Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഏകാന്തതയുടെ ഇരുപത് വർഷങ്ങളിൽ രാഷ്ട്രപതിയുടെ പേരുള്ള ഒരാന
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും കടന്നു വരട്ടെ എന്നാശംസിക്കാം.
നാട്ടുനടപ്പ് അനുസരിച്ച് സിംബാബ്വേ ശങ്കരൻ എന്നു വിളിക്കപ്പെടേണ്ടവനാണ്. ഉടലാകെ മറയ്ക്കാൻ പോന്ന വിധം മൂന്നര അടിയോളം വീതിയുള്ള ചെവികൾ, വലിയ കണ്ണുകൾ, നിവർന്നുനിന്നാൽ പതിനൊന്ന് അടിയോളം ഉയരം. ഒന്നൊടിഞ്ഞു കൂർത്ത വലത്തെ കൊന്പ്.തലയെടുപ്പോടെ നിൽക്കുന്നത് കണ്ടാൽ ഏത് പൂരപ്പറന്പിൽ നിൽക്കുന്ന കൊന്പനും ഇവനാരെടാ എന്ന മട്ടിലൊന്ന് ഇടംകണ്ണിട്ട് നോക്കും.
കാര്യമുണ്ട്, ശങ്കർ അവരെപ്പോലെ ഒരു ഇന്ത്യൻ ആനയല്ല. അവൻ തികഞ്ഞൊരു ആഫ്രിക്കൻ ആണ്. എല്ലാവിധ വന്യസൗന്ദര്യങ്ങളും ഒത്തിണങ്ങിയവൻ. എങ്കിലും ജീവിതത്തിലൊരിക്കൽ പോലും ഒരു നെറ്റിപ്പട്ടം അണിയാൻ ഭാഗ്യം ലഭിക്കാത്തവൻ. എന്തിനേറെ പറയുന്നു, അകാലത്തിൽ വേർപിരിഞ്ഞുപോയ പ്രിയതമയുടെ വിടവ് നികത്താൻ പോലും ഒരാളില്ലാതെ വെറുമൊരു കാഴ്ചബംഗ്ലാവിൽ ഉപേക്ഷിക്കപ്പെട്ടതുപോലെ കഴിഞ്ഞു പോകുന്നവൻ. അതേ, ഡൽഹി മൃഗശാലയിൽ കാഴ്ചക്കാരുടെ മുന്നിൽ നിർവികാരനായി നിൽക്കുന്പോൾ ശങ്കർ എന്ന ആഫ്രിക്കൻ ആനയുടെ മനസൊരു ഇരുണ്ട ഭൂഖണ്ഡം പോലെയാണ്.
രണ്ടു പതിറ്റാണ്ടു മുൻപ് രാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമ സിംബാബ്വെ സന്ദർശിച്ചപ്പോൾ അതുവരെ ആർക്കും കിട്ടിയിട്ടില്ലാത്ത വിധം കനപ്പെട്ട ഒരു സമ്മാനം അവർ കൊടുത്തു വിട്ടു. ലക്ഷണമൊത്ത ഒരു ആഫ്രിക്കൻ ആന.
1998ൽ ഇന്ത്യയിലേക്ക് കൊണ്ടു വന്ന കരിവീരന് അന്നത്തെ രാഷ്ട്രപതിയുടെ പേര് തന്നെ നൽകി- ശങ്കർ. ഇന്ത്യയിലേക്ക് വരുന്പോൾ രണ്ടു വയസായിരുന്നു ശങ്കറിന്റെ പ്രായം. ശങ്കറിന് കൂട്ടായി ബൊംബായി എന്ന ആഫ്രിക്കൻ ഗജസുന്ദരിയും ഇന്ത്യയിലേക്ക് പോന്നു. അന്നത്തെ സിംബാബ്വെ അംബാസഡറിന്റെ ഭാര്യയുടെ പേരായിരുന്നു ബൊംബായി എന്നത്.
പക്ഷേ, ഇരുപതു വർഷം മുൻപ് ബൊംബായ് ശങ്കറിനെ വിട്ടുപോയി. അന്നു മുതൽ ഇന്നോളമുള്ള കാലം ഏകനാണ്. ഒടുവിൽ കുറച്ചേറെ നാൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ശങ്കറിന്റെ ഏകാന്തവാസം അവസാനിപ്പിക്കാനും സുരക്ഷ ഉറപ്പു വരുത്താനും നിയമപരമായി വഴിയൊരുങ്ങി.
ശങ്കറിന് പറ്റിയ ഒരു ഇണയെ കണ്ടെത്തണമെന്നും എല്ലാവിധ സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്നും കഴിഞ്ഞയാഴ്ചയാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. ഇന്ത്യയിലേക്ക് എത്തിക്കുന്പോൾ ശങ്കറിന് രണ്ടു വയസായിരുന്നു പ്രായം. അതനുസരിച്ച് ഇപ്പോൾ 26 വയസ് പൂർത്തിയായി നിൽക്കുന്ന യൗവ്വന യുക്തനാണ് ശങ്കർ. ഒരു ആഫ്രിക്കൻ ആനയുടെ ശരാശി ആയുസ് അറുപത് വയസു മുതൽ എഴുപത് വയസു വരെയാണ്.
ഡൽഹി മൃഗശാലയിൽ ലക്ഷ്മി എന്നും ഹീര എന്നും പേരുള്ള രണ്ട് പിടിയാനകളുണ്ട്. അവരുമായി ശങ്കറിനെ അടുപ്പത്തിലാക്കാൻ മൃഗശാല അധികൃതർ പലവട്ടം നടത്തിയ ശ്രമങ്ങൾ പാഴായിപ്പോവുകയായിരുന്നു.
ഏഷ്യൻ സുന്ദരികളോട് തനിക്ക് തീരെ അഭിനിവേശമില്ലെന്ന നയം വ്യക്തമാക്കി ആഫ്രിക്കൻ പൗരുഷം പുറം തിരിഞ്ഞു നടന്നു. മൃഗശാലയിലെ പരിശീലനം ലഭിച്ച ഇന്ത്യൻ ആനകൾ പാപ്പാന്മാരുടെ നിർദേശങ്ങൾക്കൊത്തു പ്രവർത്തിക്കുന്പോൾ ആഫ്രിക്കൻ വനാന്തരങ്ങളിൽനിന്നു വന്ന തന്റെ താൻപോരിമ ഇനിയും അടങ്ങിയിട്ടില്ലാത്ത ശങ്കറിനെ മെരുക്കാൻ ഇത്ര വർഷമായിട്ടും കഴിഞ്ഞിട്ടില്ല. മദപ്പാട് ഇളക്കുന്ന കാലത്ത് അടക്കിനിർത്താൻ അതിലേറെ പാടാണ്.
ശങ്കറിന്റെ ഏകാന്തവാസം അവസാനിപ്പിക്കാൻവേണ്ടിയുള്ള മുറവിളികൾ വർഷങ്ങൾക്ക് മുൻപേ ഉയർന്നിരുന്നു. യൂത്ത് ഫോർ ആനിമൽ എന്ന സംഘടന ചേഞ്ച് ഡോട്ട് കോമിൽ വലിയ തോതിൽ ഓണ്‍ലൈൻ പെറ്റീഷനും പ്രചാരണവും ആരംഭിച്ചു.
തുടക്കത്തിൽ തന്നെ ശങ്കറിന് വേണ്ടിയുള്ള പരാതിയിൽ 2022 ആയപ്പോഴേക്കും 50,000 പേരാണ് ഒപ്പിട്ടത്. ആഫ്രിക്കയിലെതന്നെ ഏതെങ്കിലും വന്യജീവി സങ്കേതത്തിലേക്ക് ശങ്കറിനെ മാറ്റണം എന്നായിരുന്നു യൂത്ത് ഫോർ ആനിമൽ പ്രവർത്തകരുടെ ആവശ്യം. അത് സാധിച്ചില്ലെങ്കിൽ ഇന്ത്യയിലെതന്നെ ആനകൾക്ക് കഴിഞ്ഞു കൂടാൻ സൗകര്യങ്ങളുള്ള ഒരു വന്യജീവി സങ്കേതത്തിലേക്ക് ശങ്കറിനെ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.
ഒടുവിൽ ശങ്കറിനുവേണ്ടി നികിത ധവാൻ എന്ന പെണ്‍കുട്ടി ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. ഉടൻ തന്നെ അന്നത്തെ ചീഫ് ജസ്റ്റീസ് ഡി.എൻ. പട്ടേലും ജസ്റ്റീസ് ജ്യോതി സിംഗും ഉൾപ്പെട്ട ബഞ്ച് കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും നാഷണൽ സുവോളജിക്കൽ പാർക്ക്, സെൻട്രൽ സൂ അഥോറിറ്റി, ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ എന്നിവർക്കും നോട്ടീസ് അയച്ചു. ആ നിയമ പോരാട്ടം അന്നുമുതൽ രണ്ടു പതിറ്റാണ്ടു നീണ്ടുപോയി.
ഒടുവിൽ കേസ് ഡൽഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസ് സതീഷ് ചന്ദ്രശർമ, ജസ്റ്റീസ് സുബ്രഹ്മണ്യൻ ശർമ എന്നിവരുടെ ബഞ്ചിനു മുന്നിലെത്തി. ജൂലൈ ആറിനു നടന്ന വാദത്തിനിടെ ശങ്കറിനെ ഒരു കാരണവശാലും ആഫ്രിക്കയിലേക്ക് മടക്കി അയക്കുന്ന പ്രശ്നമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആനയ്ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്ന് സെൻട്രൽ സൂ അഥോറിറ്റിക്കും ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകി. ശങ്കറിനെ തിരിച്ച് ആഫ്രിക്കയിലേക്ക് അയക്കാൻ അനുവദിക്കില്ല. ആനയെ ഇന്ത്യയിൽതന്നെ നിർത്തും. ശങ്കർ നമ്മുടേതാണ്. അവനെ വേണ്ടവിധം നമ്മൾതന്നെ നോക്കണം എന്നാണ് കോടതി പറഞ്ഞത്. ശങ്കറിനെ സംയുക്തമായി സന്ദർശിച്ച് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഇരു സമിതികളോടും നിർദേശിച്ചു.
ശങ്കറിനെ ഡൽഹി മൃഗശാലയിൽ നിന്ന് മറ്റേതെങ്കിലും വന്യജീവി സങ്കേതത്തിലേക്കോ ദേശീയ പാർക്കിലേക്കോ മാറ്റുന്ന കാര്യം പരിഗണിക്കണം. ഏറ്റവും പ്രധാനമായി കോടതി നിർദേശിച്ച ഒരു കാര്യം ആഫ്രിക്കയിൽ നിന്നുതന്നെ ശങ്കറിനൊരു ജീവിതസഖിയെ കണ്ടെത്തണമെന്നാണ്. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ വഴികളും തേടാമെന്ന് സെൻട്രൽ സൂ അഥോറിറ്റി അറിയിച്ചു.
യൂത്ത് ഫോർ ആനിമൽസ് എന്ന എൻജിഒയുടെ സ്ഥാപക കൂടിയായ നികിത ധവാൻ എന്ന കൗമാരക്കാരി ശങ്കറിന്റെ കാഴ്ചബംഗ്ലാവിലെ താമസം തടവറയിലെന്ന പോലെയാണെന്നാണ് ആരോപിക്കുന്നത്.
ശങ്കറിനെ ഒരു വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയില്ലെങ്കിൽ മനസും ശരീരവും അപകടത്തിലാകും എന്നാണ് നികിതയുടെ വാദം. രാജ്യത്തെ എല്ലാ മൃഗശാലകളിലുമുള്ള ആനകളെക്കുറിച്ച് സെൻട്രൽ സൂ അഥോറിറ്റിയോട് റിപ്പോർട്ട് തേടണമെന്നും നികിത ആവശ്യപ്പെട്ടിട്ടുണ്ട്.
സെൻട്രൽ സൂ അഥോറിറ്റിയുടെ സർക്കുലർ പ്രകാരം ആനകളെ മൃഗശാലകളിൽ കാഴ്ചക്കാരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ട്. മാത്രമല്ല, അഥോറിറ്റിയുടെ മാർഗനിർദേശം അനുസരിച്ച് ആറു മാസത്തിൽ കൂടുതൽ ആനയെ ഏകാന്തവാസം അനുഭവിപ്പിക്കുന്നതിനും വിലക്കുണ്ടെന്നും നികിതയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കേസ് വീണ്ടും ഓഗസ്റ്റ് 31ന് ഹൈക്കോടതി പരിഗണിക്കും. അതിനുള്ളിൽ ശങ്കറിന്റെ ഒറ്റപ്പെടലിനും വിരസതയ്ക്കും അറുതി വരുത്തി ഒരു ആഫ്രിക്കൻ ഗജസുന്ദരി വരുമെന്നും അവരുടെ ജീവിതം കൂടുതൽ യൗവ്വനതീക്ഷ്ണവും പ്രേമസുരഭിലവും ആകുമെന്നും പ്രതീക്ഷിക്കാം.
സമാദരണീയനായ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമയുടെ പേരുള്ള ശങ്കറിന്റെ ജീവിതത്തിലേക്ക് കൂടുതൽ ദയയും സമാധാനവും കടന്നു വരട്ടെ എന്നാശംസിക്കാം.
സെബി മാത്യു
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
ചീറ്റപ്പുലികൾക്കൊപ്പം പ്രദ്ന്യ ഗിരാദ്കർ
“ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞി
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയില
കർഷകോത്തമ ശിവാനന്ദ ഒരു വിജയഗാഥ
മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി
എഴുത്തച്ഛനും തുഞ്ചൻ പറന്പും
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനു
കാന്തല്ലൂരിൽ ആപ്പിൾ വസന്തം
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
ചീറ്റപ്പുലികൾക്കൊപ്പം പ്രദ്ന്യ ഗിരാദ്കർ
“ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞി
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയില
കർഷകോത്തമ ശിവാനന്ദ ഒരു വിജയഗാഥ
മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി
എഴുത്തച്ഛനും തുഞ്ചൻ പറന്പും
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനു
കാന്തല്ലൂരിൽ ആപ്പിൾ വസന്തം
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
ഗിരിയും താരയും...പൂങ്കാവനം ബസും
ഗിരിക്ക് ഇരുപത്തിയാറും താരയ്ക്ക് ഇരുപത്തിനാലും വയസുള്ളപ്പോൾ ഇരുവരും കണ്ടുമുട്ടിയതാണ്. പരിചയം പ്രണയത്തിലെത്
ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്‍പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്
കട്ടലോക്കലിൽ പൃഥ്വിയുടെ കൊട്ടമധു
കാപ്പ എന്ന ബിഗ് ബജറ്റ് ചിത്രത്തിനുവേണ്ടി 60 ദിവസത്തെ ഡേറ്റാണ് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാ
പ്രൗഢിയുടെ തലയെടുപ്പോടെ രാഷ്ട്രപതിഭവൻ
തലസ്ഥാന നഗരത്തിലെ ഏറ്റവും പൗരാണികവും പ്രൗഢവുമായ കെട്ടിടത്തിന്റെ നെറുകയിൽ മകുടം ആകാശത്തേക്ക് തലയുയർത്തി നിൽക്
ഇരുപതു പാട്ടുവർഷങ്ങളിൽ ശ്രേയ
നാലു ദേശീയ പുരസ്കാരങ്ങൾ, നാലു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ രണ്ടു പുരസ്കാരങ്ങൾ, ഫി
Latest News
ഇന്നസെന്റിനു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് പ്രതിപക്ഷ നേതാവ്
മുംബൈ മേരി ജാൻ!
ഇന്നസെന്റിന്റെ വിയോഗം കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി
എടോ വാര്യരെ... മറക്കാനാകുമോ നീലന്റെ വാര്യരെ
ഇന്നസെന്റിന്റെ സംസ്കാരം തിങ്കളാഴ്ച
Latest News
ഇന്നസെന്റിനു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് പ്രതിപക്ഷ നേതാവ്
മുംബൈ മേരി ജാൻ!
ഇന്നസെന്റിന്റെ വിയോഗം കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി
എടോ വാര്യരെ... മറക്കാനാകുമോ നീലന്റെ വാര്യരെ
ഇന്നസെന്റിന്റെ സംസ്കാരം തിങ്കളാഴ്ച
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top