Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷെൽഫുകൾ നിർമിക്കും. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളും സൗജന്യമായി നിർമാണത്തിൽ പങ്കാളികളാകും. ബുക്ക് ഷെൽഫുകളിലത്രയും പ്രതീക്ഷ അടുക്കിവച്ച പ്രതീഷിന്റെ കഥ കേൾക്കേണ്ടതാണ്.
വായനയിൽ ഫിക്ഷനുകളെ പ്രണയിച്ചു. ജീവിതത്തിൽ പോരാട്ടത്തെയും. അനുനിമിഷം മാറിൽ ചേർന്നുമയങ്ങാൻ കൊതിക്കുന്ന പ്രണയാതുരയായ സഹയാത്രികയാണു പ്രതീഷിനു രോഗവും സങ്കടങ്ങളും. മനസു കലങ്ങാതെ, കാലിടറാതെ, അതിനെയെല്ലാം കാല്പനിക ഭാവമൊളിപ്പിച്ച പുഞ്ചിരികൊണ്ടു നേരിടും ഈ ചെറുപ്പക്കാരൻ. തോൽക്കാൻ മനസില്ലാത്ത പോരാളി.
തൃശൂർ അഞ്ചേരിയിലെ പ്രതീഷിന് പ്രായവും ശരീരഭാരവും ഒന്നാണ്. 38 വയസിനിടെ രണ്ടു തവണ വൃക്ക മാറ്റിവച്ചു. ആദ്യം അച്ഛനും രണ്ടാമത് അമ്മയും മകനായി വൃക്ക പകുത്തു നൽകി. ക്ഷീണിച്ച ശരീരവുമായി ഡയാലിസിസിനു വിധേയനായത് ഇരുനൂറിലധികം തവണ.
ഇതിനിടയിൽ ന്യൂമോണിയ, സൈനസൈറ്റിസ്, ശ്വാസകോശത്തിൽ ടിബി.... ഇപ്പോൾ, ആഴ്ചയിൽ രണ്ടു ദിവസമുള്ള ഡയാലിസിസും. ഏതു സാഹചര്യത്തെയും ആത്മവിശ്വാസത്തോടും നിറപുഞ്ചിരിയോടും നേരിടാനുള്ള കരളുറപ്പാണു പ്രതീഷിനു ജീവിതം. തന്നെപ്പോലെ വായനയെ അഗാധമായി പ്രണയിക്കുന്നവർക്കു പുസ്തകങ്ങൾ സൂക്ഷിച്ചുവയ്ക്കാനുള്ള മനോഹരമായ ബുക്ക് സ്റ്റാൻഡുകൾ നിർമിക്കുന്നത്, പ്രതീഷിന് ആഹ്ലാദവും അതിജീവനമാർഗവുമാണ്.
സ്വർണം പോലൊരു കൗമാരം
കുടുംബസാഹചര്യങ്ങൾ കൗമാരത്തിൽ തന്നെ പ്രതീഷിനെ സ്വർണപ്പണിക്കാരനാക്കി. നാട്ടിൽ ഏറെപ്പേരുടെയും വരുമാനമാർഗമായിരുന്ന സ്വർണപ്പണിയെ താൻ ആദ്യം ഇഷ്ടപ്പെട്ടത് വീട്ടിലിരുന്നു ചലച്ചിത്രഗാനങ്ങൾ കേട്ടു ചെയ്യാവുന്ന തൊഴിലെന്ന നിലയിലായിരുന്നെന്നു പ്രതീഷ്. പതിനഞ്ചാം വയസിൽ തുടങ്ങിയ സ്വർണപ്പണിയും കൂടെ പാട്ടും അല്പം വായനയുമെല്ലാമായി ആസ്വദിച്ചങ്ങനെ ഏറെക്കാലം. സ്വർണപ്പണിയിലെ മികവും വിശ്വസ്തതയും വ്യക്തിത്വത്തിന്റെ സവിശേഷതയും പ്രതീഷനെ നാട്ടുകാർക്കു പ്രിയപ്പെട്ടവനാക്കി.
21 -ാം വയസിലെ അതിഥി
തൊഴിലിന്റെ ഭാഗമായി ദീർഘനേരം ഇരിക്കുന്പോൾ, ശക്തമായ തലവേദനയും ഛർദിയും പ്രതീഷിനെ അലട്ടാൻ തുടങ്ങിയത് ഇരുപത്തിയൊന്നാം വയസിൽ. ഒരാഴ്ച ആശുപത്രിയിൽ ചികിത്സ. എന്നിട്ടും കാര്യമായ പുരോഗതിയില്ല. ജൂബിലി ആശുപത്രിയിലെ സ്കാനിംഗിലൂടെ വൃക്കകൾ തകരാറിലെന്നു വ്യക്തമായി. വൃക്ക ചുരുങ്ങിപ്പോകുന്ന സ്ഥിതി അതിന്റെ മൂർധന്യത്തിലെത്തിയിരുന്നു. മൂന്നു വർഷത്തോളം മരുന്നുകൾ, ഒപ്പം അറുപതു തവണ ഡയാലിസിസും. മിക്ക മാസങ്ങളിലും ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു ചികിത്സ.
മുറിച്ചുനൽകിയ പിതൃസ്നേഹം
വൃക്കകളുടെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയില്ലെന്നറിഞ്ഞതോടെ അതു മാറ്റിവയ്ക്കേണ്ടിവരുമെന്നു ഡോക്ടർമാർ നിർദേശിച്ചു. ചികിത്സയ്ക്കു പണം കണ്ടെത്തുന്നതെങ്ങനെയെന്നറിയാതെ നിൽക്കുന്പോഴാണു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്.
കൈത്താങ്ങായി നാട്ടുകാരെത്തി. ചികിത്സാ സഹായത്തിനായി കമ്മിറ്റി രൂപീകരിച്ചു. പിതാവ് പരമേശ്വരൻ വൃക്ക നൽകാൻ സന്നദ്ധനായി. 2006 ജൂലൈ അഞ്ചിനു തൃശൂർ ഹൈടെക് ആശുപത്രിയിൽ പരമേശ്വരന്റെ വൃക്കകളിലൊന്നു പ്രതീഷിൽ തുടിച്ചു.
നാലു വർഷത്തിനു ശേഷം കടുത്ത പനിയും അണുബാധയും. ആരോഗ്യസ്ഥിതി വീണ്ടും വഷളായി. ഒരുവേള അബോധാവസ്ഥയിലേക്കുവരെയെത്തി. ശേഷം സാമൂഹ്യപ്രവർത്തക കൂടിയായ ഉമ പ്രേമന്റെ മേൽനോട്ടത്തിലുള്ള ശാന്തി ക്ലിനിക്കിൽ മരുന്നുകളും അനുബന്ധ ചികിത്സകളും.
അച്ഛന്റെ വഴിയേ അമ്മയും
രണ്ടാം വട്ടവും വൃക്ക മാറ്റിവയ്ക്കുകയല്ലാതെ ജീവൻ നിലനിർത്താൻ മറ്റു മാർഗങ്ങളില്ലെന്നറിഞ്ഞതോടെ, കാര്യങ്ങൾ താളം തെറ്റി. മോശമാകുന്ന ശാരീരിക സ്ഥിതിയും സാന്പത്തിക പരാധീനതകളും വല്ലാതെ വലച്ചു.
സുമനസുകൾ വീണ്ടും കാരുണ്യത്തിന്റെ കരങ്ങളുമായി കൂട്ടുവന്നു. അമ്മ ശോഭനയാണ് ഇക്കുറി വൃക്കദാനത്തിനു മനസും ശരീരവും ഒരുക്കിയത്. 2013 ജനുവരി 15നു പ്രതീഷിന്റെ രണ്ടാമത്തെ വൃക്കയും മാറ്റിവച്ചു.
കടം കയറിയ ജീവിതം
വീടു പുതുക്കിപ്പണിയാനും സഹോദരി പ്രജുഷയുടെ വിവാഹത്തിനും പ്രതീഷിന്റെ ചികിത്സയ്ക്കുമായി കുട്ടനല്ലൂർ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് 12 ലക്ഷം ഇനിയുമുണ്ട്. സഹോദരൻ പ്രദീപ് സ്വർണപ്പണിക്കാരനാണ്. വീടിന്റെ പണികൾ പൂർത്തിയാകാനുണ്ട്. പ്രദീപിന്റെ സ്വർണപ്പണിയും പ്രതീഷിന്റെ ബുക്ക് ഷെൽഫുകളും കടം കയറിയ കുടുംബത്തിനുള്ള കരുതൽ കൂടിയാണ്.
പഠനം നിർത്തി, വായന നിർത്തിയില്ല
ഒന്‍പതാം ക്ലാസിലേക്കെത്തിയപ്പോഴേക്കും പഠനം നിർത്തി സ്വർണപ്പണിയിലേക്കിറങ്ങേണ്ടിവന്ന പ്രതീഷിനു വായന അന്നുമുതലേ നല്ല കൂട്ടായിരുന്നു. നോവലുകളും കഥകളും ധാരാളം വായിക്കും. രോഗാവസ്ഥയിലും പുസ്തകങ്ങളും ജീവിതവും ചേർത്തുവായിച്ചതു പ്രതീഷിനു പ്രതീക്ഷയായി. ഓരോ പുസ്തകവും ഓരോ അനുഭവങ്ങളായി. ഓരോ അക്ഷരങ്ങളിലും ആത്മവിശ്വാസത്തിന്റെ ഭാഷയറിഞ്ഞു.
ആനന്ദും വികെഎന്നും ഉറൂബും മാധവിക്കുട്ടിയുമെല്ലാം പ്രതീഷിന്റെ പ്രിയപ്പെട്ട അക്ഷരക്കൂട്ടായി. ഒരിക്കൽ തൃശൂരിലെത്തിയ ആനന്ദിനെ രോഗക്കിടക്കയിൽനിന്നു പോയി കണ്ടതും പ്രതീഷിനു നിറമുള്ള സ്മൃതിയാണ്.
പുസ്തകങ്ങളോടുള്ള പ്രണയവഴികളിൽ രൂപപ്പെട്ട സോഷ്യൽ മീഡിയ സൗഹൃദങ്ങൾ ഇംഗ്ലീഷ് വായനകളിലേക്കും പ്രതീഷിനെ കൈപിടിച്ചു.
ഷെൽഫിൽ ഭദ്രമാകണം; പുസ്തകങ്ങളും ചികിത്സാച്ചെലവും
പലപ്പോഴായി വാങ്ങിയും സുഹൃത്തുക്കൾ സമ്മാനിച്ചും ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരമുള്ള പ്രതീഷ്, അതെല്ലാം ചിട്ടയായി അടുക്കിവയ്ക്കാൻ ഷെൽഫ് അന്വേഷിച്ചപ്പോഴാണു വിലവിവരം കൈപൊള്ളിച്ചത്. എന്നാൽ പിന്നെ സ്വന്തമായി ഷെൽഫ് നിർമിച്ചാലെന്ത് എന്നായി അന്വേഷണം. വീടിനടുത്തുള്ള പ്ലൈവുഡ് കന്പനിയിൽ നിന്നു ബോർഡുകൾ വാങ്ങി സ്വയമായി ഷെൽഫ് ഒരുക്കി. മൂന്നര അടി ഉയരത്തിൽ ഏഴു തട്ടുകളിലായി 45-50 പുസ്തകങ്ങൾ വയ്ക്കാവുന്ന ഷെൽഫുകളാണു പ്രതീഷ് നിർമിക്കുന്നത്. എംഡിഎഫ് ബോർഡുകളാണ് ഉപയോഗിക്കുന്നത്.
അപരിചിതനു വൃക്കദാനം നടത്തിയ അയൽവാസിയായ അജിത്ത് പ്രതീഷിന്റെ ഷെൽഫിനെക്കുറിച്ചു ഫേസ്ബുക്കിൽ എഴുതി. ശേഷം ഷെൽഫിന് ആവശ്യക്കാരേറി. ഡയാലിസിസിനു പണം കണ്ടെത്താൻ വിഷമിക്കുന്ന തനിക്കു ഷെൽഫ് നിർമാണം അതിലേക്കുള്ള വഴിതുറക്കലാണെന്നു പ്രതീഷ് അറിഞ്ഞു.
ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷെൽഫുകൾ നിർമിക്കും. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളും സൗജന്യമായി നിർമാണത്തിൽ പങ്കാളികളാകും. ശനി, ഞായർ ദിവസങ്ങളിലാണു വിതരണം. വീട്ടിൽ വന്നു വാങ്ങുന്നവരാണ് ഏറെയും. തൃശൂരിലും പരിസരങ്ങളിലും ആവശ്യക്കാർക്കു നേരിട്ടെത്തിക്കും. അകലങ്ങളിലേക്കു കൊടുക്കാൻ കൊറിയർ മാർഗം അന്വേഷിക്കുകയാണ്.
രോഗങ്ങളും പ്രതിസന്ധികളും തളർത്തിയാലും നിശബ്ദമായി നിശ്ചയദാർഢ്യത്തോടെ അതിനോടെല്ലാം പോരാടാനുള്ള മനസുറപ്പിലുണ്ട് പ്രതീഷിന്റെ പ്രതീക്ഷകളത്രയും.
സിജോ പൈനാടത്ത്
ചിത്രങ്ങൾ- ഗസൂണ്‍ജി
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
Latest News
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top