Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
35 പ്രകാശ വർഷങ്ങൾ
കാഴ്ചയിലും നടപ്പിലും സംസാരത്തിലും എഴുത്തിലും ചിന്തയിലും ഒരു നാൽപത്തഞ്ചുകാരന്റെ ചുറുചുറുക്ക്. പക്ഷേ, അദ്ദേഹത്തിന് ഫെബ്രുവരി 27-ന് 70 വയസ് പൂർത്തിയാകുന്നു. ദീപിക ചീഫ് എഡിറ്റർ എന്ന നിലയിലും സിഎംഐ പ്രിയോർ ജനറാൾ എന്ന നിലയിലും പ്രവർത്തിച്ച ഫാ. ജോസ് ദീപികയുടെ ചിന്താവിഷയം പംക്തിയിലൂടെ വായനക്കാരുടെ ഹൃദയം കവർന്നു.
ഫാ. ജോസിന്റെ ജീവിതം എല്ലാ അർഥത്തിലും വിസ്മയംതന്നെയാണ്.
കുറവിലങ്ങാട്ട് ജനിച്ച അദ്ദേഹം പതിനാലാം വയസിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സിഎംഐ സഭയിൽ ചേർന്നു. പൂനെ ജ്ഞാനദീപിൽനിന്നു വൈദികവിദ്യാഭ്യാസം പൂർത്തിയാക്കി. 24-ാം വയസിൽ പൗരോഹിത്യപദവിയിലേക്ക് ഉയർത്തപ്പെട്ടു. 14-ാം വയസിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയെന്നതും 24-ാം വയസിൽ വൈദികനാകുകയെന്നതും സാധാരണ സംഭവം അല്ല.
പഠനത്തിൽ അതിസമർഥനായ അദ്ദേഹത്തെ അമേരിക്കയിലെ നൊട്ടേർഡാം യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് അയച്ചു. സ്കോളർഷിപ്പോടെയാണ് പഠിച്ചത്. തുടർന്ന് ഇല്ലിനോയിയിൽ ജേർണലിസത്തിൽ ഉപരിപഠനം നടത്തി. തിരിച്ചു നാട്ടിലെത്തിയ അദ്ദേഹത്തെ ദീപികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായി നിയമിച്ചു.
സാധാരണ വിദേശങ്ങളിൽ ജേർണലിസം പഠിച്ചവർ വിദേശത്തെ പത്രപ്രവർത്തനശൈലി ഇവിടെ സ്വീകരിക്കുകയും പരാജയമടയുകയുമാണ് പതിവ്. എന്നാൽ, ഫാ. ജോസ് ആകട്ടെ വിദേശത്തുനിന്നു ലഭിച്ച അറിവുകൾ ഉപയോഗിക്കുകയും ഭാരതത്തിന്റെ, വിശിഷ്യ കേരളത്തിന്റെ, സാമൂഹിക പശ്ചാത്തലത്തിന് അനുസരണമായി അവ പ്രയോഗിച്ച് പത്രപ്രവർത്തനരംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
ഇക്കാലത്ത് പത്രത്തിൽ പ്രഫഷണലിസം കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ നേട്ടമാണ്. "ദ ബെസ്റ്റ് എഡിറ്റഡ് ന്യൂസ്പേപ്പർ ഇൻ മലയാളം' എന്ന് പി.ഗോവിന്ദപ്പിള്ള ദീപികയെക്കുറിച്ച് അന്നു പറഞ്ഞത് ഇവിടെ അനുസ്മരിക്കാം. ഫാ. ജോസ് പരിശീലനം നൽകി ദീപിക പത്രാധിപസമിതിയിലേക്കു ചേർത്ത ധാരാളം പേർ മലയാള പത്രപ്രവർത്തനരംഗത്ത് കീർത്തിമാന്മാരായി.
മലയാളത്തിൽ റൂറൽ റിപ്പോർട്ടിംഗിന് പ്രാധാന്യം കൈവന്നത് ജോസച്ചൻ ദീപികയിൽ അതിനു പ്രാമുഖ്യം കൊടുത്തതോടെയാണ്. അദ്ദേഹം അവതരിപ്പിച്ച "ഗ്രാമദർശനം' ഇന്ത്യൻ പത്രപ്രവർത്തന രംഗത്ത് പുതുമയാർന്ന പംക്തിയായിരുന്നു. അക്ഷരങ്ങളും ചിത്രങ്ങളും ചേർന്ന് കാവ്യാത്മകമായ കാഴ്ചപ്പാടിൽ കേരളത്തിലെ അനേകം ഗ്രാമങ്ങളെ ആ പംക്തി വായനക്കാരിൽ എത്തിച്ചു.
കോൽക്കത്തയിലെ സ്റ്റേറ്റ്സ്മാൻ പത്രം അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന റൂറൽ റിപ്പോർട്ടിംഗ് മത്സരത്തിൽ ദീപികയിലെ ജേർണലിസ്റ്റുകൾ അവാർഡ് നേടാൻ തുടങ്ങിയത് ഫാ. ജോസിന്റെ കാലത്താണ്. പിന്നീട് ദീപികയ്ക്ക് സ്റ്റേറ്റ്സ്മാൻ അവാർഡ് പതിവായി.
അതുപോലെ സംസ്ഥാനത്തെയും രാജ്യത്തെയും പ്രധാന ജേർണലിസം അവാർഡുകളെല്ലാം ദീപികയെ തേടിയെത്താൻ തുടങ്ങിയതും അദ്ദേഹത്തിന്റെ കാലത്തുതന്നെ.
പരന്പരകളും മറ്റും എഴുതാൻ സബ്എഡിറ്റർമാർക്കും റിപ്പോർട്ടർമാർക്കും വേണ്ടത്ര സ്വാതന്ത്ര്യവും സമയവും സൗകര്യങ്ങളും അദ്ദേഹം നൽകിയത് ദീപികയ്ക്ക് അവാർഡുകൾ പതിവാകുന്നതിനു കാരണമായി. കേരള യൂണിവേഴ്സിറ്റിയുടെ ജേർണലിസം വകുപ്പിൽ എക്സ്റ്റേണൽ എക്സാമിനറായിരുന്നിട്ടുള്ള ഫാ. ജോസ് 1984 മുതൽ 85 വരെ ഗാന്ധിജി സർവകലാശാലയുടെ ഇന്റർനാഷണൽ സ്റ്റഡീസ് വകുപ്പിൽ വിസിറ്റിംഗ് ലക്ചററായും സേവനംചെയ്തു.
1988-ൽ ദീപികയുടെ ചീഫ് എഡിറ്ററായി നിയമിതനായ അദ്ദേഹം പ്രസ് അക്കാദമി മെംബറും സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ യൂണിയൻ ഓഫ് കാത്തലിക് പ്രസിന്റെ എക്സിക്യൂട്ടീവ് കൗൺസിലറുമായിരുന്നു. 1990-ൽ ദീപികയിലെ ജോലിയിൽനിന്നു വിരമിച്ച് അദ്ദേഹം അമേരിക്കയിലെ ഒഹായോവിലുള്ള സാൻഡസ്കിയിൽ സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ചിൽ അസോസിയേറ്റ് പാസ്റ്ററുടെ ജോലി ഏറ്റെടുത്തു.
1991-ൽ ഇന്ത്യയിൽ മടങ്ങിയെത്തി ബംഗളൂരുവിലെ ക്രൈസ്റ്റ് കോളജിൽ ജേർണലിസം വകുപ്പ് മേധാവിയായും പൊളിറ്റിക്കൽ സയൻസ് ലക്ചററായും ജോലി സ്വീകരിച്ചു. 1993-ൽ ക്രൈസ്റ്റ് കോളജിന്റെ വൈസ്പ്രിൻസിപ്പലായി നിയമിതനായി.
വിജ്ഞാനദാഹം വീണ്ടും അദ്ദേഹത്തെ അമേരിക്കയിൽ എത്തിച്ചു. 1994 ഓഗസ്റ്റിൽ അവിടെ വിസ്കോൺസിൽ സംസ്ഥാനത്ത് മാർക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജേർണലിസത്തിൽ പിഎച്ച്ഡി ഗവേഷണം ആരംഭിച്ച ഫാ.ജോസ് അക്കാലത്തുതന്നെ മാർക്കറ്റ് സർവകലാശാലയുടെ ജേർണലിസം ഡിപ്പാർട്ട്മെന്റിൽ പാർട്ട് ടൈം ഫാക്കൽറ്റി മെംബറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ഗവേഷണം തുടരുന്പോൾതന്നെ 1997 മാർച്ചിൽ ഫ്ളോറിഡയിലെ പാംകോസ്റ്റിലുള്ള മദർ സീറ്റൺ ചർച്ചിൽ അസോസിയേറ്റ് പാസ്റ്ററായി സേവനംചെയ്തുപോന്നു.
ദീപിക ദിനപത്രത്തിന്റെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ചീഫ് എഡിറ്റർ പദവി ഒരിക്കൽകൂടി ഏറ്റെടുക്കാൻ മേലധികാരികൾ നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം ഗവേഷണപഠനവും തന്നെ അത്യധികമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അമേരിക്കൻ ഇടവകയിലെ സേവനവും വൈമനസ്യത്തോടെയെങ്കിലും നിറുത്തിവച്ച് നാട്ടിലേക്ക് മടങ്ങിയത്. അങ്ങനെ 1998 മാർച്ചിൽ ദീപികയിൽ അദ്ദേഹത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു.
വിശ്വമാനവികതയിലും ധാർമികതയിലും അടിയുറച്ചതായിരുന്നു അദ്ദേഹത്തിന്റെ എഡിറ്റോറിയൽ പോളിസി. പാവങ്ങളോടും അധ്വാനിക്കുന്നവരോടുമൊപ്പം അദ്ദേഹം പത്രത്തെ നിലനിറുത്തി. ദരിദ്രരുടെയും സമൂഹത്തിൽ അവഗണന അനുഭവിക്കുന്നവരുടെയും പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഓരോ വർഷവും നിശ്ചിത എണ്ണം മുഖപ്രസംഗങ്ങൾ അദ്ദേഹം എഴുതിപ്പിച്ചു.
ദീപിക ജന്മം നൽകിയ മാനവോദയ എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. അതുപോലെതന്നെ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ രക്ഷാധികാരികളിൽ ഒരാളുമാണദ്ദേഹം.
ദീപിക കാർഷികമേഖലയ്ക്ക് നൽകിയ സംഭാവനകൾ അദ്ദേഹത്തിന്റെ കാലത്തും തുടർന്നു. ആത്മഹത്യയ്ക്ക് എതിരേ ഇത്രയേറെ പ്രചാരണം നൽകിയ മറ്റൊരു വ്യക്തിയെ നമുക്കു കാണാൻ സാധിക്കില്ല.
മദ്യമുക്ത കേരളത്തിനുവേണ്ടി ദീപിക നടത്തിയ പ്രയത്നങ്ങൾ, കുടിവെള്ളപ്രശ്ന പരിഹാരത്തിനുള്ള പോരാട്ടങ്ങൾ, അവയവദാനത്തിനു പ്രത്യേകിച്ച് നേത്രദാനത്തിനുവേണ്ടി നടത്തിയ പ്രചാരണങ്ങൾ, വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രത്യേകിച്ച് സ്വാശ്രയകോളജ് പ്രശ്നത്തിലും മറ്റും സ്വീകരിച്ച ഉറച്ച നിലപാട് തുടങ്ങിയവയ്ക്കെല്ലാം പിന്നിൽ ഫാ. ജോസിന്റെ സാമൂഹിക പ്രതിബദ്ധത ഉണ്ടായിരുന്നു.
ഓരോ പ്രസിദ്ധീകരണത്തിന്റെയും ഓരോ അക്ഷരത്തിലും കടന്നുചെല്ലുന്നതായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. തന്റെ പ്രസിദ്ധീകരണങ്ങൾ ഉന്നതനിലവാരം പുലർത്തുന്നവയായിരിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. അതിൽ ഓരോ പ്രസിദ്ധീകരണത്തിന്റെയും ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ സൂക്ഷ്മശ്രദ്ധ ഇറങ്ങിച്ചെന്നു. അതുകൊണ്ടുതന്നെ അവ ആഢ്യത്വമുള്ള പ്രസിദ്ധീകരണങ്ങളും അന്ന് വൻ സാന്പത്തിക വിജയങ്ങളുമായിരുന്നു.
ചീഫ് എഡിറ്റർ ആയിരിക്കെ ഫാ. ജോസ് സിഎംഐ സഭയുടെ പ്രിയോർ ജനറാളായി തെരഞ്ഞെടുക്കപ്പെട്ടു. ആ പദവിയിൽ ഇരുന്നുകൊണ്ട് സ്തുത്യർഹമായ സേവനം കാഴ്ചവച്ചു. തുടർന്ന് അദ്ദേഹം അമേരിക്കയിൽ അജപാലന ശുശ്രൂഷയ്ക്കായി പുറപ്പെട്ടു.
ചിന്താവിഷയം 35-ാം വയസിലേക്ക്
1986 ജനുവരിയിലാണ് ഫാ. ജോസ് ദീപിക വാരാന്ത്യപ്പതിപ്പിനുവേണ്ടി ചിന്താവിഷയം പംക്തിയിലേക്ക് ലേഖനം എഴുതാൻ തുടങ്ങിയത്. 35 വർഷക്കാലം മുടക്കമില്ലാതെ തുടരുന്ന മറ്റൊരു പ്രതിവാരപംക്തി മലയാളത്തിൽ വേറെയില്ല. പ്രഫസർ എം. കൃഷ്ണൻനായരുടെ സാഹിത്യവാരഫലം ദീർഘനാൾ തുടർന്നിട്ടുണ്ട്. മലയാളികളിൽ വായനശീലം വളർത്തിയത് നോവലിസ്റ്റ് മുട്ടത്ത് വർക്കിയാണല്ലോ. അദ്ദേഹത്തിന്റെ പാടാത്ത പൈങ്കിളി, മറിയക്കുട്ടി തുടങ്ങിയ നോവലുകൾ ദീപികയിൽ വായിക്കാൻ ജനങ്ങൾ തിരക്ക് കൂടിയിരുന്നു. "ജീൻ' എന്ന പേരിൽ മുട്ടത്ത് വർക്കി തയാറാക്കിയ "നേരും നേരന്പോക്കും' എന്ന പംക്തി ഏതാണ്ട് 20 വർഷക്കാലം നിലനിന്നു.
സർവ റിക്കാർഡുകളും ഭേദിച്ചാണ് ഫാ. ജോസിന്റെ ചിന്താവിഷയം മുന്നോട്ടു പോവുന്നത്. ദീപിക ആഴ്ചപ്പതിപ്പിൽ എഴുതിയ ചിന്താരത്നങ്ങളും സ്ത്രീധനം മാസികയിൽ എഴുതിയ ചിന്താപൗർണമിയും ചിൽഡ്രൻസ് ഡൈജസ്റ്റിൽ റെയിൻബോയും ജനശ്രദ്ധ നേടിയിരുന്നു. ഫാ. ജോസ് എഴുതിയ ചിന്താവിഷയങ്ങളുടെ നിരവധി സമാഹാരങ്ങൾ ഇതിനകം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്താവിഷയ പംക്തി അനേകം പേരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നാനാജാതി മതസ്തരുടെ അനേകായിരങ്ങളുടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ചിന്താവിഷയം പംക്തിയുടെ രചയിതാവിനു സപ്തതിയുടെ മംഗളങ്ങൾ ആശംസിക്കുന്നു. ചിന്താവിഷയം പംക്തിക്കും ആശംസകൾ!
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
Latest News
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
Latest News
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top