Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മോചനം
മതനിന്ദയുടെ പേരിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട ആദ്യ പാക്കസ്ഥാൻകാരിയെന്ന നിലയിൽ ആസിയ ലോകമാധ്യമങ്ങളിൽ ഇടംനേടി. അവസാനം വസ്തുതകളും തെളിവുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി പാക് സുപ്രീം കോടതി ആസിയയെ കുറ്റവിമോചിതയാക്കി. ഒരു പാത്രം പച്ചവെള്ളത്തെച്ചൊല്ലിയുണ്ടായ മതകലഹവും കേസും വധശിക്ഷയും മോചനവും ഉൾപ്പെട്ട മഹാസംഭവങ്ങളുടെയും ലോകവാർത്തകളുടെയും ക്ലൈമാക്സ്.
ആസിയ ബീബി ജീവനുംകൊണ്ട് പാക്കിസ്ഥാനിൽനിന്നു കാനഡയിലേക്ക് പറന്നിരിക്കുന്നു. അവിടെ കണ്ണുകൾ ഉയർത്തി കരങ്ങൾ കൂപ്പി പ്രാർഥനയോടെ കാത്തിരിക്കുന്ന മക്കൾക്ക് രക്ഷയാകാനുള്ള പറക്കൽ. തനിക്കായി ജീവൻമരണ നിയമപോരാട്ടം നടത്തിയ ഭർത്താവ് ആഷിക്കിനെ ആശ്വസിപ്പിക്കാനുള്ള പറക്കൽ. ഒരു പാത്രം പച്ചവെള്ളത്തെച്ചൊല്ലിയുണ്ടായ മതകലഹവും കേസും വധശിക്ഷയും മോചനവും ഉൾപ്പെട്ട മഹാസംഭവങ്ങളുടെയും ലോകവാർത്തകളുടെയും ക്ലൈമാക്സ്. എട്ടു വർഷം ജയിലുകളുടെ ഏകാന്തസെല്ലുകളിലെ പാർപ്പിനു ശേഷമാണ് ബുധനാഴ്ച ആസിയ ജീവനുംകൊണ്ട് കാനഡയിലെത്തിയത്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇട്ടാൻവാലി ഗ്രാമത്തിലായിരുന്നു 47കാരി ആസിയാ ബീബിയെന്ന ആസിയ നൊറീന്റെ വാസം. തോട്ടം തൊഴിലാളിയായ ആസിയയും ഇഷ്ടികപ്പണിക്കാരനായ ഭർത്താവ് ആഷിക് മസീഹലും ഏറെ ക്ലേശിച്ചാണ് നാലു മക്കളെ പോറ്റിയിരുന്നത്. ഗ്രാമത്തിലെ ഏക ക്രിസ്ത്യൻ കുടുംബം ഇവരുടേതായിരുന്നു. ഇസ്ലാമിലേക്കു ചേരാൻ ഇവർക്ക് ഏറെ നാളായി ഗ്രാമത്തിൽ സമ്മർദവുമുണ്ടായിരുന്നു.
2009 ജൂണ്‍ 14
അന്നാണ് ആസിയയുടെ ജീവിതം തകർത്ത ആ സംഭവമുണ്ടായത്. കൊടുംചൂടിൽ പണിതുകൊണ്ടിരിക്കെ ദാഹിച്ചുവലഞ്ഞപ്പോൾ ആസിയ വെള്ളംകുടിക്കാൻ അയൽക്കാരിയുടെ പാത്രം ഉപയോഗിച്ചതിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. മുസ്ലിമിന്റെ പാത്രം ക്രിസ്ത്യാനി ഉപയോഗിക്കരുതെന്ന് മുസാറത്ത് എന്ന സ്ത്രീ പറഞ്ഞു. മുസാറത്തിന്റെയും ആസിയായുടെയും കുടുംബങ്ങൾ തമ്മിൽ അകൽച്ചയിലായിരുന്നു. വെള്ളത്തിനും ജാതിയോ ദാഹിച്ചതു തെറ്റോ എന്നതൊന്നും അവിടെ ആരും ചിന്തിച്ചില്ല.
ഒച്ചപ്പാടിനിടെ ആസിയ ഇസ്ലാമിന് ആക്ഷേപകരവും നിന്ദ്യവുമായ വാക്കുകൾ ഉയോഗിച്ചുവെന്നായിരുന്നു ഗുരുതരമാക്കപ്പെട്ട ആരോപണം. മുസാറത്തിന്റെ കുടുംബം നടത്തിയ ആരോപണം അവിടത്തെ മോസ്കിലും പരസ്യമായി ആവർത്തിക്കപ്പെട്ടു. വൈകാതെ ആസിയയെയും കുടുംബാംഗങ്ങളെയും അയൽക്കാർ മർദിച്ചതിനുപിന്നാലെ പോലീസെത്തി ആസിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിചാരണ ചെയ്ത ഷേക്കുപുര കോടതി മതനിന്ദ നടത്തിയെന്നു വിധിച്ച് ആസിയയെ തൂക്കിക്കൊല്ലാൻ 2010ൽ ശിക്ഷ പ്രഖ്യാപിച്ചു. 1100 ഡോളറിന് തുല്യമായ പാക്കിസ്ഥാൻ രൂപ പിഴയും വിധിച്ചു. വധശിക്ഷയും ജീവപര്യന്തവുമാണ് മതനിന്ദ കുറ്റത്തിന് പാകിസ്ഥാനിൽ നിലവിലുള്ള ശിക്ഷ. ആസിയയ്ക്കുപറയാനുള്ളതൊന്നും കോടതി മുഖവിലയ്ക്കെടുത്തില്ല.
മതനിന്ദയുടെ പേരിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട ആദ്യ പാക്കിസ്ഥാൻകാരിയെന്ന നിലയിൽ ആസിയ ലോകമാധ്യമങ്ങളിൽ ഇടംനേടി. വിധിക്കെതിരെ ഭർത്താവ് ആസിക് മാസീഹ് ലഹോർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിചാരണ കോടതിയുടെ വിധി 2014ൽ ശരിവയ്ക്കപ്പെട്ടു.
ദയയ്ക്കായി
അക്കാലത്ത് പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന അസിഫ് അലി സർദാരിക്ക് നൽകിയ ദയാഹർജി സർദാരി പഞ്ചാബ് ഗവർണർ സൽമാൻ തസീറിന് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കൊടുത്തു. ആസിയ കേസിൽ സൽമാൻ തസീർ ദയാഹർജി അനുവദിക്കണമെന്ന ശിപാർശയോടെ പ്രസിഡന്റിന് റിപ്പോർട്ട് നൽകിയെങ്കിലും ഹർജി പരിഗണിക്കുന്നതിന് ലഹോർ ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. സൽമാൻ തസീർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ആസിയയെ പലതവണ ജയിലിൽ സന്ദർശിച്ച് ആശ്വാസം പകർന്നു.
മനുഷ്യാവകാശവിരുദ്ധമായ വിധിക്കെതിരേ പ്രതികരിക്കുകയും മതനിന്ദാനിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സൽമാന്റെ സന്ദർശനങ്ങളിലും അഭിപ്രായങ്ങളിലും രോഷം കൊണ്ട മാലിക് മുംതാസ് ഹുസൈൻ കദ്രി എന്ന സുരക്ഷാ ഭടൻ സൽമാനെ 2011 ജനുവരിയിൽ കൊഹ്സാർ മാർക്കറ്റിൽ വെച്ചു കൊന്നു.
27 തവണ അയാൾ നിറയൊഴിച്ചു. മുംതാസ് കദ്രിയെ 2016ൽ പാക്കിസ്ഥാൻ തൂക്കിലേറ്റി. മതനിന്ദാനിയമം മാറ്റണമെന്ന് ആവശ്യപ്പെടുകയും ആസിയയ്ക്ക് പിന്തുണ നൽകുകയും ചെയ്ത പാകിസ്ഥാൻ ന്യൂനപക്ഷ വകുപ്പു മന്ത്രിയും മന്ത്രിസഭയിലെ കത്തോലിക്ക സഭാംഗവുമായിരുന്ന ഷഹബാസ് ബട്ടിയെ അതേ വർഷം മാർച്ചിൽ താലിബാൻ തീവ്രവാദികൾ വധിച്ചു.
താൻ തെറ്റു ചെയ്തിട്ടില്ലെന്ന് വാദിച്ചു വർഷങ്ങൾ നീണ്ട പോരാട്ടം ഒടുവിൽ ആസിയയ്ക്കു തുണയായി. തെളിവുകളുടെ അഭാവത്തിൽ 2018 ഒക്ടോബറിൽ പാക് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് അവരെ കുറ്റവിമുക്തയാക്കി. വെറുതെ വിട്ടിരുന്നെങ്കിലും ജയിലിൽപോലും അവരുടെ ജീവിതം ഭീഷണിയിലായിരുന്നു. വെറുതെ വിട്ട സുപ്രീം കോടതി വിധിക്കെതിരെ വീണ്ടും നിയമ നടപടികൾ സ്വീകരിക്കാതിരിക്കാൻ ചിലർ നീക്കങ്ങൾ തുടങ്ങുകയും ചെയ്തു.
കൊലവിളി
ആസിയാ ബീബിയെ കുറ്റമുക്തയാക്കിയ സുപ്രീം കോടതി വിധി വന്നതു മുതൽ ആംനസ്റ്റി ഇന്റർനാഷണൽ പോലെ അന്തർദേശീയ മനഷ്യാവകാശ സംഘടനകളും അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളും ആസിയാ ബീവിയെ ഉടൻ തന്നെ മോചിപ്പിക്കണമെന്ന് പാക്കിസ്ഥാനോട് ആവർത്തിച്ചുകൊണ്ടിരുന്നു. അഭയം നൽകാൻ ബ്രിട്ടൻ ഉൾപ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളും തയാറായിരുന്നു. വിധിക്കെതിരെ പാക്കിസ്ഥാനിലെ തീവ്രസംഘടനകൾ വീണ്ടും തെരുവിലിറങ്ങി.
വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരെയും ആസിയ ബീബിക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ സെയ്ഫ്ഉൾമുലുക്കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്തു അക്രമാസക്തമായ പ്രക്ഷോഭം പാക്കിസ്ഥാന്റെ വിവിധയിടങ്ങളിൽ അരങ്ങേറി. മോചനത്തിനെതിരേ പാക്കിസ്ഥാനിലെ തെഹ്രീക് ഇ ലബൈക് ഉൾപ്പെടെ വലതുപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ആസിയയെ കുറ്റവിമുക്തയാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തെങ്കിലും പ്രക്ഷോഭം ശക്തമായതോടെ ആസിയയെ രാജ്യം വിടാൻ അനുവദിയ്ക്കില്ലെന്നും പ്രക്ഷോഭക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇതേ സമയം ആസിയാ ബീബിക്കെതിരേ മതനിന്ദയ്ക്ക് കേസ് ഫയൽ ചെയ്ത ഗുലാം മുസ്തഫ എന്ന അഭിഭാഷകൻ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകുകയും അത് പരിഗണിക്കുന്നതുവരേ ആസിയയെ മോചിതയാക്കാനുള്ള നടപടികൾക്ക് സുപ്രീംകോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു.
തെളിവുകൾ ഇല്ല
എല്ലാ വസ്തുതകളും തെളിവുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ആസിയയെ കുറ്റവിമോചിതയാക്കാൻ പാക് സുപ്രീം കോടതി തീരുമാനിച്ചത്. പുതിയ തെളിവുകളൊന്നും ഹാജരാക്കുവാൻ തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ പ്രതിനിധീകരിക്കുന്നവർക്കു സാധിക്കാത്തതിനാൽ റിവ്യൂ പെറ്റീഷനിൽ അനുകൂലമായ തീരുമാനമുണ്ടായി.
വിധി വന്ന ദിവസം ഇസ്ലാമാബാദിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സുപ്രീം കോടതി പരിസരവും ജഡ്ജിമാരുടെ വസതികളും സുരക്ഷാസേനയുടെ നിരീക്ഷണത്തിലായിരുന്നു. ജഡ്ജിമാരുടെ സുരക്ഷ പാക്കിസ്ഥാൻ റേഞ്ചേഴ്സ് സേനയ്ക്കായിരുന്നു. അനീതിയും അടിച്ചമർത്തലുമല്ല സഹിഷ്ണുതയാണ് ഇസ്ലാമിന്റെ അടിസ്ഥാന തത്വമെന്ന് വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് സഖീബ് നസീർ കുറിച്ചു. ആസിയ ബീബിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും സംശയത്തിന്റെ ആനുകൂല്യത്തിന് അർഹതയുണ്ടെന്നും അവരുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
കോടതി വെറുതെ വിട്ടാലും ആസിയയെ ജീവിക്കാൻ വിടില്ലെന്ന് തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ തെഹ്രിക് ഇലെബായിക് ഭീഷണി മുഴക്കിയിരുന്നു. ജയിൽമോചിതയായ ശേഷവും ആസിയ അജ്ഞാതകേന്ദ്രത്തിൽ കനത്ത സുരക്ഷയിൽ കഴിയുകയായിരുന്നു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ആസിയ കാനഡ വാഗ്ദാനം ചെയ്ത സുരക്ഷയിലേക്ക് ചേക്കേറിയത്. കാനഡയ്ക്കു പുറമെ ആറു പാശ്ചാത്യ രാജ്യങ്ങൾകൂടി ഈ കുടുംബത്തിന് സുരക്ഷയും അഭയവും വാഗ്ദാനം ചെയ്തിരുന്നു.
മുൻ പാക്കിസ്ഥാൻ ഏകാധിപതി സിയ ഉൾ ഹക്കാണ് മതനിന്ദാ നിയമം പാക്കിസ്ഥാനിൽ കൊണ്ടുവന്നത്. ചീഫ് ജസ്റ്റിസ് സഖീബ് നസീർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി മതനിന്ദയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുമെന്നതിന്റെ സൂചനയായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2015 ഫെബ്രുവരിയിൽ ആസിയയുടെ ഭർത്താവും മക്കളും വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കണ്ടിരുന്നു.
റെജി ജോസഫ്
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top