ഓർമയിലെ സുൽത്താൻ; എന്‍റെ പ്രിയപ്പെട്ട റ്റാറ്റ
എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്‍റെ ഓർമ. എപ്പോഴും തമാശ പറഞ്ഞു ചിരിപ്പിക്കുന്ന ബാപ്പയെക്കുറിച്ച് ഓർമിക്കുന്പോഴേ കണ്ണുനിറഞ്ഞുപോകും.

സ്കൂൾ വിട്ട് ഞാൻ തിരികെ വരുന്നതുകാത്ത് ബസ് സ്റ്റോപ്പിൽ ആകാംക്ഷയോടെ നിൽക്കുന്ന ‘റ്റാറ്റ’. എന്നെ കാണുന്പോൾ ആ മുഖത്ത് ആശ്വാസം നിഴലിക്കും.

എന്‍റെ പുസ്തകസഞ്ചി വാങ്ങാൻ അറിയാതെ ആ കൈകൾ നീളും. നാട്ടുകഥകൾ പറഞ്ഞ് റ്റാറ്റയോടൊപ്പമുള്ള നടത്തം എന്തു രസമായിരുന്നു. സാഹിത്യത്തിന്‍റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ഒരുപാട് കഥകൾ സമ്മാനിച്ചാണ് കാലയവനികക്കുള്ളിൽ മറഞ്ഞതെങ്കിൽ മകൾ ഷാഹിന ബഷീറിന്‍റെ മനസിൽ അദ്ദേഹം സമ്മാനിച്ചുപോയ സ്നേഹക്കടലാണ് തിരയടിക്കുന്നത്.

ബാപ്പയെ റ്റാറ്റ എന്ന് സ്നേഹപൂർവം വിളിക്കുന്ന ഷാഹിന. ബഷീറിന്‍റെ ഏറ്റവും പ്രത്യേകതയെന്തെന്നു ചോദിച്ചാൽ ഷാഹിനയുടെ ഉത്തരം ഇങ്ങനെ; അദ്ദേഹത്തിന്‍റെ സംസാരത്തിലെ ഹാസ്യം. വീട്ടിലും പുറത്തും പറഞ്ഞിരുന്ന നർമത്തിനു സമാനതകളില്ല. തമാശ കേട്ട് ഞങ്ങൾ പൊട്ടിച്ചിരിക്കുന്പോൾ റ്റാറ്റയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും വരില്ല. ഇതൊക്കെ കേട്ട് ഇത്ര ചിരിക്കാനെന്തിരിക്കുന്നുവെന്ന ഭാവം.

ഷാഹിനയുടെ റ്റാറ്റ വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് 28 വർഷമായിരിക്കുന്നു. സ്കൂളിലേക്ക് യാത്ര അയയ്ക്കാനും തിരികെ കൊണ്ടുവരാനും വന്നിരുന്ന റ്റാറ്റ ഇപ്പോഴും ഒപ്പമുണ്ടെന്നാണ് തോന്നൽ. ആ സ്നേഹവാക്കുകളും തമാശകളും മനസിൽ ഇപ്പോഴും ഓടിയെത്തും.

വീട്ടിലെത്തുന്ന നിരവധി പേരിലൂടെ ആ ഓർമകൾക്കു വീണ്ടും ജീവൻ വയ്ക്കും. കഴിഞ്ഞ വായനാ ദിനത്തിലും ഞങ്ങളുടെ വൈലാലിൽ വീട്ടിലെത്തിയവർക്ക് പറയാനുണ്ടായിരുന്നത് അദ്ദേഹത്തിന്‍റെ വിഖ്യാതകഥകളായിരുന്നു.

പാത്തുമ്മയുടെ ആട് എഴുതുന്പോൾ ഞാൻ ജനിച്ചിട്ടില്ല. ഇന്ന് കൊച്ചു കുട്ടികൾ വരെ ആ കഥ പഠിക്കുന്നു, ആസ്വദിക്കുന്നു, ചർച്ച ചെയ്യുന്നു. റ്റാറ്റ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അദ്ദേഹമായിരുന്നേനെ ഈ അഭിപ്രായപ്രകടനങ്ങളും അവതരണങ്ങളും ഏറെ ആസ്വദിക്കുക. അദ്ദഹത്തിന്‍റെ കഥകൾ മറ്റുള്ളവർ വായിക്കുന്പോൾ അവർക്കുണ്ടാകുന്ന സന്തോഷവും ആസ്വാദ്യതയും അദ്ദേഹത്തെ ഏറെ ആനന്ദിപ്പിച്ചിരുന്നു.

വീട്ടുകാര്യങ്ങൾ വളരെ ക്യത്യമായി നോക്കുന്നയാളായിരുന്നു അദ്ദേഹം. വീട്ടിൽ എല്ലാവരെയും കരുതലോടെ നോക്കിയിരുന്ന ശുദ്ധഹൃദയനായ മനുഷ്യൻ. റ്റാറ്റയുടെ എഴുത്തിന് ഉമ്മച്ചി ഫാബി താങ്ങും തണലുമായി എക്കാലവും നിന്നു. ആവോളം പ്രോത്സാഹനങ്ങളും നൽകി. ഉമ്മച്ചിയായിരുന്നു അദ്ദേഹത്തിന്‍റെ കരുത്തെന്ന് തോന്നിപ്പോകുന്നു. സ്നേഹത്തിന്‍റെ തന്പുരാനായിരുന്ന റ്റാറ്റയെക്കുറിച്ച് എത്ര പറഞ്ഞാലും കേട്ടാലും മതിവരാത്ത കാര്യങ്ങൾ പരന്നു കിടക്കുന്നു.

എന്നെ സ്കൂളിൽ ചേർത്ത് കടയിൽ നിന്നും സ്ലേറ്റും കല്ലുപെൻസിലും റൂളിപ്പെൻസിലും കുടയും വാങ്ങിത്തന്നതിന്‍റെ ഓർമ. എപ്പോഴും തമാശ പറഞ്ഞു ചിരിപ്പിക്കുന്ന ബാപ്പയെക്കുറിച്ച് ഓർമിക്കുന്പോഴേ കണ്ണുനിറഞ്ഞുപോകും.

പഴയ റിക്കാർഡ് പ്ലെയറിൽ പാട്ട് കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും ചെയ്യുക ബാപ്പയുടെ വിനോദമായിരുന്നു. പല കഥകളിലും സംഗീതം ഒരു കഥാപാത്രമായിത്തന്നെ വന്നിട്ടുണ്ട്. പാത്തുമ്മയുടെ ആടും ബാല്യകാലസഖിയുമൊക്കെ വായിച്ചശേഷം വലിയ ആവേശത്തോടെ കാണാൻ ആരാധകർ വീട്ടിൽ വരുന്നത് ഓർമയിലുണ്ട്.

ചിലപ്പോൾ സ്കൂൾ കുട്ടികളും കാണാനും സംസാരിക്കാനും വരും. റ്റാറ്റാ ഉറങ്ങുകയാണെങ്കിൽ ഉണരും വരെ അവർ മുറ്റത്ത് കാത്തിരിക്കും. റ്റാറ്റ എഴുതുകയാണെങ്കിലും കത്തുകൾ വായിക്കുകയാണെങ്കിലും ഞാൻ ചെന്ന് ബുദ്ധിമുട്ടിക്കും.

വീടിന് ചുറ്റുമുള്ളവരെയും ബന്ധുക്കളെയും കഥാപാത്രങ്ങളാക്കി എന്‍റേതായ കഥകൾ ഞാൻ പറഞ്ഞുകേൾപ്പിക്കും. അപ്പോഴൊന്നും റ്റാറ്റ എതിർപ്പുപറയില്ല. വീട്ടിൽ വരുന്നവരോടൊക്കെ എന്‍റെ വർത്തമാനംപറച്ചിലും കഥകളും പറഞ്ഞു ചിരിപ്പിക്കും.

പരിപാടികൾക്കു പോകുന്പോൾ എന്നെയും കൂട്ടും. ആ ഓർമകളാണ് എക്കാലത്തെയും സുഖം. അതു പകരുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്‍റെ റ്റാറ്റ കഥയുടെ മാത്രമല്ല കരുതലിന്‍റെ സുൽത്താനുമായിരുന്നു.

ഷാഹിന ബഷീർ കോഴിക്കോട് ഡി.സി. ബുക്സ് റീജണൽ മാനേജരാണ്. സഹോദരൻ അനീസ് ബഷീർ മാതൃഭൂമിയിൽ ജോലി ചെയ്യുന്നു.

ഇ. അനീഷ്