Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമായ ജോലിയായിരുന്നു അത്. എങ്കിലും കൂടുതൽ മെച്ചപ്പെട്ട ജോലി ലഭിക്കാനുള്ള മാർഗം അയാൾ ആലോചിച്ചു. അങ്ങനെയാണ് സായാഹ്നക്ലാസുകളിൽ ചേർന്നു ബിരുദപഠനം ആരംഭിച്ചത്.
പഠിക്കാൻ അയാൾക്ക് ഏറെ താത്പര്യമായിരുന്നു. തന്മൂലം ജോലി കഴിഞ്ഞാൽ ക്ലാസുകൾക്കും ഹോംവർക്കിനുമാണ് ഏറെ സമയം ചെലവഴിച്ചത്. കുടുംബാംഗങ്ങളോടൊത്തു സമയം ചെലവഴിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതു സാധിക്കാതെവന്നു. കുടുംബാംഗങ്ങളുടെ ഉന്നമനത്തിനാണല്ലോ താൻ ഇങ്ങനെ ചെയ്യുന്നുവെന്ന് ഓർമിച്ചപ്പോൾ അതൊരു നല്ല കാര്യമാണല്ലോ എന്നായിരുന്നു അയാൾ ചിന്തിച്ചത്.
കുടുംബത്തിലുള്ള അയാളുടെ അഭാവത്തെക്കുറിച്ച് ഭാര്യയും കുട്ടികളും പരാതി പറഞ്ഞു. അപ്പോൾ തന്റെ പഠനം വേഗം തീരുമെന്നും അതു കഴിയുന്പോൾ കൂടുതൽ സമയം അവരോടൊത്തു ചെലവഴിക്കാമെന്നും അയാൾ വാക്കുകൊടുത്തു. അയാൾ പറഞ്ഞതുപോലെ ബിരുദപഠനം വേഗം തീർന്നു. പരീക്ഷാഫലം വന്നപ്പോൾ അയാൾക്ക് പ്രതിക്ഷിച്ചതിലധികം മാർക്കും കിട്ടി.
കൂടുതൽ നല്ല ഒരു ജോലി കണ്ടെത്താനായിരുന്നു അടുത്ത ശ്രമം. അതും വിജയിച്ചു. മെച്ചപ്പെട്ട ജോലി ലഭിച്ചപ്പോൾ വരുമാനം വർധിച്ചു. ജീവിതത്തിൽ അത്യാവശ്യം വേണ്ട സുഖസൗകര്യങ്ങൾ ഉറപ്പുവരുത്താൻ പുതിയ ജോലി സഹായിച്ചു. എങ്കിലും കുടുംബാംഗങ്ങളോടൊത്തു സമയം ചെലവഴിക്കുന്ന കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല.
സൂപ്പർവൈസർ തസ്തികയിലാണ് അയാളുടെ ജോലി. തന്മൂലം കൂടുതൽ സമയം ഓഫീസിൽ ചെലവഴിക്കേണ്ടിവന്നു. ഇതിനിടെ അയാളിൽ മറ്റൊരു മോഹമുദിച്ചു. എങ്ങനെയെങ്കിലും മാനേജർ തസ്തികയിലെത്തണം എന്നതായിരുന്നു ആ മോഹം. തന്മൂലം ഓഫീസിൽ കൂടുതൽ ജോലി ചെയ്യുന്നത് ഒരു പ്രശ്നമായി അയാൾ കണ്ടില്ല.
കുടുംബത്തിലെ അയാളുടെ അസാന്നിധ്യത്തെക്കുറിച്ച് ഭാര്യയും മക്കളും ഇടയ്ക്കിടെ അയാളെ ഓർമിപ്പിക്കാറുണ്ടായിരുന്നു. അപ്പോൾ അയാൾ പറയും അയാളുടെ ആഗ്രഹവും വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനാണെന്ന്. എങ്കിലും പ്രവൃത്തിയിൽ അതുണ്ടായില്ല. എന്നു മാത്രമല്ല, കുടുംബാംഗങ്ങളോടൊത്തു ചെലവഴിക്കുന്ന സമയത്തിൽ വീണ്ടും കുറവ് സംഭവിക്കുകയാണു ചെയ്തത്.
അതിനു മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. മാനേജർ ജോലി ലഭിക്കുന്നതിനായി ഒരു ബിരുദാനന്തര കോഴ്സിനുള്ള പഠനവും ഇതിനിടെ അയാൾ ആരംഭിച്ചിരുന്നു. അപ്പോഴേക്കും അയാളുടെ തിരക്ക് വർധിച്ചു. കുടുംബാംഗങ്ങളോടൊത്തു സമയം ചെലവഴിക്കാത്തതിലുള്ള പരാതിക്കു പരിഹാരം എന്നതുപോലെ കുടുംബാംഗങ്ങളുടെ ജീവിതസൗകര്യം അയാൾ വർധിപ്പിച്ചു. അവരുടെ എല്ലാ ആവശ്യങ്ങൾക്കും അയാൾ പണം കൊടുത്തുകൊണ്ടിരുന്നു.
ബിരുദാനന്തര ബിരുദം നേടിയതിനു പിന്നാലെ മാനേജർ പദവിയിലേക്ക് അയാൾക്കു പ്രമോഷൻ ലഭിച്ചു. അതിനുപിന്നാലെ കൊട്ടാരസദൃശ്യമായ ഒരു വീട്ടിലേക്ക് അയാളും കുടുംബവും താമസം മാറ്റി. വീട്ടിലെ ജോലികൾക്ക് സഹായിക്കാനായി ഒരു വേലക്കാരിയെയും നിയമിച്ചു. എന്നാൽ, കുടുംബത്തിലെ അയാളുടെ അസാന്നിധ്യം കൂടിയതല്ലാതെ അല്പംപോലും കുറഞ്ഞില്ല.
മാനേജർജോലി ഏറ്റെടുത്തതോടുകൂടി ജോലിഭാരം ഏറെ വർധിച്ചു. ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്ക് പലപ്പോഴും യാത്രകൾ വേണ്ടിവന്നു. ഓഫീസിലെ ജോലിഭാരം കൂടിയപ്പോൾ പല ഞായറാഴ്ചകളിലും ജോലി ചെയ്യേണ്ടി വന്നു. അപ്പോഴൊക്കെ അയാൾ കുടുംബാംഗങ്ങളോടു പറയും: ""ഞാൻ അധ്വാനിച്ച് ഇത്രയുമൊക്കെ നേടിയില്ലേ? കുറച്ചുനാൾകൂടി ക്ഷമിക്കൂ. അപ്പോൾ, നമുക്ക് ആവശ്യത്തിനു പണമാകും. അതോടുകൂടി എന്റെ ജോലിസമയം പരിമിതപ്പെടുത്താം. അപ്പോൾ നമുക്കൊരുമിച്ചു ചെലവഴിക്കാൻ കൂടുതൽ സമയമുണ്ടാകും.''
എന്തെങ്കിലും പറഞ്ഞിട്ട് പ്രയോജനമില്ലെന്ന് അയാളുടെ ഭാര്യക്ക് അറിയാമായിരുന്നു. തന്മൂലം അവർ മൗനം ഭജിച്ചതേയുള്ളൂ. മക്കളാകട്ടെ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനേ പോയില്ല. അവർ അവരുടെ സമയം പഠനത്തിനും കൂട്ടുകാരുടെ കൂടെ ചെലവഴിക്കാനും വിനിയോഗിച്ചു.
ഒരു ദിവസം ജോലികഴിഞ്ഞ് വൈകി വീട്ടിലെത്തിയപ്പോൾ അയാൾ ഭാര്യയോടും മക്കളോടുമായി പറഞ്ഞു: ""വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടി എന്റെ ജോലിഭാരം കുറയ്ക്കാൻ ഞാൻ തീരുമാനിച്ചു. നാളെ മുതൽ എല്ലാ ദിവസവുംതന്നെ അത്താഴത്തിനെത്താൻ ഞാൻ പരിശ്രമിക്കും.'' കുടുംബാംഗങ്ങൾ കൈയടിയോടെയാണ് അത് സ്വീകരിച്ചത്.
പക്ഷേ, പിറ്റേദിവസം അയാൾ ഉറക്കമുണർന്നില്ല. ഭാര്യയെയും മക്കളെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് അയാളുടെ ജീവൻ ആ രാത്രിയിൽ പറന്നുപോയിരുന്നു.
ഇതൊരു സംഭവകഥയല്ല. ആരുടെയോ ഭാവന കെട്ടിച്ചമച്ച ഒരു കഥയാണിത്. എന്നാൽ, ഈ കഥ മെനഞ്ഞെടുത്തിരിക്കുന്നതു യാഥാർഥ്യങ്ങളിലധിഷ്ഠിതമായിട്ടാണുതാനും.
ജീവിതത്തിൽ എല്ലാത്തിനും ഒരു ബാലൻസ് വേണം. അല്ലെങ്കിൽ ജീവിതം പാളിപ്പോകാനാണ് സാധ്യത. ഉത്സാഹിച്ചു പഠിച്ച് ഉന്നത വിദ്യാഭ്യാസയോഗ്യത നേടുന്നതും നല്ല ജോലി നേടുന്നതുമൊക്കെ നല്ലതുതന്നെ. എന്നാൽ, വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും അവഗണിച്ചും നഷ്ടപ്പെടുത്തിക്കൊണ്ടുമായിരിക്കാം നാം അങ്ങനെ ചെയ്യുന്നത്.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ മനുഷ്യൻ ജീവിച്ചത് കുടുംബാംഗങ്ങൾക്കുവേണ്ടിത്തന്നെ എന്നായിരുന്നു അയാൾ വിശ്വസിച്ചിരുന്നത്. എന്നാൽ, അതിന് അയാൾ ഉപയോഗിച്ചത് പണത്തിന്റെയും ജീവിതസൗകര്യങ്ങളുടെയും മാത്രം അളവുകോലായിരുന്നു. കുടുംബത്തിൽ ഉണ്ടായിരിക്കേണ്ട വ്യക്തിപരമായ സാന്നിധ്യത്തെക്കുറിച്ചോ മക്കളുടെ നല്ല വളർച്ചയെക്കുറിച്ചോ ഒന്നും അയാളുടെ ശ്രദ്ധപോയില്ല. അയാൾ അതിൽ ശ്രദ്ധിച്ചപ്പോഴേക്കും അയാളുടെ സമയം കഴിഞ്ഞുപോയി.
പ്രചോദനഗ്രന്ഥകാരനായ ഓറിഗൺ സ്വെറ്റ് മാർഡൻ പറയുന്നതനുസരിച്ച് ജോലിയും സുശക്തമായ കുടുംബബന്ധങ്ങളും ഉല്ലാസവുമാണ് ജീവിതത്തിനു ബാലൻസ് നൽകുന്ന ചക്രങ്ങൾ. അദ്ദേഹം വിട്ടുപോയ ഒരു ചക്രമുണ്ട് - പ്രാർഥന. ഇവയിലേതെങ്കിലും ഒന്നു നഷ്ടപ്പെട്ടാൽ ജീവിതം തകരാറിലാകും. തന്മൂലം ഈ നാലു കാര്യങ്ങളിലും നാം ശ്രദ്ധിച്ചേ മതിയാകൂ. എങ്കിൽ മാത്രമേ സമയമാം രഥത്തിലുള്ള തങ്ങളുടെ ജീവിതയാത്ര സുഗമമായി മുന്നോട്ടുപോകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
Latest News
ആലപ്പുഴയിൽ കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു
തുരങ്കത്തിൽനിന്ന് ജീവിതത്തിലേക്ക്; 40 തൊഴിലാളികളെ ഡിസ്ചാർജ് ചെയ്തു, ഒരാൾ ചികിത്സയിൽ
ഹൈക്കോടതി ഇടപെടല്‍; നവകേരളസദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു മാറ്റി
ചപ്പാത്തിയിലും ചിക്കനിലും ഒതുങ്ങില്ല; ജയിലുകളിൽ ഇനി മുതൽ ഐസ്ക്രീമും കരിക്കും
തെലുങ്കാനയിൽ കോൺഗ്രസ് മുന്നേറുമെന്ന് സർവേഫലം; ബിആർഎസിന് തിരിച്ചടി
Latest News
ആലപ്പുഴയിൽ കുഞ്ഞുമായി ആശുപത്രിയിൽ പോകുന്ന വഴി പിതാവിന് വെട്ടേറ്റു
തുരങ്കത്തിൽനിന്ന് ജീവിതത്തിലേക്ക്; 40 തൊഴിലാളികളെ ഡിസ്ചാർജ് ചെയ്തു, ഒരാൾ ചികിത്സയിൽ
ഹൈക്കോടതി ഇടപെടല്‍; നവകേരളസദസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നു മാറ്റി
ചപ്പാത്തിയിലും ചിക്കനിലും ഒതുങ്ങില്ല; ജയിലുകളിൽ ഇനി മുതൽ ഐസ്ക്രീമും കരിക്കും
തെലുങ്കാനയിൽ കോൺഗ്രസ് മുന്നേറുമെന്ന് സർവേഫലം; ബിആർഎസിന് തിരിച്ചടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top