Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മായാതെ ശാരദനിലാവ്
ഗ്ലാമർ താരങ്ങൾക്ക് ആരാധകരേറെയുണ്ടെങ്കിലും മലയാളികൾ എക്കാലത്തും ഹൃദയപൂർവം ആദരിക്കുന്ന നടിയാണ് ശാരദ. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾ ഉൾപ്പെടെ പങ്കെടുക്കാൻ എത്തുന്പോൾ ഉയരുന്ന കരഘോഷം മാത്രം മതി ശാരദ എന്ന നടി മലയാളികൾക്കു എത്രത്തോളം പ്രിയപ്പെട്ടവളാണെന്നു തിരിച്ചറിയാൻ.
അഭിനയവിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന എത്രയോ വേഷങ്ങളിലാണ് പ്രേക്ഷകർ ശാരദയെ കണ്ടിട്ടുള്ളത്. തുലാഭാരത്തിലെ വിജയയുടെ കഥ ഓർമിക്കുന്പോൾതന്നെ കണ്ണുനിറയുന്ന പ്രേക്ഷകർ ഇക്കാലത്തുമുണ്ട്. ഭർത്താവ് മരിച്ച് പട്ടിണിയും ദുരിതങ്ങളുംകൊണ്ട് പൊറുതിമുട്ടുന്പോൾ മക്കൾക്കു വിഷം കുഴച്ച ചോറു വാരിവാരി കൊടുക്കുന്ന അമ്മയുടെ ദുർഗതി ശാരദ അവതരിപ്പിച്ചത് എത്ര വിസ്മയകരമായാണ്.
മക്കൾക്കു വിഷച്ചോറു വാരിക്കൊടുക്കാൻ വിധിക്കപ്പെടുന്ന അമ്മയുടെ നിസഹായതയും ധർമസങ്കടവും കണ്ട് മലയാളികൾ പൊട്ടിക്കരഞ്ഞു. ഇക്കാലത്തും ചാനലുകളിൽ തുലാഭാരം സംപ്രേക്ഷണം ചെയ്യുന്പോൾ വിങ്ങിപ്പൊട്ടുന്ന പ്രേക്ഷകരുണ്ട്. മക്കളെ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്പോൾ ശാരദയുടെ കണ്ണുകളിൽ കത്തുന്ന ഒരു പ്രത്യേക ഭാവമുണ്ട്. കൊലപാതകത്തിലേക്കും മരണത്തിലേക്കും നടക്കുന്ന ഒരാളുടെ മുഖത്തു പടരുന്ന ക്രൗര്യമാണത്. സൈക്കിക് ഫയർ എന്നു പറയാവുന്ന ഒരു പ്രത്യേക ജ്വാല... ഇതുപോലെ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന ഒട്ടേറെ സിനിമകളുണ്ട്. അതുകൊണ്ടാണ് മലയാളത്തിന്റെ ദുഃഖപുത്രി എന്ന വിശേഷണം ശാരദയ്ക്കു വന്നതും.
എന്നാൽ ഇതേക്കുറിച്ചു പല അഭിമുഖങ്ങളിലും ശാരദ പറയുന്നത് നിറഞ്ഞ ചിരിയോടെയാണ്. തന്റെ സ്വഭാവവുമായി തീരെ സാമ്യമില്ലാത്തതാണത്രേ മലയാളത്തിൽ ചെയ്ത ഏറെ കഥാപാത്രങ്ങളും. കുട്ടിക്കാലം മുതൽ താനൊരു കുസൃതിക്കാരിയായിരുന്നുവെന്നാണ് ശാരദയുടെ പക്ഷം. എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ശാരദ സ്കൂൾകാലത്ത് മരത്തിൽ കയറിയും കുറുന്പുകൾ കാട്ടിയുമൊക്കെയാണ് ചെലവഴിച്ചത്. തുലാഭാരത്തിലും ആഭിജാത്യത്തിലും സ്വയംവരത്തിലുമൊക്കെ കണ്ടതുപോലെ ഒതുങ്ങിക്കൂടി പുരുഷന്റെ നിഴലായി ജീവിക്കുന്ന മിണ്ടാപ്പെണ്ണല്ല ശാരദ.
ആന്ധ്രാപ്രദേശിൽ ഗുണ്ടൂർ ജില്ലയിലെ തെന്നാലിയിൽ 1945 ജൂണ്‍ 25നു ജനനം. ശാരദയുടെ യഥാർഥ പേര് സരസ്വതിദേവി എന്നാണ്. യാഥാസ്ഥിതിക കുടുംബമായിരുന്നു ശാരദയുടേത്. കൗമാരത്തിൽത്തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയയ്ക്കുന്ന രീതി. ശാരദയുടെ അമ്മ പതിമൂന്നാം വയസിൽ വിവാഹിതയാവുകയും പിറ്റേ വർഷം അമ്മയാവുകയും ചെയ്തു. എന്നാൽ കുട്ടിക്കാലം മുതൽ അഭിനയമോഹം ഉള്ളിൽ കൊണ്ടുനടന്ന അമ്മയാണ് ശാരദയെ നൃത്തം പരിശീലിക്കാൻ അയച്ചതും പിന്നീട് അഭിനയത്തിനു വഴിയൊരുക്കിയതും.
1955-ൽ എൻടിആർ നായകനായ തെലുങ്ക് സിനിമയിൽ ബാലനടിയായാണ് തുടക്കം. ആന്ധ്രയിൽനിന്ന് അക്കാലത്ത് ചെന്നൈയിലേക്കു കുടുംബം താമസം മാറിയിരുന്നു. ശിവാജി ഗണേശന്റെ കുങ്കുമമാണ് ആദ്യ തമിഴ് ചിത്രം. തമിഴിലും കന്നടയിലും തിളങ്ങി നിൽക്കുന്പോഴാണ് നവോദയ കുഞ്ചാക്കോയുടെ ഇണപ്രാവുകളിലൂടെ മലയാളത്തിൽ എത്തുന്നത്. 1965-ൽ ഇരുപതാം വയസിലാണ് സത്യൻ, പ്രേംനസീർ എന്നിവർക്കൊപ്പം റാഹേൽ ആയി അഭിനയിക്കുന്നത്.
പുതിയ നായികയെ തേടിനടന്ന കുഞ്ചാക്കോ ശാരദയെ ഇതര ഭാഷാ സിനിമകളിൽനിന്ന് കണ്ടെത്തുകയായിരുന്നു. ഒരു മലയാളം വാക്കുപോലും അറിവില്ലാതിരുന്ന ശാരദയെ ഇണപ്രാവുകളിലൂടെ തനി മലയാളിയാക്കി മാറ്റി. സഹായിയെ നിയോഗിച്ച് ശാരദയെ മലയാളം പഠിപ്പിച്ചതും കുഞ്ചാക്കോതന്നെ.
പിൽക്കാലത്ത് തിരുവനന്തപുരത്ത് നടൻ സത്യന്റെ കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വേളയിൽ ശാരദ ഇണപ്രാവുകളിലെ ക്രിസ്ത്യൻ വിവാഹരംഗം ഓർമിച്ചു പറഞ്ഞു. 1965-ൽ കേരളത്തിൽ തികച്ചും ഒരന്യയായിരുന്ന തനിക്കു ക്രിസ്ത്യൻ വിവാഹച്ചടങ്ങുകളെക്കുറിച്ചു പറഞ്ഞുതന്നത് സത്യനാണെന്ന്. ഇണപ്രാവുകൾക്കുശേഷം സത്യൻ, പ്രേംനസീർ, മധു എന്നിവർക്കൊപ്പം കാമുകിയായും ഭാര്യയായും സഹോദരിയായുമെല്ലാം തകർത്തഭിനയിച്ചു. 1968-ൽ തുലാഭാരത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
1972-ൽ അടൂരിന്റെ സ്വയംവരത്തിലൂടെ രണ്ടാം തവണയും 1977-ൽ തെലുങ്ക് സിനിമ നിമഞ്ജനത്തിലെ അഭിനയത്തിനു മൂന്നാം തവണയും ദേശീയ പുരസ്കാരം. മൂന്നു തവണ ദേശീയ പുരസ്കാരം ലഭിക്കുകയെന്ന അപൂർവ ബഹുമതിക്ക് ശാരദ അർഹയായി. കൂടാതെ സംസ്ഥാന സർക്കാരുകളുടേത് ഉൾപ്പെടെ മറ്റു നിരവധി അവാർഡുകളും നേടിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഭദ്രദീപം എന്നൊരു ചിത്രം നിർമിക്കുകയും ചെയ്തു.
നീണ്ട ഇടവേളയ്ക്കു ശേഷം കാഷ്മീരത്തിലും മഴത്തുള്ളി കിലുക്കത്തിലും രാപ്പകലിലും മറ്റൊരു ശാരദയെയാണ് മലയാളം കണ്ടത്.
എസ്. മഞ്ജുളാദേവി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
വനം വിഴുങ്ങിയ ബത്തേശ്വര്!
2002ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രസിദ്ധ പുരാവസ്തു ഗവേഷകനായ കെ.കെ. മുഹമ്മദ് പ്രാദേശിക കൊള്ളസംഘ
കണ്ണൂർ സ്ക്വാഡിലെ ജോർജ് സാർ ഇവിടെയുണ്ട്
യൂണിഫോമില്ല, കൃത്യമായ ഡ്യൂട്ടി സമയങ്ങളോ ഡ്യൂട്ടി സ്ഥലങ്ങളോ ഇല്ല. സ്വതന്ത്രമായി പറക്കാം. പക്ഷേ, ജീവൻ പണയം വച്ചുള്ള കള
ഈ ജയിലിൽ പരമസുഖം!
നാടിന് അപകടകാരികളായ ക്രിമിനലുകളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച കൂറ്റൻ ജയിൽ കുറ്റവാളികളുടെതന്നെ ഉടമസ്ഥതയിലാ
ശേഷം സ്ക്രീനില്‍ കല്യാണി!
കല്യാണി പ്രിയദര്ശന്, മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്സര് ഫാത്തിമയായി വേഷമിട്ട "ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വിശേഷ
ശക്തിയുടെ അമ്പതു വര്‍ഷങ്ങള്‍! (ശ്രീനിയില്ലാത്ത ഒമ്പതു വര്‍ഷങ്ങളും)
ശക്തി എന്ന ലോകപ്രശസ്തമായ മ്യൂസിക് ബാന്‍ഡ് സുവര്‍ണജൂബിലിയില്‍ എത്തിയിരിക്കുന്നു. സംഗീതലോകത്തെ മഹാപ്രതിഭകള്‍ ഒരു
പ്രഫ. ശങ്കരപ്പിള്ള അന്നു നൽകിയ ക്ലൂ!
"ജോസേട്ടൻ ധാരാളം നാടകങ്ങളെഴുതിയിട്ടുള്ള ആളല്ലേ? പിന്നെ എന്തിനാ ഈ ശില്പശാലയിൽ പങ്കെടുത്തത്?'' - നെടുമുടി വേണു ചോ
രജനി സ്റ്റൈൽ, അത് വേറെ മാതിരി!
സ്റ്റൈൽ മന്നൻ എന്ന പേരിന് ഇളക്കം തട്ടാതെ 73-ാം വയസിലേക്ക് കടക്കുന്ന രജനികാന്ത് തിയറ്ററിൽ നിറഞ്ഞാടുകയാണ്. ആ സ്റ്റൈൽ ന
വിജനദേശത്തെ ചിക്താൻ കോട്ട
ദുരൂഹതകളുടെ നിരവധി കഥകൾ ഈ കോട്ടയെ ചുറ്റിപ്പറ്റിയുണ്ട്. വന്യവും പൈശാചികവുമായവ മുതല്‍ അദ്ഭുതകഥകള്‍ വരെ ചിക്താ
അതിഥിതാരങ്ങളുടെ വിസ്മയഭാവങ്ങള്‍
ജയിലറുടെ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ രജനീകാന്ത് ഫാന്‍സുകാര്‍ക്കുപോലും പറയാനുണ്ടായിരുന്നത് അണ്ണന്റെ പെര്ഫോമന്സിനേക
ഗാണ്ടിക്കോട്ട ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ
അമേരിക്കയിലെ അരിസോണയിലുള്ള പ്രകൃതിവിസ്മയമായ ഗ്രാൻഡ് കാന്യനെക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ ഗാണ്ടിക്കോ
ഉനാകോടി, വടക്കു-കിഴക്കിന്റെ അങ്കോർ വട്
ഉനാകോടി- വടക്കു കിഴക്കിന്റെ അങ്കോർ വട് എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് നൂറുകണക്കിനുള്ള അദ്ഭുതകരങ്ങളായ ശിലാബിം
ഒരു സുന്ദരിയുടെ കഥ
സൗന്ദര്യവും അശ്ലീലവും തമ്മിലുള്ള അതിർവരന്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്. പഴയകാല സംവിധായകരും നിർമാതാക്കളും സി
ഓർമയിൽ തിക്കുറിശി
നാടകവേദിയിലും ചലച്ചിത്രലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച പ്രതിഭയാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവി, നാ
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മ
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
Latest News
അഷ്ടമി: വൈക്കത്ത് ചൊവ്വാഴ്ച പ്രാദേശിക അവധി
നവകേരള സദസിലേക്ക് ഓടിക്കയറാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ
മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ. 13 പേർ കൊല്ലപ്പെട്ടു
മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം നീക്കി
നവകേരള സദസ് അശ്ലീല സദസ്; പരാമർശത്തിൽ ഉറച്ച് സതീശൻ
Latest News
അഷ്ടമി: വൈക്കത്ത് ചൊവ്വാഴ്ച പ്രാദേശിക അവധി
നവകേരള സദസിലേക്ക് ഓടിക്കയറാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ
മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ. 13 പേർ കൊല്ലപ്പെട്ടു
മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം നീക്കി
നവകേരള സദസ് അശ്ലീല സദസ്; പരാമർശത്തിൽ ഉറച്ച് സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top