Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒരു പ്രത്യേക പാട്ട് പരന്നിരിക്കുന്നു. എവിടെയും എപ്പോഴും ആ ഒരു പാട്ട്! അതിന്റെ വിശേഷങ്ങളിലേക്ക്...
ഒരു ഈണത്തിനോടും ശബ്ദത്തിനോടും ഇഷ്ടംവന്നാൽ നമ്മളറിയാതെത്തന്നെ ആ പാട്ട് ഇടയ്ക്കിടെ മനസിലെത്തും. സമയവും സന്ദർഭവും നോക്കാതെ പാടിപ്പോകും. എന്തുതരം സംഗീതമാണ്, അർഥം എന്താണ് എന്നൊന്നും ആലോചിക്കാൻപോലും തോന്നില്ല., പാട്ട് മനസുകളിൽ മേഞ്ഞുനടക്കും.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയർന്നതോടെ പാട്ടുകൾ വൈറലാകാനുള്ള സാധ്യതയും കൂടി. ഓരോ കാലത്ത് ഓരോ പാട്ടുകൾ ഇങ്ങനെ രാജ്യങ്ങളുടെയോ ഭാഷകളുടെയോ സംഗീതവിഭാഗത്തിന്റെയോ അതിർവരന്പുകളില്ലാതെ അങ്ങനെ കടന്നുവരും. സന്തോഷംതന്നെ...
മനികേ മാഗേ ഹിതേ...
ഈയൊരു പാട്ടുകേൾക്കാത്തവർ കുറവായിരിക്കുമെന്നു തോന്നുന്നു. സതീഷ് രത്നനായക എന്ന ശ്രീലങ്കക്കാരൻ ഒരുക്കിയ സിംഹള ഭാഷയിലുള്ള പാട്ടാണ് മനികേ മാഗേ ഹിതേ.. അദ്ദേഹമത് കഴിഞ്ഞവർഷമാണ് അവതരിപ്പിച്ചത്.
എന്നാൽ നാലഞ്ചു മാസം മുന്‍പ് യൊഹാനി ദിലോക ഡി സിൽവ എന്ന പെണ്‍കുട്ടി ഒരു കവർ വേർഷൻ പാടി യുട്യൂബിൽ ഇട്ടു. ശേഷമുള്ളത് ചരിത്രമാണ്. അക്ഷരാർഥത്തിൽ യൊഹാനിയുടെ പാട്ട് സംഗീതലോകം കീഴടക്കി. യുട്യൂബിൽ മാത്രം കോടിക്കണക്കിനു തവണ പ്ലേ ചെയ്യപ്പെടുന്നു. ബാക്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ കണക്കെടുപ്പ് അത്ര എളുപ്പമല്ലാത്തതിനാൽ എണ്ണം പറയാൻ കഴിയില്ല.
എത്രകേട്ടാലും മടുപ്പിക്കാത്തതാണ് യൊഹാനിയുടെ സ്വരം. പാട്ടുകേട്ട അമിതാഭ് ബച്ചൻ പറഞ്ഞത് ഇങ്ങനെ: എന്തൊരു പാട്ടാണിത്! രാത്രി മുഴുവൻ ഞാൻ ഇതു മാത്രം കേൾക്കുകയായിരുന്നു. എത്ര കേട്ടിട്ടും മതിവരുന്നില്ല.
കാലിയ എന്ന തന്റെ ഗാനത്തിന്റെ ചുവടുകൾ ഈ പാട്ടിനൊപ്പം ചേർത്ത് ചെറുമകൾ നവ്യ നവേലി നന്ദ എഡിറ്റ് ചെയ്ത വീഡിയോ ട്വിറ്ററിൽ പങ്കുവച്ചാണ് ബച്ചൻ ഈ അഭിപ്രായം പറഞ്ഞത്.
യൊഹാനിയെ അറിയാം
ഗായികയും ഗാനരചയിതാവും റാപ്പറുമാണ് ഇപ്പോൾ യൊഹാനി. കൊളംബോയിൽ ജനിച്ചുവളർന്ന അവൾ യുട്യൂബിൽ കവർ വീഡിയോകൾ ചെയ്താണ് സംഗീതരംഗത്തേക്കു വന്നത്. തുടക്കത്തിൽ ചെയ്ത ദേവയാംഗെ ബാരെ എന്ന റാപ്പ് കവർ തരക്കേടില്ലാതെ ശ്രദ്ധിക്കപ്പെട്ടു.
അവൾ തന്റെ ശ്രമം തുടരുകയും ചെയ്തു. അധികം വൈകാതെ ശ്രീലങ്കയിലെ റാപ്പ് പ്രിൻസസ് എന്ന പദവി യൊഹാനിക്കു സ്വന്തമായി. വെറും 23 വീഡിയോകൾ യുട്യൂബ് ചാനലിൽ അവതരിപ്പിച്ചപ്പോഴേക്കും 18 ലക്ഷം സബ്സ്ക്രൈബർമാരെ യൊഹാനി നേടി. ഇപ്പോൾ അത് 30 ലക്ഷത്തിനു മുകളിലാണ്.
മനികേ മാഗേ ഹിതേ എന്ന പാട്ടിന്റെ പതിപ്പ് ഈ കുറിപ്പു തയാറാക്കുന്നതുവരെ 16 കോടിയിലേറെ തവണ പ്ലേ ചെയ്യപ്പെട്ടു. കഷ്ടിച്ച് അഞ്ചു മാസംകൊണ്ടാണ് ഈ കാഴ്ചക്കാർ എന്ന് പ്രത്യേകം ഓർമിക്കണം. രണ്ടേമുക്കാൽ ലക്ഷത്തിലേറെപ്പേരാണ് പാട്ടിനെക്കുറിച്ച് അഭിപ്രായം എഴുതിയിരിക്കുന്നത്.
അതിലൊന്ന് ഇങ്ങനെ: മനോഹരമായ പാട്ടും അതിമനോഹരമായ ശബ്ദവും. ഒരൊറ്റ വാക്കുപോലും എനിക്കു മനസിലായിട്ടില്ല. പക്ഷേ, ഇതു കേൾക്കുന്പോൾ പ്രശാന്തസുന്ദരമായൊരനുഭവം. സംഗീതത്തിന് അതിർവരന്പുകളില്ലെന്ന് ഒരിക്കൽക്കൂടി തെളിയുന്നു...
മലയാളികളാണ് പാട്ടിനെ ഏറ്റവുമധികം നെഞ്ചേറ്റിയതെന്നു തോന്നും കമന്റുകൾ കണ്ടാൽ. അതുകൊണ്ടുതന്നെ മറ്റൊരു കമന്റ് ഇങ്ങനെ- മലയാളികളുടെ ശ്രദ്ധയ്ക്ക്: ഇത് ശ്രീലങ്കൻ പാട്ടാണ്. അവർക്കും കൂടി കമന്റ് ഇടാനുള്ള സ്ഥലം കൊടുക്കണം എന്ന് പ്രത്യേകം അഭ്യർഥിക്കുന്നു. യൊഹാനിയുടെ പുതിയ വീഡിയോകൾക്കും ലക്ഷക്കണക്കിനു കാഴ്ചക്കാരുണ്ട്.
സംഗീതനിർമാതാവും ബിസിനസുകാരിയും കൂടിയാണ് യൊഹാനി. ശ്രീലങ്കയിലെ പ്രശസ്ത റെക്കോർഡ് കന്പനിയായ പേറ്റ ഇഫക്ട്സുമായി ചേർന്ന് ശ്രദ്ധേയരായ ഒട്ടേറെ സംഗീതകാരന്മാർക്കൊപ്പം യൊഹാനി പ്രവർത്തിച്ചു.
ചെറുപ്പംമുതൽക്കുതന്നെ സംഗീതത്തിലുള്ള അഭിരുചി തിരിച്ചറിഞ്ഞ് മാതാപിതാക്കൾ നൽകിയ പ്രോത്സാഹനമാണ് യൊഹാനിക്കു തുണയായത്. പിതാവ് പ്രസന്ന ഡി സിൽവ മുൻ സൈനികോദ്യോഗസ്ഥനാണ്. അമ്മ ദിനിതി ഡി സിൽവ എയർ ഹോസ്റ്റസ് ആയിരുന്നു. അതുകൊണ്ടുതന്നെ ലങ്കയ്ക്കു പുറത്ത് മലേഷ്യയിലും ബംഗ്ലാദേശിലും കുട്ടിക്കാലം മുതൽ ധാരാളം യാത്രകൾ ചെയ്തു.
സംഗീതം തന്റെ പ്രഫഷനായി തെരഞ്ഞെടുക്കാൻ യൊഹാനി തീർച്ചപ്പെടുത്തിയപ്പോൾ മാതാപിതാക്കൾ ഒപ്പം നിന്നു. ഇളയ സഹോദരി ഷവിന്ദ്രി ഡി സിൽവ മെഡിക്കൽ വിദ്യാർഥിനിയാണ്.
പാട്ടൊഴുകിയ വഴി
സതീഷ് രത്നായകയും ദുലൻ എആർഎക്സും ചേർന്ന് കഴിഞ്ഞവർഷം അവതരിപ്പിച്ച മനികേ മാഗേ ഹിതേ മ്യൂസിക് വീഡിയോ അന്നുതന്നെ ജനശ്രദ്ധ നേടി. എന്നാൽ യൊഹാനിയുടെ കവർ പതിപ്പ് അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുകയായിരുന്നു.
പ്രായഭേദമില്ലാതെ പലദേശങ്ങളിൽ പാട്ട് പറന്നുനടക്കുന്നു. ചമത് സംഗീതിന്റേതാണ് സംഗീതം. റാപ്പ് ഭാഗങ്ങൾ ദുലൻ കൈകാര്യം ചെയ്തു. ഷെയ്ൻ വാസാണ് ഗിറ്റാർ വായിച്ചിരിക്കുന്നത്. യൊഹാനിയുടെ ശബ്ദവും ഭാവവും അവതരണത്തിലെ സൂക്ഷ്മതയും വേറിട്ടുനിൽക്കുന്നുവെന്ന് ആസ്വാദകർ പറയുന്നു.
എന്നാൽ സാങ്കേതികതകൾ ഒന്നുമറിയാത്തവരും ഈ പാട്ടുമൂളുന്നുണ്ട്. പ്രശസ്തരടക്കം തങ്ങളുടെ വീഡിയോകൾക്കും റീൽസിലും യൊഹാനിയുടെ പാട്ട് പശ്ചാത്തലമാക്കുകയും ചെയ്യുന്നു. ഒരു പാട്ട് അത്ഭുതമാകുന്നത് ഇങ്ങനെയൊക്കെയാണ്.
സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും ചരിത്രം സൃഷ്ടിച്ചതോടെ പാട്ടിന്റെ തമിഴ്, മലയാളം പതിപ്പുകളും പുറത്തിറക്കി. പിന്നാലെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും എത്തി. എല്ലാം ഒരുപോലെ ഹിറ്റുമായി.
എന്റെ മനസിൽ വരുന്ന തീക്ഷ്ണമായ എല്ലാ ചിന്തകളും നിന്നേക്കുറിച്ചാണ്, അതൊരു ജ്വാലപോലെയാണ്. എനിക്ക് നിന്നിൽനിന്ന് കണ്ണെടുക്കാനാവുന്നില്ല- ഏതാണ്ട് ഇങ്ങനെയാണ് വരികളുടെ അർഥം.
ഈ പാട്ട് ചെയ്യുന്പോൾ അമിത പ്രതീക്ഷകളോ പ്രത്യേക പ്ലാനുകളോ ഒന്നുമുണ്ടായിരുന്നില്ല മനസിൽ. സംഗീതത്തോടുള്ള അടങ്ങാത്ത സ്നേഹം മാത്രമായിരുന്നു ഈ പ്രോജക്ടിനു പിന്നിൽ. ഇന്ത്യയിൽനിന്നു ലഭിക്കുന്ന പിന്തുണ എന്നെ കൂടുതൽ വിനയാന്വിതയാക്കുന്നു- 28കാരിയായ യൊഹാനി പറയുന്നു.
അമിതാഭ് ബച്ചനു പുറമേ ടൈഗർ ഷ്രോഫ്, മാധുരി ദീക്ഷിത്, പരിനീതി ചോപ്ര, നേഹ കക്കർ തുടങ്ങിയവരും തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ യൊഹാനിയുടെ പാട്ട് ഷെയർ ചെയ്തിരുന്നു.
യൊഹാനി ഇന്ത്യയിലേക്ക്
അജയ് ദേവ്ഗണ് ചിത്രമായ താങ്ക് ഗോഡിലൂടെ ബോളിവുഡിൽ പിന്നണിഗായികയായി അരങ്ങേറാനുള്ള ഒരുക്കത്തിലുമാണ് യൊഹാനി. സിദ്ധാർഥ് മൽഹോത്ര, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
മനികേ മാഗേ ഹിതേയുടെ ഹിന്ദി പതിപ്പായിരിക്കും യൊഹാനിയുടെ ശബ്ദത്തിൽ സിനിമയിൽ കേൾക്കുക. ഏറെ വൈകാതെ യൊഹാനിയുടെ സംഗീതപരിപാടിയും ഇന്ത്യയിൽ നടക്കും.
ഹരിപ്രസാദ്
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
ഗിരിയും താരയും...പൂങ്കാവനം ബസും
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാ
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്
ഇരുപതു പാട്ടുവർഷങ്ങളിൽ ശ്രേയ
നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫി
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും ക
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
ഗിരിയും താരയും...പൂങ്കാവനം ബസും
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാ
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്
ഇരുപതു പാട്ടുവർഷങ്ങളിൽ ശ്രേയ
നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫി
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും ക
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മു
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
Latest News
ഷാജഹാന് വധം: ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല; കാനം
പാലക്കാട്ടെ കൊലപാതകത്തിനു പിന്നില്‍ സിപിഎം: കെ.സുധാകരന്
ഷാജഹാന് വധം: മരണകാരണം കഴുത്തിലും കാലിനുമേറ്റ വെട്ടുകള്‍
ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ചര്‍ച്ച നടത്തുമെന്നു കാനം
Latest News
ഷാജഹാന് വധം: ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല; കാനം
പാലക്കാട്ടെ കൊലപാതകത്തിനു പിന്നില്‍ സിപിഎം: കെ.സുധാകരന്
ഷാജഹാന് വധം: മരണകാരണം കഴുത്തിലും കാലിനുമേറ്റ വെട്ടുകള്‍
ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ചര്‍ച്ച നടത്തുമെന്നു കാനം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top