Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഫോർവേഡാണ് അൾത്താരയിൽ
കളിക്കളത്തിലെ കാൽപ്പന്തു കളി വഴിമാറിയപ്പോൾ പിന്നെ ആതുരസേവനം. അതു വഴിതുറന്നത് അൾത്താരയിലേക്ക്. ഫുട്ബോളിനെ പ്രണയിച്ച് തലസ്ഥാനത്തെത്തിയ എട്ടാം ക്ലാസുകാരൻ ജിവി രാജ സ്പോർട്സ് സ്കൂളിലെ താരമായി മാറി. പിന്നീട് വരുമാനം ലക്ഷ്യമിട്ട് ആതുരസേവന രംഗത്ത്. ഇപ്പോഴിതാ വൈദികൻ. ഫാ. ജോണ്‍ ഐക്കരയെന്ന കപ്പൂച്ചിൻ സഭാംഗം.
ഫുട്ബോളിനെ പ്രണയിച്ച പഠനകാലം
ആലപ്പുഴ ജില്ലയിലെ ചെന്നിത്തല ഇരമത്തൂർ വീട്ടിൽ വർഗീസ് മാത്യു-കുഞ്ഞുമോൾ മാത്യു ദന്പതികളുടെ മൂത്തമകനായി ജനിച്ച മോൻസി മാത്യു മൂന്നാം ക്ലാസ് വിദ്യാഭ്യാസം വരെ നാട്ടിലും പിന്നീട് ഒരു വർഷം മാതപിതാക്കൾക്കൊപ്പം ബോംബെയിലും ആയിരുന്നു. തിരികെ നാട്ടിൽ എത്തി മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് ഫുട്ബോൾ പ്രേമിയായ മോൻസി മാത്യുവിന് ജി.വി രാജ സ്പോർട്സ് സ്കൂളിലേക്ക് സെലക്ഷൻ കിട്ടിയത്. 2002-ൽ ഫുട്ബോൾ കളിയിൽ മികവു പുലർത്തിയതോടെ അണ്ടർ-19 കേരള ടീമിൽ ഇടം നേടി.
അണ്ടർ-19 ൽ കേരളവും മിസോറാമും തമ്മിൽ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കേരളം വിജയക്കൊടി പാറിച്ചപ്പോൾ കേരളത്തിന്റെ മുൻനിര പോരാളിയായിരുന്നു മോൻസി മാത്യു. കാൽപന്തു കളിയിൽതന്നെ തുടരാനും മികച്ച കളിക്കാരനായി പ്രശസ്തി നേടാനും മനസുറച്ചു നിൽക്കുന്പോഴാണ് ഇതുകൊണ്ട് ജീവിതം സുരക്ഷിതമല്ലെന്ന മാതാപിതാക്കളുടെ സംശയത്തിനു മുന്നിൽ മനസ് വഴിമാറേണ്ടി വന്നത്.
വീട്ടുകാരുടെ ആവശ്യപ്രകാരം ജോലി സാധ്യതയുള്ള നഴ്സിംഗ് പഠനത്തിനായി ബാംഗ്ളൂരിലേക്ക് പോയി. വിജയനഗർ ഹോസ്പിറ്റലിൽ മൂന്നര വർഷത്തെ പഠനം. അപ്പോഴും ഫുട്ബോൾ കളി ജീവിതത്തിന്റെ ഭാഗമായിത്തന്നെ തുടർന്നു. പഠന ശേഷം നാട്ടിലെത്തി. മൂന്നുമാസം പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലും നഴ്സായി ജോലി നോക്കുകയായിരുന്നു. ആ സമയങ്ങളിലെല്ലാം നാട്ടിലെ പ്രധാന ക്ലബ്ബുകൾക്കു വേണ്ടി ഫുട്ബോൾ കളിക്കുമായിരുന്നു.
സന്യാസ ജീവിതത്തിലേക്കുള്ള വഴിത്തിരിവ്
പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്പോൾ തന്നെ പല സമയങ്ങളിലും ആശുപത്രിയിലെ ചാപ്പലിൽ പോയി പ്രാർഥിക്കുക പതിവായിരുന്നു. ഒരു ദിവസം ന്യൂറോ സർജറി വാർഡിൽ രാത്രി ഷിഫ്റ്റിൽ ജോലി നോക്കുന്പോഴാണ് സിസ്റ്റർ സുമ എഫ്സിസി കൂടെ ജോലിക്കെത്തിയത്. പരിചയപ്പെട്ടതോടെ പിന്നീട് സൗഹൃദ സംഭാഷണങ്ങളായി. സിസ്റ്റർ ധ്യാനത്തിനു പോകുന്നതായി പറഞ്ഞു. ജീവിത കഥകൾ ഏറെ വായിക്കാൻ താൽപ്പര്യമുള്ള മോൻസി മാത്യു വിശുദ്ധൻമാരുടെ പുസ്തകങ്ങൾ ഉണ്ടെങ്കിൽ എനിക്ക് വായിക്കാൻ കൊണ്ടുവരണമെന്ന് സിസ്റ്ററിനോട് ആവശ്യപ്പെട്ടു. ധ്യാനത്തിനു പോയി മൂന്നു ദിവസം കഴിഞ്ഞ് സിസ്റ്റർ തിരികെയെത്തി. അവർ തമ്മിൽ നേരിൽ കണ്ടില്ല. പക്ഷെ വാർഡിലെ മേശപ്പുറത്ത് രണ്ട് പുസ്തകങ്ങൾ വച്ചിരുന്നു. ഒന്ന് വിശുദ്ധ വിൻസെന്റ് ഡി പോളിന്റെയും മറ്റൊന്ന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടേയും ജീവചരിത്രങ്ങൾ ആയിരുന്നു.
ഈ വായനയിലാണ് വിശുദ്ധ ഫ്രാൻസിസ് അസീസി 24-ാം വയസിൽ ദൈവത്തെ കണ്ടുമുട്ടുന്നതായി അറിഞ്ഞത്. അപ്പോൾ മോൻസിക്കും 24 വയസ് മാത്രമായിരുന്നു പ്രായം. തനിക്കും ഫ്രാൻസിസ് അസീസിയെ പോലെ സാഹോദര്യത്തിന്റെ സന്ന്യാസ ജീവിതം വേണമെന്ന ആഗ്രഹം മനസിൽ തോന്നി.
ഭരണങ്ങാനത്തേക്കുള്ള യാത്ര
സന്ന്യാസ ജീവിതത്തോട് ഏറെ അടുപ്പം തോന്നിയപ്പോൾ അന്ന് വൈദിക വിദ്യാർഥിയായിരുന്ന സഹോദരനോട് കപ്പൂച്ചിൻ സഭയെ കുറിച്ച് അന്വേഷിച്ചു. പിന്നീട് ഭരണങ്ങാനം ആശ്രമത്തിലെ അച്ചനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ജോലി രാജിവച്ച് സന്ന്യാസത്തിലേക്ക് പോകാനുള്ള ആഗ്രഹത്തെ കുറിച്ച് അച്ചനോട് പറഞ്ഞു. പക്ഷെ അച്ചൻ പറഞ്ഞത്, നീ ജോലി രാജി വയ്ക്കരുത് എന്നായിരുന്നു. അച്ചൻ മോൻസിയെ ആശ്രമത്തിലേക്ക് ക്ഷണിച്ചു. നീ ഇവിടെ വന്നു കണ്ട്, മനസിലാക്കി, തെരഞ്ഞെടുക്കുക എന്നായിരുന്നു അച്ചൻ നൽകിയ ഉപദേശം.
സിസ്റ്റർ സുമയോട് താൻ സെമിനാരിയിൽ ചേരാൻ പോകുകയാണ് എന്ന് മോൻസി അറിയിച്ചു. പിന്നീട് വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞു: എനിക്ക് സെമിനാരിയിൽ പോകണം. പക്ഷെ അമ്മയ്ക്ക് ഇത് ഒട്ടും സ്വീകാര്യമല്ലായിരുന്നു. ഇതിനിടയിൽ ആരും അറിയാതെ പുഷ്പഗിരി ആശുപത്രിയിലെ നഴ്സിംഗ് ജോലി രാജിവച്ചു. മുന്‍പ് അച്ചൻ പറഞ്ഞതു പോലെ സന്ന്യാസ ജീവിതത്തെ കുറിച്ച് മനസിലാക്കാൻ ഭരണങ്ങാനം ആശ്രമത്തിലേക്ക് പോയി. അവിടെ സെമിനാരിക്കാരോട് ചേർന്ന് മൂന്നു ദിവസം താമസിച്ചു. ഈ ദിവസങ്ങളിലാണ് അവിടെനിന്ന് ഒരു അച്ചൻ റോമിലേക്ക് പോയത്. അച്ചനെ എല്ലാവരും കെട്ടിപ്പിടിച്ച് ആശ്ലേഷിച്ച് യാത്രയാക്കുന്ന വേളയിൽ മോൻസിയും അച്ചനെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു. പലപ്പോഴും വിദേശത്തേക്ക് പോകുന്ന പിതാവിനെ പോലും താൻ ഒരിക്കലും ആശ്ലേഷിച്ചിട്ടില്ല. എന്നാൽ രക്തബന്ധത്തേക്കാൾ വലിയ ആത്മബന്ധം ഇവിടെ കാണാനായത് അവന്റെ മനസിനെ ഏറെ സ്വാധീനിച്ചു.
എതിർപ്പുകളെ അതിജീവിച്ച ദൈവിക പദ്ധതി
ഭരണങ്ങാനത്തുനിന്നു വീട്ടിലെത്തി. പിന്നീട് പത്തനംതിട്ടയിൽ അഞ്ചു ദിവസത്തെ ക്യാന്പിൽ പങ്കെടുത്തു. ബന്ധുക്കൾ എല്ലാം താൻ സെമിനാരിയിൽ പോകുന്ന വിവരം അറിഞ്ഞു. എല്ലാവരും എതിർത്തു. ഇടവക വികാരിയായിരുന്ന ജോസഫ് സദനം അച്ചനെ പോയി നേരിൽ കണ്ടു. എതിർപ്പുകൾ ശക്തമാണന്നും അറിയിച്ചു. ഇതെല്ലാം കേട്ട ശേഷം അച്ചൻ പറഞ്ഞു. ഒരു വർഷം ആശ്രമജീവിതം കണ്ടു പഠിക്കാനായി പോകുകയാണെന്ന് എല്ലാവരോടും പറയുക. അങ്ങനെതന്നെ എല്ലാവരോടും പറഞ്ഞു.
ഒരു ദിവസം രാത്രിയിൽ ഉറങ്ങുന്നതിന് മുന്‍പായി വചനപ്പെട്ടിയിൽ നിന്ന് ഒരു വചനം എടുത്തു വായിച്ചു. യോഹന്നാൻ 15:16. അതിൽ ഇപ്രകാരം പറയുന്നു. നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. കിട്ടിയ വചനത്തെ മനസിൽ ധ്യാനിച്ച് അന്ന് രാത്രി ശാന്തമായി കിടന്ന് ഉറങ്ങി. പിറ്റേന്ന് ഉണർന്ന് എഴുന്നേറ്റു. അതിരാവിലെതന്നെ അപ്രതീക്ഷിതമായത് സംഭവിച്ചു. അമ്മയിൽനിന്ന് അനുകൂലമായ മറുപടി വന്നു. എനിക്ക് ഒരു പ്രശ്നവുമില്ല. നീ സെമിനാരിയിൽ പൊയ്ക്കോ എന്ന് അമ്മ പറഞ്ഞു.
വിവരം അറിഞ്ഞ വിദേശത്തായിരുന്ന പിതാവ് ഒന്നു മാത്രമേ പറഞ്ഞുള്ളു. നിന്നെ വിളിച്ച ദൈവത്തോട് മരണം വരെ നീ വിശ്വസ്ഥനായിരിക്കണം. മോൻസി 2009 ജൂണ്‍ 4ന് വൈദിക പഠനത്തിനായി സെമിനാരിയിലേക്ക് പോയി.
2012ൽ കപ്പൂച്ചിൻ സഭാവസ്ത്രം സ്വീകരിച്ചു. 2018-ൽ സന്ന്യാസത്തിലേക്കുളള നിത്യവൃത വാഗ്ദാനം നടത്തി. 2019 നവംബർ 9-ന് മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽവച്ച് മാവേലിക്കര രൂപത അധ്യക്ഷനും ഇപ്പോഴത്തെ സിബിസിഐ ഫസ്റ്റ് വൈസ് പ്രസിഡന്റുമായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയിൽ നിന്നു തിരുപ്പട്ടം സ്വീകരിച്ച് ഫാ. ജോണ്‍ ഐക്കര എന്ന നാമത്തിൽ കപ്പൂച്ചിൻ സഭയിലെ വൈദികനായി തീർന്നു.
എല്ലാവർക്കും സഹോദരൻ
ജോണ്‍ ഐക്കര അച്ചൻ ഇപ്പോൾ മാവേലിക്കര രൂപതയിലെ ചെങ്ങന്നൂർ, കോടുകുളഞ്ഞി എന്നീ ദേവാലയങ്ങളിൽ വികാരി റോബർട്ട് പാലവിളയിൽ അച്ചനൊപ്പം സഹവികാരിയായി സേവനം ചെയ്യുന്നു. തുടക്കത്തിൽ 6 മാസക്കാലം സ്വന്തം രൂപതയിൽ സേവനം ചെയ്യണമെന്നതിനാലാണ് ഇവിടെ ശുശ്രൂഷയ്ക്കായി നിയോഗിച്ചത്. ഇനിയുള്ള ശുശ്രൂഷകൾക്കായി ജൂൺ അവസാനം പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ കപ്പൂച്ചിൻ ആശ്രമത്തിലേക്കു പോകും.
താൻ മുൻപ് പ്രണയിച്ച ഫുട്ബോളിനായി യുവാക്കൾക്കൊപ്പം കളിക്കളം നിറഞ്ഞു കളിക്കാനും അച്ചൻ ഓടിയെത്താറുണ്ട്. ഇനി ദൈവത്തിന്റെ പടയാളിയായും കളിക്കളത്തിലെ പോരാളിയായും ഐക്കര അച്ചൻ ഉണ്ടാകും.
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്ട് പാർട്ടിക്കാർ വോട്ട് ചെയ്തില്ല; അന്വേഷണത്തിന് സിപിഎം
പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത ചതി: കെ. സുധാകരൻ
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
Latest News
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
കൈപ്പത്തി ചിഹ്നം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്ട് പാർട്ടിക്കാർ വോട്ട് ചെയ്തില്ല; അന്വേഷണത്തിന് സിപിഎം
പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി മുങ്ങിയത് സ്വന്തം പാര്‍ട്ടിക്കാരോടു ചെയ്ത ചതി: കെ. സുധാകരൻ
സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top