Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയിലെ അന്തേവാസികൾക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ റോഡിന് വീതി കൂട്ടുന്നതിന്റെയും യമുനാ നദി മാലിന്യ മുക്തമാക്കുന്നതിന്റെയും ഭാഗമായി 2005ൽ ഡൽഹി സർക്കാർ ഇവർക്ക് നോട്ടീസ് നൽകി.
മജ്നു കാ തില അഥവാ മിനി ടിബറ്റ് ഡൽഹിയിലെ അസംഖ്യം തെരുവുകൾ പോലെയല്ല. ഡൽഹിയുടെ തിക്കും തിരക്കുമെല്ലാം ഇവിടെയുമുണ്ടെങ്കിലും ധ്യാനനിമഗ്നരായി ഇരിക്കുന്ന ഒട്ടേറെ ബുദ്ധ മത വിശ്വാസികളെ ഇവിടെ കാണാം.
മജ്നു കാ തില ഡൽഹിയിലെ വേറിട്ടൊരു നഗരമാണ്. ഇവിടുത്തെ കടകൾക്കും ഭക്ഷണശാലകൾക്കും മനുഷ്യർക്കുമെല്ലാം ആ പ്രത്യേകതയുണ്ട്. ഒൗദ്യാഗികമായി ന്യൂ അരുണാ കോളനി എന്നറിയപ്പെടുന്ന ഇവിടം ഡൽഹിയുടെ വടക്കൻ കവാടമായ കാഷ്മീരി ഗേറ്റിന് അരികിലൂടെ ഒഴുകുന്ന യമുനാനദിക്ക് സമീപമാണ്.
ടിബറ്റൻ പലായനം നടന്ന അറുപതുകളിൽ മജ്നു കാ തിലയിലെ അന്തേവാസികൾ മുളംകുടിലുകളുടെ ടാർപോളിൻ മേൽക്കൂരയ്ക്ക് കീഴിൽ പൊടിയും വിയർപ്പുമേറ്റാണ് കഴിഞ്ഞിരുന്നത്. അക്കാലത്തെ അവരുടെ ഏക ആശ്വാസം ടിബറ്റൻ ബാർളിയിലുണ്ടാക്കിയിരുന്ന ചാരായമായിരുന്നു. ചാംഗ്!
വില കുറഞ്ഞ ചാംഗിന്റെ മുഴുവൻ സമയ ലഭ്യത കാരണം മജ്നു കാ തിലയ്ക്ക് മറ്റൊരു വിളിപ്പേര് കൂടി വന്നിരുന്നു ചാംഗിസ്ഥാൻ! അക്കാലത്ത് ദാരിദ്ര്യത്തിന്റെ പിടിയിലമർന്നു കഴിഞ്ഞിരുന്ന ടിബറ്റരുടെ പ്രധാന വരുമാന സ്രോതസായിരുന്നു ചാംഗ്.
എന്നാൽ അതെല്ലാം ഇന്ന് പഴങ്കഥ. കൊതുകു പെരുകുന്ന ഇടവഴികളും കുടിവെള്ളത്തിനായി നിരത്തപ്പെടുന്ന പാത്രങ്ങളുടെ നീണ്ട വരികൾക്കും പകരം ഇന്ന് മജ്നു കാ തിലയിൽ കാണുന്നത് ടിബറ്റൻ എത്നിക് ശൈലിയിൽ നിർമിച്ചിട്ടുള്ള ഹോട്ടലുകളും കഫേകളും റെസ്റ്റോറന്റുകളുമാണ്.
ശാന്തി തേടി പാഞ്ഞവർ
ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയുടെ നേതൃത്വത്തിൽ ചൈനയിൽനിന്നു പലായനം ചെയ്ത അനേകായിരങ്ങൾക്ക് ഇന്ത്യ അഭയം കൊടുത്തു. ടിബറ്റൻ അഭയാർഥികൾക്കായി അന്നത്തെ നെഹ്റു സർക്കാർ സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ എന്ന പേരിൽ നിശ്ചിതയിടങ്ങളിൽ അഭയ കേന്ദ്രങ്ങൾ സ്ഥാപിച്ചു.
1962ലെ ഇന്ത്യാ-ചൈന യുദ്ധത്തെത്തുടർന്നെത്തിയ അഭയാർഥികളെ ഉൾക്കൊള്ളുന്നതിന് സർക്കാർ അഭയ കേന്ദ്രങ്ങൾക്കുപുറമേ വേറെയും വാസസ്ഥലങ്ങൾ വേണ്ടിവന്നു. മജ്നു കാ തില അത്തരത്തിൽ ഉദയം ചെയ്തൊരു വാസസ്ഥലമാണ്.
ഇന്ന് മജ്നു കാ തില പ്രധാനമന്ത്രി ഉദയ് യോജനയിൽ ഉൾപ്പെടുന്ന കോളനിയാണ്. ഡൽഹിയിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ഉദയ് യോജന. 1965ലാണ് ഇവിടത്തെ ടിബറ്റരുടെ നേതൃത്വത്തിൽ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ സ്വയം സഹായ സംഘം രൂപീകരിക്കുന്നത്. അതിന് രജിസ്ട്രേഷൻ കിട്ടുന്നത് 2004ലും.
ഇന്ത്യ ടിബറ്റൻ അഭയാർഥികൾക്കുള്ള താമസസ്ഥലം ഒരുക്കിയിരുന്നത് ബുദ്ധ വിഹാറിലാണ്. മജ്നു കാ തില ടിബറ്റരുടെ ഇപ്പോഴത്തെ സ്വതന്ത്ര വാസസ്ഥലമാകുന്നതിനും മുൻപ് ടിബറ്റർ താമസിച്ചിരുന്ന സ്ഥലമാണ് ഡൽഹിയിലെ ലഡാക്ക് ബുദ്ധ വിഹാർ.
ലഡാക്കിലേയ്ക്ക് പോകുന്ന ബുദ്ധ തീർഥാടകരുടെ വിശ്രമ കേന്ദ്രം കൂടിയായിരുന്നു അവിടം. ടിബറ്റൻ ജനസംഖ്യ വർധിക്കുകയും കയ്യേറ്റങ്ങൾ യമുനാ നദിയെ മലിനമാക്കുകയും ചെയ്തതോടെ 1963ലാണ് ലഡാക്ക് ബുദ്ധ വിഹാറിലെ ഈ പ്രവാസിസമൂഹത്തെ മജ്നു കാ തിലയിലേക്ക് പറിച്ചു നടുന്നത്.
പിന്നീട് ഏഷ്യൻ ഗെയിംസിന്റെ പശ്ചാത്തലത്തിൽ 2012ൽ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മജ്നു കാ തിലയ്ക്ക് നൽകിയ പേരാണ് ന്യൂ അരുണാ കോളനി. എന്നാൽ വിധാൻസഭാ മെട്രോ സ്റ്റേഷന് പുറത്തിറങ്ങി ഇവിടേക്കെത്താൻ ഇന്നും നിങ്ങൾ മജ്നു കാ തില എന്നുതന്നെ പറയണം.
മജ്നു കാ തിലയുടെ രൂപാന്തരം
ഇന്നത്തെ മജ്നു കാ തിലയുടെ രൂപാന്തരത്തിന് കാരണം പ്രധാനമായും അവിടുത്തെ ടിബറ്റൻ ചെറുപ്പക്കാരാണ്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത നേടിയ ടിബറ്റൻ ചെറുപ്പക്കാർ മജ്നു കാ തിലയിൽ സഞ്ചാരികൾക്ക് ഹൃദ്യമാകുന്ന രീതിയിൽ നവീന റെസ്റ്റോറന്റുകൾ, ആഭരണ ശാലകൾ, ടിബറ്റൻ എത്നിക് കലാരൂപങ്ങൾ, തുണിക്കടകൾ തുടങ്ങിവയുടെ വാണിഭം ആരംഭിച്ചു.
ഇവിടുത്തെ മുൻനിര റെസ്റ്റോറന്റുകളിലെയും വഴിയോരക്കടകളിലേയും പ്രധാന ആകർഷണമാണ് ലാഫിംഗ് എന്ന പേരിൽ പ്രസിദ്ധമായ ടിബറ്റൻ പലഹാരം. ചാംഗ് വിൽപന നിന്നതോടെ നഷ്ടമായ സന്ദർശകരെ മജ്നു കാ തിലയ്ക്ക് തിരിച്ചുപടിക്കാനായത് രുചിയേറിയ ലാഫിംഗിന്റെ കച്ചവടമാണ്. ലാഫിംഗിന്റെ കച്ചവടം ആരംഭിച്ചതോടെ ഇവിടേയ്ക്കെത്തുന്ന സന്ദർശകരുടെ എണ്ണം കുത്തനെ വർധിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്.
കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയിലെ അന്തേവാസികൾക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ റോഡിന് വീതി കൂട്ടുന്നതിന്റെയും യമുനാ നദി മാലിന്യ മുക്തമാക്കുന്നതിന്റെയും ഭാഗമായി 2005ൽ ഡൽഹി സർക്കാർ മജ്നു കാ തിലയിലെ അന്തേവാസികൾക്ക് കെട്ടിടം പൊളിക്കൽ നോട്ടീസ് നൽകി.
നോട്ടീസിനെത്തുടർന്ന് ഒന്ന് രണ്ട് കെട്ടിടങ്ങൾ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചിരുന്നു. എന്നാൽ കോടതി ഇടപെടലിനെത്തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കുകയും നിയമപ്രകാരം മജ്നു കാ തിലയെ അംഗീകൃത കോളനിയെന്നനിലയിൽ ക്രമപ്പെടുത്താനുമുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
നിയമനടപടികൾക്കുപുറമേ പലതവണ യമുനാ നദി കരകവിഞ്ഞ് ഒഴുകിയപ്പോഴും അന്തേവാസികൾ ഒഴിപ്പിക്കൽ ഭീഷണികൾ നേരിട്ടിരുന്നു. എന്നാൽ ഇന്ന് ഡൽഹി നഗരത്തിലെ പ്രധാന വാണിജ്യ, സാംസ്കാരിക ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്ന മജ്നു കാ തിലയെ അത്ര നിസാരമായി പരിഗണിക്കുന്നത് ഇനി സാധ്യമാകില്ല. മാത്രവുമല്ല ഇത്ര വലിയൊരു ജനതയെ ഇവിടെ നിന്നു മാറ്റിപ്പാർപ്പിക്കുക തലസ്ഥാന നഗരത്തിൽ എളുപ്പവുമല്ല.
രാഹുൽ ഗോപിനാഥ്
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
Latest News
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
Latest News
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
ബുധനാഴ്ച വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top