കാഴ്ചകളിലെ കാഷ്മീർ
ദാൽ തടാകം

ശ്രീനഗറിലെ പ്രധാന തടാകമാണ് ദാൽ. ശിക്കാര വഞ്ചികളാണ് തടാകത്തിൽ ചുറ്റിക്കറങ്ങാൻ ഉപയോഗിക്കുന്നത്. താമസത്തിനായി തടാകത്തിൽ ഹൗസ് ബോട്ടുകളുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ്. തടാകം 18 ചതുരശ്രകിലോമീറ്റർ പരന്നു കിടക്കുന്നു. മഞ്ഞുകാലത്ത് ഈ തടാകം മുഴുവൻ മരവിച്ച് മഞ്ഞുമൂടാറുണ്ട്. പൂക്കളുടെ തടാകമെന്നാണ് ദാലിനെ വിശേഷിപ്പിക്കുന്നത്. തടാകത്തിൽ പൊങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങളും ചന്തകളും സഞ്ചാരികളെ വളരെ ആകർഷിക്കുന്നവയാണ്. ദാൽ തടാ്കത്തിൽ നിന്ന് മീൻ പിടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന നിരവധി കാഷ്മീരികളുണ്ട്.

ഷാലിമാർ ബാഗ്


ശ്രീനഗറിലെ പ്രധാനപ്പെട്ട ആകർഷണ കേന്ദ്രമാണ് ഷാലിമാർ ബാഗ്. സ്നേഹത്തിന്‍റെ വാസസ്ഥലം എന്നാണ് ഷാലിമാർ എന്ന വാക്കിനർത്ഥം. മുഗൾ ഗാർഡൻ എന്നും ഈ പൂന്തോട്ടം അറിയപ്പെടുന്നു. ജഹാംഗീർ തന്‍റെ ഭാര്യ നൂർജഹാനായി 1619ൽ പണിത പൂന്തോട്ടം 31 ഏക്കർ സ്ഥലത്താണ് വ്യാപിച്ചുകിടക്കുന്നത്. മൂന്നു തട്ടുകളായി തിരിച്ചാണ് പൂന്തോട്ടം നിർമിച്ചിരിക്കുന്നത്. ഏറ്റവും മുകളിലത്തെ തട്ടിന് ‘സന്തോഷം നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഫറാ ബക്ഷ്’ എന്നും മധ്യത്തിലുള്ള തട്ടിന് ‘നല്ലത് നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഫൈസ് ബക്ഷ്’ എന്നും ഏറ്റവും താഴെയുള്ള തട്ടിന് ‘ജീവിതം നൽകുന്നവൻ’ എന്നർത്ഥത്തിൽ ‘ഹയാത് ബക്ഷ്’ എന്നും പേരു നൽകിയിരിക്കുന്നു. 410 ജലധാരകളാണ് ഷാലിമാർ പൂന്തോട്ടത്തിലുള്ളത്.

പഹൽഗാം


കാഷ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് പഹൽഗാം. ആട്ടിടയന്മാരുടെ ഗ്രാമമെന്നാണ് പഹൽഗാം അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 2740 മീറ്റർ ഉയരത്തിലാണ് പഹൽഗാം. ഇവിടെ നിന്നാണ് പ്രസിദ്ധമായ അമർനാഥ് തീർഥാടനം ആരംഭിക്കുന്നത്.‌

കുങ്കുമം


കാഷ്മീരിലെ പ്രധാപ്പെട്ട കൃഷിയാണ് കുങ്കുമ പൂവ്. പാംപോറിലാണ് കുങ്കുമം വളരെയധികം കൃഷി ചെയ്യുന്നത.് നൂറു കിലോഗ്രാം കുങ്കുമപ്പൂവിൽ നിന്ന് മൂന്നു കിലോ കുങ്കുമമാണ് ലഭിക്കുക. ബിരിയാണിയിലും മധുരപലഹാരങ്ങളിലും മിഠായികളിലും കുങ്കുമം ചേർക്കാറുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുങ്കുമം കാഷ്മീരിൽ നിന്ന് ലഭിക്കുന്നതാണ്.

കാഷ്മീർ ആപ്പിൾ


ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ആപ്പിളിന്‍റെ മൂന്നിൽ രണ്ടും കാഷ്മീർ താഴ്‌വരയിൽ നിന്നാണ്. അബരി എന്ന വിഭാഗത്തിൽപ്പെടുന്ന ആപ്പിളാണ് കാഷ്മീരിൽ ഉത്പാദിപ്പിക്കുന്നത്. ചുവന്ന് തുടുത്ത ചെറിയ വരയുള്ള ഇടത്തരം വലിപ്പമുള്ളവയാണ് അബരി ആപ്പിൾ. കേരളത്തിലടക്കം പലസ്ഥലങ്ങളിലും കാഷ്മീർ ആപ്പിളുകൾ എത്താറുണ്ട്. ഇവയിൽ ചിലതെങ്കിലും കാഷ്മീരിൽ നിന്നുള്ളതല്ലെന്നതാണ് വാസ്തവം. കാഷ്മീരി ആപ്പിളിന് വിപണിയിൽ വൻവിലയാണെങ്കിലും കർഷകനു കാര്യമായ വരുമാനം ലഭിക്കാറില്ല.