Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
അപ്രതീക്ഷിതമായ പര്യവസാനമുള്ള കഥകളാണ് മറ്റു ചെറുകഥാകൃത്തുക്കളിൽനിന്നു പലപ്പോഴും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അങ്ങനെയുള്ള ഒരു കഥയാണ് 1906-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘മാമോൻ ആൻഡ് ദ ആർച്ചർ’.
ന്യൂയോർക്ക് സിറ്റിയിലെ അതിസന്പന്നനായ ഒരു ബിസിനസ്മാനാണ് ആന്റണി റോക്ക് വെൽ. സോപ്പ് വ്യവസായത്തിലൂടെ നേരായ രീതിയിൽതന്നെ വലിയ സന്പത്തിനുടമയായിത്തീർന്ന ഒരു സാധാരണക്കാരനാണയാൾ.
അയാളുടെ മകൻ റിച്ചാർഡ് കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ട് കുറേനാൾ കഴിഞ്ഞ അവസരം. ഒരു ദിവസം അയാൾ റിച്ചാർഡിനെ തന്റെ കൊട്ടാരസദൃശ്യമായ വീട്ടിലെ ലൈബ്രറിയിലേക്കു വിളിച്ചു.
അപ്പോൾ, റിച്ചാർഡ് എങ്ങനെ പണം ചെലവാക്കുന്ന് അറിയാനായി അയാൾ ചില ചോദ്യങ്ങൾ ചോദിച്ചു. ആ ചോദ്യങ്ങൾക്ക് ലഭിച്ച ഉത്തരങ്ങൾ തൃപ്തികരമായിരുന്നതുകൊണ്ട് അയാൾ പറഞ്ഞു: “നീ ഇപ്പോൾ ഒരു ജെന്റിൽമാൻ ആയിത്തീർന്നിരിക്കുന്നു.
മൂന്നു തലമുറകളുടെ നല്ല പാരന്പര്യം ഉണ്ടെങ്കിലേ ഒരാൾ മാന്യനായി പരിഗണിക്കപ്പെടൂ എന്നല്ലേ പറയാറുള്ളത്. എന്നാൽ, നീ അതിവേഗം മാന്യനായി മാറിയിരിക്കുന്നു. പണത്തിനു വാങ്ങാൻ പറ്റാത്തത് എന്താണുള്ളത്?’’
“പണത്തിനു വാങ്ങാൻ പറ്റാത്തത് പലതുമുണ്ട്’’ ദുഃഖഭാവത്തിൽ റിച്ചാർഡ് പറഞ്ഞു. ഇതു കേട്ടപ്പോൾ അയാൾ ഞെട്ടിപ്പോയി. എങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ അയാൾ പറഞ്ഞു: “അങ്ങനെ പറയരുത്. വിജ്ഞാനകോശം മുഴുവൻ ഞാൻ മറിച്ചുനോക്കിയിട്ടും പണത്തിനു വാങ്ങാൻ പറ്റാത്തതായി ഞാൻ ഒന്നും കണ്ടില്ല. പറയൂ, പണത്തിനു വാങ്ങാൻ പറ്റാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ.’’
ഉടനെ റിച്ചാർഡ് പറഞ്ഞു: “പണമുള്ളതുകൊണ്ടു മാത്രം സമൂഹത്തിലെ വൻ മാന്യന്മാരുടെകൂടെ കൂടാനാവുമോ?’’ അപ്പോൾ അയാൾ ചോദിച്ചു: “എന്തുകൊണ്ടു പാടില്ല? പണമുള്ളതുകൊണ്ടല്ലേ അവർ സമൂഹത്തിലെ ഉന്നതന്മാരായി മാറിയത്?’’ റിച്ചാർഡ് ഇതു കേട്ടുനിന്നതേയുള്ളൂ. മറുപടി ഒന്നും പറഞ്ഞില്ല.
“കുറച്ചു നാളായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു’’ അയാൾ തുടർന്നു. “നീ സ്നേഹിക്കുന്ന പെണ്ണിന്റെ കാര്യമാണോ? നിനക്ക് താത്പര്യമുണ്ടെങ്കിൽ നീ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് എന്താണ് നീ പറയാത്തത്?’’ അപ്പോൾ റിച്ചാർഡ് പറഞ്ഞു: “അതിനു അവളെ ഒന്നു കാണാൻ കിട്ടണ്ടേ?’’
ഉടനെ അയാൾ ചോദിച്ചു: “എനിക്കിത്രയും പണമുണ്ടായിട്ട് അവളെ ഒന്നോ രണ്ടോ മണിക്കൂർ നേരം നിനക്ക് കാണാൻ കിട്ടുന്നതിന് അവസരം ഉണ്ടാക്കാൻ പറ്റില്ല എന്നാണോ നീ പറയുന്നത്?’’
അപ്പോൾ റിച്ചാർഡ് പറഞ്ഞു: “അവളോടു വിവാഹാഭ്യർഥന നടത്തുന്നത് ഇതുവരെ ഞാൻ നീട്ടിവച്ചു. നാളെകഴിഞ്ഞു അവൾ യൂറോപ്പിലേക്കു പോവുകയാണ്. പിന്നെ രണ്ടു വർഷം അവിടെ ആയിരിക്കും താമസം. നാളെ വൈകുന്നേരം അവളെ കാണാൻ എട്ടോ പത്തോ മിനിറ്റ് കിട്ടിയേക്കും.’’
റിച്ചാർഡ് പറയുന്നത് അയാൾ കേട്ടിരിക്കുന്പോൾ റിച്ചാർഡ് തുടർന്നു: “ഒരു യാത്ര കഴിഞ്ഞു നാളെ രാത്രി എട്ടരയ്ക്ക് ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിലെത്തുന്ന അവളെ ഒരു കുതിരവണ്ടിയിൽ കയറ്റി പത്തു മിനിറ്റിനകം ബ്രോഡ് വേയിലെ ഒരു തിയറ്ററിൽ എത്തിക്കണം. അപ്പോൾ അവളുടെ കുടുംബാംഗങ്ങൾ അവിടെയുണ്ടാകും. പിന്നെ ഞങ്ങൾക്കു മാത്രമായി സംസാരിക്കാൻ അവസരം കിട്ടില്ല.’’
“കാര്യങ്ങൾ അങ്ങനെയാണോ?’’ അയാൾ ചോദിച്ചു. “അതേ ഡാഡ്,’’ റിച്ചാർഡ് പറഞ്ഞു. “അങ്ങയുടെ പണംകൊണ്ട് അവളുടെ ഒരു മിനിറ്റ് പോലും വാങ്ങാൻ പറ്റില്ല.’’ അയാൾ പിന്നീട് ഒന്നും പറഞ്ഞില്ല. അന്നു വൈകുന്നേരം അയാളുടെ സഹോദരി എലൻ അയാളെ കാണാൻ വന്നു. അപ്പോൾ റിച്ചാർഡിന്റെ പ്രേമവും ചർച്ചാവിഷയമായി.
അപ്പോൾ എലൻ പറഞ്ഞു: “റിച്ചാർഡ് പണ്ടേ അവളോട് വിവാഹാഭ്യർഥന നടത്തേണ്ടതായിരുന്നു. പണമുള്ളതുകൊണ്ടു മാത്രം സന്തോഷമുണ്ടാവില്ലല്ലൊ.’’അന്നു രാത്രി എലൻ റിച്ചാർഡിന് ഒരു സ്വർണമോതിരം കൊടുത്തുകൊണ്ടു പറഞ്ഞു: “ഈ മോതിരം നീ സ്നേഹിക്കുന്ന പെണ്ണിനു കൊടുക്കാൻ നിന്റെ അമ്മ മരിക്കുന്നതിനു മുന്‍പ് എന്നെ ഏല്പിച്ചിരുന്നതാണ്.’’
പിറ്റേദിവസം രാത്രി എട്ടരയ്ക്ക് റിച്ചാർഡ് തന്റെ പ്രേമഭാജനമായ മിസ് ലാൻട്രിയെ റെയിൽവേ സ്റ്റേഷനിൽനിന്നു പിക്കപ്പ് ചെയ്തു. പക്ഷേ, കുതിരവണ്ടിയിൽ കയറി ഏതാനും മിനിറ്റുകൾക്കുള്ളിൽ വലിയ ട്രാഫിക് ജാം. കുതിരവണ്ടികളും വലിവണ്ടികളും കാറുകളുമൊക്കെ ബ്രോഡ്വേയിലേക്കുള്ള വഴി ബ്ലോക്ക് ചെയ്തു.
പത്തു മിനിറ്റിനുള്ളിൽ എത്തേണ്ടിയിരുന്ന തിയറ്ററിൽ രണ്ടു മണിക്കൂർ വൈകിയാണ് അവർ എത്തിയത്. അതിനിടെ റിച്ചാർഡ് വിവാഹാഭ്യർഥന നടത്തുകയും മിസ് ലാൻട്രി സന്തോഷപൂർവം അതു സമ്മതിക്കുകയും മോതിരം സ്വീകരിക്കുകയും ചെയ്തു.
സന്തോഷപര്യവസായിയായ കഥയാണിത്. എന്നാൽ, ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. പിറ്റേദിവസം കെല്ലി എന്നൊരാൾ ഒരു ട്രാഫിക് ജാം സൃഷ്ടിക്കാൻ ആവശ്യമായി വന്ന ചെലവിന്റെ കണക്കുമായി റിച്ചാർഡിന്റെ പിതാവിനെ സമീപിച്ചു. അയാൾ ഒരു പുഞ്ചിരിയോടെ കെല്ലി ചോദിച്ച മുഴുവൻ തുകയും കൊടുത്തു!
എന്താണ് ഒ. ഹെൻറി ഈ കഥകൊണ്ട് അർഥമാക്കുന്നത്? പണംകൊണ്ട് എന്തും വാങ്ങാൻ പറ്റുമെന്നാണോ? അല്ലേയല്ല. എന്നാൽ, പണംകൊണ്ട് ചില ട്രിക്കുകൾ ഒക്കെ ചെയ്യാൻ സാധിക്കും എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
തന്റെ പിതാവിന്റെ പണം കൊണ്ട് മിസ് ലാൻട്രിയുടെ ഒരു മിനിറ്റുപോലും വാങ്ങാൻ സാധിക്കില്ല എന്നായിരുന്നില്ലേ റിച്ചാർഡ് പറഞ്ഞത്? എന്നാൽ, റിച്ചാർഡിന്റെ ബുദ്ധിമാനായ പിതാവ് പണംകൊണ്ട് ഒരു ട്രാഫിക് ജാം സൃഷ്ടിച്ചു മിസ് ലാൻട്രിയോടൊപ്പം ആയിരിക്കാൻ റിച്ചാർഡിനു രണ്ടു മണിക്കൂർ സമയം നൽകി. തന്മൂലം, വിവാഹാഭ്യർഥന നടത്താൻ റിച്ചാർഡിനു വേണ്ടുവോളം സമയം ലഭിക്കുകയും ചെയ്തു.
പണംകൊണ്ട് എന്തും നേടാൻ സാധിക്കുമെന്നു വിശ്വസിക്കുന്നവർ ധാരാളമുണ്ട് ഈ ലോകത്തിൽ. എന്നാൽ, വാസ്തവം അങ്ങനെയല്ലെന്നു വ്യക്തമാണ്. എന്നാൽ, പണം ബുദ്ധിപൂർവം ഉപയോഗിച്ചാൽ അതുകൊണ്ട് പല നല്ല കാര്യങ്ങളും നേടാമെന്നതാണു യാഥാർഥ്യം.
നമുക്കു പണമുണ്ടെങ്കിൽ അതിൽ ഒരു ഓഹരി അർഹതപ്പെട്ടവർക്കു ദാനം ചെയ്താൽ അതുവഴി നമുക്കും അവർക്കും ഉണ്ടാകുന്ന സന്തോഷം ഉൗഹിക്കാവുന്നതിലും അധികമാണ്. ആ സന്തോഷമാകട്ടെ ഈ ലോകത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. അതു മരണാനന്തര ജീവിതത്തിലും നീണ്ടുനിൽക്കുന്നതായിരിക്കും എന്നതിൽ സംശയം വേണ്ട.
പണത്തിന്റെ ശക്തി അടങ്ങിയിരിക്കുന്നത് നാം എപ്രകാരം അത് ഉപയോഗിക്കുന്നു എന്നതിലാണ്. നാം പണം ഉപയോഗിക്കുന്നതു നമ്മുടെ സ്വാർഥ താത്പര്യങ്ങൾക്കു മാത്രമാണെങ്കിൽ അതിന്റെ ശക്തി ഏറെ ബലഹീനമായിരിക്കും. എന്നാൽ, നാം പണം ഉപയോഗിക്കുന്നതു നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്കാണെങ്കിൽ അത് ഏറെ ശക്തിയുള്ളതുമായിരിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
Latest News
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
Latest News
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top