Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ 18 ന് ആരംഭിച്ച ഈ സിൻഡിക്കേറ്റഡ് കാർട്ടൂണ്‍ പരന്പര 1995 ഡിസംബർ 31നു അവസാനിച്ചു. അക്കാലത്തു ലോകമെന്പാടുമായി 2,400 പത്രങ്ങളിൽ ഈ കാർട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
ഈ കാർട്ടൂണ്‍ ഇപ്പോഴും നിരവധി പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. എന്നാൽ, അവയെല്ലാം മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ളവയുടെ ആവർത്തനമാണെന്നു മാത്രം.
"കാൽവിൻ ആൻഡ് ഹോബ്സ്’ എന്ന കാർട്ടൂണ്‍ പരന്പരയിലെ നായകൻ ആറുവയസുള്ള കാൽവിൻ ആണ്. കാൽവിന്റെ കളിപ്പാവയാണ് ഹോബ്സ് എന്ന കടുവ. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഹോബ്സ് ജീവനില്ലാത്ത ഒരു കളിപ്പാട്ടമാണെങ്കിലും കാൽവിനതു ജീവനുള്ള ഒരു കൂട്ടുകാരനാണ്.
പഠനകാര്യത്തിൽ കാൽവിൻ പിന്നിലാണെങ്കിലും ബുദ്ധിയുടെ കാര്യത്തിൽ അവൻ ആരുടെയും പിന്നിലല്ല. എന്നു മാത്രമല്ല, പ്രതികരണശേഷിയിൽ അവൻ മറ്റു പലരെയുംകാൾ മുന്നിലാണുതാനും. മനസിൽ തോന്നുന്നതു മറച്ചുവയ്ക്കുന്ന സ്വഭാവം കാൽവിനില്ല. തൻമൂലം, കാൽവിന്റെ പോക്ക് ഏതു ദിശയിലാണെന്നു മറ്റുള്ളവർക്കു മനസിലാക്കാനാകും.
എപ്പോഴും കൗതുകം കാഴ്ചവയ്ക്കുന്ന ഈ കാർട്ടൂണ്‍ പരന്പരയിൽനിന്ന് ഒരെണ്ണം താഴെ വിവരിക്കട്ടെ:
രാവിലെ കാൽവിനും ഹോബ്സും വീട്ടിലെ സ്വീകരണ മുറിയിലേക്ക് മാർച്ചുചെയ്തു കടന്നുവരുന്നു. അപ്പോൾ കാൽവിന്റെ അമ്മ അവിടെ ഒരു കസേരയിലിരുന്നു കാപ്പി ആസ്വദിച്ചു കുടിക്കുകയാണ്. അവർ കാൽവിനെ സൂക്ഷിച്ചു നോക്കി. അവന്റെ വസ്ത്രധാരണം കണ്ട് ആ അമ്മയ്ക്ക് ചിരിക്കാതിരിക്കാനായില്ല.
കാൽവിൻ തലയിൽ ഒരു ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. ഷോർട്സിനും ടീഷർട്ടിനും പുറമെ കഴുത്തിനു ചുറ്റിയിട്ടിട്ടുള്ള നീളമുള്ള ഒരു ഷോളുമുണ്ട്. ഒരു കൈയിൽ ഒരു ഫ്ളാഷ് ലൈറ്റും മറ്റേ കൈയിൽ ഒരു ബെയ്സ് ബോൾ ബാറ്റുമുണ്ട്.
"എന്താണ് കാര്യം?’ അമ്മ കാൽവിനോടു ചോദിച്ചു. ഉടൻ കാൽവിൻ പറഞ്ഞു: "ഇതുവരെ ഒന്നുമില്ല’.
"ഇതുവരെ?’ കാര്യം പിടികിട്ടാത്തതുകൊണ്ട് അമ്മ വീണ്ടും ചോദിച്ചു.
"നമുക്കറിയില്ലല്ലോ,’ കാൽവിൻ പറഞ്ഞു. "ഇന്നു എന്തുവേണമെങ്കിലും സംഭവിക്കാം. എന്തെങ്കിലും സംഭവിച്ചാൽ അതു നേരിടാൻ ഞാൻ റെഡിയായിരിക്കുകയാണ്’. ഇത്രയും പറഞ്ഞിട്ട് കാൽവിൻ നടന്നുനീങ്ങി.
അടുത്തതു ആ അമ്മയുടെ ആത്മഗതമാണ്: "ഞാനും അവനെപ്പോലെ റെഡിയായിരിക്കണം’.
കാൽവിനെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളും സംഭവിക്കുന്നതു ഭാവനയിൽ മാത്രമാണ്. അവന്റെ ഭാവനാലോകത്തു സംഭവിക്കുന്ന കാര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പിലാണ് അവൻ. എന്നാൽ, അവന്റെ അമ്മയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ജീവിതത്തിൽ എന്തു സംഭവിച്ചാലും അവയെല്ലാം നേരിടാൻ അവർ തയാറായിരിക്കണം.
നമ്മുടെ കാര്യവും ഇതുപോലെയാണ്. നമ്മുടെ അനുദിന ജീവിതത്തിൽ ഓരോ ദിവസവും എന്തും സംഭവിക്കാം. അതു എന്തുതന്നെ ആയാലും അതിനെ നേരിടാൻ നാം തയാറായിരിക്കുക തന്നെ വേണം.
ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതു നമുക്കു സന്തോഷം നൽകുന്ന കാര്യങ്ങളായിരിക്കാം. എന്നാൽ, മറ്റു ചിലപ്പോൾ സംഭവിക്കുന്നതാകട്ടെ നമ്മെ ഏറെ ദുഃഖിപ്പിക്കുന്ന കാര്യങ്ങളുമാകാം. സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കുന്പോൾ അവ നേരിടുന്നതിനു പ്രത്യേക ശ്രദ്ധയൊന്നും വേണ്ടിവരില്ല.
എന്നാൽ, ദുഃഖകരമായ കാര്യങ്ങൾ സംഭവിക്കുന്പോൾ സ്ഥിതിഗതികൾ ഏറെ വ്യത്യസ്തമാണ്. അവയെ നേരിടുവാൻ നല്ല തയാറെടുപ്പുതന്നെ വേണം. തക്കതായ തയാറെടുപ്പു കൂടാതെയാണു ദുഃഖകരമായ കാര്യങ്ങൾ നാം നേരിടുന്നതെങ്കിൽ അവ നമ്മെ കൂടുതൽ ദുഃഖത്തിലാഴ്ത്തുമെന്നതാണു യാഥാർഥ്യം. അതുകൊണ്ടുതന്നെയാണു തയാറെടുപ്പിനു വലിയ പ്രസക്തിയുള്ളത്.
കാൽവിന്റെ കഥയിലേക്ക് മടങ്ങിവരട്ടെ. തനിക്കെതിരെ ആരോ യുദ്ധം ചെയ്യുവാൻ വരുന്നു എന്ന മട്ടിലാണു കാൽവിൻ തയാറെടുപ്പു നടത്തിയിരിക്കുന്നത്. തൻമൂലമാണ്, കാൽവിൻ ഒരു കൈയിൽ ബെയ്സ് ബോൾ ബാറ്റ് കരുതിയിരിക്കുന്നത്. ആരെയും അടിച്ചുവീഴ്ത്തുവാൻ പോരുന്നതാണു ബെയ്സ്ബോൾ ബാറ്റ്.
കാൽവിൻ കൈയിൽ ടോർച്ച് കരുതിയിരിക്കുന്നത് വെറുതെയല്ല. പേടിപ്പെടുത്തുന്ന ഇരുട്ടിനെ മറികടക്കാൻ ഫ്ളാഷ് ലൈറ്റ് വേണമെന്നു കാൽവിനറിയാം. തലയിൽ ഹെൽമറ്റ് ധരിച്ചിരിക്കുന്നതും വെറുതെയല്ല. സുരക്ഷയ്ക്ക് ഹെൽമെറ്റ് അത്യാവശ്യമാണല്ലോ.എന്താണു സംഭവിക്കാൻ പോകുന്നതെന്നു കാൽവിനറിയില്ല. എന്നാൽ, എന്തു സംഭവിച്ചാലും അതു നേരിടുവാൻ കാൽവിൻ തയാറായിരുന്നു. കാൽവിന്റെ ഈ മനോഭാവം നമുക്കും ഉണ്ടാകുന്നതു നല്ലതാണ്. നമ്മുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും അതു നേരിടുവാൻ നാം മുൻകൂട്ടി തയാറെടുക്കണം. അതു എങ്ങനെയാണു ചെയ്യേണ്ടതെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ട്. എഫേസോസുകാർക്കുള്ള ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ ഇപ്രകാരം എഴുതുന്നു:
"ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. തിൻമയുടെ ദിനത്തിൽ ചെറുത്തുനിൽക്കാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനിൽക്കാനും അങ്ങനെ നിങ്ങൾക്കു സാധിക്കും. അതിനാൽ, സത്യം കൊണ്ട് അര മുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങൾ ഉറച്ചുനിൽക്കുവിൻ. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ ധരിക്കുവിൻ. സർവോപരി, ദുഷ്ടന്റെ കൂരന്പുകളെ കെടുത്തുന്നതിനു നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച ധരിക്കുവിൻ. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുകയും ചെയ്യുവിൻ. നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവിൽ പ്രാർഥനാനിരതരായിരിക്കുവിൻ’ (6:13-18).
നമ്മുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും അതു വിജയപൂർവം നേരിടുവാൻ നമ്മെ സജ്ജരാക്കുന്ന കാര്യങ്ങളാണ് ദൈവവചനത്തിൽനിന്നു മുകളിൽ കൊടുത്തിരിക്കുന്നത്. ദൈവവചനം അനുസ്മരിപ്പിക്കുന്നതുപോലെ, സത്യം കൊണ്ട് അര മുറുക്കി നീതിയുടെ കവചവും വിശ്വാസത്തിന്റെ പരിചയും രക്ഷയുടെ പടത്തൊപ്പിയും ധരിച്ചു ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുത്തുകൊണ്ട് നിരന്തരം പ്രാർഥനാനിരതരായിരുന്നാൽ അതിനേക്കാൾ വലിയൊരു തയാറെടുപ്പ് ഇല്ല എന്നതാണു യാഥാർഥ്യം.
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ നേരിടുവാൻ നാം തയാറെടുക്കുന്പോൾ ഇക്കാര്യം നാം മറന്നുപോകരുത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
മാന്ത്രികവടി വീശുന്ന ക്രിസ്മസ്
"ഞാൻ എന്ത് എഴുതണം?' പേനയുടെ നിബ് മഷിയിൽ മുക്കിക്കൊണ്ട് യേഗോർ ചോദിച്ചു. വസിലസയും അവരുടെ ഭർത്താവ് പിയോട്ടറും അക്ഷരജ്ഞ
എന്താണു ക്രിസ്മസിന്റെ ചൈതന്യം?
ഹൊസേ എന്നു പേരുള്ള ഒരു അനാഥബാലൻ. ഏഴു വയസുള്ള അവൻ താമസിച്ചിരുന്നതു ബ്രസീലിന്റെ തെക്കുഭാഗത്തുള്ള ഒരു ഗ്രാമത്തിലായിര
ഒന്നിനുപകരം മൂന്നുവീതം നന്മപ്രവൃത്തികൾ
2000-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണു പേ ഇറ്റ് ഫോർ വേർഡ് . ഇതേപേരിൽ കാതറൈൻ ഹൈഡ് എഴുതിയ നോവലിനെ ആധാരമ
ഒരു സോപ്പുകഷണത്തിന്റെ പേരിൽ
1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അസാധാരണ പ്രതിഭയാണു ഗാബോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഗബ്രിയേൽ ഗാർ
വ്യക്തിയുടെ കഥ, സമൂഹത്തിന്റെയും
നല്ല ഉയരവും വണ്ണവുമുള്ള സ്ത്രീയായിരുന്നു ലൂല ബെയ്റ്റ്സ് വാഷിംഗ്ടണ്‍ ജോണ്‍സ്. അവർ ജോലികഴിഞ്ഞു വീട്ടിലേക്കു നടന്നുപോ
Latest News
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
നീന്തൽ പഠിച്ചാൽ പ്ലസ് വണ്ണിന് ബോണസ് പോയിന്റ്: പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി
Latest News
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
നീന്തൽ പഠിച്ചാൽ പ്ലസ് വണ്ണിന് ബോണസ് പോയിന്റ്: പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top