ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്ത് അവർ അകലെയുള്ള അവരുടെ ഗ്രാമത്തിൽ പോവുക പതിവായിരുന്നു. ആ സന്ദർശനമാകട്ടെ കുടുംബനാഥന്‍റെ പ്രായമായിരിക്കുന്ന മാതാപിതാക്കളെ സന്ദർശിക്കാനും.
ഈ സന്ദർശനം ഏറെ ആസ്വദിച്ചിരുന്നതു ആ കുടുംബത്തിലെ കൊച്ചുമകനായിരുന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും കാണുകയും അവരുടെ ലാളനം സ്വീകരിക്കുകയും ചെയ്യുന്നതു അവന്‍റെ വലിയ സന്തോഷമായിരുന്നു. തൻമൂലം, എല്ലാ വർഷവും ഈ അവധിക്കാല സന്ദർശനത്തിനായി അവൻ കാത്തിരിക്കുമായിരുന്നു.
വർഷങ്ങൾ പലതു കടന്നുപോയി. കൊച്ചായിരുന്ന അവൻ തനിയെ ബസിൽ കയറി സ്കൂളിൽ പോകാനും അത്യാവശ്യം വന്നാൽ വീട്ടുകാര്യങ്ങൾക്കു മാർക്കറ്റിൽ ചെന്നു സാധനങ്ങൾ വാങ്ങാനും സാധിക്കുന്ന പ്രായത്തിലെത്തി. ഒരിക്കൽ കുറെ ദിവസങ്ങൾ ഒരുമിച്ച് അവധി കിട്ടിയപ്പോൾ അവൻ മാതാപിതാക്കളോട് പറഞ്ഞു: ‘ഞാൻ ഇപ്പോൾ വലുതായി. ഈ അവധിക്കാലത്തു മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ തനിയെ പൊയ്ക്കോട്ടേ?’
അവന്‍റെ മാതാപിതാക്കൾക്ക് ആദ്യം ഇക്കാര്യത്തിൽ സമ്മതമില്ലായിരുന്നു. എന്നാൽ, അവൻ നിർബന്ധിച്ചപ്പോൾ അവർ സമ്മതിച്ചു. എങ്കിലും അവന്‍റെ സുരക്ഷിതത്വം സംബന്ധിച്ച് അവർക്കു വലിയ ഭയമായിരുന്നു. തൻമൂലം, യാത്ര സംബന്ധിച്ച എല്ലാ കാര്യങ്ങളും അവർ അവനെ പഠിപ്പിച്ചു. യാത്ര ട്രെയിനിലായതുകൊണ്ട് അവനു വേണ്ട ടിക്കറ്റും അവർ റിസർവ് ചെയ്തു.

യാത്രയുടെ ദിവസമായപ്പോൾ അവർ അവനെ റെയിൽവേ സ്റ്റേഷനിലെത്തിച്ച് പോകേണ്ട ട്രെയിനിൽ കയറ്റി. നല്ല സൗകര്യമുള്ള സീറ്റും ബർത്തുമായിരുന്നു അവനു ലഭിച്ചത്. ട്രെയിൻ പുറപ്പെടുവാനുള്ള സമയമായി. അവന്‍റെ മാതാപിതാക്കൾ ട്രെയിനിൽനിന്നും പുറത്തിറങ്ങി ട്രെയിനിന്‍റെ വിൻഡോയുടെ അരികിലെത്തി. അപ്പോഴും ആ ബാലന്‍റെ മുഖത്ത് ഒരു ഭയപ്പാടും കണ്ടില്ല.
അവന്‍റെ പിതാവ് ഒരു കവർ കൈയിൽ കൊടുത്തിട്ടു പറഞ്ഞു: ‘യാത്രയ്ക്കിടയിൽ നിനക്കു ഭയം തോന്നുകയാണെങ്കിൽ ഈ കവർ പൊട്ടിച്ചു നീ വായിക്കണം. അപ്പോൾ നിനക്കു ഭയം മാറിക്കിട്ടും.’ അവൻ ആ കവർ വാങ്ങി ഭദ്രമായി തന്‍റെ പോക്കറ്റിലിട്ടുകൊണ്ടു പറഞ്ഞു: ‘ഭയം വന്നാൽ ഞാൻ കവർ പൊട്ടിച്ചു വായിച്ചുകൊള്ളാം.’
ട്രെയിൻ പതുക്കെ നീങ്ങിത്തുടങ്ങി. അപ്പോൾ ആദ്യമായി തനിയെ ട്രെയിനിൽ യാത്ര ചെയ്യുന്നതിന്‍റെ സന്തോഷത്തിലായിരുന്നു അവൻ. യാത്രയ്ക്കിടയിൽ ട്രെയിൻ പല സ്റ്റേഷനുകളിലും നിർത്തി. അപ്പോഴൊക്കെ ധാരാളം പേർ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് അവൻ കണ്ടു.
അപ്പോൾ അവൻ വേറൊരു കാര്യം കൂടി ശ്രദ്ധിച്ചു. ആ യാത്രക്കാരാരും തനിച്ചായിരുന്നില്ല. അവരൊക്കെ ആരുടെയെങ്കിലും കൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്. തന്‍റെ കൂടെ ആരും ഇല്ലല്ലോ എന്ന് പെട്ടന്ന് അവൻ ഓർമിച്ചു. അതു അവനിൽ വിഷാദഭാവമുണർത്തി.
ഒരു സ്റ്റേഷനിൽ വച്ചു ഭീമാകാരനായ ഒരു മനുഷ്യൻ അവന്‍റെ സീറ്റിനടുത്തു വന്നിരുന്നു. അയാളുടെ നോട്ടവും സംസാരവുമൊന്നും അവന് ഇഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല, ഉറങ്ങാൻ കിടന്നിട്ട് അവനു ഉറക്കവും വന്നില്ല. അയാൾ തന്നെ ഉപദ്രവിക്കുമോ എന്നായിരുന്നു അവന്‍റെ ഭയം.
അവന്‍റെ ഭയം അനുനിമിഷം കൂടിയതല്ലാതെ കുറഞ്ഞില്ല. അപ്പോൾ അവൻ തന്‍റെ പോക്കറ്റിൽ കിടക്കുന്ന കത്തിന്‍റെ കാര്യം ഓർമിച്ചു. അവൻ എഴുന്നേറ്റിരുന്നു ആ കവർ പൊട്ടിച്ചു ഇപ്രകാരം വായിച്ചു: ‘നീ ഭയപ്പെടേണ്ട. ഞാൻ ഈ ട്രെയിനിൽ അടുത്ത കന്പാർട്ടുമെന്‍റിലുണ്ട്.’ ഇതു വായിച്ചപ്പോഴേക്കും അവന്‍റെ ഭയം അപ്രത്യക്ഷമായി. അതോടൊപ്പം അവന് ഏറെ സന്തോഷവും ഉണ്ടായി. തന്‍റെ പിതാവ് തന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്ന അറിവ് അവനു വീണ്ടും ധൈര്യം പകർന്നു.

ഇതു ഒരു ബാലന്‍റെ കഥ മാത്രമല്ല. ഇതു നമ്മുടേയുംകൂടി കഥയാണ്. ദൈവം ഈ ലോകത്തിലേക്കു നമ്മെ അയച്ചപ്പോൾ ഇതുപോലെയൊരു കത്തു തന്നാണു നമ്മെ വിട്ടിരിക്കുന്നത്. ആ കത്തിൽ പറഞ്ഞിരിക്കുന്നതു ഏതാണ്ട് ഇപ്രകാരമാണ്: ‘നീ ഒരിക്കലും ഭയപ്പെടേണ്ട. എന്തു പ്രതിസന്ധി ഉണ്ടായാലും നീ ധൈര്യം വെടിയരുത്. കാരണം, ഞാൻ എല്ലാ നിമിഷവും എല്ലായിടത്തും നിന്നോടൊപ്പം ഉണ്ട്. ജീവിതയാത്രയിൽ ഞാൻ നിനക്കു കൂട്ടിനുണ്ട്. നീ എന്നെ ഓർമിക്കുക മാത്രം ചെയ്താൽ മതി. അപ്പോൾ എന്‍റെ സാന്നിധ്യം നിനക്കു അനുഭവവേദ്യമാകും.’
അനുദിന ജീവിതത്തിൽ ദൈവം നമുക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനം നമ്മോടൊപ്പമുള്ള അവിടത്തെ നിരന്തര സാന്നിധ്യമാണ്. ആ സാന്നിധ്യമാകട്ടെ നമ്മുടെ ജീവിതത്തിലെ ഏതു കൊടുങ്കാറ്റിനെയും തരണം ചെയ്യുവാൻ ശക്തി നൽകുന്നതുമാണ്. അതു നാം മനസിലാക്കാതെ പോകുന്നതു കൊണ്ടാണ് നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ വിജയപൂർവം നേരിടുന്നതിൽ നാം പരാജയപ്പെടുന്നത്.

നമ്മുടെ ജീവിതത്തിൽ ഏതു കൊടുങ്കാറ്റുണ്ടായാലും ഉടനെ ദൈവത്തിന്‍റെ സാന്നിധ്യം നാം ഒരിക്കലും സംശയിക്കരുത്. നേരെമറിച്ച്, അവിടുത്തെ സാന്നിധ്യത്തിലുള്ള വിശ്വാസത്തിൽ നാം ഉറച്ചുനിൽക്കുകയാണു വേണ്ടത്. കാരണം, ആ കൊടുങ്കാറ്റിനിടയിലും ദൈവം നമ്മോടൊപ്പം ഉണ്ടെന്നതാണു വാസ്തവം.
ഗലീലിയ കടലിൽ യാത്ര ചെയ്യുന്പോൾ കൊടുങ്കാറ്റിൽപ്പെട്ടു ഭയപ്പെട്ടുപോയ ശിഷ്യൻമാരോട് ദൈവപുത്രനായ യേശു ചോദിച്ചതു നാം മറന്നുപോകരുത്. അവിടുന്ന് അവരോടു ചോദിച്ചതു ഇപ്രകാരമായിരുന്നു: ‘നിങ്ങൾ എന്തുകൊണ്ടാണു ഭയപ്പെടുന്നത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലേ?’
നമുക്കു വേണ്ടതും ഉറച്ച വിശ്വാസമാണ്. ദൈവം എപ്പോഴും നമ്മോടൊപ്പം ഉണ്ട് എന്ന വിശ്വാസം. നമ്മുടെ ജീവിതയാത്രയിൽ ഏത് ആപത്തിലും നമ്മുടെ സഹായത്തിനുണ്ടാകുമെന്ന ഉറച്ച വിശ്വാസം. ഇപ്രകാരം ഉറച്ച വിശ്വാസം നമുക്കുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ ഏതു കൊടുങ്കാറ്റിനെയും നാം അതിജീവിക്കും; നാം ഒരിക്കലും തകർന്നു പോകില്ല.
നമ്മുടെ അനുദിന ജീവിതം ദൈവസാന്നിധ്യം അനുനിമിഷം അനുസ്മരിക്കുന്ന ജീവിതമായിരിക്കണം. അപ്പോൾ, ആ ദിവ്യസാന്നിധ്യത്തിന്‍റെ മധുരഫലങ്ങൾ നമുക്ക് ആസ്വദിക്കാനാവും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ