്രാസംഘം മരുഭൂമി കടന്ന് ഒരു ചെറിയ പട്ടണത്തിലെത്തി. വിശ്രമിക്കാനായി അവിടെ അവർ കൂടാരമടിച്ചു. ആ സംഘത്ത
നമ്മുടെ കഥാന്ത്യം അറിയുവാൻ
ആറു മക്കളുള്ള ഒരു സ്ത്രീ. ഭർത്താവിനു നല്ല വരുമാനമുള്ള ജോലി. മക്കളെല്ലാം പഠിച്ചു മിടുക്കരായി നല്ല നിലയിൽ. അവരെല്ലാവ
എല്ലാം കരുണാമയമായി മാറിയ ദിനം
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി നേടിയ വനിതയാണു സ്വീഡിഷ് എഴുത്തുകാരി സെൽമ ലേഗർലോഫ് (1858-1940). 1909 ൽ ഈ പുര
ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ
സ്നേഹസമൃദ്ധവും സമാധാനപൂർണവും സന്പന്നവുമായ ഒരു ലോകം. അതായിരുന്നു ആ സ്ത്രീ സ്വപ്നം കണ്ടത്. എന്നാൽ, തന്റെ ചുറ്റിലും കണ
നമ്മുടെ യഥാർഥ സന്പത്ത്
നമ്മുടെ ജീവിതത്തിൽ ദൈവം ഉണ്ടാകുന്പോഴാണ് നാം യഥാർഥത്തിൽ സന്പന്നരാകുന്നത് എന്നതു നമുക്കു മറക്കാതിരിക്കാം. ആ സന്പ
ആത്മാവിനെ മറന്നു ജീവിച്ചാൽ
നാം ജീവിതത്തിന്റെ ഏതു രംഗത്തായാലും അവിടെയെല്ലാം ഉയർച്ച ആഗ്രഹിക്കുന്നവരാണു നമ്മൾ. അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റി
നമ്മുടെ ജീവിതകഥ മാറ്റി എഴുതാൻ
ജിം ഉൗൾസ് തിരക്കഥ എഴുതി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ഒരു ഹോളിവുഡ് സിനിമയാണ് ‘ഫയിറ്റ് ക്ലബ്.’ ഈ സിനിമയിലെ രണ്ടു പ്രധ
സ്നേഹിക്കാൻ വൈകേണ്ട
മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ എന്നും ധാരാളിയായിരുന്ന ഒരു രാജാവ്. ആര് ഏതു കാര്യത്തിനായി സമീപിച്ചാലും തനിക്കു സാധിക്ക
തിരികെ നടക്കാനുള്ള ശക്തി
തിന്മയുടെ വഴി ഉപേക്ഷിച്ചു നന്മയുടെ വഴി നടക്കാൻ ഗാർഡ്നറെ സഹായിച്ചത് എന്താണെന്നോ? ദൈവാനുഗ്രഹം! തന്റെ ദുശീലങ്ങളിൽ
വാക്കിലും പ്രവൃത്തിയിലും വീഴ്ച അരുത്
മോർട് വാക്കർ എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മം നൽകിയ ഒരു കാർട്ടൂണ് പരന്പരയാണ് "ബീറ്റിൽ ബെയ്ലി’. 1950
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
ആത്മാവ് ശക്തി തേടുന്ന വഴി
അനാഥയായിരുന്നു എസ്തേർ. എന്നാൽ അതീവ സുന്ദരിയും. പിതൃസഹോദരനായ മൊർദെക്കായുടെ സംരക്ഷണയിലാണ് അവൾ വളർന്നത്. മൊർദ
നേരെ വിപരീതം ചെയ്താൽ
അമേരിക്കൻ ടെലിവിഷൻ പരന്പരകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു കോമഡി ഷോ ആണ് ‘സൈൻഫെൽഡ്’. സാംസ്ക
നമ്മുടെ ദാഹത്തിന്റെ തോതനുസരിച്ച്
ഗുരുകുല വ ിദ്യാഭ്യാസം നടക്കുന്ന കാലം. ഒരിക്കൽ ഒരു ഗുരുവിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശിഷ്യനാണെങ്കിൽ പഠ
ഗാന്ധിജിയുടെ ജീവിതരഹസ്യങ്ങൾ
ഇംഗ്ലണ്ടിലെ പഠനവും സൗത്ത് ആഫ്രിക്കയിലെ ജോലിയും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം കഴിഞ്ഞു 1915ലാണ് മഹാത്മാ ഗാന്ധി ഇന്ത്യയിൽ മ
നാം പന്പരവിഡ്ഢികളോ?
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്
നാം ബാക്കിവച്ചിട്ടു പോകുന്നത്
എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യ
നൂറ് ഒട്ടകങ്ങളും ഒരു മനുഷ്യനും
ഒരിക്കൽ ഒരു യാത്രാസംഘം മരുഭൂമി കടന്ന് ഒരു ചെറിയ പട്ടണത്തിലെത്തി. വിശ്രമിക്കാനായി അവിടെ അവർ കൂടാരമടിച്ചു. ആ സംഘത്ത
നമ്മുടെ കഥാന്ത്യം അറിയുവാൻ
ആറു മക്കളുള്ള ഒരു സ്ത്രീ. ഭർത്താവിനു നല്ല വരുമാനമുള്ള ജോലി. മക്കളെല്ലാം പഠിച്ചു മിടുക്കരായി നല്ല നിലയിൽ. അവരെല്ലാവ
എല്ലാം കരുണാമയമായി മാറിയ ദിനം
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി നേടിയ വനിതയാണു സ്വീഡിഷ് എഴുത്തുകാരി സെൽമ ലേഗർലോഫ് (1858-1940). 1909 ൽ ഈ പുര
ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ
സ്നേഹസമൃദ്ധവും സമാധാനപൂർണവും സന്പന്നവുമായ ഒരു ലോകം. അതായിരുന്നു ആ സ്ത്രീ സ്വപ്നം കണ്ടത്. എന്നാൽ, തന്റെ ചുറ്റിലും കണ
നമ്മുടെ യഥാർഥ സന്പത്ത്
നമ്മുടെ ജീവിതത്തിൽ ദൈവം ഉണ്ടാകുന്പോഴാണ് നാം യഥാർഥത്തിൽ സന്പന്നരാകുന്നത് എന്നതു നമുക്കു മറക്കാതിരിക്കാം. ആ സന്പ
ആത്മാവിനെ മറന്നു ജീവിച്ചാൽ
നാം ജീവിതത്തിന്റെ ഏതു രംഗത്തായാലും അവിടെയെല്ലാം ഉയർച്ച ആഗ്രഹിക്കുന്നവരാണു നമ്മൾ. അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റി
നമ്മുടെ ജീവിതകഥ മാറ്റി എഴുതാൻ
ജിം ഉൗൾസ് തിരക്കഥ എഴുതി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ഒരു ഹോളിവുഡ് സിനിമയാണ് ‘ഫയിറ്റ് ക്ലബ്.’ ഈ സിനിമയിലെ രണ്ടു പ്രധ
സ്നേഹിക്കാൻ വൈകേണ്ട
മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ എന്നും ധാരാളിയായിരുന്ന ഒരു രാജാവ്. ആര് ഏതു കാര്യത്തിനായി സമീപിച്ചാലും തനിക്കു സാധിക്ക
തിരികെ നടക്കാനുള്ള ശക്തി
തിന്മയുടെ വഴി ഉപേക്ഷിച്ചു നന്മയുടെ വഴി നടക്കാൻ ഗാർഡ്നറെ സഹായിച്ചത് എന്താണെന്നോ? ദൈവാനുഗ്രഹം! തന്റെ ദുശീലങ്ങളിൽ
വാക്കിലും പ്രവൃത്തിയിലും വീഴ്ച അരുത്
മോർട് വാക്കർ എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മം നൽകിയ ഒരു കാർട്ടൂണ് പരന്പരയാണ് "ബീറ്റിൽ ബെയ്ലി’. 1950
ഏറ്റവും നല്ല വ്യക്തിത്വം നേടാൻ
അമേരിക്കയുടെ സ്ഥാപക പിതാക്കൻമാരിൽ പ്രമുഖനായിരുന്നു ബഞ്ചമിൻ ഫ്രാങ്ക്ളിൻ (1706-1790). കറ പുരളാത്ത വ്യക്തിത്വത്തിന്റെ ഉ
ജീവിതത്തിന്റെ തിളക്കം വീണ്ടുകിട്ടാൻ
മഹാഭാരതത്തിൽ പറയുന്ന കഥയനുസരിച്ച് പാണ്ഡവരും കൗരവരും തമ്മിൽ നടന്ന കുരുക്ഷേത്രയുദ്ധം പതിനെട്ടുദിവസം നീണ്ടുനിന്നു.
ജീവിതത്തിൽ പ്രതിഫലിപ്പിക്കേണ്ട ഒരുകാര്യം..
ധനികനായ ഒരു മനുഷ്യൻ. അയാൾക്ക് എല്ലാം ആവശ്യത്തിലധികം ഉണ്ട്-ഒരുകാര്യം ഒഴികെ. ഹൃദയസമാധാനം. അങ്ങനെയിരിക്കുന്പോഴാണ്
ജീവിതത്തിൽ പ്രതിഫലിപ്പിക്കേണ്ട ഒരുകാര്യം
‘എ വിൻഡോ ഓണ് ദ മൗണ്ടൻ’ എന്ന പുസ്തകത്തിൽ വിൻസ്റ്റണ് പിയേഴ്സ് പറയുന്ന ഒരു കഥ:
ഒരിക്കൽ ഒരു ഹൈസ്കൂളിലെ പൂർവവിദ്യാ
ജീവിതത്തിന്റെ സാരാംശം
രാമായണത്തിൽ പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രമാണ് ജനക മഹാരാജാവ്. വിദേശരാജ്യത്തെ രാജാവായിരുന്ന അദ്ദേഹമാണ് ഉഴവുചാലിൽ
മൂല്യങ്ങളിൽ മായം ചേർക്കുന്പോൾ
ആസൂത്രിതമായ തട്ടിപ്പു നടത്തുന്നവരായിരിക്കുകയില്ല നമ്മളാരും. എന്നാൽ, അവരും ഇവരും ചെയ്യുന്നു എന്ന കാരണം പറഞ്ഞു ചില
നേർവഴിയും വളഞ്ഞവഴിയും
ആധുനിക ഫാഷനിലുള്ള വസ്ത്രവും വിലയേറിയ രത്നാഭരണങ്ങളുമാണ് ലിൻഡ അന്ന് ധരിച്ചിരുന്നത്. നഗരത്തിലെ ഏറ്റവും പ്രമുഖ ബാങ്കി
ലോകം അന്ധകാരാവ്രതമാകാതിരിക്കാൻ
കണ്ണിനു പകരം കണ്ണ് എന്ന പ്രമാണം നടപ്പാക്കിയാൽ ലോകം മുഴുവൻ അന്ധകാരവൃതമാകും എന്നു മഹാത്മാഗാന്ധി എഴുതിയതു വെറുതെയ
സ്വഭാവത്തിലെ താളപ്പിഴകൾ
പാശ്ചാത്യ തത്വശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന തത്വചിന്തകനാണ് സോക്രട്ടീസ് (470 ബിസി -399 ബിസി). അസാധാരണ പണ്ഡിത
ലൂസിയുടെ ട്രാജഡി
കാർട്ടൂണ് പരന്പരകളിൽ അന്താരാഷ്ട്രതലത്തിൽ ഏറെ പ്രസിദ്ധി നേടിയ ഒരു പരന്പരയാണ് പീനട്സ്. ഈ പരന്പര തയാറാക്കി പ്രസിദ്
Latest News
രാഹുലിനെതിരായ നടപടി; രാജ്ഘട്ടിൽ പ്രതിഷേധം നടത്താൻ കോൺഗ്രസ്
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് രണ്ടാം സ്വർണം
ലോക്സഭാംഗത്വം; ലക്ഷ്വദീപ് എംപി സുപ്രീം കോടതിയിലേക്ക്
ജീവനൊടുക്കൽ ഭീഷണി മുഴക്കി കുട്ടിയുമായി കാടുകയറിയ യുവാവ് തിരിച്ചെത്തി
രാഹുലിന് കിട്ടിയത് പിന്നാക്കക്കാരെ അധിക്ഷേപിച്ചതിനുള്ള ശിക്ഷ: ഒബിസി മോർച്ച
Latest News
രാഹുലിനെതിരായ നടപടി; രാജ്ഘട്ടിൽ പ്രതിഷേധം നടത്താൻ കോൺഗ്രസ്
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് രണ്ടാം സ്വർണം
ലോക്സഭാംഗത്വം; ലക്ഷ്വദീപ് എംപി സുപ്രീം കോടതിയിലേക്ക്
ജീവനൊടുക്കൽ ഭീഷണി മുഴക്കി കുട്ടിയുമായി കാടുകയറിയ യുവാവ് തിരിച്ചെത്തി
രാഹുലിന് കിട്ടിയത് പിന്നാക്കക്കാരെ അധിക്ഷേപിച്ചതിനുള്ള ശിക്ഷ: ഒബിസി മോർച്ച
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top