Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്നു എഡ്ഡി റിക്കൻബാക്കർ (1890-1973). ആ യുദ്ധത്തിൽ ഇരുപത്തിയാറു ശത്രുവിമാനങ്ങളെയാണ് റിക്കൻബാക്കർ വെടിവച്ചു വീഴ്ത്തിയത്. അതൊരു റിക്കാർഡ് നേട്ടമായിരുന്നു. തന്മൂലം, മെഡൽ ഓഫ് ഓണർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം ഉടമയായി. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുന്നതിനു മുന്‍പ് റിക്കൻബാക്കർ റേസ് കാർഡ് ഡ്രൈവറും കാർ മെക്കാനിക്കുമായിരുന്നു.
കാറോട്ട മത്സരം
യുദ്ധം കഴിഞ്ഞു മടങ്ങിയെത്തിയ അദ്ദേഹം ഓട്ടോമോട്ടീവ് ഡിസൈനറും കാറുകൾ നിർമിക്കുന്ന റിക്കൻബാക്കർ മോട്ടോർ കന്പനിയുടെ ഉടമയുമായി. മികച്ച ക്വാളിറ്റിയുള്ള കാറുകളായിരുന്നു അദ്ദേഹവും പങ്കാളികളും ചേർന്നു നിർമിച്ചത്. എന്നാൽ, കാർ കന്പനി വിജയിച്ചില്ല. ഇതിനിടെ, ഒന്നാം ലോകമഹായുദ്ധത്തിലെ നന്പർ വൺ ഫ്ലൈയിംഗ് എയ്ഡ് ആയി പ്രശോഭിച്ച അദ്ദേഹം അമേരിക്കക്കാരുടെ ആരാധ്യപുരുഷനായി മാറി.
തന്മൂലം, സിനിമയിൽ അഭിനയിക്കാൻ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. അതു നിരസിച്ച അദ്ദേഹം വീണ്ടും കാറോട്ട മത്സരത്തിലേക്കു മടങ്ങി. എന്നു മാത്രമല്ല പ്രസിദ്ധമായ ഇന്ത്യനാപ്പൊളിസ് സ്പീഡ് വേയുടെ പ്രസിഡന്റുമായിത്തീർന്നു. അതിനു ശേഷം 1935ൽ അദ്ദേഹം ഈസ്റ്റേൺ എയർലൈൻസിന്റെ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു. മൂന്നുവർഷംകൊണ്ട് ഈസ്റ്റേൺ എയർലൈൻസ് വൻവിജയമായി മാറി.
ആ വിമാനാപകടം
1941 ഡിസംബറിൽ അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ചപ്പോൾ റിക്കൻബാക്കർ മിലിട്ടറി അഡ്വൈസറും ട്രെയ്നറുമായി മിലിട്ടറി സേവനത്തിലേക്കു മടങ്ങി. ആ സേവനത്തിനിടെയാണ് 1942 ഒക്ടോബറിൽ ഒരു വിമാനാപകടത്തിൽപ്പെട്ടത്. ഹാവായിയിൽനിന്നു സൗത്ത് പസഫിക് സമുദ്രത്തിലുള്ള കാന്റൺ ദ്വീപിലേക്കു പറക്കുന്പോഴായിരുന്നു വിമാനത്തിനു ദിശ തെറ്റിയതുമൂലം ഇന്ധനം തീർന്നു സമുദ്രത്തിൽ ലാൻഡ് ചെയ്യേണ്ടിവന്നത്.
റിക്കൻബാക്കർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എട്ടു പേരും ഊതിവീർപ്പിച്ചു കൂട്ടിക്കെട്ടിയ ചങ്ങാടങ്ങളിൽ സമുദ്രത്തിലൂടെ അലയാൻ തുടങ്ങി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവരുടെ ഭക്ഷണവും വെള്ളവും തീർന്നു. പിന്നെ വല്ലപ്പോഴും ലഭിച്ചിരുന്ന മഴവെള്ളംകൊണ്ടാണ് ജീവൻ നിലനിർത്തിയത്.
പറന്നെത്തിയ കൊക്ക്
അപകടമുണ്ടായി എട്ടു ദിവസം കഴിഞ്ഞ് ഒരു ഉച്ചകഴിഞ്ഞ സമയത്തു വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ ചെറിയുടെ നേതൃത്വത്തിൽ അവർ സമൂഹപ്രാർഥന ചൊല്ലി. അതുകഴിഞ്ഞു റിക്കൻബാക്കർ ചങ്ങാടത്തിൽ തലചാരിയിരുന്നു കണ്ണടച്ചു വിശ്രമിക്കുന്പോൾ ഒരു കടൽകൊക്ക് എവിടെനിന്നോ പറന്നുവന്ന് അദ്ദേഹത്തിന്റെ തലയിൽ ഇരിപ്പുറപ്പിച്ചു. ഇതു കണ്ട മറ്റുള്ളവരെല്ലാം നിശബ്ദരായി അനങ്ങാതെയിരുന്നു. എങ്ങനെയെങ്കിലും അതിനെ പിടിച്ചാൽ, എല്ലാവർക്കുംകൂടി അതിനെ പങ്കുവയ്ക്കാം എന്നായിരുന്നു അപ്പോൾ എല്ലാവരുടെയും ചിന്ത.
അടുത്ത നിമിഷം കടൽകൊക്ക് റിക്കൻബാക്കറുടെ കൈപ്പിടിയിലായി. അത്ര വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ നീക്കം. അവർ എല്ലാവരുംകൂടി അതിനെ പങ്കിട്ടു ഭക്ഷിച്ചു. അപ്പോൾ അവർക്കു നവജീവനും പ്രതീക്ഷയുമായി. കടൽകൊക്കിന്റെ കുടലെടുത്ത് മീൻപിടിക്കാനുള്ള വഴി അവർ കണ്ടെത്തി. അങ്ങനെ വല്ലപ്പോഴും എന്തെങ്കിലും കഴിക്കാനുള്ള വക അവർക്കു കിട്ടി.
24 ദിവസത്തിനു ശേഷം
സമുദ്രത്തിൽ ഒഴുകിനടക്കുന്നതിനിടെ അവരിലൊരാൾ സമുദ്രജലം കുടിച്ചു മരിച്ചു. ആഴ്ചകൾ നീണ്ടുനിന്ന അമേരിക്കൻ നേവിയുടെ തെരച്ചിലിന്റെ ഫലമായി റിക്കൻബാക്കർ ഉൾപ്പെടെയുള്ള ഏഴുപേരെയും രക്ഷപ്പെടുത്താൻ സാധിച്ചു. അപ്പോഴേക്കും വിമാനാപകടമുണ്ടായിട്ട് ഇരുപത്തിനാലു ദിവസം കഴിഞ്ഞിരുന്നു.
ജീവൻ തിരിച്ചുകിട്ടിയ റിക്കൻബാക്കർ വീണ്ടും യുദ്ധസേവനം തുടർന്നു. യുദ്ധം അവസാനിച്ച ശേഷം അദ്ദേഹം ഈസ്റ്റേൺ എയർലൈൻസിൽ മടങ്ങിയെത്തി അതിന്റെ പ്രസിഡന്റായും ബോർഡ് ചെയർമാനായും പ്രവർത്തിച്ചു. റിക്കൻബാക്കർ റിട്ടയർചെയ്ത ശേഷം മരിക്കുന്നതുവരെ പല സ്ഥലങ്ങളിൽ താമസിച്ചെങ്കിലും ഫ്ളോറിഡയിലെ മയാമിക്ക് അടുത്തുള്ള കീ ബിസ്കെയിൻ എന്ന ചെറിയ ദ്വീപിൽ അദ്ദേഹത്തിനൊരു വീടുണ്ടായിരുന്നു.
ചെമ്മീൻ സദ്യ
റിക്കൻബാക്കർ അവിടെ താമസിച്ചിരുന്നപ്പോഴൊക്കെ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരങ്ങളിൽ ഒരു ബക്കറ്റ് നിറയെ ചെമ്മീനുമായി അവിടെയുള്ള കടൽപ്പാലത്തിലേക്കു പോകുമായിരുന്നു. അവിടെ എത്തിയാൽ കടൽകൊക്കുകൾ അദ്ദേഹത്തെ വട്ടമിട്ടു പറക്കും. എന്തിനാണെന്നോ? അദ്ദേഹം നൽകുന്ന ചെമ്മീൻ കൊത്തിത്തിന്നാൻ.
ഒരു കടൽകൊക്കാണ് റിക്കൻബാക്കർക്കും കൂട്ടുകാർക്കും സ്വയം ആത്മബലിയായി അവരുടെ ജീവൻ രക്ഷിച്ചത്. ആകാശത്തുനിന്നു വീണുകിട്ടിയ മന്നാപോലെയായിരുന്നു ആ കടൽകൊക്ക് അപ്പോൾ. റിക്കൻബാക്കർ ആ കടൽകൊക്കിന്റെ ആത്മത്യാഗം മറന്നില്ല. അതിനുള്ള പ്രതിനന്ദിയായിട്ടായിരുന്നു പിന്നീടുള്ള തന്റെ ജീവിതകാലത്തു കടൽകൊക്കുകളെ ഇടയ്ക്കിടെ പോറ്റാൻ ശ്രമിച്ചത്.
നന്ദിയുള്ള ഹൃദയം
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. അത്തരമൊരു ഹൃദയമായിരുന്നു റിക്കൻബാക്കറുടേത്. ഒരു കടൽകൊക്ക് തന്റെയും കൂട്ടുകാരുടെയും ജീവൻ നിലനിർത്താൻ സഹായിച്ചതുകൊണ്ട് റിക്കൻബാക്കർ ശിഷ്ടായുസ് മുഴുവൻ അതേക്കുറിച്ചു നന്ദിയുള്ളവനായിരുന്നു. സാധാരണഗതിയിൽ വിസ്മൃതിയിലേക്ക് മറഞ്ഞുപോകാനിടയുണ്ടായിരുന്ന ഒരു സംഭവമാണ് അദ്ദേഹം തന്റെ സജീവസ്മരണയിൽ എന്നും നിലനിർത്തിയത്.
നമ്മുടെ ഹൃദയം നന്ദിയുള്ള ഹൃദയമാണോ? നമുക്ക് അനുദിനം ദൈവത്തിൽനിന്നും മനുഷ്യരിൽനിന്നും ലഭിക്കുന്ന അനുഗ്രഹങ്ങൾക്കു നമുക്കു നന്ദിയുണ്ടോ? നമ്മുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഈ പ്രപഞ്ചത്തെക്കുറിച്ചു നമുക്കു നന്ദിയുണ്ടോ? നാം ശ്വസിക്കുന്ന വായുവിനെക്കുറിച്ചും നാം കുടിക്കുന്ന ശുദ്ധജലത്തെക്കുറിച്ചും നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുമൊക്കെ നമുക്ക് നന്ദിയുണ്ടോ?
നമുക്കു ലഭിക്കുന്ന ഓരോ പുതിയ ദിവസത്തെക്കുറിച്ചും നമുക്കു നന്ദിയുണ്ടോ? എങ്കിൽ നമ്മുടെ ഹൃദയം നന്ദിയുള്ള ഹൃദയമാണ്. അതിൽ നമുക്കു സന്തോഷിക്കാം. എന്നാൽ നമ്മുടെ ഹൃദയത്തിൽ നന്ദിയില്ലെങ്കിൽ അതു വളർത്തിയെടുക്കാനായിരിക്കട്ടെ നമ്മുടെ ശ്രദ്ധ എപ്പോഴും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
Latest News
30 പലസ്തീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രായേൽ
രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടവരുടെ ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി
കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; വിമർശനങ്ങൾക്ക് മറുപടിയുമായി മുകേഷ് എംഎൽഎ
12 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചെന്ന് ഇസ്രയേല്‍
അമിത് ഷായ്ക്കെതിരായ മോശം പരാമർശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്
Latest News
30 പലസ്തീൻ തടവുകാരെ മോചിപ്പിച്ച് ഇസ്രായേൽ
രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടവരുടെ ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി
കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; വിമർശനങ്ങൾക്ക് മറുപടിയുമായി മുകേഷ് എംഎൽഎ
12 ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചെന്ന് ഇസ്രയേല്‍
അമിത് ഷായ്ക്കെതിരായ മോശം പരാമർശം; രാഹുല്‍ ഗാന്ധിക്ക് സമന്‍സ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top