ഹൃദയങ്ങളിൽ സായ്പല്ലവി
ഓരോ സിനിമ ചെയ്യുന്പോഴും മുന്പ് സിനിമകളിൽ ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധിക്കാറുണ്ട്. ഓരോ വിഷയങ്ങളിൽ നമ്മൾ എങ്ങനെ പ്രതികരിക്കും എന്നത് കഥാപാത്രങ്ങളാകുന്പോൾ ചിന്തിക്കും.’’

സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ ഇക്കാലത്ത് പ്രേക്ഷകർക്കു പൂർണ സംതൃപ്തിയോടെ തിയറ്ററിലെത്താൻ കഴിയുന്ന ചിത്രങ്ങളാണ് സായി പല്ലവിയുടേതായി എത്തുന്നത്. പ്രേമത്തിലെ മലർ മിസായി തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന നായികയുടെ ശക്തമായ കഥാപാത്രമാണ് ഇപ്പോൾ പ്രദർശനം തുടരുന്ന ഗാർഗി എന്ന ചിത്രത്തിലേത്.

ഏതു ഭാഷയിലും തന്‍റെ കഥാപാത്രത്തിനു കൃത്യമായ മേൽവിലാസം സൃഷ്ടിക്കാൻ കഴിയുന്നതാണ് സായി പല്ലവിയുടെ മിടുക്ക്. ഡോക്്ടർ, ഡാൻസർ, അഭിനേത്രി എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന സായി പല്ലവി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുകയാണ്...

കഥാപാത്രങ്ങളുടെ സ്വാധീനം

ഓരോ സിനിമ ചെയ്യുന്പോഴും മുന്പ് ചെയ്ത എക്സ്പ്രഷൻ ആവർത്തിക്കപ്പെടരുതെന്ന് ശ്രദ്ധ കൊടുക്കാറുണ്ട്. ഓരോ വിഷയങ്ങളിൽ നമ്മൾ എങ്ങനെ പ്രതികരിക്കും എന്നത് കഥാപാത്രങ്ങളാകുന്പോഴും ചിന്തിക്കും.

യഥാർഥ ജീവിതത്തിൽ വേദനയും സങ്കടവും സന്തോഷവും അതിജീവനവും എങ്ങനെയാണെന്നുള്ളത് ചിന്തിക്കും. അതാണ് കാമറക്കു മുന്നിലും പ്രകടമാക്കുന്നത്. ഗാർഗിയിൽ അതിനുള്ള സ്വാതന്ത്ര്യം സംവിധായകൻ ഗൗതം രാമചന്ദ്രൻ നൽകിയിരുന്നു. നല്ലൊരു ടീം ലഭിച്ചതാണ് ഗാർഗി മികച്ച അഭിപ്രായം നേടാൻ കാരണം.

ഗാർഗിയുടെ കഥ

മൂല്യങ്ങളും തത്വങ്ങളും ആദർശങ്ങളുമുള്ളവരാണ് നാമെല്ലാവരും. ചെറിയ നിമിഷങ്ങളിലാകും വലിയ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നത്. അധ്യാപികയായ ഒരു യുവതിക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും അവളുടെ അതിജീവനവുമാണ് ഗാർഗി പറയുന്നത്.

വൈകാരികമായി ജീവിതത്തെ സ്വാധീനിക്കുന്ന സമയങ്ങളിലും തനിക്കു പരിചിതമല്ലാത്ത ചുറ്റുപാടിൽ അവൾ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുകയാണ്. ഞാൻ അവതരിപ്പിച്ച ഗാർഗി എന്ന കഥാപാത്രം അവൾക്കു വേണ്ടിയും ചുറ്റുമുള്ളവരുടെ ജീവിതത്തിനു വേണ്ടിയും നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം.

ഗാർഗി ഒരിക്കലും എന്നെപ്പോലെയല്ലാത്ത കഥാപാത്രമാണ്. അതുകൊണ്ടുതന്നെ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എനിക്കു ത്രിൽ നൽകുന്നു. കാമറക്കു മുന്നിൽ നിൽക്കുന്പോൾ കഥാപാത്രമായി മാറുന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്നുണ്ട്.

സൂര്യ - ജ്യോതിക ഇടപെടൽ

സൂര്യയുടെയും ജ്യോതികയുടെയും വലിയ ആരാധികയാണ് ഞാൻ. സൂര്യയ്ക്കൊപ്പം എൻജികെയിൻ ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചു. ഗാർഗി സൂര്യയും ജ്യോതികയുമാണ് തിയറ്ററിൽ എത്തിച്ചത്.

സൂര്യ ഗാർഗിയുടെ പ്രിവ്യൂ ഷോ കണ്ടതിന് ഒരു മാസത്തിനു ശേഷമാണ് എന്നെ കാണുന്നത്. ചിത്രത്തിലെ എന്‍റെ ഡയലോഗാണ് അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു പ്രേക്ഷകനായി അദ്ദേഹത്തിന്‍റെ മനസിൽ എന്‍റെ കഥാപാത്രം ഇടംപിടിച്ചെന്നത് വളരെ അഭിമാനവും സന്തോഷവും നൽകി.

അവർ ഇരുവരുടേയും സിനിമകളും കഥാപാത്രങ്ങളും കണ്ടുവളർന്നാണ് ഞാനും സിനിമയിലെത്തിയത്. എന്‍റെ സിനിമ കണ്ട് അവർ അതിന്‍റെ ഭാഗമാകുന്നത് ഒരു കലാകാരിയെന്ന നിലയിൽ ആത്മവിശ്വാസം നൽകുന്നു.

എല്ലാ ഭാഷയിലും ഡബിംഗ്

ഏതു ഭാഷയിലായാലും ആ കഥാപാത്രം എങ്ങനെ പറയുന്നു എന്നതിനു പ്രധാന്യം കൊടുക്കും. അതു മലയാളമായാലും തമിഴായാലും തെലുങ്കായാലും കന്നടയായാലും ഒരുപോലെതന്നെ. അഭിനയിക്കുന്പോൾ നമ്മൾ ഒരു കഥാപാത്രത്തിനു കൊടുക്കുന്ന പൂർണത കൃത്യമായി പ്രേക്ഷകരിലേക്കെത്തണമെങ്കിൽ ശബ്ദവും നമ്മുടേതാണെമെന്ന് നിർബന്ധമുണ്ട്. ഓരോ ഭാഷയ്ക്കും അതിന്‍റേതായ താളമുണ്ട്. അതു പഠിച്ചെടുക്കുന്നതാണ്. അതിലേക്കു കൃത്യമായി ഇമോഷൻ പ്രകടിപ്പിക്കാനാണ് ശ്രമിക്കുന്നത്.

പ്രേമത്തിലെ മലർ

ചിത്രം പുറത്തിറങ്ങി ഏഴു വർഷം കഴിഞ്ഞെങ്കിലും മലർ മിസ് എന്ന കഥാപാത്രം പ്രേക്ഷകർ ഓർത്തിരിക്കുന്നത് വലിയ സന്തോഷം നൽകുന്നു. പ്രേമത്തിൽ അഭിനയിക്കുന്പോൾ ഒരു അഭിനേത്രിയായി എന്നു പറയാനാവില്ല.

സംവിധായകൻ ആക്‌ഷൻ പറയുന്പോൾ അഭിനയിക്കുക മാത്രമായിരുന്നു ഞാൻ ചെയ്തത്. സിനിമയിൽ അഭിനയിക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു. ചെറുപ്പം മുതൽ നൃത്തം ചെയ്ത ആത്മ വിശ്വാസമായിരുന്നു പ്രേമത്തിൽ അഭിനയിക്കാനെത്തുന്നത്. മെഡിസിനു പഠിക്കുന്പോഴാണ് ഞാൻ മലർ ടീച്ചറായി അഭിനയിക്കുന്നത്.