Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാർ അലൻ പോ (1809-1849). അദ്ദേഹത്തിന്റെ ചെറുകഥകളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് ‘ദ ടെൽ-ടെയ്ൽ ഹാർട്ട്.’ ആ കഥയുടെ ചുരുക്കമിവിടെ കൊടുക്കട്ടെ.
ഉൗരും പേരുമില്ലാത്ത ഒരാൾ കഥ പറയുന്നതായിട്ടാണ് ഈ ചെറുകഥ ആരംഭിക്കുന്നത്. അയാൾ പറയുന്ന കഥയാകട്ടെ താൻ ചെയ്ത ഒരു കൊലപാതകത്തിന്റേതും.
വൃദ്ധനായ ഒരു മനുഷ്യനെയാണ് അയാൾ കൊലചെയ്തത്. അതാണെങ്കിൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാത്ത കൊലപാതകവും. കൂടെ താമസിച്ചിരുന്ന ഒരാളെയാണ് താൻ കൊലചെയ്തതെന്നു പറയുന്പോഴും കൊലചെയ്യപ്പെട്ടയാൾ ആരാണെന്നു വ്യക്തമാക്കുന്നില്ല. അത് ഒരുപക്ഷേ അയാളുടെ പിതാവോ യജമാനനോ ലാൻഡ് ലോർഡോ മറ്റാരെങ്കിലുമോ ആകാം.
വൃദ്ധനെ കൊലചെയ്യാൻ കാരണമായി അയാൾ ചൂണ്ടിക്കാണിക്കുന്നത് ആ വൃദ്ധന്റെ ‘കഴുകൻകണ്ണുകൾ’ അയാൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതു മാത്രമാണ്. ആ വൃദ്ധൻ എല്ലാം കാണുന്നു എന്നതാണ് അയാളുടെ ഏക പരാതി. താൻ എന്തുകൊണ്ട് കൊലചെയ്തു എന്നതിനേക്കാൾ താൻ എങ്ങനെ കൊലചെയ്തു എന്നു വിവരിക്കാനാണ് അയാൾക്ക് താത്പര്യം. തൻമ·ൂലം കൊലപാതകത്തിനു ചെയ്ത ഒരുക്കവും അതു ചെയ്ത രീതിയും വിവരിക്കുന്നതിനാണ് അയാൾ ശ്രമിച്ചിരിക്കുന്നത്.
ഏഴുദിവസത്തെ മാനസിക തയാറെടുപ്പിനു ശേഷം എട്ടാം ദിവസം അർധരാത്രി വൃദ്ധൻ ഉണർന്നുകിടക്കുന്നു എന്നറിഞ്ഞുകൊണ്ടുതന്നെ അയാൾ വൃദ്ധന്റെ മുറിയിൽ കടന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. അതിനുശേഷം തെളിവ് നശിപ്പിക്കാൻ വൃദ്ധന്റെ മൃതശരീരം ബാത്ത്ടബ്ബിൽ കൊണ്ടുപോയി അറത്തുമുറിച്ച് വൃദ്ധന്റെ മുറിയിൽത്തന്നെ സംസ്കരിച്ചു. പലകക്കഷണങ്ങൾ പാകിയിരുന്ന മുറിയിൽ അവ ശ്രദ്ധാപൂർവം മാറ്റിയാണ് അവയ്ക്കടിയിലായി മൃതദേഹം മറവുചെയ്തത്.
കൊലപാതകത്തിന്റെ എല്ലാ തെളിവുകളും നശിപ്പിച്ച ശേഷമായിരുന്നു അയാൾ അന്നു രാത്രി ഉറങ്ങാൻ കിടന്നത്. എന്നാൽ, നേരംവെളുത്തപ്പോഴേക്കും മൂന്നു പോലീസുകാർ അയാളുടെ വാതിലിൽ മുട്ടി. അയൽക്കാരനായ ഒരാൾ നൽകിയ പരാതിയെത്തുടർന്നായിരുന്നത്രേ അവർ അവിടെ വന്നത്. രാത്രിസമയം ആ വീട്ടിൽനിന്ന് ആരോ നിലവിളിക്കുന്നതു കേട്ടതിനാലാണത്രേ അയൽക്കാരൻ പോലീസിൽ പരാതിപ്പെട്ടത്.
പോലീസ് എത്തിയപ്പോൾ കൊലപാതകിയായ മനുഷ്യന് ഒരു കൂസലുമില്ലായിരുന്നു. വൃദ്ധനായ മനുഷ്യൻ അകലെ ഒരിടത്തു പോയിരിക്കുകയാണെന്നും അയൽക്കാരൻ രാത്രി കേട്ട നിലവിളി താൻ സ്വപ്നം കണ്ടു പേടിച്ചു നിലവിളിച്ചതാണെന്നും അയാൾ പോലീസിനോടു പറഞ്ഞു.
അതുപോലെ ആ വീട്ടിൽ എല്ലാം ഭദ്രമാണെന്നും അയാൾ പറഞ്ഞു. അതു ബോധ്യപ്പെടുത്താനായി പോലീസുകാരെ അയാൾ വീട്ടിലെ എല്ലാ മുറികളും കാണിച്ചു. അയാൾ പറഞ്ഞത് അപ്പടി പോലീസ് വിശ്വസിച്ചതുപോലെ അയാൾക്കു തോന്നി. അവർ വൃദ്ധന്റെ മുറിയിലെ കസേരകളിലിരുന്നു വളരെ ലോഹ്യമായി അവരുടെ സംസാരം തുടർന്നു.
പെട്ടെന്നു തലവേദനയെടുക്കുന്നതായി അയാൾക്കു തോന്നി. അയാൽ ആകെ വിളറിവെളുത്തു. ചെവിയിൽ എന്തോ മുഴങ്ങുന്ന ശബ്ദം. പോലീസുകാർ ഒന്നു പോയിരുന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു. തന്റെ ഉള്ളിലനുഭവപ്പെടാൻ തുടങ്ങിയ അങ്കലാപ്പ് മറച്ചുവയ്ക്കാനായി അയാൾ എഴുന്നേറ്റു നടന്നുകൊണ്ടു സംസാരിച്ചു. പക്ഷേ, അപ്പോഴും ചെവിയിൽ ആ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. - ഒരു ഹൃദയം സ്പന്ദിക്കുന്നതിന്റെ ശബ്ദം!
ആ ശബ്ദത്തിന്റെ സ്വരം ഓരോ നിമിഷവും കൂടിക്കൂടി വന്നു. പോലീസുകാർ തീർച്ചയായും അതു കേൾക്കുന്നുണ്ടാകണം, അയാൾ സ്വയം പറഞ്ഞു. ആ ശബ്ദം സഹിക്കാൻ വയ്യാത്ത ഉച്ചത്തിലായപ്പോൾ അയാൾ അലറിവിളിച്ചു പറഞ്ഞു, “ഞാൻ കുറ്റം സമ്മതിക്കുന്നു. ഇവിടത്തെ പലകകൾ പൊളിച്ചുമാറ്റുക. അവയ്ക്കടിയിൽനിന്നാണ് വൃദ്ധന്റെ ഹൃദയം സ്പന്ദിക്കുന്ന ശബ്ദം നിങ്ങൾ കേൾക്കുന്നത്!’’
അയാൾ കേട്ടത് വൃദ്ധന്റെ ഹൃദയം സ്പന്ദിക്കുന്ന ശബ്ദമായിരുന്നോ? അല്ലേയല്ല! അത് അയാളുടെ മനഃസാക്ഷിയുടെ സ്വരമായിരുന്നു! കുറ്റം ചെയ്തതുമൂലം അസ്വസ്ഥമായിത്തീർന്ന മനഃസാക്ഷിയുടെ സ്വരം!
നാം എന്തു കുറ്റം ചെയ്താലും അത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ് അവയ്ക്കു പരിഹാരം ചെയ്യാത്തിടത്തോളംകാലം നമ്മുടെ മനഃസാക്ഷി ഒരിക്കലും ശാന്തമാകില്ല എന്നതാണ് വാസ്തവം. നാം ചെയ്യുന്ന കുറ്റത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും നമ്മുടെ മനഃസാക്ഷിയുടെ അസ്വസ്ഥതയുടെ തീവ്രതയും നമുക്കനുഭവപ്പെടുക.
ചിലരുടെ കാര്യത്തിൽ അവർ എത്രവലിയ കുറ്റം ചെയ്താലും മനഃസാക്ഷിയിൽ അതിന്റെ വേദന അത്രവേഗം അവർക്ക് അനുഭവപ്പെട്ടുവെന്നു വരില്ല. കാരണം, അവർ മനഃസാക്ഷി നഷ്ടപ്പെട്ട മനുഷ്യരാണ്. എന്നാൽ, അവരും മനുഷ്യരായിരിക്കുന്നതുകൊണ്ട് ഇന്നല്ലെങ്കിൽ നാളെ അവരുടെ മനഃസാക്ഷി അവരെ കുറ്റംവിധിക്കാതിരിക്കുകയില്ല. എന്നാൽ, അപ്പോഴും അവർ ആ കുറ്റം ഏറ്റുപറഞ്ഞു മാപ്പു ചോദിക്കുമോ എന്നു തീർച്ചയില്ല.
നമ്മുടെ മനഃസാക്ഷി നേർമയുള്ളതാണെങ്കിൽ അവിടെനിന്നു നാം കേൾക്കുന്ന ശബ്ദം ദൈവത്തിന്റെ ശബ്ദമായിരിക്കും. ആ ശബ്ദമനുസരിച്ചു ജീവിക്കുന്പോഴാണ് നമ്മുടെ മനസിലെ അസ്വസ്ഥതകൾ മാറുകയും അതു ശാന്തമാകുകയും ചെയ്യുക.
നമ്മുടെ മനഃസാക്ഷി നേർമയുള്ള മനസാക്ഷിയാണെന്നു നമുക്കുറപ്പുവരുത്താം. അതുപോലെ, നമ്മുടെ മനഃസാക്ഷിയിലൂടെ ദൈവത്തിന്റെ സ്വരം കേട്ടുകൊണ്ട് ആ വഴിയേ നമുക്കു നടക്കാം. അപ്പോൾ നമ്മുടെ മനസ് ശാന്തമാകും, നമുക്ക് സമാധാനവുമുണ്ടാകും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
Latest News
ആവേശം പകരാൻ രാഹുല്‍ ഇന്ന് കോട്ടയത്ത്
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top