Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം വരച്ചു തരണമെന്നാവശ്യപ്പെട്ടു. അയാളുടെ ജീവിതം അടിമുടി മാറിത്തുടങ്ങുന്ന നിമിഷമായിരുന്നു അത്.
ഈ ലക്കം ഡൽഹി നോട്സ് ഒരു പുസ്തകം തുറന്നുവയ്ക്കുകയാണ്. സ്വീഡിഷ് മാധ്യമപ്രവർത്തകൻ പെർ ജെ. ആൻഡേഴ്സണ് എഴുതിയ ‘ദി അമേസിംഗ് സ്റ്റോറി ഓഫ് ദി മാൻ ഹൂ സൈക്കിൾഡ് ഫ്രം ഇന്ത്യ ടു യൂറോപ്പ് ഫോർ ലവ് ’. ഇതേ കഥ സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ നായകനായിരുന്ന ദേവ് പട്ടേലിനെ നായകനാക്കി സിനിമയാക്കാനുള്ള ഒരുക്കത്തിലുമാണ്. ആൻഡേഴ്സൻ എഴുതിയ കഥ ഇന്ത്യയിൽ നടന്ന കാലത്തിലേക്ക് നമ്മുക്കു പോകാം.
1949: ഒഡീഷയിലെ അത്മലിക് എന്ന ഉൾഗ്രാമത്തിലായിരുന്നു പ്രദ്യുകുമാർ മഹാനന്ദിയയുടെ ജനനം. ഗോത്രവർഗക്കാരുടെ പതിവനുസരിച്ച് കുഞ്ഞ് ജനിച്ചയുടൻ ജാതകം കുറിക്കുന്നതിനു പൂജാരി എത്തി.
പൂജാരി പറഞ്ഞതിങ്ങനെയായിരുന്നു. ‘ഇവൻ വിവാഹം കഴിക്കുന്നത് ഈ നാട്ടിൽനിന്നും ഏറെ അകലെയുള്ള ഒരു യുവതിയെ ആയിരിക്കും. അവൾ സംഗീതമറിഞ്ഞിരിക്കും. അവൾ വൃഷഭ രാശിക്കാരിയായിരിക്കും. സ്വന്തമായി ഒരു ചെറുവനം ഉള്ളവളുമായിരിക്കും.’
1975 ഡിസംബർ 17: അതിശൈത്യത്തിന്റെ പിടിയിലമർന്ന ഡൽഹിയിലെ ഒരു മഞ്ഞുകാല സായാഹ്നം. കൊണാട്ട് പ്ലേസിലെ മരച്ചുവട്ടിൽ ഒരു ചെറുപ്പക്കാരൻ കുനിഞ്ഞിരുന്നു ചിത്രം വരയ്ക്കുകയാണ്. പ്രദ്യുകുമാർ മഹാനന്ദിയ ഇടവേളയിൽ മുഖമുയർത്തി നോക്കിയപ്പോൾ നടന്നടുക്കുന്ന ഒരു വിദേശ യുവതിയെയാണ് കണ്ടത്.
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം വരച്ചു തരണമെന്നാവശ്യപ്പെട്ടു. അയാളുടെ ജീവിതം അടിമുടി മാറിത്തുടങ്ങുന്ന നിമിഷമായിരുന്നു അത്.
അയാൾ അവരുടെ മുഖത്തേക്കുനോക്കി വരയ്ക്കാനുള്ള കട്ടിക്കടലാസെടുത്തു. കൈകൾ വിറയ്ക്കുകയാണ്. പെൻസിൽ മുന്നോട്ടുനീങ്ങുന്നില്ല. ഭയമെന്നോ പരിഭ്രമമെന്നോ തിരിച്ചറിയാത്ത വികാരത്താൽ വീർപ്പുമുട്ടിയ അയാൾ അവരോട് നാളെ വരാൻ കഴിയുമോ എന്ന് ചോദിച്ചു. അവർ സമ്മതിച്ചു.
പിറ്റേ ദിവസവും മുഖചിത്രം പകർത്തി കിട്ടാനായി അവൾ വന്നു. അന്നും നിരാശയായിരുന്നു ഫലം. ഒടുവിൽ മൂന്നാം ദിവസമാണ് ഷാർലെറ്റ് വോണ്‍ ഷെഡ്വിൻ എന്ന ആ സ്വീഡിഷ് യുവതിയുടെ മുഖ സൗന്ദര്യം അൽപംപോലും ചോർന്നുപോകാതെ മഹാനന്ദിയ വരച്ചുനൽകിയത്.
വരച്ചത് കടലാസിലായാലും ഷാർലറ്റിന്റെ മുഖം പതിഞ്ഞത് മഹാനന്ദിയയുടെ മനസിലായിരുന്നു. തന്റെ ജനന സമയത്ത് പൂജാരി പറഞ്ഞതായി കേട്ടിട്ടുള്ള എല്ലാ കാര്യങ്ങളും ശരിയായി വരുന്നതുപോലെ മഹാനന്ദിയയ്ക്കു തോന്നി. അവർ വീണ്ടും കണ്ടു. ഏറെ പരിചയപ്പെട്ടു.
പ്രവചനങ്ങളെല്ലാം ശരിയായിവരികയായിരുന്നു. രണ്ടാം തവണ ചിത്രം വരയ്ക്കാനെത്തിയപ്പോൾ അവൾ വൃഷഭ രാശിക്കാരിയാണോ എന്ന് മഹാനന്ദിയ ചോദിച്ചു. അതേയെന്നായിരുന്നു മറുപടി. നിനക്ക് സ്വന്തമായി വീട്ടിൽ വനമുണ്ടോ എന്നയാൾ ചോദിച്ചപ്പോൾ ഉണ്ടെന്നവൾ മറുപടി പറഞ്ഞു.
സംഗീതം അറിയാമോ എന്ന ചോദ്യമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പിയാനോയും ഫ്ളൂട്ടും വായിക്കാനറിയാം എന്നുകൂടി പറഞ്ഞപ്പോൾ മുറി ഇംഗ്ളീഷിൽ ഈ നിമിഷം മുൻപെങ്ങോ തീരുമാനിക്കപ്പെട്ടതാണെന്ന് വിക്കിവിക്കി പറഞ്ഞു മഹാനന്ദിയ എഴുന്നേറ്റു. എന്താണ് മുൻപു തീരുമാനിച്ചതെന്ന് ഷാർലെറ്റ് ചോദിച്ചപ്പോൾ നീ എന്റെ ഭാര്യയാകാൻ പോകുന്നവളാണെന്നായിരുന്നു മഹാനന്ദിയയുടെ മറുപടി.
ജാതകകഥ അയാൾ ചുരുക്കി പറഞ്ഞുകൊടുത്തു. വൈകാതെ അവർ പ്രണയത്തിലായി. പി.കെ. മഹാനന്ദിയ എന്ന പേരിൽ മുഖചിത്രവരയിൽ ആ യുവാവ് ഡൽഹിയിൽ പേരെടുത്തു വരുന്ന കാലമായിരുന്നത്.
ദളിതനായിരുന്നതിനാൽ തൊട്ടുകൂടായ്മയുടെ കയ്പറിഞ്ഞാണ് മഹാനന്ദിയ വളർന്നത്. ക്ലാസ് മുറിയിൽ ഇരിക്കാൻ അനുവാദമില്ലാതെ വരാന്തയിലിരുന്നാണ് പഠിച്ചത്. സ്കൂൾപഠനം ഒരുവിധം പൂർത്തിയാക്കി ഡൽഹിയിലെ കോളജ് ഓഫ് ആർട്സിൽ ചിത്രകല പഠിക്കാൻ ഒരു സ്കോളർഷിപ്പിന്റെ പിൻബലത്തിൽ ഡൽഹിയിലേക്ക് വണ്ടികയറി മഹാനന്ദിയ.
ആ തുക പഠനത്തിന് തികയാതെ വന്നപ്പോൾ വരയുമായി നിരത്തിലേക്കിറങ്ങി കൊണാട്ട് പ്ലേസിലിരുന്ന് പത്തു രൂപ നിരക്കിൽ സ്കെച്ചുകൾ വരച്ചു കൊടുത്തു. അക്കാലത്ത് രേഖാചിത്രങ്ങൾ വരച്ചു കൊടുത്തിരുന്ന വകയിൽ പോലീസ് മിക്കവാറും സ്റ്റേഷനിൽ നിന്നു ഭക്ഷണവും സ്റ്റേഷൻ വരാന്തയിൽ കിടക്കാനൊരു മൂലയും നൽകിയിരുന്നു.
അക്കാലത്താണ് റഷ്യൻ ബഹിരാകാശ പര്യവേഷക വാലന്റീന തെരഷ്കോവയെ ഇന്ദിരാഗാന്ധി ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തുന്നത്. കൊണാട്ട് പ്ലേസിൽ ഷോപ്പിംഗിനിറങ്ങിയ വാലന്റീന മഹാനന്ദിയയുടെ മുന്നിൽ വന്നുപെട്ടു. തന്റെ ചിത്രം വരച്ചു കിട്ടാൻ അവർ മഹാനന്ദിയെ ഇൻഡോ സോവിയറ്റ് സൊസൈറ്റിയുടെ പാർലമെന്ററി ക്ലബിലേക്ക് ക്ഷണിച്ചു.
വാലന്റീന തെരഷ്കോവയുടെ പത്തു സ്കെച്ചുകളാണ് അയാൾ വരച്ചുനൽകിയത്. സംഭവം ടിവിയിൽ വന്നതോടെ ഒറ്റ ദിവസം കൊണ്ട് മഹാനന്ദിയ ഡൽഹിയിൽ അറിയപ്പെട്ടു തുടങ്ങി. പിന്നീട് ഇന്ദിരാ ഗാന്ധിയുടെ ചിത്രം വരയ്ക്കാനുള്ള അവസരവും ലഭിച്ചു.
ഇനി പഴയ കഥയിലേക്ക്. പ്രണയം പരസ്പരം തുറന്നുപറഞ്ഞതിനു പിന്നാലെ മഹാനന്ദിയയും ഷാർലറ്റും ഒഡീഷയിലെ അയാളുടെ വീട്ടിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. മഹാനന്ദിയയുടെ ജാതകത്തിൽ പൂജാരി പ്രവചിച്ച വധുവിനെ കാണാൻ അയൽവാസികളെത്തി.
ചെറിയ രീതിയിൽ വിവാഹച്ചടങ്ങും നടന്നു. മൂന്നാഴ്ച മാത്രമാണ് അവർക്ക് ഒരുമിച്ചു താമസിക്കാൻ ഭാഗ്യം ലഭിച്ചത്. ഷാർലറ്റിന് അത്യാവശ്യമായി സ്വീഡനിലേക്ക് മടങ്ങേണ്ടതുണ്ടായതിനാൽ ഒന്നര വർഷക്കാലത്തേക്ക് അവർ കൂടിക്കണ്ടിട്ടേയില്ല.
കാത്തിരിപ്പിനുശേഷം ഷാർലറ്റിനരികിലേക്കുപോകാൻ മഹാനന്ദിയ തീരുമാനിച്ചു. ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു സൈക്കിൾ വാങ്ങി 1978ൽ പ്രണയ പാതയിലൂടെ ഭൂഖണ്ഡങ്ങൾ താണ്ടി പ്രയാണം ആരംഭിച്ചു.
അക്കാലത്ത് അതിർത്തി കടന്നുള്ള യാത്രകൾക്ക് ഇത്രയേറെ നിയന്ത്രണങ്ങളോ വിലക്കുകളോ ഇല്ലായിരുന്നു. പോകുംവഴിയെല്ലാം ആളുകളുടെ ചിത്രങ്ങൾ വരച്ചുകൊടുത്ത് വഴിച്ചെലവിനുള്ള പണവും കണ്ടെത്തി.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ടർക്കി, മുൻ യൂഗോസ്ലാവിയ, ജർമനി, ഓസ്ട്രിയ, ഡെൻമാർക്ക് രാജ്യങ്ങൾ കടന്നാണ് യൂറോപ്പിലെത്തിയത്. കാണ്ഡഹാറിലും കാബൂളിലും ഇസ്താംബൂളിലും എത്തിയപ്പോൾ സുഖവിവിരങ്ങളന്വേഷിച്ചു കൊണ്ടുള്ള ഷാർലെറ്റിന്റെ കത്തുകൾ മഹാനന്ദിയയെ തേടിയെത്തിയത് പ്രയാണത്തിനു കരുത്തു പകർന്നു.
ദിവസം 70 കിലോമീറ്റർവരെ അയാള്‍ സൈക്കിൾ ചവിട്ടി. അക്കാലത്തെ അഫ്ഗാനിസ്ഥാൻ സുന്ദരവും ശാന്തവുമായ ദേശമായിരുന്നുവെന്ന് മഹാനന്ദിയ ഇന്നോർമിക്കുന്നു. ഇസ്താംബൂളിൽ നിന്നു വിയന്നയിലും അവിടെനിന്ന് സ്വീഡനിലെ ഗോഥൻബർഗിലും എത്തി.
അഞ്ചു മാസത്തെ യാത്രയ്ക്കൊടുവിൽ അവിടെ ഷാർലറ്റിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ഇരുവരും ഒൗദ്യോഗികമായി വിവാഹിതരായത്. ഡോ. പി.കെ. മഹാനന്ദിയ ഇപ്പോൾ സ്വീഡിഷ് സർക്കാരിന്റെ കലാ സാംസ്കാരിക ഉപദേഷ്ടാവാണ്.
മഹാനന്ദിയയും ഷാർലറ്റും ചേർന്ന് ഗോത്രവർഗത്തിൽപ്പെട്ട 25,000 ഇന്ത്യൻ വിദ്യാർഥികൾക്ക് കൾച്ചറൽ സ്കോളർഷിപ്പ് നൽകുന്നുണ്ട്. 2005ൽ മഹാനന്ദിയയുടെ പേര് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ശിപാർശ ചെയ്തിരുന്നു.
മാത്യു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാ
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top