Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്ത് അവർ അകലെയുള്ള അവരുടെ ഗ്രാമത്തിൽ പോവുക പതിവായിരുന്നു. ആ സന്ദർശനമാകട്ടെ കുടുംബനാഥന്റെ പ്രായമായിരിക്കുന്ന മാതാപിതാക്കളെ സന്ദർശിക്കാനും.
ഈ സന്ദർശനം ഏറെ ആസ്വദിച്ചിരുന്നതു ആ കുടുംബത്തിലെ കൊച്ചുമകനായിരുന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും കാണുകയും അവരുടെ ലാളനം സ്വീകരിക്കുകയും ചെയ്യുന്നതു അവന്റെ വലിയ സന്തോഷമായിരുന്നു. തൻമൂലം, എല്ലാ വർഷവും ഈ അവധിക്കാല സന്ദർശനത്തിനായി അവൻ കാത്തിരിക്കുമായിരുന്നു.
വർഷങ്ങൾ പലതു കടന്നുപോയി. കൊച്ചായിരുന്ന അവൻ തനിയെ ബസിൽ കയറി സ്കൂളിൽ പോകാനും അത്യാവശ്യം വന്നാൽ വീട്ടുകാര്യങ്ങൾക്കു മാർക്കറ്റിൽ ചെന്നു സാധനങ്ങൾ വാങ്ങാനും സാധിക്കുന്ന പ്രായത്തിലെത്തി. ഒരിക്കൽ കുറെ ദിവസങ്ങൾ ഒരുമിച്ച് അവധി കിട്ടിയപ്പോൾ അവൻ മാതാപിതാക്കളോട് പറഞ്ഞു: ‘ഞാൻ ഇപ്പോൾ വലുതായി. ഈ അവധിക്കാലത്തു മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ തനിയെ പൊയ്ക്കോട്ടേ?’
അവന്റെ മാതാപിതാക്കൾക്ക് ആദ്യം ഇക്കാര്യത്തിൽ സമ്മതമില്ലായിരുന്നു. എന്നാൽ, അവൻ നിർബന്ധിച്ചപ്പോൾ അവർ സമ്മതിച്ചു. എങ്കിലും അവന്റെ സുരക്ഷിതത്വം സംബന്ധിച്ച് അവർക്കു വലിയ ഭയമായിരുന്നു. തൻമൂലം, യാത്ര സംബന്ധിച്ച എല്ലാ കാര്യങ്ങളും അവർ അവനെ പഠിപ്പിച്ചു. യാത്ര ട്രെയിനിലായതുകൊണ്ട് അവനു വേണ്ട ടിക്കറ്റും അവർ റിസർവ് ചെയ്തു.
യാത്രയുടെ ദിവസമായപ്പോൾ അവർ അവനെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് പോകേണ്ട ട്രെയിനിൽ കയറ്റി. നല്ല സൗകര്യമുള്ള സീറ്റും ബർത്തുമായിരുന്നു അവനു ലഭിച്ചത്. ട്രെയിൻ പുറപ്പെടുവാനുള്ള സമയമായി. അവന്റെ മാതാപിതാക്കൾ ട്രെയിനിൽനിന്നും പുറത്തിറങ്ങി ട്രെയിനിന്റെ വിൻഡോയുടെ അരികിലെത്തി. അപ്പോഴും ആ ബാലന്റെ മുഖത്ത് ഒരു ഭയപ്പാടും കണ്ടില്ല.
അവന്റെ പിതാവ് ഒരു കവർ കൈയിൽ കൊടുത്തിട്ടു പറഞ്ഞു: ‘യാത്രയ്ക്കിടയിൽ നിനക്കു ഭയം തോന്നുകയാണെങ്കിൽ ഈ കവർ പൊട്ടിച്ചു നീ വായിക്കണം. അപ്പോൾ നിനക്കു ഭയം മാറിക്കിട്ടും.’ അവൻ ആ കവർ വാങ്ങി ഭദ്രമായി തന്റെ പോക്കറ്റിലിട്ടുകൊണ്ടു പറഞ്ഞു: ‘ഭയം വന്നാൽ ഞാൻ കവർ പൊട്ടിച്ചു വായിച്ചുകൊള്ളാം.’
ട്രെയിൻ പതുക്കെ നീങ്ങിത്തുടങ്ങി. അപ്പോൾ ആദ്യമായി തനിയെ ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ സന്തോഷത്തിലായിരുന്നു അവൻ. യാത്രയ്ക്കിടയിൽ ട്രെയിൻ പല സ്റ്റേഷനുകളിലും നിർത്തി. അപ്പോഴൊക്കെ ധാരാളം പേർ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് അവൻ കണ്ടു.
അപ്പോൾ അവൻ വേറൊരു കാര്യം കൂടി ശ്രദ്ധിച്ചു. ആ യാത്രക്കാരാരും തനിച്ചായിരുന്നില്ല. അവരൊക്കെ ആരുടെയെങ്കിലും കൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്. തന്റെ കൂടെ ആരും ഇല്ലല്ലോ എന്ന് പെട്ടന്ന് അവൻ ഓർമിച്ചു. അതു അവനിൽ വിഷാദഭാവമുണർത്തി.
ഒരു സ്റ്റേഷനിൽ വച്ചു ഭീമാകാരനായ ഒരു മനുഷ്യൻ അവന്റെ സീറ്റിനടുത്തു വന്നിരുന്നു. അയാളുടെ നോട്ടവും സംസാരവുമൊന്നും അവന് ഇഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല, ഉറങ്ങാൻ കിടന്നിട്ട് അവനു ഉറക്കവും വന്നില്ല. അയാൾ തന്നെ ഉപദ്രവിക്കുമോ എന്നായിരുന്നു അവന്റെ ഭയം.
അവന്റെ ഭയം അനുനിമിഷം കൂടിയതല്ലാതെ കുറഞ്ഞില്ല. അപ്പോൾ അവൻ തന്റെ പോക്കറ്റിൽ കിടക്കുന്ന കത്തിന്റെ കാര്യം ഓർമിച്ചു. അവൻ എഴുന്നേറ്റിരുന്നു ആ കവർ പൊട്ടിച്ചു ഇപ്രകാരം വായിച്ചു: ‘നീ ഭയപ്പെടേണ്ട. ഞാൻ ഈ ട്രെയിനിൽ അടുത്ത കന്പാർട്ടുമെന്റിലുണ്ട്.’ ഇതു വായിച്ചപ്പോഴേക്കും അവന്റെ ഭയം അപ്രത്യക്ഷമായി. അതോടൊപ്പം അവന് ഏറെ സന്തോഷവും ഉണ്ടായി. തന്റെ പിതാവ് തന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്ന അറിവ് അവനു വീണ്ടും ധൈര്യം പകർന്നു.
ഇതു ഒരു ബാലന്റെ കഥ മാത്രമല്ല. ഇതു നമ്മുടേയുംകൂടി കഥയാണ്. ദൈവം ഈ ലോകത്തിലേക്കു നമ്മെ അയച്ചപ്പോൾ ഇതുപോലെയൊരു കത്തു തന്നാണു നമ്മെ വിട്ടിരിക്കുന്നത്. ആ കത്തിൽ പറഞ്ഞിരിക്കുന്നതു ഏതാണ്ട് ഇപ്രകാരമാണ്: ‘നീ ഒരിക്കലും ഭയപ്പെടേണ്ട. എന്തു പ്രതിസന്ധി ഉണ്ടായാലും നീ ധൈര്യം വെടിയരുത്. കാരണം, ഞാൻ എല്ലാ നിമിഷവും എല്ലായിടത്തും നിന്നോടൊപ്പം ഉണ്ട്. ജീവിതയാത്രയിൽ ഞാൻ നിനക്കു കൂട്ടിനുണ്ട്. നീ എന്നെ ഓർമിക്കുക മാത്രം ചെയ്താൽ മതി. അപ്പോൾ എന്റെ സാന്നിധ്യം നിനക്കു അനുഭവവേദ്യമാകും.’
അനുദിന ജീവിതത്തിൽ ദൈവം നമുക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനം നമ്മോടൊപ്പമുള്ള അവിടത്തെ നിരന്തര സാന്നിധ്യമാണ്. ആ സാന്നിധ്യമാകട്ടെ നമ്മുടെ ജീവിതത്തിലെ ഏതു കൊടുങ്കാറ്റിനെയും തരണം ചെയ്യുവാൻ ശക്തി നൽകുന്നതുമാണ്. അതു നാം മനസിലാക്കാതെ പോകുന്നതു കൊണ്ടാണ് നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ വിജയപൂർവം നേരിടുന്നതിൽ നാം പരാജയപ്പെടുന്നത്.
നമ്മുടെ ജീവിതത്തിൽ ഏതു കൊടുങ്കാറ്റുണ്ടായാലും ഉടനെ ദൈവത്തിന്റെ സാന്നിധ്യം നാം ഒരിക്കലും സംശയിക്കരുത്. നേരെമറിച്ച്, അവിടുത്തെ സാന്നിധ്യത്തിലുള്ള വിശ്വാസത്തിൽ നാം ഉറച്ചുനിൽക്കുകയാണു വേണ്ടത്. കാരണം, ആ കൊടുങ്കാറ്റിനിടയിലും ദൈവം നമ്മോടൊപ്പം ഉണ്ടെന്നതാണു വാസ്തവം.
ഗലീലിയ കടലിൽ യാത്ര ചെയ്യുന്പോൾ കൊടുങ്കാറ്റിൽപ്പെട്ടു ഭയപ്പെട്ടുപോയ ശിഷ്യൻമാരോട് ദൈവപുത്രനായ യേശു ചോദിച്ചതു നാം മറന്നുപോകരുത്. അവിടുന്ന് അവരോടു ചോദിച്ചതു ഇപ്രകാരമായിരുന്നു: ‘നിങ്ങൾ എന്തുകൊണ്ടാണു ഭയപ്പെടുന്നത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലേ?’
നമുക്കു വേണ്ടതും ഉറച്ച വിശ്വാസമാണ്. ദൈവം എപ്പോഴും നമ്മോടൊപ്പം ഉണ്ട് എന്ന വിശ്വാസം. നമ്മുടെ ജീവിതയാത്രയിൽ ഏത് ആപത്തിലും നമ്മുടെ സഹായത്തിനുണ്ടാകുമെന്ന ഉറച്ച വിശ്വാസം. ഇപ്രകാരം ഉറച്ച വിശ്വാസം നമുക്കുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ ഏതു കൊടുങ്കാറ്റിനെയും നാം അതിജീവിക്കും; നാം ഒരിക്കലും തകർന്നു പോകില്ല.
നമ്മുടെ അനുദിന ജീവിതം ദൈവസാന്നിധ്യം അനുനിമിഷം അനുസ്മരിക്കുന്ന ജീവിതമായിരിക്കണം. അപ്പോൾ, ആ ദിവ്യസാന്നിധ്യത്തിന്റെ മധുരഫലങ്ങൾ നമുക്ക് ആസ്വദിക്കാനാവും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സ്വർണാഭരണത്തേക്കാൾ വലിയ ആഭരണം
1934 ജനുവരി 13. അന്നായിരുന്നു ഹരിജൻ വെൽഫെയർ ഫണ്ടിലേക്കു പണം പിരിക്കുവാൻ മഹാത്മാഗാന്ധി കണ്ണൂരിനടുത്തുള്ള വടകരയിലെ
പിൻകാഴ്ചകൾക്ക് ചെറിയ കണ്ണാടി
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ ന
സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിച്ചാൽ
ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സ
ചോദിച്ചതിലുമധികം ലഭിച്ചപ്പോൾ
മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ,
മനസ് ആനന്ദനൃത്തം ചെയ്യാൻ
ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറിനെയും ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസിനെയുംകുറിച്ച് ഒരു കഥയുണ്ട്. ആ കഥ പ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
സ്വർണാഭരണത്തേക്കാൾ വലിയ ആഭരണം
1934 ജനുവരി 13. അന്നായിരുന്നു ഹരിജൻ വെൽഫെയർ ഫണ്ടിലേക്കു പണം പിരിക്കുവാൻ മഹാത്മാഗാന്ധി കണ്ണൂരിനടുത്തുള്ള വടകരയിലെ
പിൻകാഴ്ചകൾക്ക് ചെറിയ കണ്ണാടി
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ ന
സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിച്ചാൽ
ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സ
ചോദിച്ചതിലുമധികം ലഭിച്ചപ്പോൾ
മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ,
മനസ് ആനന്ദനൃത്തം ചെയ്യാൻ
ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറിനെയും ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസിനെയുംകുറിച്ച് ഒരു കഥയുണ്ട്. ആ കഥ പ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരട
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ് പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
Latest News
സിവിക് ചന്ദ്രന് കേസ്; ജഡ്ജിക്കെതിരെ നടപടി എടുക്കണമെന്ന് ബൃന്ദ കാരാട്ട്
പീഡനം; ബിജെപി നേതാവിനെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
സിവിക് ചന്ദ്രനെതിരായ പീഡന പരാതി; കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നു സതീശന്
റോഡിലെ കുഴികൾ: തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
വിഴിഞ്ഞത്ത് പ്രതിഷേധം കനക്കുന്നു; പോലീസ് ഷെഡും ബാരിക്കേടും മറിച്ചിട്ടു
Latest News
സിവിക് ചന്ദ്രന് കേസ്; ജഡ്ജിക്കെതിരെ നടപടി എടുക്കണമെന്ന് ബൃന്ദ കാരാട്ട്
പീഡനം; ബിജെപി നേതാവിനെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
സിവിക് ചന്ദ്രനെതിരായ പീഡന പരാതി; കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നു സതീശന്
റോഡിലെ കുഴികൾ: തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
വിഴിഞ്ഞത്ത് പ്രതിഷേധം കനക്കുന്നു; പോലീസ് ഷെഡും ബാരിക്കേടും മറിച്ചിട്ടു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top