ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവസം രണ്ടും മൂന്നും ബുള്ളറ്റുകളുടെ കേടുപാടു തീർത്തുകൊടുക്കുന്പോൾ മനം നിറയെ സംതൃപ്തി. ഒപ്പം കൈനിറയെ പണവും കൂടെ അപ്പയുടെ അഭിനന്ദനങ്ങളും

അപ്പ ജോസഫിന്‍റെ വർക്ക്ഷോപ്പിൽ എൻഫീൽഡ് ബുള്ളറ്റുകൾ നന്നാക്കുന്ന തിരക്കിലാണ് ദിയ. വാട്സ് ആപ്പിലും ഇ മെയിലിലും ചാറ്റ് ചെയ്യുന്നതിനെക്കാൾ എത്രയോ രസമാണ് വർക്ക്ഷോപ്പിൽ ശ്രദ്ധയോടെ ഇരുന്നുള്ള രസകരമായ വണ്ടിപ്പണി. വർക്ക് ഷോപ്പിലെത്തുന്ന ഓരോ ബൈക്കിന്‍റെയും തകരാർ സൂക്ഷ്മതയോടെ കണ്ടെത്തി പരിഹരിക്കുകയെന്നത് നല്ല ത്രില്ലുള്ള ജോലിയാണ്.

ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവസം രണ്ടും മൂന്നും ബുള്ളറ്റുകളുടെ കേടുപാടു തീർത്തുകൊടുക്കുന്പോൾ മനം നിറയെ സംതൃപ്തി. ഒപ്പം കൈനിറയെ പണവും കൂടെ അപ്പയുടെ അഭിനന്ദനങ്ങളും.

കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം ഗുഡ്സ് ഷെഡ് റോഡിൽ പുളിക്കപ്പറന്പിൽ ജോസഫ് ഡൊമിനിക്കിന്‍റെ ബുള്ളറ്റ് വർക്ക് ഷോപ്പിൽ ജോലിത്തിരക്കിലാണ് മകൾ ദിയ ജോസഫ്. പാന്‍റും ടീഷർട്ടും അണിഞ്ഞ് വർക്ക് ഷോപ്പിലെത്തിയാൽ സ്പാനറും നട്ടും ബോൾട്ടുമൊക്കെ കൈയിൽപ്പിടിച്ചുള്ള ജോലിത്തിരക്കായി.

കോട്ടയം മരയ്ക്കാർ മോട്ടോഴ്സിൽ മെക്കാനിക്കായിരുന്ന ജോസഫ് ഡൊമിനിക് വീട്ടിൽ സ്വന്തമായി വർക്ക് ഷോപ്പ് തുടങ്ങിയപ്പോൾ രണ്ടു വർഷമായി മകളും ഒപ്പം കൂടിയതാണ്. ബുള്ളറ്റ് ഓടിച്ചു ലൈസൻസ് നേടണം, ബുള്ളറ്റുകളുടെ കേടുപാടുകൾ നന്നാക്കാൻ പഠിക്കണം എന്നതായിരുന്നു ഹൈസ്കൂളിൽ പഠിക്കുന്പോൾ മുതൽ ദിയയുടെ ആഗ്രഹം.

അപ്പയെ സഹായിക്കാൻ ഒപ്പം കൂടിയ ദിയ ഇപ്പോൾ വിദഗ്ധയായ ബുള്ളറ്റ് മെക്കാനിക്കായിരിക്കുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത് വർക്ക്ഷോപ്പിലെത്തി അപ്പ പണിതുകൊണ്ടിരിക്കുന്ന ബുള്ളറ്റ് ബൈക്കുകളിൽ ഗ്രീസ് പുരട്ടുക, കേബിളുകളും നട്ടുകളും മുറുക്കുക, ബൾബുകൾ മാറിയിടുക തുടങ്ങി ചെറിയ ജോലികളിലായിരുന്നു തുടക്കം.

നിലവിൽ എൻജിൻ, ബ്രേക്ക് ഓയിൽ മാറാനും ജനറൽ സർവീസ് നടത്താനും ഉൾപ്പെടെ ജോലികളിൽ വിദഗ്ധയാണ്. ബുള്ളറ്റിന്‍റെ എൻജിൻ മെക്കാനിസം കണ്ടും അഴിച്ചും പണിതും ഹൃദിസ്ഥമാക്കി. സ്വയം ബുള്ളറ്റ് ഓടിച്ച് പഠിച്ചാലേ നല്ല മെക്കാനിക്കാകാൻ കഴിയൂ എന്നതാണ് അപ്പ പറഞ്ഞുകൊടുത്ത ആദ്യ പാഠം.

വണ്ടി ഓടിച്ചുനോക്കിയാൽ മാത്രമേ എൻജിന്‍റെ ശബ്ദത്തിലെ വ്യത്യാസത്തിലൂടെ തകരാർ തിരിച്ചറിയാനാകൂ. നേരന്പോക്കായി തുടങ്ങിയ പണി നന്നായി വശമാക്കിയപ്പോൾ ദിവസം രണ്ടായിരം രൂപയ്ക്കുവരെ ദിയ ജോലി ചെയ്യുന്നുണ്ട്. ഈയിടെ ഒരു സെക്കന്‍റ്ഹാൻഡ് ബുള്ളറ്റും ദിയ സ്വന്തമായി വാങ്ങി. തനിക്കേറ്റവും ഇഷ്ടപ്പെട്ട തണ്ടർ ബേർഡ് ബുള്ളറ്റാണ് വാങ്ങിയത്.

ആഗ്രഹിച്ചിരുന്നതുപോലെ കഴിഞ്ഞ ദിവസം ബുള്ളറ്റ് ഓടിക്കാൻ ലൈസസൻസും സ്വന്തമായിരിക്കുന്നു. അപ്പയും അമ്മ ഷൈനും സഹോദരി മരിയായുമൊക്കെക്കൂടി ബുള്ളറ്റിൽ ഒന്നു കറങ്ങണമെന്നും പിന്നീട് ഒരു ലോകയാത്രതന്നെ ബുള്ളറ്റിൽ നടത്തണമെന്നാണ് ദിയയുടെ മോഹം.

കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്ടുവിന് 97 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ച ദിയ നീറ്റ് പരീക്ഷയിലും മികച്ച നേട്ടം കൈവരിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിഗ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിംഗിനു അഡ്മിഷൻ ലഭിച്ച ദിയയ്ക്ക് ഓട്ടോമൊബൈൽ എൻജിനീയർ ആകുന്നതിനൊപ്പം ബുള്ളറ്റ് റിപ്പയറിംഗും മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം.

കേബിളും ഓയിലും മാറാനും എൻജിൻ പാർട്സ് അഴിക്കാനും പഠിച്ചുതുടങ്ങിയ ദിയ ഇന്ന് അറിയപ്പെടുന്ന ബുള്ളറ്റ് മെക്കാനിക്കാണ്. മകളെ ബുള്ളറ്റ് റിപ്പയർ ചെയ്യാൻ പഠിപ്പിച്ച ജോസഫിന് പെണ്‍കുട്ടികൾക്ക് ഈ മേഖലയിൽ നല്ല ജോലി സാധ്യതയുണ്ടെന്ന തിരിച്ചറിവുണ്ട്.

പെണ്‍കുട്ടികൾ ക്ഷമയോടെ പെട്ടെന്ന് കാര്യങ്ങൾ മനസ്‌സിലാക്കും.എൻജിനീയറിംഗ് പഠിച്ചു പരിശീലനത്തിനു വരുന്ന ചില ആണ്‍കുട്ടികൾപോലും ഇത്ര പെട്ടെന്ന് കാര്യങ്ങൾ മനസിലാക്കാറില്ലെന്ന് ജോസഫ്. ജോലിയിൽ ദിവസം എത്ര രൂപ വരുമാനം കിട്ടിയാലും ദിയ അത് അപ്പയെ ഏൽപ്പിക്കും. പലപ്പോഴും അപ്പ പോക്കറ്റുമണി വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അതൊന്നും വാങ്ങാറില്ല.

ജിബിൻ കുര്യൻ