ചിറകടിക്കുന്ന സാധ്യതകൾ
പട്ടാള ശലഭങ്ങളെ ഉപയോഗപ്പെടുത്താനായാൽ ജൈവമാലിന്യ സംസ്കരണം എളുപ്പത്തിലാക്കാം...

പട്ടാളശലഭങ്ങൾ എന്ന് മലയാളത്തിൽ നാമകരണം ചെയ്യപ്പെട്ട black soldier fly (BSF) വലിയ സാധ്യതകളുള്ള ഒരു ചെറിയ ഈച്ചയാണ്. ഇവയെ വേണ്ടവിധം ഉപയോഗപ്പെടുത്താനായാൽ ജൈവമാലിന്യ സംസ്കരണത്തിൽ ഒരുപാട് കാതം മുന്നിലെത്താൻ നമ്മുടെ നാടിനു സാധിക്കും.

ഒന്നാമതായി ഇവയെ വാങ്ങാനായി ആരും എവിടെയും പോകേണ്ട കാര്യമില്ല. ജൈവമാലിന്യങ്ങളുടെ പരിസരത്ത് അവയുടെ സ്വാഭാവിക സാന്നിധ്യം മിക്കവാറും എല്ലാ കാലാവസ്ഥയിലും ഭൂപ്രദേശങ്ങളിലും ഉണ്ട്. അല്പംകൂടി അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചാൽ ഇവ യഥേഷ്ടം പെരുകിക്കൊള്ളും.

ഇണചേർന്ന പെൺപട്ടാളശലഭങ്ങൾ ആയിരക്കണക്കിനു മുട്ടകൾ പരിസരത്തു നിക്ഷേപിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചെറിയ പുഴുക്കളായി മാറുന്ന ഇവ ജൈവമാലിന്യങ്ങൾ എന്തും ഭക്ഷിക്കും. പാകപ്പെടുത്തിയതും പാകപ്പെടുത്താത്തതുമായ എന്തു ഭക്ഷണാവശിഷ്ടവും കോഴിയുടെ അവശിഷ്ടങ്ങളും കശാപ്പുശാലയിലെയും പച്ചക്കറിച്ചന്തയിലെയും പഴക്കടയിലെയും മറ്റും അവശിഷ്ടങ്ങൾ അവ ധാരാളം ആഹരിച്ച് വലിയ പുഴുക്കളായിത്തീരുന്നു.

പ്രായപൂർത്തി എത്തിയ പുഴുക്കുൾ പ്യൂപ്പ സ്റ്റേജിലേക്ക് കടക്കുംമുന്പ് മാലിന്യങ്ങളിൽനിന്നും മാറുവാൻ സ്വാഭാവിക ചോദനയനുസരിച്ച് പരിശ്രമിക്കും. ഈ അവസരം പ്രയോജനപ്പെടുത്തി സമാഹരിക്കുന്ന പുഴുക്കളെയും പ്യൂപ്പകളെയും കോഴിത്തീറ്റയായും മീൻതീറ്റയായും ഉപയോഗിക്കാവുന്നതാണ്. കോഴിക്കും താറാവിനും മറ്റും ഏറെ പഥ്യമായ ഇവ മാർക്കറ്റിൽ ലഭ്യമായ ഏത് തീറ്റകളേക്കാളും പോഷകസമൃദ്ധവും വിലക്കുറവുള്ളതും ഉത്തമവും ആണ്.

മനുഷ്യരുടെ അടുത്തു വരില്ല

ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാധി പൂർത്തിയാക്കി പുതിയ പട്ടാളപ്പറവകൾ പിറവിയെടുക്കും. പൊതുവേ ലജ്ജാശീലരായ ഇവ മനുഷ്യരുടെ അടുക്കലേക്ക് അപൂർവമായേ വരാറുള്ളൂ. അവയ്ക്കാവശ്യമായ ഏക ആഹാരം ജലം മാത്രമാണ്. അതിനാൽ പാകം ചെയ്യാത്തതോ ചെയ്തതോ ആയ യാതൊരു ഭക്ഷണത്തിനരികിലേക്കും അവ വരികപോലും ചെയ്യില്ല.

ഇണചേർന്നശേഷം അധികം വൈകാതെ ആൺപട്ടാളപ്പറവകൾ ചത്തുവീഴും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ‍യിരക്കണക്കിന് മുട്ടകൾ ഇട്ടശേഷം പെൺപട്ടാളപ്പറവകളും ചത്തുവീഴും. ഇവയെക്കുറിച്ചുള്ള ഏറ്റവും ആകർഷകമായ ഘടകം ഈ ശലഭങ്ങൾ ഒരു തരത്തിലുമുള്ള രോഗവാഹകരായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സാഹചര്യം അനുകൂലമല്ലാതായാൽ അവയുടെ എണ്ണം സ്വാഭാവികയുമായി കുറയുകയും ചെയ്യും. ഇവ എണ്ണത്തിൽ വർധിക്കുന്നതനുസരിച്ച് മറ്റ് ഈച്ചകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുന്നതായും കാണാൻ സാധിക്കും.

നാല്പതോളം അംഗങ്ങളുള്ള പട്ടണമധ്യത്തിലെ ആശ്രമത്തിലെ ജൈവാവശിഷ്ടങ്ങൾ എങ്ങനെ സുരക്ഷിതമായി സംസ്കരിക്കാം എന്നുള്ള വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അവിചാരിതമായാണ് പട്ടാളശലഭങ്ങളെക്കുറിച്ച് ചില യുട്യൂബ് ചാനലുകളിൽ അവതരിപ്പിച്ചവ ശ്രദ്ധിച്ചത്. അതിനുമുൻപ് മോഹിപ്പിച്ച ഒത്തിരി പരിഹാരങ്ങൾക്കും ഒരുപാടു വ്യവസ്ഥകൾ ഉണ്ടായിരുന്നു. ചിലവയ്ക്ക് പുളിപ്പ് പാടില്ല എങ്കിൽ ചിലവയ്ക്ക് ഉള്ളിത്തൊലി പാടില്ല.

അരലക്ഷത്തിലധികം മുടക്കി സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്‍റിൽ ഇടാവുന്ന മാലിന്യത്തിന് കൃത്യമായ അളവുണ്ട്. അളവ് തെറ്റിയാൽ ആയിരങ്ങൾ മുടക്കി ദുർഗന്ധം സഹിച്ച് ഉള്ളിലുള്ളവയെല്ലാം കോരിമാറ്റി, ചാണകം നിറച്ച് കുറച്ച് ദിവസങ്ങൾ കാത്തിരുന്നശേഷമാണ് വീണ്ടും മാലിന്യം നിക്ഷേപിക്കാൻ സാധിക്കുക. അബദ്ധവശാൽ, കുറച്ച്, നാരങ്ങാത്തൊലിയോ മറ്റോ ചെന്നാൽ പ്ലാന്‍റ് വീണ്ടും പണിമുടക്കും. വ്യവസ്ഥകൾ കുറവുള്ള പട്ടാളശലഭങ്ങൾക്ക് ഈ സാഹചര്യത്തിൽ പ്രസക്തി ഏറുന്നു.

സംവിധാനം എളുപ്പത്തിൽ

ഇരുപതു ലിറ്ററെങ്കിലും അളവ് കൊള്ളുന്ന അടപ്പുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റും അഞ്ചു ലിറ്ററിന്‍റെ മറ്റൊരു പ്ലാസ്റ്റിക് ബക്കറ്റുമുണ്ടെങ്കിൽ അഞ്ചോ ആറോ അംഗങ്ങൾ വരെയുള്ള വീട്ടിലെ ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിക്കാനുള്ള സംവിധാനം ഉണ്ടാക്കുവാൻ സാധിക്കും. വെള്ളം കടക്കാത്ത രീതിയിൽ, എന്നാൽ, ശലഭങ്ങൾക്ക് പാത്രത്തിൽ എളുപ്പം പ്രവേശിക്കാവുന്ന "T' രൂപത്തിലുള്ള പി.വി.സി. പൈപ്പ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ചെറിയ സംവിധാനം അടപ്പിലുണ്ടാകണം.

ബക്കറ്റിന്‍റെ അടിഭാഗത്തായി ഇതിലുണ്ടാകുന്ന സ്ലറി പുറന്തള്ളാനുള്ള ടാപ്പ് ഉണ്ടാകണം. മുകൾ ഭാഗത്തിനടുത്തായി ലാർവകൾക്ക് പുറത്തേക്ക് കടക്കാനായി മറ്റൊരു ചെറിയ പൈപ്പ് കണക്ടർ. അതിനോടുചേർന്ന് അഞ്ചു ലിറ്ററിന്‍റെ ചെറിയ ബക്കറ്റ്. ഇവയെല്ലാം ആയാൽ സംവിധാനം പൂർണമായി. വീട്ടിൽനിന്നും അല്പംമാറ്റിവയ്ക്കുന്നതാണ് എപ്പോഴും ഉത്തമം. (അല്പം ദുർഗന്ധം ഇതിന്‍റെ പരിസരത്ത് സ്വാഭാവികമാണ്.) ഏതാണ്ട് ഒരാഴ്ചകഴിഞ്ഞാൽ ഇതിൽനിന്നും സ്ലറി ലഭ്യമായിത്തുടങ്ങും. ഈ സ്ലറി 1:10 അനുപാതത്തിൽ വെള്ളംചേർത്ത് നേർപ്പിച്ച് പച്ചക്കറികൾക്കും ചെടികൾക്കും വളമായി ഉപയോഗിക്കാം. ഇതൊരു നല്ല ജൈവകീടനാശിനിയും കൂടിയാണ്.

അവസാനം മാലിന്യം നിക്ഷേപിച്ചതിനുശേഷം 90 ദിവസങ്ങൾ കഴിഞ്ഞാൽ ബാക്കി ബക്കറ്റിലുണ്ടാകുന്ന അവശിഷ്ടം മികച്ച ജൈവവളം മാത്രമായിരിക്കും. ഈ സമയം രണ്ടാമതൊരു യൂണിറ്റുണ്ടാക്കി അതിൽ മാലിന്യം നിക്ഷേപിക്കുകയാണു വേണ്ടത്. തൊണ്ണൂറു ദിവസത്തിനുള്ളിൽ രണ്ടാമത്തെ ബക്കറ്റ് നിറയുന്നുണ്ടെങ്കിൽ ഒന്നോ രണ്ടോ ബക്കറ്റുകൂടി തയാറാക്കുകയോ, കുറച്ചുകൂടി വലിയ ബക്കറ്റ് തെരഞ്ഞെടുക്കുകയോ ചെയ്യാവുന്നതാണ്. ദിവസംതോറും ചെറിയ ബക്കറ്റിൽവന്നുവീഴുന്ന പുഴുക്കളെയും പ്യൂപ്പകളെയും മീനിനോ, കോഴിക്കോ, താറാവിനോ ഒക്കെ തീറ്റയായി നല്കുക.

പരിസ്ഥിതിക്കൊപ്പം

ഫ്ലാറ്റുകൾക്കും ഇതര ഭവന സമുച്ചയങ്ങൾക്കും കുറെക്കൂടി വലിയ സംവിധാനം പൊതുവിൽ ഉണ്ടാക്കിയെടുക്കുകയാണ് ഉത്തമം. കൃത്രിമമായി പട്ടാളശലഭങ്ങളെ വളർത്തിയെടുത്ത് കോടിക്കണക്കിന് പുഴുക്കളെ ഉപയോഗിച്ച് യാതൊരുവിധ പരിസ്ഥിതി പ്രശ്നവുമില്ലാതെ ഒരു പട്ടണത്തിലെ മുഴുവൻ ജൈവമാലിന്യങ്ങളും സംസ്കരിക്കുവാൻ സാധിക്കും.

ഉത്പന്നമായി ലഭിക്കുന്ന പുഴുക്കളെ ഉപയോഗിച്ച് നൂറുകണക്കിന് മുട്ടക്കോഴികളെ വളർത്താം. ഉപഉത്പന്നങ്ങളായ വളവും സ്ലറിയും കൃഷിക്കായി വൻതോതിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഇന്നു പ്രയോഗത്തിലിരിക്കുന്ന മറ്റ് ഏതൊരു മാലിന്യസംസ്കാരരീതികളേക്കാളും ചെലവ് കുറഞ്ഞത്. മാലിന്യത്തിന്‍റെ തോതനുസരിച്ച് ഒരു വലിയ ചെറിയ സംഭവമാണ് പട്ടാളശലഭം അഥവാ black soldier fly.

ബോബി വടയാറ്റുകുന്നേൽ

പ്രകൃതിയുടെ പോരാളികൾ പട്ടാളശലഭങ്ങൾ

പുഴുക്കൾ വൻതോതിൽ മാലിന്യം അതിവേഗം തിന്നുതീർക്കുകയും ജൈവവളം പുറന്തള്ളുകയും വിസർജിക്കുകയും ചെയ്യുന്നു. ശലഭങ്ങൾക്ക് ജലം മാത്രമാണ് ആവശ്യമുള്ളത്. ഇണചേർന്നാൽ അധികം താമസിയാതെ ആൺ ശലഭങ്ങൾ ചത്തുവീഴും. പെൺശലഭങ്ങൾ ആയിരക്കണക്കിനു മുട്ട ദിവസങ്ങൾക്കുള്ളിൽ നിക്ഷേപിക്കുന്നു. ഇവ ഭക്ഷണം തേടി മറ്റു ജീവികളെയോ സസ്യങ്ങളെയോ ഒരു തരത്തിലും അലോസരപ്പെടുത്താറില്ല.

വ്യാവസായികമായി വളർത്തുന്പോൾ ഇവയെ വളർത്തുന്ന കൂടുകളിലേക്ക് ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ മതിയാകും. വ്യാവസായികമായി വളർത്തുന്പോൾ പത്തു ശതമാനത്തിൽ താഴെ പ്യൂപ്പകളെ മാത്രം ശലഭമാക്കാൻ നീക്കിവച്ചാൽ മതിയാകും. ബാക്കിയുള്ളവ കോഴിക്കൃഷിക്കും മീൻകൃഷിക്കും മറ്റും ഉപയോഗിക്കാം. പുഴുക്കളെ പൊടിച്ച് പെല്ലറ്റ് രൂപത്തിലാക്കി കടുതൽ ദൂരത്തേക്ക് എത്തിച്ച് വിപണനംചെയ്യാനും സാധിക്കും.

പുഴുക്കളുടെ ഭക്ഷ്യശീലങ്ങൾ

ഒരു ചത്ത എലിയെയോ കോഴിയെയോ പുഴുക്കൂട്ടത്തിന് ഇട്ടുകൊടുത്താൽ 24 മണിക്കൂറിനകം എല്ലു മാത്രമാണു ബാക്കിയുണ്ടാവുക. മിച്ചംവന്നതും കേടായതുമായ ഏതു ഭക്ഷ്യവസ്തുവും അവ ഭക്ഷിച്ചുതീർക്കും. പാകപ്പെടുത്തിയതെന്നോ പാകപ്പെടുത്താത്തതെന്നോ വ്യത്യാസമില്ലാതെതന്നെ അവ ഭക്ഷിച്ചുതീർക്കും. അവശിഷ്ടങ്ങളിൽ ഈർപ്പം കുറഞ്ഞിരിക്കുന്നതാണു പുഴുക്കൾക്ക് ഉത്തമം. പട്ടാള വേഗത്തിൽ അതിവേഗം അവ ലഭ്യമായതെന്തും ഭക്ഷിച്ചുതീർക്കും.

വ്യാവസായിക സാധ്യതകൾ

ഇതു ഭാവിയുടെ സാധ്യതയാണ്. യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല ആഫ്രിക്കയിലും പൂർവ ഏഷ്യൻ രാജ്യങ്ങളിലും പല സ്ഥലങ്ങളിലും വ്യാവസായികമായി വളർത്തുവാനാരംഭിക്കുകയും ആവശ്യമായ പഠനങ്ങളും പരീക്ഷണങ്ങളും വൻതോതിൽ നടന്നുവരുകയും ചെയ്യുന്നുണ്ട്.

പ്രകൃതിയെ ഒട്ടും മലിനപ്പെടുത്തുന്നില്ല എന്നു മാത്രമല്ല പ്രകൃതിയെ ഏറെ വൃത്തിയുള്ളതും ഭംഗിയുള്ളതും ശുദ്ധവുമാക്കി മാറ്റുന്ന വലിയ ഒരു ജൈവ വ്യവസായിക വിപ്ലവത്തിനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഇന്ധനച്ചെലവ് പൂജ്യത്തിൽ നിറുത്താനാവുന്ന, പ്രകൃതിക്ക് യാതൊരുവിധ ആഘാതവും നല്കാത്ത ഇത്തരം വ്യവസായങ്ങളെക്കുറിച്ചു പഠിക്കാനും ആരംഭിക്കാനും ആവശ്യമായ പിന്തുണയും പ്രോത്സാഹനവും സർക്കാരിൽനിന്നു ലഭിക്കേണ്ടതുണ്ട്.

മാലിന്യങ്ങളുടെ ലഭ്യതയ്ക്കനുസരിച്ചുള്ള ഇടത്തരം യൂണിറ്റുകൾ സ്ഥാപിച്ച് ഭവനസമുച്ചയങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും മറ്റും ജൈവാവശിഷ്ടങ്ങൾ ഫലപ്രദമായി സംസ്കരിക്കാനും പണമാക്കി മാറ്റാനും സാധിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള സർക്കാരും സംരംഭകരും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നാൽ കൊറോണക്കാലത്തിനപ്പുറം കുറേക്കൂടി വൃത്തിയുള്ളതും ഭംഗിയും ശുദ്ധവും ആരോഗ്യകരവുമായ ഒരന്തരീക്ഷം നമുക്കും വരും തലമുറകൾക്കുമയാി സൃഷ്ടിക്കാൻ സാധിക്കും.

ജീവിതചക്രം

മുട്ട - 4 ദിവസം
പുഴു - 18 ദിവസം
പ്യൂപ്പ - 14 ദിവസം
ശലഭം - 9 ദിവസം