പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്യേകിച്ച് നവരാത്രി ആഘോഷകാലം.., ഒക്ടോബർ മുതൽ പുതുവർഷം വരെയുള്ള മാസങ്ങൾ... ഒരു പ്രദേശത്തിന്‍റെയാകമാനം അന്തരീക്ഷം അഴകുള്ളതാക്കുമായിരുന്നു ആ കച്ചേരികൾ. ഇന്ന് കഥ മാറി. നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകമെങ്ങും...

എന്‍റെ ശരീരത്തിന്‍റെ പകുതി മുറിച്ചെടുത്തതുപോലെയാണത്- ബോസ്റ്റണിലെ പ്രസിദ്ധമായ സിംഫണി ഹാൾ ഓർക്കസ്ട്രയിലെ ബസൂണിസ്റ്റ് സുസെയ്ൻ നെൽസണ്‍ പറയുന്നു. നൂറോളം സഹസംഗീതജ്ഞർക്കൊപ്പം, ദിനേനയെന്നോണം ബസൂണ്‍ എന്ന വുഡ് വിൻഡ് ഇൻസ്ട്രമെന്‍റ് വായിച്ചിരുന്ന സുസെയ്ൻ കൊറോണക്കാലമായതോടെ അത്രയും ഇരുട്ടിലായിരുന്നു.

ഞാൻ ചെയ്യുന്നത് ലോകത്തെ ഏറ്റവും മികച്ച പ്രവൃത്തിയായാണ് കരുതുന്നത്. അതു ചെയ്യാനാകാതെ വരുന്നത് എത്രമാത്രം ഹൃദയഭേദകമാണ്- സുസെയ്ൻ തുടരുന്നു. നമ്മുടെ നാട്ടിലുൾപ്പെടെയുള്ള സംഗീതജ്ഞരുടെ പ്രതിനിധിയാണ് സുസെയ്ൻ.

സിങ് ഫ്രം ഹോം!

സാധാരണ ജീവിതത്തിന് കോവിഡ് താത്കാലികമായെങ്കിലും തിരശീലയിട്ടതോടെ വ്യാപകമായി സ്വീകരിക്കപ്പെട്ട രീതിയാണ് വർക്ക് ഫ്രം ഹോം. വീട്ടിലിരുന്നു ജോലി ചെയ്യുക. ഒട്ടുമിക്ക മേഖലകളിലും അതു പ്രായോഗികമാണ്. വലിയൊരളവുവരെ രംഗകലകളുടെ കാര്യത്തിലും. വേദികൾ ഓണ്‍ലൈനിലായി. വീടുകളിലെ ചെറിയ സ്റ്റുഡിയോ സംവിധാനങ്ങളിൽ പുതിയ പാട്ടുകളുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ലൈവ് പ്രോഗ്രാമുകൾ പതിയെ സ്വീകരിക്കപ്പെട്ടു. കലാകാരന്മാർക്ക് ചെറിയ വരുമാനമെങ്കിലും ലഭിക്കാൻ ഇതു സഹായകരമായി.

ഇതൊക്കെയാണെങ്കിലും, ചിലതരം സംഗീതം ഇങ്ങനെ ചെറിയ ചുറ്റുപാടുകളിൽ സൃഷ്ടിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് നാം നേരത്തെ ബോസ്റ്റണ്‍ സിംഫണി ഓർക്കസ്ട്രയിലെ (ബിഎസ്ഒ) ബസൂണിസ്റ്റ് സുസെയ്ൻ നെൽസണെ കണ്ടത്. ഇരുട്ടുപിടിച്ച ഏഴെട്ടുമാസങ്ങൾക്കുശേഷം ബോസ്റ്റണിലെ സിംഫണി ഹാളിലേക്ക് കഴിഞ്ഞദിവസം വീടുകളിൽനിന്നു തിരികെവന്ന അറുപതോളം സംഗീതജ്ഞരിൽ ഒരാളാണ് സുസെയ്ൻ.

അവർ അവിടെയെത്തിയത് പുതിയൊരു സംഗീതസൃഷ്ടി പരിശീലിക്കാനാണ്. ചരിത്രം അടയാളപ്പെടുത്തിയ, ശബ്ദശുദ്ധിയുടെ കാര്യത്തിൽ ലോകത്തെ എണ്ണപ്പെട്ട ആ സിംഫണി ഹാളിൽ ഒരൊറ്റ കേൾവിക്കാരൻപോലും ഇല്ലായിരുന്നു. സാമൂഹിക അകലം പാലിച്ച് റിഹേഴ്സ് ചെയ്ത്, ആലേഖനം ചെയ്യുന്ന സംഗീത വീഡിയോ സീരീസ് ഈ മാസം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്കൂളിലെ ആദ്യദിനം

കഴിഞ്ഞ മാർച്ച് 12 വൈകുന്നേരം. അന്നാണ് ബിഎസ്ഒ അവസാനമായി ഒന്നിച്ചു വായിച്ചത്. കുട്ടികൾക്കുവേണ്ടിയുള്ള ഒരു പെർഫോമൻസായിരുന്നു അത്. അതിനുശേഷം മുഴുവൻ അംഗങ്ങളെയും വീടുകളിലേക്കു പറഞ്ഞയച്ചു.

കഴിഞ്ഞനാളാണ് വീണ്ടും സിംഫണി ഹാളിലേക്കു കാലെടുത്തുവയ്ക്കാനായത്. ആദ്യമായി സ്കൂളിൽപോകുന്ന കുട്ടിയുടെ മാനസികനിലയായിരുന്നു എനിക്കപ്പോൾ- സുസെയ്ൻ പറയുന്നു. കവാടം കടക്കുന്പോൾ വലിയ അന്പരപ്പായിരുന്നു. വേദിയിൽ കയറിയിരുന്ന് ഓർക്കസ്ട്ര കേട്ടപ്പോൾ, പ്രത്യേകിച്ച് സ്ട്രിംഗ്സ് ഭാഗം കേട്ടപ്പോൾ ഞാൻ സ്വയം ചിരിച്ചു, ഒരിത്തിരി കരയുകയും ചെയ്തു! രണ്ടുപതിറ്റാണ്ടായി സുസെയ്ൻ ഈ ഓർക്കസ്ട്രയുടെ ഭാഗമായിട്ട്.

കോവിഡ് പരിശോധനപോലും വികാരപരമായിരുന്നു എന്നാണ് ബിഎസ്ഒയുടെ പ്രസിഡന്‍റും സിഇഒയുമായ മാർക് വൂപ്പേ പറയുന്നത്. വിവിധ തലങ്ങളിലുള്ള കർശന പരിശോധനകൾക്കു ശേഷമാണ് അംഗങ്ങളെ സിംഫണി ഹാളിലേക്കു പ്രവേശിപ്പിച്ചത്. എല്ലാവരും നെഗറ്റിവ് ആയിരുന്നു എന്നതാണ് സന്തോഷവാർത്ത.

120 വർഷം പഴക്കമുള്ളതാണ് സിംഫണി ഹാൾ കെട്ടിടം. പ്രതിധ്വനിയുടെ കാര്യത്തിൽപോലും സൂക്ഷ്മതയുള്ള ഹാളിൽ ഏതുഭാഗത്തിരുന്നാലും കേൾവിക്കാർക്ക് അതിസുന്ദരമായ സംഗീതാനുഭവമാണ് ലഭിക്കുക. ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ ഹാളിലെ വായുസഞ്ചാരം കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാൻ ഒരുലക്ഷം ഡോളർ ചെലവിട്ട് നവീകരണം നടത്തുകയാണ്.

മെഡിക്കൽ വിദഗ്ധരുടെ കൂടി നിർദേശങ്ങൾ സ്വീകരിച്ചാണ് ഹാളിലേക്ക് സംഗീതജ്ഞർ എത്തിയത്. സ്റ്റേജിൽ മുന്പ് 100 സംഗീതജ്ഞർ വരെ ഒരേസമയം ഉണ്ടാകാറുണ്ട്. സാമൂഹിക അകലം ഉറപ്പാക്കാനായി എണ്ണം 60 ആക്കി. സ്റ്റേജിന്‍റെ വലിപ്പം ഇരട്ടിയാക്കുകയും ചെയ്തു. സംഗീതജ്ഞർ തമ്മിൽ ചുരുങ്ങിയത് ആറടി അകലം പാലിച്ചു. ശ്വാസത്തെ ആശ്രയിച്ചു വായിക്കുന്ന വിൻഡ് വിഭാഗക്കാർ തമ്മിൽ 10 അടി അകലമിട്ടു. പെർക്യുഷൻ വിഭാഗക്കാർ ബാൽക്കണിയിലാണ് ഇരുന്നത്. എഴുപതടി അകലെനിന്ന് കണ്ടക്ടർ ഇവരെ നിയന്ത്രിച്ചു.

കൈയടികൾ ഇനിയുമകലെ

അന്പതിലേറെ മൈക്കുകളും വിപുലമായ വെളിച്ച സംവിധാനങ്ങളും പത്ത് റോബോട്ടിക് കാമറകളും വച്ചാണ് ബിഎസ്ഒ സംഗീത വീഡിയോ തയാറാക്കുന്നത്. ശബ്ദലേഖനത്തിന് അതിനൂതമായ സൗകര്യങ്ങൾ വേറെ. സാങ്കേതികവിദഗ്ധരുടെ വലിയ സംഘം സംഗീതകാരന്മാർക്കൊപ്പം ജോലിചെയ്യുന്നു. ഹാളിന്‍റെ താഴത്തെ നിലയിലാണ് ഇതിന്‍റെയെല്ലാം നിയന്ത്രണം.

സ്റ്റേജ് കലാകാരന്മാർക്ക് ഏറ്റവും വലിയ പ്രചോദനം പ്രേക്ഷകരുടെ കൈയടികളാണ്. നമ്മുടെ ഉത്സവപ്പറന്പിലെ ചെറിയ സ്റ്റേജായാലും ബോസ്റ്റണ്‍ സിംഫണി ഹാളായാലും അതിൽ വ്യത്യാസമില്ല. സുസെയ്ൻ അടക്കമുള്ളവർ കൈയടികൾക്കു കാതോർത്തിരിക്കുകയാണ്.

ഹരിപ്രസാദ്‌