Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്പിലുമാണ്. തന്മൂലമാണ്, വിശുദ്ധ പൗലോസ് അപ്പസ്തോലൻ എഴുതിയത്: “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽത്തന്നെ വർത്തിക്കുന്നു’’ (1 കോറിന്തോസ് 15:17).
രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭകാലത്ത് ഒരു അമേരിക്കൻ അന്തർവാഹിനി ന്യൂയോർക്ക് തുറമുഖത്തിനടുത്തായി കടലിന്റെ അടിത്തട്ടിൽ കുടുങ്ങിപ്പോകാനിടയായി. അന്തർവാഹിനിയുടെ വൈദ്യുതി സംവിധാനം നിലച്ചുപോയിരുന്നു. അതുപോലെ, അന്തർവാഹിനിയിലെ ഓക്സിജൻ ശേഖരവും കുറവായിരുന്നു. ഏതു നിമിഷവും ആ അന്തർവാഹിനിയിലെ ജീവനക്കാരെ മുഴുവൻ മരണം വിഴുങ്ങാവുന്ന അവസ്ഥ.
അന്തർവാഹിനിയിൽനിന്ന് അപകടസന്ദേശം ലഭിച്ചപ്പോൾ അമേരിക്കൻ നേവി ഉടൻ രക്ഷാദൗത്യത്തിലേർപ്പെട്ടു. നാവികരായ മുങ്ങൽവിദഗ്ധർ ഉൾപ്പെട്ട നാവികസംഘം അന്തർവാഹിനി കടലിനടിത്തട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രദേശത്തിനടുത്തെത്തി.
മുങ്ങൽവിദഗ്ധരിലൊരാൾ അതിവേഗം അന്തർവാഹിനിയുടെ അടുത്തെത്തി. അപ്പോൾ അയാളുടെ സാന്നിധ്യം മനസിലാക്കാനിടയായ അന്തർവാഹിനിയിലുള്ളവർ അകന്നുനിന്നു മോഴ്സ് കോഡ് ഉപയോഗിച്ച് ടാപ്പ് ചെയ്തുകൊണ്ടു ചോദിച്ചു: “പ്രതീക്ഷയ്ക്ക് എന്തെങ്കിലും സാധ്യതയുണ്ടോ?’’
അന്തർവാഹിനിയുടെ അകത്ത് അപ്പോൾ കനത്ത അന്ധകാരമായിരുന്നു. ആർക്കും ഒന്നും കാണാൻ വയ്യാത്ത അവസ്ഥ. എല്ലാവരുംതന്നെ പ്രതീക്ഷ നശിച്ച അവസ്ഥയിലായിരുന്നു. തന്മൂലമാണ്, പ്രതീക്ഷയ്ക്കു വകയുണ്ടോ എന്ന് അവർ ആദ്യം ചോദിച്ചത്.
അപ്പോൾ മുങ്ങൽവിദഗ്ധൻ പുറത്തുനിന്നു മോഴ്സ് കോഡ് ഉപയോഗിച്ചു ടാപ്പു ചെയ്തുകൊണ്ടു പറഞ്ഞു: “ഉണ്ട്. പ്രതീക്ഷയ്ക്ക് വകയുണ്ട്!’’ ഇതു കേട്ടപ്പോൾ അന്തർവാഹിനിയിലുള്ളവരുടെ വികാരവിചാരങ്ങൾ നമുക്കു ഭാവന ചെയ്യാൻ സാധിക്കുമോ? കനത്ത അന്ധകാരത്തിൽ അവർ ഒരു പൊൻപ്രകാശം കണ്ടതുപോലെയായിരുന്നില്ലേ അപ്പോൾ? നിരാശയുടെ അടിത്തട്ടിൽനിന്നു പ്രതീക്ഷയുടെ മുകൾത്തട്ടിലേക്ക് അവർ എത്രവേഗം എത്തിയിട്ടുണ്ടാവണം!
രണ്ടായിരം വർഷങ്ങൾക്കു മുൻപ് ദൈവപുത്രനായ യേശുനാഥൻ മരിച്ചതിന്റെ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റപ്പോൾ സംഭവിച്ചതും ഇതുതന്നെ ആയിരുന്നില്ലേ? പാപത്തിന്റെയും മരണത്തിന്റെയും കനത്ത അന്ധകാരത്തിൽ മനുഷ്യകുലം കഴിഞ്ഞിരുന്നപ്പോഴല്ലേ മരണത്തിൻറെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് അവിടുന്ന് ഉത്ഥാനം ചെയ്തത്!
മരണാനന്തര ജീവിതത്തെക്കുറിച്ച് ഏറെപ്പേർക്കും നേരിയൊരു പ്രതീക്ഷപോലും ഇല്ലാതിരുന്നപ്പോഴല്ലേ തന്നിൽ വിശ്വസിക്കുന്ന സകലർക്കും നിത്യജീവൻ വാഗ്ദാനം ചെയ്ത ദൈവപുത്രൻ ഉയിർത്തെഴുന്നേറ്റത്? അന്ന് യേശുനാഥൻ ലോകത്തിനു നല്കിയ പ്രതീക്ഷപോലെ മറ്റേതെങ്കിലും സംഭവം ലോകചരിത്രത്തിലുണ്ടായിട്ടുണ്ടോ? ഇല്ലെന്നതല്ലേ വാസ്തവം.
അതിനു കാരണമുണ്ട്. യേശുനാഥൻ നമുക്കു നല്‍കുന്നത് ഒരു വെറും പ്രതീക്ഷ മാത്രമല്ല. അതൊരു ഗാരന്റി അല്ലെങ്കിൽ ഉറപ്പ് കൂടിയാണ്. ആ ഉറപ്പ് നൽകിയിരിക്കുന്നതാകട്ടെ ദൈവം തന്നെയായ യേശുനാഥനും. മരിച്ചുപോയ തന്റെ സുഹൃത്തായിരുന്ന ലാസറിനെ ഉയിർപ്പിക്കുന്നതിനു മുൻപ് അവിടന്ന് പറഞ്ഞു: “പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും’’ (യോഹന്നാൻ 11:25).
മറ്റൊരിക്കൽ അവിടന്നു പറഞ്ഞു: “എന്റെ വചനം കേൾക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവൻ മരണത്തിൽനിന്നു നിത്യജീവനിലേക്കു കടന്നിരിക്കുന്നു’’ (യോഹന്നാൻ 5:24). നമ്മുടെ മരണാനന്തര ജീവിതവും ഉത്ഥാനവും ഉറപ്പുതരുന്ന മറ്റൊരു തിരുവചനം ഇപ്രകാരമാണ്: “എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്’’ (യോഹന്നാൻ 6:54). വിശുദ്ധ കുർബാനയിലൂടെ സ്വീകരിക്കുന്ന കർത്താവിന്റെ തിരുശരീരവും തിരുരക്തവും വിശ്വാസികളെ യോഗ്യരാക്കുന്നത് അവിടന്ന് നൽകുന്ന നിത്യജീവൻ സ്വീകരിക്കാനാണെന്ന് ഈ തിരുവചനം വ്യക്തമാക്കുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്പിലുമാണ്. തന്മൂലമാണ്, വിശുദ്ധ പൗലോസ് അപ്പസ്തോലൻ എഴുതിയത്: “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽത്തന്നെ വർത്തിക്കുന്നു’’ (1 കോറിന്തോസ് 15:17).
കുരിശിൽ മരിച്ച് അടക്കപ്പെട്ടതിനുശേഷം ഉയിർത്തെഴുന്നേറ്റ യേശുനാഥന്റെ സ്വരം കേട്ടാണ് പൗലോസിനു മാനസാന്തരമുണ്ടായത് (നടപടി 9:1-19). അവിടത്തെ അപ്പസ്തോലന്മാർ സ്വന്തം ജീവൻപോലും ബലികഴിക്കാൻ തയാറായി സുവിശേഷം പ്രസംഗിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടത് ഉത്ഥാനം ചെയ്ത യേശുവിനെ ദർശിച്ചതുമൂലവും നിത്യജീവനിൽ അവിടന്ന് നല്കിയ വാഗ്ദാനം മൂലവുമായിരുന്നു.
ഷിക്കാഗോ ട്രിബ്യൂണ്‍ എന്ന പത്രത്തിന്റെ റിപ്പോർട്ടറായിരുന്നു ലി സ്ട്രോബൻ. നിരീശ്വരവാദിയായിരുന്ന അയാൾ തന്റെ ഭാര്യ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നു എന്നറിഞ്ഞപ്പോൾ ഏറെ കുപിതനായി. അങ്ങനെയാണ്, യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ച് ഗവേഷണം ചെയ്യാൻ അയാൾ തീരുമാനിച്ചത്. ആ ഗവേഷണത്തിന്റെ ലക്ഷ്യമാകട്ടെ, അവിടന്ന് ഉത്ഥാനം ചെയ്തില്ല എന്നു സ്ഥാപിക്കാനുമായിരുന്നു.
എന്നാൽ, വർഷങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിലൂടെയും പഠനത്തിലൂടെയും സ്ട്രോബലിന് ഒരു കാര്യം വ്യക്തമായി. ആർക്കും നിഷേധിക്കാനാവാത്ത വിധത്തിലുള്ള തെളിവുകളാണത്രേ യേശുവിന്റെ ഉത്ഥാനത്തിനുള്ളത്. അതെത്തുടർന്ന് യെയിൽ യൂണിവേഴ്സിറ്റിയിൽനിന്നു നിയമബിരുദം നേടിയിട്ടുള്ള സ്ട്രോബൻ “ദ കെയ്സ് ഫോർ ക്രൈസ്റ്റ്’’ എന്ന ഒരു പുസ്തകമെഴുതി. പിന്നീട്, പുസ്തകത്തെ ആധാരമാക്കി അതേപേരിലുള്ള സിനിമയും നിർമിക്കപ്പെട്ടു.
ഇതിനിടയിൽ സ്ട്രോബൻ ഒരു വിശ്വാസിയായി മാറിയിരുന്നു. അതിനു കാരണം, യേശുനാഥന്റെ ഉത്ഥാനത്തെ സംബന്ധിച്ച ഉറപ്പും അവിടന്നു നമുക്കു നല്കുന്ന നിത്യജീവന്റെ ഗാരന്റിയുമായിരുന്നു. ഇതുതന്നെയാണ്, യേശുനാഥനിൽ വിശ്വസിക്കുന്ന എല്ലാവരുടെയും വിശ്വാസത്തിന്റെ അടിസ്ഥാനം. ഈ വിശ്വാസമാണ് നമ്മുടെ ഈസ്റ്റർ ആഘോഷത്തെ പ്രഭാപൂർണവും പ്രതീക്ഷാപൂർണവുമാക്കുന്നത്. എല്ലാവർക്കും ഈസ്റ്ററിന്റെ മംഗളാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
ആത്മാവ് ശക്തി തേടുന്ന വഴി
അനാഥയായിരുന്നു എസ്തേർ. എന്നാൽ അതീവ സുന്ദരിയും. പിതൃസഹോദരനായ മൊർദെക്കായുടെ സംരക്ഷണയിലാണ് അവൾ വളർന്നത്. മൊർദ
Latest News
കണ്ണൂരിൽ വൈദ്യുത ടവർ നിർമാണം തടഞ്ഞ് സജീവ് ജോസഫ് എംഎൽഎയും സംഘവും
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം; സിബിഐയ്ക്ക് കത്തയച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
ചാർജ് ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
"പണം കൈമാറിയ ദിവസം പത്തനംതിട്ടയിൽ'; നിയമനക്കോഴയിൽ മറുതെളിവുമായി മന്ത്രിയുടെ പിഎസ്
പത്തനംതിട്ടയിൽ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു
Latest News
കണ്ണൂരിൽ വൈദ്യുത ടവർ നിർമാണം തടഞ്ഞ് സജീവ് ജോസഫ് എംഎൽഎയും സംഘവും
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം; സിബിഐയ്ക്ക് കത്തയച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
ചാർജ് ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
"പണം കൈമാറിയ ദിവസം പത്തനംതിട്ടയിൽ'; നിയമനക്കോഴയിൽ മറുതെളിവുമായി മന്ത്രിയുടെ പിഎസ്
പത്തനംതിട്ടയിൽ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top