രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്‌ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനിഷേധ്യ നേതാവ്. 1939ൽ പോളണ്ടിനെ ആക്രമിച്ചുകൊണ്ട് രണ്ടാം ലോക മഹായുദ്ധത്തിനു തുടക്കമിട്ട ഈ നാസി ഭീകരൻ അറുപതു ലക്ഷം യഹൂദരെ കൊന്നൊടുക്കിയതായി കണക്കാക്കപ്പെടുന്നു.
യഹൂദരെ ഇല്ലായ്മ ചെയ്യാനായി കച്ചകെട്ടിയിറങ്ങിയ ഹിറ്റ്‌ലറെക്കുറിച്ച് ഒരു കഥയുണ്ട്. ഒരിക്കൽ അയാൾ ജർമനിയിൽ വലിയ ഒരു ജനാവലിയെ അഭിസംബോധനചെയ്യുക‍യായിരുന്നു. അപ്പോൾ മുൻനിരയിലിരുന്ന ഒരാൾ ഒരു യഹൂദനായിരുന്നു. പ്രസംഗം കഴിഞ്ഞ ഉടനെ ഹിറ്റ്‌ലർ സദസിലേക്കിറങ്ങിച്ചെന്ന് ആ യഹൂദനോടു ചോദിച്ചു:
"ഞാൻ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ താൻ എന്തിനാണ് ചിരിച്ചത്?’
ഉടനെ ആ മാന്യൻ പറഞ്ഞു: "ഞാൻ ചിരിക്കുകയല്ലായിരുന്നു. ഞാൻ ചിന്തിക്കുകയായിരുന്നു.’അപ്പോൾ ഹിറ്റ്‌ലർ ചോദിച്ചു: "എന്തിനെക്കുറിച്ചാണ് താൻ ചിന്തിച്ചുകൊണ്ടിരുന്നത്?’
ഉടനെ ആ യഹൂദൻ പറഞ്ഞു: "ഞാൻ എന്‍റെ ജനത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. താങ്കളല്ല ഞങ്ങൾ യഹൂദൻമാരെ ആദ്യമായി ഇഷ്ടപ്പെടാതിരുന്ന ആദ്യവ്യക്തി. അത് ഈജിപ്റ്റിലെ ഫറവോമാർ ആയിരുന്നു. അവർ ഞങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചു. ആ പീഡനം ദീർഘനാൾ നിന്നു. ഫറവോമാരുടെ പീഡനങ്ങളിൽനിന്നു ദൈവം ഞങ്ങളെ മോചിപ്പിച്ചതിന്‍റെ ഓർമയായി പെസഹാതിരുനാൾ ഞങ്ങൾ ആഘോഷിക്കുന്നു.’
ഹിറ്റ്‌ലർ ഇതു കേട്ടുനിൽക്കുന്പോൾ യഹൂദൻ തുടർന്നു: "പെസഹായുടെ അവസരത്തിൽ ഫറവോമാരെ ഓർമിക്കാനായി മൂന്നു കോണുകളുള്ള ഒരു കേക്ക് ഉണ്ടാക്കി ഞങ്ങൾ ഭക്ഷിക്കാറുണ്ട്.’ ഇതു കേട്ടപ്പോൾ ഹിറ്റ്‌ലർക്കു വലിയ കൗതുകം.
യഹൂദൻ തുടർന്നു: ‘വർഷങ്ങൾ കുറെ കഴിഞ്ഞപ്പോൾ മറ്റൊരാൾക്ക് ഞങ്ങളെ ഇഷ്ടപ്പെട്ടില്ല. അന്നു ഞങ്ങൾ പേർഷ്യയിലായിരുന്നു. അഹസ്വേരുസ് ആയിരുന്നു അവിടത്തെ രാജാവ്. രാജാവിന്‍റെ ഉന്നത സ്ഥാനപതിയായിരുന്നു ഹാമാൻ. ഹാമാനാണ് ഞങ്ങളെ ഇഷ്ടപ്പെടാതെ പോയത്. അയാൾ ഞങ്ങളെ ഇല്ലായ്മചെയ്യാൻ നോക്കി. എന്നാൽ, ദൈവം ഞങ്ങളെ രക്ഷിച്ചു.’
തെല്ലിട നിശബ്ദത പാലിച്ചശേഷം യഹൂദൻ തുടർന്നു: "ഈ സംഭവം നന്ദിപൂർവം അനുസ്മരിക്കാനാണ് പൂരിം എന്ന തിരുനാൾ ഞങ്ങൾ ആഘോഷിക്കുന്നത്. ഈ തിരുനാൾ അവസരത്തിൽ ഞങ്ങൾ നാലു കോണുകൾ ഉള്ള കേക്ക് ഉണ്ടാക്കി ഭക്ഷിക്കാറുണ്ട്. അതു ഹാമാനെ ഓർമിക്കാനാണ്.’ ഇതു കേട്ടപ്പോൾ ഹിറ്റ്‌ലർ ഒന്നു മൂളി.
അപ്പോൾ അദ്ദേഹം തുടർന്നു: "താങ്കൾ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത് എന്താണെന്ന് ഇനി പറയാം. ഫറവോയെ ഓർമിക്കാൻ ഞങ്ങൾ മൂന്നു കോണുകളുള്ള കേക്ക് ഉണ്ടാക്കുന്നു. ഹാമാനെ ഓർമിക്കാൻ നാലു കോണുകളുള്ള കേക്കും. അപ്പോൾ, താങ്കളെ ഓർമിക്കാൻ എത്ര കോണുകളുള്ള കേക്ക് ഉണ്ടാക്കണം എന്നായിരുന്നു എന്‍റെ ചിന്ത പോയത്!’

ഇതൊരു സംഭവകഥയാണോ? ആകണമെന്നില്ല. വലിയൊരു യാഥാർഥ്യം വരച്ചുകാണിക്കാൻ ആരുടെയോ ഭാവനാബുദ്ധി മെനഞ്ഞെടുത്തതായിരിക്കണം ഈ കഥ. എന്നാൽ, പെസഹായുടെ അവസരത്തിൽ മൂന്നു കോണുകളുള്ള കേക്കും പൂരിം തിരുനാളിന്‍റെ അവസരത്തിൽ നാലു കോണുകളുള്ള കേക്കും യഹൂദർ ഉണ്ടാക്കി ആഘോഷിക്കാറുണ്ട് എന്നതു യാഥാർഥ്യമാണ്.
എന്താണ് ഈ കഥ വരച്ചുകാണിക്കുന്ന വസ്തുത? ദൈവത്തിൽ ആശ്രയിക്കുന്നവരെ രക്ഷിക്കാൻ അവിടുന്ന് എപ്പോഴുമുണ്ടാകും. ചിലപ്പോൾ അത് അല്പം വൈകിയെന്നിരിക്കും. എങ്കിലും, അവിടുന്നു നമ്മുടെ സഹായത്തിനുണ്ടാകുമെന്ന് ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.

ഹിറ്റ്‌ലർ ധാരാളം യഹൂദരെ നശിപ്പിച്ചു എന്നതു ശരിയാണ്. എന്നാൽ, അവരെ ഇല്ലായ്മ ചെയ്യാൻ ആ കശ്മലനു സാധിച്ചില്ല. അമേരിക്കയും ബ്രിട്ടനും സോവ്യറ്റ് യൂണിയനുമുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ രൂപത്തിൽ അവർക്കു സഹായം ലഭിച്ചു. അതെത്തുടർന്ന്, ഇസ്രയേൽ എന്ന രാജ്യം സ്ഥാപിക്കാൻവരെ അവർക്കു സാധിച്ചു.
ദൈവം എന്തുകൊണ്ടാണു നമ്മുടെ സഹായത്തിനു വരുന്നത്? അവിടുന്നു നമ്മെ സ്നേഹിക്കുന്നു എന്നതുതന്നെ. ആ സ്നേഹം മാംസം ധരിച്ചതായിരുന്നല്ലോ അവിടത്തെ പുത്രനായ യേശുക്രിസ്തുവിന്‍റെ ജനനം. യേശുക്രിസ്തു ഈ ലോകത്തിലേക്കു വന്നതു നമുക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമായിരുന്നല്ലോ (യോഹന്നാൻ 10:10).
ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതും അവിടന്ന് നമ്മുടെ നന്മയിൽ എപ്പോഴും തല്പരനാണ് എന്നതും നാം പലപ്പോഴും അനുസ്മരിക്കാതെ പോകുന്നു എന്നതാണു വാസ്തവം. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിലെ പല നന്മകളും നാം കാണാതെ പോകുന്നത്.

ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന കാര്യം നിരന്തരം അനുസ്മരിക്കാൻ നമുക്കു സാധിച്ചാൽ അവിടന്നു നമുക്ക് അനുദിനം നൽകുന്ന നന്മകൾ നമുക്ക് എണ്ണിത്തീർക്കാൻ സാധിച്ചു എന്നു വരില്ല. അത്രമാത്രമാണ് അവിടന്നു നൽകുന്ന നന്മകൾ.
എന്നാൽ, നാം അനുഭവിക്കുന്ന നിരവധി നൻമകൾക്കിടയിൽ നമുക്കു ധാരാളം ക്ലേശങ്ങളും ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവന്നേക്കാം. അതുമൂലം, ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടോ എന്നുപോലും സംശയിച്ചേക്കാം. എന്നാൽ, നാം സംശയിച്ചിട്ടു കാര്യമില്ല. അവിടുന്നു യഥാർഥത്തിൽ നമ്മെ സ്നേഹിക്കുന്നുണ്ട്. ആ സ്നേഹം നാം മനസിലാക്കിയാൽ നമ്മുടെ എല്ലാ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും നമ്മുടെ നന്മക്കായി ഭവിക്കും. അതാണ് നമ്മെ സംബന്ധിച്ചിടത്തോളം ദൈവത്തിന്‍റെ മാസ്റ്റർ‌പ്ലാനും.
ശിക്ഷിക്കുന്ന ദൈവമായാണ് പലപ്പോഴും നാം അവിടത്തെക്കുറിച്ചോർമിക്കുക. എന്നാൽ, യഥാർഥത്തിൽ അവിടന്നു രക്ഷിക്കുന്ന ദൈവംതന്നെയാണ്. നമുക്കു ശിക്ഷയായി തോന്നുന്നവപോലും നമ്മുടെ രക്ഷയുടെ ഭാഗമാണെന്നതാണ് വാസ്തവം. അതു മറക്കാതിരുന്നാൽ നാം ജീവിതത്തിൽ വിജയിച്ചു.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ