Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കേരളം വിളങ്ങുന്നു
ഇന്നു കേരളപ്പിറവിയാണ്. മലയാളിയുടെ പിറന്നാൾ. കേരളം എന്നുള്ള ആശയം തന്നെ പൂർണ്ണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്ത്, തിരുവിതാംകൂറും മലബാറുമെല്ലാം ചേരുന്ന ഐക്യകേരളത്തെ സ്വപ്നം കാണുകയും അതേപ്പറ്റി ഉറക്കെ പാടുകയും ചെയ്ത ക്രാന്തദർശികളുടെ കേരളകവിതകൾ..
കാലത്തിനു മുന്‍പേ കാണുന്നവരാണ് കവികൾ. അതിനാൽ കവികൾ ക്രാന്തദർശികളായി എണ്ണപ്പെടുന്നു. അത്തരം ചില കവികളുടെ കേരളകവിതകളിലൂടെയുള്ള ഒരു സഞ്ചാരം കൗതുകകരവും വിജ്ഞാനപ്രദവുമായിരിക്കും.
കേരളപ്പിറവിക്കു മുന്‍പ് കേരളനാടിനെക്കുറിച്ച് കവിതയെഴുതുന്നതിലെ വിപ്ലവാത്മകതയും സാഹസികതയും ആദരിക്കപ്പെടേണ്ടതുതന്നെ. കേരളം എന്നുള്ള ആശയം തന്നെ പൂർണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്ത്, തിരുവിതാംകൂറും മലബാറുമെല്ലാം ചേരുന്ന ഐക്യകേരളത്തെ സ്വപ്നം കാണുകയും അതേപ്പറ്റി ഉറക്കെ പാടുകയും ചെയ്ത കവികളല്ലേ യഥാർഥത്തിൽ മലയാളത്തിന്റെ മഹാകവികൾ? അവരുടെ സ്വപ്നങ്ങളാണല്ലോ 1956-ൽ സഫലീകൃതമായത്!
ഇക്കൂട്ടരിൽ പ്രഥമ ഗണനീയൻ "കേരളം വളരുന്നു’ എന്ന കൃതിയുടെ കർത്താവായ പാലാ നാരായണൻനായർ തന്നെ. 1948-ൽ മൂവാറ്റുപുഴ ശാന്താപ്രസ്സിൽ അച്ചടിച്ച "കേരളം’ എന്ന കവിത സവിശേഷശ്രദ്ധയർഹിക്കുന്നതാണ്. അഞ്ചുഭാഗങ്ങളുള്ള ഈ കവിതയിലെ ആദ്യഭാഗത്ത് കേരളത്തിന്റെ ഭൂമിശാസ്ത്രവും അതിന്റെ പ്രത്യേകതകളുമാണ് പരാമർശിക്കുന്നത്.
പാരിനു പരിഭൂഷ ചാർത്തിടും
ഭാരതത്തിന്റെ ചിത്രകം
കേരളം വിളങ്ങുന്നു കോമളം
കേരവൃക്ഷകസങ്കുലം
സസ്യമേചക മേഖലാവൃതം
സഹ്യപർവതലാളിതം
പച്ച പുൽകിയ പുണ്യസൈകതം
പശ്ചിമാബ്ധി സമ്മേളിതം
മന്ദമാരുതനൃത്തകുഞ്ജകം
നന്ദനോദ്യാനപോതകം
കേരളം വിളങ്ങുന്നു കോമളം
കേവലാനന്ദകന്ദളം!
സഹ്യപർവതവും അറബിക്കടലും ലാളിക്കുന്ന പച്ചപുൽകിയ പുണ്യസൈകതമായി കവി കേരളത്തെ അവതരിപ്പിക്കുന്നു. ആറുവരികളിലൊതുങ്ങുന്ന രണ്ടാംഭാഗത്ത് കൈരളിയെന്ന തേനൂറുംഭാഷയെ പുകഴ്ത്തുന്നതു നോക്കൂ:
ഭൂവിലില്ലിതിൻ മീതെയായൊരു
ഭൂവിഭാഗവും കാണുവാൻ
വാനിലന്പിളി പോലെയുണ്ടൊരു
തേനുലാവിന ഭാഷയും
പൂനിലാവൊഴുക്കുന്നു നിത്യവു-
മീ നിലങ്ങളിൽ കൈരളി.
എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ മാതൃഭൂവേ ജയിക്കുക എന്ന സന്ദേശമുയർത്തുന്നതാണ് മൂന്നാംഭാഗം. പ്രകൃതിയും ഋതുഭേദങ്ങളും ആഘോഷങ്ങളുമൊക്കെ എപ്രകാരം കേരളത്തെ മനോഹരിയാക്കിച്ചമയ്ക്കുന്നുവെന്ന് കവി ഇവിടെ വിവരിക്കുന്നു.
മാനനീയ ഗുണോജ്ജ്വലേ മമ
മാതൃഭൂവേ ജയിക്കുക!
മംഗളക്കതിർക്കറ്റയാൽ പൊന്നിൻ-
ചിങ്ങമാസമുദിക്കവേ
***
നാകവും സ്വയം നാണമാർന്നെന്റെ
നാടിനു വഴിമാറിടും!
താരതമ്യേന ദീർഘമായ ഈ ഭാഗം വർണനാപ്രധാനവും കമനീയപദസന്പുഷ്ടവുമാണ്.
നൂതനാദർശകോമളം ഗുണോ-
പേതശീതളം കേരളം
എന്നുതുടങ്ങുന്ന നാലാംഭാഗത്ത് ശങ്കരാചാര്യരും എഴുത്തച്ഛനുമൊക്കെ പ്രത്യക്ഷപ്പെടുന്നു. തുടർന്ന് കവി ചോദിക്കുന്നു:
സാഗരം സരിഗമ പാടുന്ന
സാരമാ മൈക്യകേരളം
നിന്നഴകിനെ വെല്ലുവാനുണ്ടോ
വിണ്ണഴകിനും വൈഭവം?
നിന്മധുരിമ കാണുവാനുണ്ടോ
കർമ്മകൗശലം കണ്ണിനും?
ശ്രീവിലാസിനി നിന്നെ വാഴ്ത്തുവാൻ
നാവിനാളുമോ പാടവം?
ഐക്യകേരളത്തിന്റെ അപദാനങ്ങൾ പാടാൻ അക്കാലത്തുതന്നെ ആവേശവും ആത്മവിശ്വാസവും കാട്ടിയ കവിയാണ് പാലാ നാരായണൻനായർ. അവസാനഖണ്ഡത്തിലാകട്ടെ, കേരളഭൂവിൽ ജീവിക്കാൻ കഴിയണമെന്ന ആശയാണ് പങ്കുവയ്ക്കുന്നത്. അനർഗളമൊഴുകുന്ന പദാവലികളിൽ പ്രകാശിതമാകുന്നത് കവിയുടെ ഉൾത്തുടിപ്പുകൾ തന്നെയാണ്. കവിതയുടെ സമാപനവരികൾ നോക്കൂ:
നന്മരതകപ്പച്ചയുമുടു-
ത്തമ്മയാം നിന്നെക്കാണണം.
നിന്മലരടി കുന്പിടാനെന്റെ
കർമ്മബന്ധവും നീളണം!
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനരൂപീകരണം നടക്കുമോ എന്നുപോലും ഉറപ്പില്ലാത്ത കാലത്താണ് ഇക്കവിത എഴുതപ്പെട്ടത് എന്നോർക്കണം. പിൽക്കാലത്ത് എഴുതിയ കേരളം വളരുന്നു എന്ന ശീർഷകത്തിലുള്ള കവിതകൾക്ക് മുന്നോടിയായി വർത്തിച്ചതും ഇതാണ്.
ചങ്ങന്പുഴ കൃഷ്ണപിള്ളയുടെ "കേരളഗീതം’ എന്ന അപൂർണ കവിതയും ഇവിടെ സ്മർത്തവ്യമാണ്. ഗ്രന്ഥലോകത്തിന്റെ ചങ്ങന്പുഴ ജന്മവാർഷികപ്പതിപ്പിൽ സന്പാദിച്ചുചേർത്തിട്ടുള്ള ഈ കവിതയുടെ ആദ്യഭാഗം കേരളമാതാവിന് അപദാനങ്ങൾ പാടുന്നതാണ്:
ജയ ജയ കേരള മാതേ, ജയ ജയ ജലധിസുതേ,
ജയ ജയ ജനചയ പൂജിതപാദേ, ജയ ജയ ശുഭചരിതേ!
ജയ ജയ ഭൃഗുസുത സുകൃത പിസാകെ, വസുധാമതിലകേ!
***
തുംഗവിഭാവിത ശൈലവിലാസിനി രഞ്ജിതശൈവലിനീ
മംഗളദായിനി, മലയജമേദിനി, ജയ ജയ ജയ ജനനീ.
രണ്ടാംഭാഗത്ത് കേരളീയരുടെ ഐക്യവും നിശ്ചയദാർഢ്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് കവി എഴുതുന്നു:
ക്രൈസ്തവ ഹൈന്ദവ യൂദ മുഹമ്മദ മതഭേദം ചൊല്ലി
കുത്തുപിടിച്ചിടുകില്ല തൊഴുത്തിൽ കാലികൾ പോൽ ഞങ്ങൾ.
നിത്യപുരോഗതി തടവതു സർവമടിച്ചുപൊടിച്ചീടാൻ
നിസ്്തുലശക്തിയുയർത്തും ഞങ്ങടെ കൈയുകളാർ തടയും.
വയലാർ രാമവർമ്മയുടെ ഒരു ലഘുകവിതയെക്കുറിച്ചുകൂടി പറയാതെ വയ്യ. 1953 ഒക്ടോബറിൽ പ്രകാശിതമായ പതിനാലുവരികളിൽ പൂർത്തിയാകുന്ന "ഞാനഭിമാനിക്കുന്നു’ എന്ന കവിതയിൽ കേരളമൊന്നായ്ത്തീരാൻ കവി ആഗ്രഹിക്കുന്നു.
കേരളമൊന്നാവുന്ന
പൂവിളി മുഴങ്ങട്ടേ
ചാരുത ചായം പൂശു-
മത്തപ്പൂമുറ്റങ്ങളിൽ!
കേരളൈക്യത്തിൻ
ധീരഗീതികളുയരട്ടേ
മാരിവില്ലുകൾ വന്നു
ഞാണുകൾ കെട്ടും നാട്ടിൽ!
ഞാനഭിമാനിക്കുന്നു,
ഞാറ്റുവേലകളുടെ
ഗാനശൈലികൾ കേൾപ്പൂ
കേരളമൊന്നായ്ത്തീരാൻ.
ഞാനഭിമാനിക്കുന്നു,
ഭാവികേരളത്തിന്റെ-
യോണപ്പാട്ടുയരുന്ന
നാടിന്റെ ചുണ്ടായ് മാറാൻ.
അടുത്ത യുഗത്തിന്റെ ഗായകന്മാരായ്ത്തീരാൻ ഒരുമിച്ചുകൂടാമെന്ന ആഹ്വാനം വയലാർ നൽകുന്നുണ്ട്.
ഒന്നിച്ചുകൂടാം നമു-
ക്കടുത്ത മലരോണ-
ത്തി,ന്നൊരു യുഗത്തിന്റെ
ഗായകന്മാരായ്ത്തന്നെ!
കവികൾ ക്രാന്തദർശികൾ മാത്രമല്ല, നവയുഗസ്രഷ്ടാക്കളാണെന്നും അതിനുള്ള ഉൗർജം പകരുന്നവരാണെന്നും ഇക്കവികളും കവിതകളും നമ്മെ ഓർമ്മിപ്പിക്കുന്നു.
ഈരടികളിലൂടെ ഒരു യാത്ര
ജയ ജയ ജയ ജയ ജയ ജയജനനീ
ജനനീ മാമക കേരള ധരണീ
- ബോധേശ്വരൻ
മാണ്പിയന്നു വിളങ്ങുന്നൂ
മലയാളം മനോരമം
മഹാഭാരതഭൂവിന്റെ
മണിത്തങ്കച്ചിലങ്കയായ്
- വള്ളത്തോൾ നാരായണമേനോൻ
കേരളമോ നിന്റെയോമനപ്പേർ കേൾക്കെ
കോൾമയിർ കൊള്ളുന്നെന്നുള്ളമെന്നും
- എസ്. കെ. പൊറ്റെക്കാട്
കേരളമേ, കേരളമേ, കേരളമേ, കേര-
നിരയെങ്ങും നിറയുന്നോരാരാമമേ!
- കാവാലം നാരായണപ്പണിക്കർ
നമസമൃദ്ധകേരളം നവവിബുദ്ധകേരളം
വികചവീരകേരളം വിതതവിശ്വകേരളം
- പി. കുഞ്ഞിരാമൻനായർ
ലോകമോഹനാകൃതിയാൽ
കേരളാംബ വാഴ്വൂ
പച്ചപ്പട്ടുടുപ്പുടുത്തു
സ്വച്ഛഗാത്രി നിത്യം
-സഹോദരൻ കെ. അയ്യപ്പൻ
എന്റെ നാടേ തൊഴാം നിത്യ-
വസന്തത്തിൻ വസുന്ധരേ
- സുഗതകുമാരി
പാടും പുഴകളും തോടും - മോടി
കൂടും മലരണിക്കാടും
നീളേ കുളിരൊളി തിങ്ങി - എന്റെ
കേരളമെന്തൊരു ഭംഗി
- കോലഴി ഗോപാലകൃഷ്ണൻ
ഷാജി മാലിപ്പാറ
രാമയ്ക്കൽമേട്ടിലെ പുതുവിസ്മയങ്ങൾ
മതിവരാത്ത കാഴ്ചകളാണ് രാമയ്ക്കല്‍മേട് ചേര്‍ത്തു വച്ചിരിക്കുന്നത്. കേരളാ - തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
രാമയ്ക്കൽമേട്ടിലെ പുതുവിസ്മയങ്ങൾ
മതിവരാത്ത കാഴ്ചകളാണ് രാമയ്ക്കല്‍മേട് ചേര്‍ത്തു വച്ചിരിക്കുന്നത്. കേരളാ - തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയില
ഒരു ക്രിസ്മസ് ആഘോഷം
""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
മേപ്പടിയാന് ഉണ്ണി
മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്‍സ് ചെയ്യുകയും അതിൽ ആ
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്
മുള്ളുവേലികൾക്കുള്ളിൽ
ഒരു കുഞ്ഞിന്റെ കൈപിടിച്ച് ഒരു സ്ത്രീ ഞങ്ങളുടെ നേരേ വരുന്നു. മറ്റൊരു ലോകത്തിൽനിന്നുള്ള ദർശനംപോലെ തോന്നിച്ചു ആ കാഴ്ച.
വരും, വരാതിരിക്കില്ല സിനിമ
മലയാളത്തിന്റെ എവർഗ്രീൻ ചിത്രം ബോയിംഗ് ബോയിംഗിൽ ജഗതിയുടെ കഥാകൃത്ത് ഒ.പി. ഒളശ, ശങ്കരാടിയുടെ കഥാപാത്രം പത്രാധിപരാ
തണുപ്പുകാലം വരവായി
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർ
ഈസ്റ്റ് എളേരിയിലെ "മാഷ്' സൂപ്പറാണ്
മലയോരത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അധ്യാപകര്‍ കളത്തി
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top