Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സസ്നേഹം, സസന്തോഷം കിലി!
ഇരുപത്തെട്ടു കൊല്ലംമുന്പ് മേ ഖിലാഡി തൂ അനാഡി എന്ന സിനിമയിലെ ഗാനരംഗത്തിൽ അഭിനയിക്കുന്പോൾ നായകൻ അക്ഷയ്കുമാറിന്റെ മുഖത്തുപോലും ഇത്രയും ഭാവം വിടർന്നിട്ടുണ്ടാവില്ല. കണ്ണുകളിലും ചുണ്ടത്തെ ചിരിയിലും അതിസുന്ദരമാംവിധം കൗതുകവും പ്രണയവും നിറച്ചുവച്ച് ഇതാ ഒരു ആഫ്രിക്കക്കാരൻ പാടുന്നു- ചുരാ കേ ദിൽ മേരാ ഗൊരിയാ ചലീ എന്ന സൂപ്പർഹിറ്റ് പാട്ടിന്റെ വരികൾ!
കഴിഞ്ഞമാസമൊടുവിൽ ഗായകൻ കുമാർ സാനു രണ്ടു ഹൃദയചിഹ്നങ്ങൾ കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതാണ് ആ വീഡിയോ. പരന്പരാഗത ആഫ്രിക്കൻ വേഷമണിഞ്ഞ് സാനുവിന്റെ പാട്ടിനൊപ്പം ചുണ്ടനക്കുന്ന യുവാവ്., അൽക്ക യാഗ്നിക്കിന്റെ സ്വരത്തിനൊപ്പം പാടി ഒരു യുവതിയും. ചുരുങ്ങിയ ദിവസങ്ങൾക്കകം പതിനൊന്നു ലക്ഷം തവണ ആ വീഡിയോ പ്ലേ ചെയ്യപ്പെട്ടു. ഇതിനകം കാൽലക്ഷം പേർ അഭിനന്ദന കമന്റുകളുമായി എത്തി. 72,000 പേർ വീഡിയോ ഷെയർ ചെയ്തു. എന്താവും ഇത്ര വ്യാപകമായ സ്വീകാര്യതയ്ക്കു കാരണം എന്നതിനുള്ള ഉത്തരം ആ വീഡിയോ ദൃശ്യം സ്വയം തരുന്നുണ്ട്.
ആരാണയാൾ?
ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ തീരത്തുള്ള ടാൻസാനിയയിൽനിന്നാണ് അയാൾ വരുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായ, പിഎസ്ജി മുന്നേറ്റക്കാരൻ കിലിയൻ എംബപ്പെയുടെ പേരിനെ ഓർമിപ്പിച്ച് കിലി പോൾ എന്നു പേര്. ഇരുട്ടിവെളുത്തപ്പോൾ താരമായ ആളല്ല കിലി. ടിക് ടോക്ക് വീഡിയോകളിലൂടെ അയാൾ നേരത്തേതന്നെ ടാൻസാനിയയിൽ സെൻസേഷൻ സൃഷ്ടിച്ചിട്ടുണ്ട്. ഹിന്ദി ഹിറ്റ് ഗാനങ്ങൾക്കൊപ്പിച്ചു ചുണ്ടനക്കിയുള്ള വീഡിയോകൾ അയാളെ ഇന്ത്യയിലും ഹോട്ട് സ്റ്റാറാക്കി- ഒരുപക്ഷേ അയാൾ സ്വപ്നത്തിൽപോലും കരുതാത്തവിധം. ലക്ഷക്കണക്കിന് ഇന്ത്യൻ ഫോളോവേഴ്സ് ഉണ്ടായി എന്നതു മാത്രമല്ല, ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നേരിട്ടെത്തി കിലിയെ ആദരിക്കുകപോലും ചെയ്തിരിക്കുന്നു.
കൃഷിയും കന്നുകാലി വളർത്തലുമൊക്കെയായി ടാൻസാനിയയിലെ ഒരു ഉൾഗ്രാമത്തിലാണ് കിലിയുടെ താമസം. വീട്ടിൽ വൈദ്യുതിപോലും എത്തിയിട്ടില്ല. കഠിനാധ്വാനം ചെയ്താണ് ജീവിതം. ഇടവേളകളിലെപ്പോഴോ ടിക് ടോക്കും ഇൻസ്റ്റഗ്രാമും കൂട്ടിനെത്തി. കൗതുകമായിരുന്നു തുടക്കത്തിൽ. പാട്ടിനോടും ഡാൻസിനോടും പണ്ടേയുള്ള ഇഷ്ടംകൊണ്ട് വീഡിയോകൾ ചെയ്തുതുടങ്ങി. ആദ്യം കിലി ഒറ്റയ്ക്കായിരുന്നു. പിന്നീട് അനുജത്തി നീമയെയും വീഡിയോകളിൽ ഒപ്പം കൂട്ടി. ആളുകൾ ഇഷ്ടംകൂടി ഇരുവർക്കുമൊപ്പം കൂടുകയും ചെയ്തു.
ഹൃദയത്തിൽ ഇന്ത്യ
ഷെർഷയിലെ രാതാം ലംബിയാ എന്ന ഹിറ്റ് ഗാനത്തിനൊപ്പിച്ചു ചുണ്ടനക്കി, ചുവടുവച്ചുള്ള വീഡിയോ പുറത്തിറക്കിയതോടെ കിലിയും നീമയും ഇന്ത്യയിൽ വന്പൻ തരംഗമായി. ലോകം മുഴുവനുമുള്ള ബോളിവുഡ് ആരാധകർ ഏറ്റെടുത്ത ആ വീഡിയോ ഞൊടിയിടയിലാണ് വൈറലായത്. രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് ഇരുവരുടെയും ചിരി ചർച്ചയായി. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഉള്ള 37 ലക്ഷം ഫോളോവേഴ്സിൽ സെലിബ്രിറ്റികൾ അടക്കമുള്ളവരുണ്ട്.
ഇന്ത്യയിൽ തങ്ങൾക്ക് ഒരുപാട് ഇഷ്ടക്കാരുണ്ടെന്ന് അറിഞ്ഞതുപോലും വൈകിയാണ്. അങ്ങനെ ഹിന്ദി പാട്ടുകളും ഗാനരംഗങ്ങളും കൂടുതലായി അവതരിപ്പിച്ചുതുടങ്ങി. ദിവസങ്ങൾ എടുത്താണ് കിലിയും സഹോദരിയും പാട്ടുകളുടെ വരികളും ഉച്ചാരണവും പഠിച്ചെടുക്കുന്നത്. വാക്കുകൾ ഓരോന്നിന്റെയും അർഥം ഇന്റർനെറ്റിൽ പരതിയെടുക്കും. വാക്കുകൾ ഉച്ചരിക്കുന്പോൾ മുഖത്തു വിടരുന്ന ഭാവത്തിനു പിന്നിലെ രഹസ്യവും അതാവണം. ഇന്ത്യക്കാർ തരുന്ന സ്നേഹത്തിനു ഒട്ടും പകരമാവില്ല തങ്ങളുടെ കഷ്ടപ്പാടെന്ന് കിലി പറയുന്നു.
ഭൂൽ ഭുലയ്യ 2-വിലെ പാട്ടും പാക്കിസ്ഥാനി ഗായകൻ അലി സഫറിന്റെ സൂപ്പർ ഹിറ്റായ ജൂം എന്ന ഗാനവും കിലിയുടെ പേജിൽ ട്രെൻഡിംഗ് ആയി തുടരുകയാണിപ്പോൾ. രണ്ടാമത്തേതിന്റെ കാഴ്ചക്കാരുടെ എണ്ണം ഒലു മില്യണ്‍ കവിഞ്ഞു. ജസ്റ്റിൻ ബീബറിന്റെ ബേബി എന്ന പാട്ടിന്റെ കിലിയൻ പതിപ്പിനും, ഏ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിനുവേണ്ടി അരിജീത് സിംഗ് പാടിയ ചന്നാ മേരെയാ എന്ന പാട്ടിന്റെ വീഡിയോയ്ക്കും ആരാധകരേറെ. അൽക്ക യാഗ്നിക് പാടിയ തുജ്ഹെ യാദ് ന മേരീ ആയീ എന്ന പാട്ടിനൊപ്പിച്ചു ചെയ്ത വീഡിയോയും ഏറെ ചർച്ചചെയ്യപ്പെട്ടു.
വൈകാതെ ഇന്ത്യയിൽ വന്ന് ഇവിടത്തുകാരുടെ സ്നേഹം നേരിട്ട് അനുഭവിക്കണമെന്ന ആഗ്രഹമാണ് ഇപ്പോൾ കിലിക്കും നീമയ്ക്കുമുള്ളത്.
ഒടുക്കം ആക്രമണവും
അടുത്തയിടെയാണ് കിലിയെ അജ്ഞാതർ ആക്രമിച്ചത്. അഞ്ചുപേരടങ്ങിയ സംഘം വടികൊണ്ട് അടിച്ചു പരിക്കേല്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കിടക്കുന്ന ചിത്രം കിലി പോസ്റ്റ് ചെയ്തിരുന്നു. എന്തിനായിരുന്നു ആക്രമണമെന്നതും അജ്ഞാതം. എന്നാൽ ഇതുകൊണ്ടൊന്നും തന്നെ തോല്പിക്കാനാവില്ലെന്ന ആത്മവിശ്വാസത്തോടെയാണ് കിലി വീഡിയോകളുമായി മുന്നോട്ടു പോകുന്നത്. സോഷ്യൽ മീഡിയയിൽനിന്നു വരുമാനം ലഭിച്ചുതുടങ്ങിയതിന്റെ സന്തോഷവും അവർ മറച്ചുവയ്ക്കുന്നില്ല.
രണ്ടുപേർ വീഡിയോ ഉണ്ടാക്കുന്നു, വൈറലാകുന്നു എന്നതിൽ എന്താണിത്ര വലിയ കാര്യം എന്നു ചിന്തിക്കുന്നവർ ഉണ്ടാകാം. കാര്യമുണ്ട്- ലക്ഷക്കണക്കിനുപേർ അവരെ ഇഷ്ടപ്പെടുന്നു എന്നതുതന്നെ!
ഹരിപ്രസാദ്
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾ
ഓർമയിലെ സുൽത്താൻ; എന്റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്റെ ഓർമ. എപ്പോഴും
പന്ത്രണ്ടിന്റെ സമയം
മലയാളിയുടെ ജീവിതപരിസരങ്ങളുമായി ഇഴചേർന്നു കിടക്കുന്ന സിനിമയാണു പന്ത്രണ്ട്. കേവലം ഒരു കഥയുടെ സിനിമാവിഷ്കാരമല
ചങ്കായിരുന്നു ഞങ്ങടെ ലൈൻ ബോട്ടുകൾ
തലമുറകൾ ലൈൻ ബോട്ടുകളെ അത്രയേറെ സ്നേഹിച്ചു, കായൽ യാത്രകളെ ആസ്വദിച്ചു. യാത്രക്കാരുടെ മാത്രമല്ല കായൽഗ്രാമങ്ങളു
തകിലിന്റെ ലോകസഞ്ചാരം
ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് ആലപ്പുഴ ഹരിപ്പാട് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളില
എന്നെ ഒന്ന് കേൾക്കൂ..പ്രജേഷ് സെൻ
എനിക്കും ജയസൂര്യക്കുമിടയിൽ നല്ലൊരു സൗഹൃദമുണ്ട്. എന്തും പറയാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. അത് കൃത്യമായി അദ്ദേഹത്തി
നസിയയുടെ നോ., പിറന്നത് ചരിത്രം!
ശരിയാണ്, മെയ്ഡ് ഇൻ ഇന്ത്യ എന്നു പാടിനടന്നാൽ പാക്കിസ്ഥാനിലെ സംഗീതപ്രേമികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെയ
പ്രവീണും താരം താടിയും താരം
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പ
പ്രഫുല്ലസംഗീതം!
ബോളിവുഡും മോളിവുഡും പോലെ ഒഡീഷയിലെ സിനിമാലോകത്തിന്റെ വിശേഷനാമം ഓളിവുഡ് എന്നാണ്. 1975ൽ ഓളിവുഡിൽ മമത എന്നൊരു സി
കൊള്ളക്കാർ പറഞ്ഞു: ഭീംസെൻ ജോഷിയെപ്പോലെ പാടൂ...
""ദൈവമേ, ഞങ്ങൾക്കായി ഒരു കാര്യം ചെയ്യാനാകുമോ''.. ഒട്ടൊന്ന് ഇടറിയ തൊണ്ട ശരിയാക്കി പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടരുന
തങ്കനൂലിഴകളിലെ കുത്താമ്പുള്ളി വിസ്മയം
ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിക്കുന്ന കുത്താന്പുള്ളിയിലെ നെയ്ത്തും നിറംകൊടുക്കലും കാഴ്ചയുടെ വിസ്മയമാണ്. തൃ
മറയൂർ മുനിയറകൾ വിസ്മൃതിയിലേക്ക്
കോവിൽക്കടവിലെ പാന്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം, മുരുകൻമല എന്നിവിടങ്ങളിൽ ആറായിരത്തിലധികം മുനിയറകൾ മുൻ
നൂറ്റിനാലാം വയസിലെ പരീക്ഷ
സാക്ഷരതാ മികവുത്സവത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ മിടുക്കി ഇവിടെയുണ്ട്. നൂറ്റിനാലാം വയസിൽ ഡിസ്റ്റിംഗ്ഷനോടെയാ
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' ശബ്ദം ഷിജിനയുടേതാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... കോയന്പത്തൂർ ജംഗ്ഷനിൽനിന്നും തിരുവനന്തപുരംവരെ പോകുന്ന അമൃത എക്സ്പ്രസ് അൽപ്പസമയത്തി
പുരസ്കാരം എന്റെ അമ്മയ്ക്കുള്ള അംഗീകാരം: റിയ സൈറ
“25 വർഷമായി അമ്മ സൈറ ഡബ്ബിംഗ് മേഖലയിലുണ്ട്. നാലു വയസുമുതൽ അമ്മയുടെ മടിയിലിരുന്ന് അമ്മ നൽകിയ പാഠങ്ങളിലൂടെയാണ്
ജ്വാല പോലെ, നിന്നെക്കുറിച്ചുള്ള ചിന്തകൾ...
"നാട്ടിലെങ്ങും പാട്ടായി' എന്നത് ഒരു സ്വകാര്യ എഫ്എം റേഡിയോ നിലയത്തിന്റെ മുദ്രാവാചകമാണ്. ഇപ്പോഴിതാ, നാട്ടിലെങ്ങും ഒര
ബുള്ളറ്റ് ഗേൾ
ഓയിലും ഗ്രീസും ചെളിയുമൊക്കെ പറ്റി കൈയുടെ ഭംഗി പോകുമോ എന്ന ആശങ്കയൊന്നും ദിയയ്ക്കില്ല. അപ്പയുടെ വർക്ക് ഷോപ്പിൽ ദിവ
കൂടൊരുക്കുന്ന കലാഭവൻ
വരുന്നവരുടെ അവതരണം മോശമായാലും അച്ചൻ കുറ്റം പറയാറില്ല. കുറച്ചു കൂടി നന്നാക്കാനുണ്ട്. താൻ കുറച്ചുകൂടി പരിശീലനം ന
ടാങ്കർ ലോറി വളയം പിടിച്ച് ഡെലീഷ
തിരക്കേറിയ ദേശീയപാത 66 ലൂടെ ടാങ്കർ ലോറി തെല്ലും ടെൻഷനില്ലാതെ ഓടിക്കുന്ന ഈ ഇരുപത്തിനാലുകാരിയെ അതിശയത്തോടെയാ
ഹൃദയങ്ങൾക്ക് കാവൽ
ഈ വർഷത്തെ ഡോക്ടേഴ്സ് ദിനാചരണത്തിൽ ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ രാജ്യത്തെ മികച്ച ഹൃദ്രോഗവിദഗ്ധരിലൊ
പൗരാണികതയുടെ ചരിത്രം പേറി പുരാതന ദില്ലി
ഡൽഹി സംസ്ഥാനത്തിന്റെയും മഹാനഗരത്തിന്റെയും ആത്മാവ് ഓൾഡ് ഡൽഹിയിൽ ആണെന്നാണ് ചരിത്രകാരൻമാരും എഴുത്തുകാരും ഉൾ
യോദ്ധയിലെ നേപ്പാളിൽ ബിബിൻ ജോർജ്
“യോദ്ധായിൽ ലാലേട്ടനും ജഗതിച്ചേട്ടനും അഭിനയിച്ച രംഗങ്ങളിലെ ലൊക്കേഷനുകൾ ഇന്നും അതുപോലെയുണ്ട് നേപ്പാളിൽ. സാങ്കേ
അമ്മയുടെ ഭാഗ്യം 15 മക്കള്‍ 76 കൊച്ചുമക്കള്‍
ഒരു മാമ്പഴം കിട്ടിയാല്‍ അതു 17 കഷ്ണമായി മുറിക്കും. എല്ലാവരും കൂടി ഭക്ഷിക്കുമ്പോള്‍ അനിര്‍വചനീയമായ ആനന്ദം മനസില്‍ ന
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ചുവപ്പണിഞ്ഞ് ചെങ്കോട്ട
ഒന്നിലേറെ വൈദേശിക ആക്രണങ്ങൾക്ക് വിധേയമായിട്ടുണ്ട് ചെങ്കോട്ട. 1739ൽ പേർഷ്യൻ ഭരണാധി
സ്മൃതി കുടീരങ്ങളുടെ തലസ്ഥാനം
ശവകുടീരങ്ങളുടെ നഗരം എന്നൊരു വിളിപ്പേരുണ്ട് ഡൽഹിക്ക്. നൂറ്റാണ്ടുകൾക്ക് മുന്‍പ് പടയോട്ടങ്ങൾ നയിച്ചുവന്നു ഭരണം പി
ജീവിതത്തിന്റെ ഗുണനിലവാരം
തുടർപരിചരണഘട്ടം കഴിയുന്പോൾ രോഗിയെ സ്വാഭാവിക ജീവിതത്തിലേക്കു മടക്കി അയയ്ക്കാനുള്ള സംവിധാനങ്ങളായി. പുറത്തു പോകാനു
സ്വാതന്ത്ര്യം മേലേ.. നീലാകാശം പോലെ...
സ്വാതന്ത്ര്യദിനം- രാജ്യത്തിനിത് മഹത്തായ ദിനമാണ്. ലോകത്തിനു മുന്നിൽ അഭിമാനപൂർവം തലയുയർത്തിപ്പിടിച്ചു നിൽക്കാനാ
ചൈനക്കാരുടെ നീല മണ്‍പാത്രങ്ങൾ
ഹാൻ രാജവംശത്തിന്റെ കാലത്തെ ശവകുടീരങ്ങൾ പരിശോധിച്ചപ്പോൾ അന്നത്തെ പതിവനുസരിച്ച് ശവശരീരത്തിനൊപ്പം അവരുടെ മണ
അതിശയങ്ങളുടെ കൈപിടിച്ച് നേഹ കക്കർ
ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഗായികയാണ് നേഹ കക്കർ. കഴിഞ്ഞദിവസം അവരെത്തേടി വലിയൊരു അംഗീകാരമെത്തി-
ടെക്സസിന്റെ ടെക്നോളജി ടൈഗര്‍; കൃഷ്ണകുമാറിന്റെ വിജയഗാഥ
സർക്കാരും സ്വകാര്യമേഖലയിലെ വൻതോക്കുകളുമായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവർ അണിനിരന്ന ആ സേനയെ നയിക്കാൻ ടോ
കന്പളിപൂച്ചി ഡിജെ സ്നേക്കിനൊപ്പം!
യുട്യൂബിൽ ഏതാണ്ട് 27 കോടി തവണ പ്ലേ ചെയ്യപ്പെട്ടു, എൻജോയ് എൻചാമി എന്ന തമിഴ് പാട്ട്. തണ്ണിയിൽ ഓടുന്ന തവളയും തങ്കച്ച
Latest News
കോഴിക്കോട്ട് തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
ജോർജിനു ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്
സില്‍വര്‍ലൈന്‍ പദ്ധതി വേണം; ഗവര്‍ണര്‍ കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
Latest News
കോഴിക്കോട്ട് തെങ്ങു വീണ് ബൈക്ക് യാത്രികൻ മരിച്ചു
കോരുത്തോട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
എകെജി സെന്റർ ആക്രമണത്തിനുശേഷം സിപിഎം ആക്രമം അഴിച്ചുവിടുന്നു; വിഷ്ണുനാഥ്
ജോർജിനു ജാമ്യം; പരാതിക്കാരി ഹൈക്കോടതിയിലേക്ക്
സില്‍വര്‍ലൈന്‍ പദ്ധതി വേണം; ഗവര്‍ണര്‍ കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top