ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം


രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്‍റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബെർനാർഡിന്‍റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.

ഞാൻ പുറത്തിറങ്ങി എന്‍റെ കൈയിലുള്ള കടലാസിലേക്കു നോക്കി നിൽക്കുകയാണ്. എന്തോ എനിക്കൊന്നും മനസിലാകുന്നില്ല.
നാസി പോലീസുകാരൻ എന്നോടു പറയുന്നു, ""നിന്‍റെ അമ്മ മരിച്ചിട്ട് കുറേ നാളുകളായി...റെയിൽവേസ്റ്റേഷനിലേക്ക് നിന്‍റെ കൂടെ വരാൻ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്...നിനക്കു തന്നെ പോകാൻ കഴിയുമല്ലോ?''
""നന്ദി.'' ഇത്രയും ഞാൻ പറഞ്ഞൊപ്പിച്ചു.
മഞ്ഞിൽ തുറന്ന ചെരിപ്പു മാത്രമിട്ട് ഞാൻ നിൽക്കുകയാണ്. ഒരു കൈയിൽ യാത്രാസഞ്ചിയും മറുകൈയിൽ അറിയിപ്പുകടലാസും. ലോകം തകിടംമറിഞ്ഞതുപോലെ.
അങ്ങനെ എത്ര സമയം അവിടെ നിന്നെന്ന് എനിക്ക് അറിഞ്ഞുകൂടാ.

ഗേറ്റിലേക്കു വന്ന ഒരു നാസി പോലീസുകാരൻ എന്നെ യാഥാർഥ്യത്തിലേക്കു വിളിച്ചുണർത്തി. പെട്ടിയുമെടുത്തു ഞാൻ നടന്നു. അയാളെ കടന്നുപോകുന്പോൾ ""അറ്റൻഷൻ'', ""തൊപ്പി എടുക്ക്'' മുതലായ കല്പനകൾ കേൾക്കുന്നതായും എന്‍റെ ശരീരം അതനുസരിച്ചു വലിഞ്ഞുമുറുകുന്നതായും എനിക്കു തോന്നി. ഒരു നിമിഷം ധാർഷ്‌ട്യത്തോടെ ഞാൻ അയാളുടെ മുഖത്തേക്കു നോക്കി.

ഇപ്പോൾ ഞാൻ പെരുവഴിയിലാണ്. എനിക്ക് അജ്ഞാതമായ വഴി. എതിർദിശയിൽ ഒരു കൊല്ലം മുന്പ് ഞാൻ സഞ്ചരിച്ചത് മൂടിക്കെട്ടിയ ഒരു വണ്ടിയിലായിരുന്നല്ലോ. എന്‍റെ ചിന്തകളിൽ ഞാനെന്‍റെ അമ്മയോട് ഒപ്പമാണ്. അമ്മ എപ്പോഴാണു മരിച്ചത്? സംസ്കാരം കഴിഞ്ഞുകാണുമോ? ഈ 10 ദിവസത്തെ അവധിയുടെ അർഥമെന്താണ്? ഈ ക്യാന്പിന്‍റെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല!

** **********
തണുത്തുമരവിച്ചിട്ടും ഞാനെന്‍റെ ഓവർകോട്ട് അഴിച്ചുമാറ്റി. എത്ര അടുക്കു വസ്ത്രങ്ങളാണ് ശരീരത്തിൽ. മഞ്ഞ് ഉണങ്ങിക്കിടക്കുന്നതുകൊണ്ട് ചെരിപ്പിട്ടു നടക്കുക അത്ര വിഷമകരമല്ല. ഡാഹാവ് പട്ടണത്തിലെ ആദ്യ വീടുകൾ കണ്ടപ്പോൾത്തന്നെ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു. അയാൾ എന്നെ കുറേനേരം തുറിച്ചുനോക്കി. മാത്രമല്ല, വഴിയാത്രക്കാരെല്ലാം എന്നെ ശ്രദ്ധിക്കുന്നതായും എനിക്കു തോന്നി. എന്‍റെ ളോഹയും വൈദികർ ഉപയോഗിക്കുന്ന തൊപ്പിയുമാണ് അവരുടെ ശ്രദ്ധ ആകർഷിച്ചത് എന്നെനിക്കു മനസിലായി. പലരുടെയും നോട്ടം സഹതാപവും കാരുണ്യവും നിറഞ്ഞതായിരുന്നു.

***************
മ്യൂണിക്കിലേക്കുള്ള അടുത്ത തീവണ്ടിക്ക് ഒരു മണിക്കൂർ സമയമുണ്ട്.
അപ്പോൾ എനിക്ക് അതിഭയങ്കരമായ വിശപ്പ് അനുഭവപ്പെട്ടു. സ്റ്റേഷനിലെ റസ്റ്ററന്‍റിൽ ചെന്നപ്പോൾ എന്‍റെ പക്കൽ റേഷൻ ടിക്കറ്റുകൾ ഇല്ല. ""അടുക്കളയിലേക്കു ചെല്ലൂ.'' കടക്കാരൻ പറഞ്ഞു.
അല്പംകഴിഞ്ഞ് അയാളും എന്‍റെ പിന്നാലെ വന്നു. എന്‍റെ വടിച്ച തല കണ്ടപ്പോൾ അയാൾ സൂപ്പും ഉരുളക്കിഴങ്ങും സമൃദ്ധമായി വിളന്പി. അവിടത്തെ സ്പെഷൽ ഇനമായിരുന്നു അത്. ഒരു പ്ലേറ്റ്. ഒരിക്കൽക്കൂടി. വീണ്ടും വീണ്ടും... തീവണ്ടി പുറപ്പെടാനുള്ള വിസിൽ മുഴങ്ങുന്നതുവരെ.

*****************
മ്യൂണിക്ക് സ്റ്റേഷനിൽ വണ്ടി പുറപ്പെടാൻ മൂന്നുമണിക്കൂർ സമയമുണ്ടായിരുന്നു. ഞാൻ നേരേ പോയത് ഒരു റസ്റ്ററന്‍റിലേക്കാണ്. അവിടത്തെ സ്പെഷൽ ഇനം ഞാൻ ഓർഡർ ചെയ്തു. അതുതന്നെ രണ്ടുതവണ കഴിച്ചപ്പോൾഎനിക്കു നിർത്തേണ്ടിവന്നു. സമയം രണ്ടര കഴിഞ്ഞിരുന്നു. രണ്ടരയ്ക്കു ശേഷം ചൂടുള്ള ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലത്രേ.

വിളന്പുകാരിയുടെ ഉപദേശപ്രകാരം ഞാൻ റോഡിന് അപ്പുറത്തുള്ള ഒരു ചെറിയ ബേക്കറിയിലേക്കു പോയി. റൊട്ടി വാങ്ങാനുള്ള ഏതാനും റേഷൻ സ്റ്റാന്പുകൾ അവർ എനിക്കു തരികയും ചെയ്തു. അവ കൊടുത്ത് എനിക്ക് കുറച്ച് കേക്കുകൾ വാങ്ങാം.

അപ്പോഴാണ് ഒരു പള്ളിമുറിയിലേക്കോ ആശ്രമത്തിലേക്കോ ആണു ഞാൻ പോകേണ്ടിയിരുന്നത് എന്ന ബോധോദയമുണ്ടായത്. അന്വേഷിച്ചുപിടിച്ച് ഞാനെത്തിയത് ഒരു അഗസ്റ്റീനിയൻ ആശ്രമത്തിലാണ്. അവരെന്നെ ഹൃദയപൂർവം സ്വീകരിച്ചു. ഞാൻ കുളിച്ചു വൃത്തിയായി. ഭക്ഷണമേശയിൽ അവരെന്നെ ഇരുത്തി.

സുപ്പീരിയറച്ചൻ എന്‍റെ മുന്നിൽ നിന്നു മാറിയ ഒരു നിമിഷംകൊണ്ട് മേശപ്പുറത്തുണ്ടായിരുന്ന റൊട്ടിയുടെ പകുതി ഞാൻ അകത്താക്കി. അടുത്തനിമിഷം മറ്റേ പകുതിയും. ഞാൻ അതിനും ഒരു ന്യായം കണ്ടെത്തി!

**************
സ്റ്റേഷനിലേക്കു നടക്കുന്പോൾ കൂടുതൽ ഊർജസ്വലനായതുപോലെ. കോൺസ്റ്റൻസ് തടാകതീരത്തുള്ള ലിൻഡാവിലേക്കു പോകുന്ന ട്രെയിനാണത്. എത്ര ആളുകളാണ്!
പെട്ടെന്നൊരു ചിന്ത എന്‍റെ മനസിൽ മിന്നിമറഞ്ഞു. എന്നോടു പറഞ്ഞതൊക്കെ സത്യമല്ലെന്നു വരുമോ? എന്‍റെ അമ്മ മരിച്ചിട്ടില്ലതന്നെ. എന്‍റെ സഹോദരിമാരോ സ്വാധീനമുള്ള എന്‍റെ ഏതോ സുഹൃത്തോ എന്നെ പുറത്തിറക്കാൻവേണ്ടി മെനഞ്ഞുണ്ടാക്കിയ ഒരു കഥയല്ലേ അത്? ഭ്രാന്തമായ ഒരു പ്രത്യാശ എന്നെ മൂടി.

പ്ലാറ്റ്ഫോമിലൂടെ ചിന്തയിൽ മുഴുകി ഞാൻ നടന്നു. ആരെങ്കിലും എന്നെ നിരീക്ഷിക്കുന്നുണ്ടോ? ളോഹയും റോമൻ തൊപ്പിയും പ്രത്യേകം ശ്രദ്ധിക്കപ്പെടുമെന്ന് എനിക്കറിയാം. പക്ഷേ, ആരുംതന്നെ എന്നെ നിരീക്ഷിക്കുന്നതായി തോന്നുന്നില്ല.
ലിൻഡാവ് നഗരം എനിക്കു പരിചിതമാണ്, അതുപോലെ കോൺസ്റ്റൻസ് തടാകവും. അവിടെ എനിക്കു സ്നേഹിതരുണ്ട്. ഒരു പള്ളിമുറിയിൽ ഏതാനും ദിവസം വിശ്രമിച്ചിട്ട് ഒരു ചെറുതോണിയിലോ ലൈഫ്ജാക്കറ്റ് ധരിച്ചോ തടാകത്തിന് അക്കരെയുള്ള സ്വിറ്റ്സർലാൻഡിലേക്കു രക്ഷപ്പെടാം...

പക്ഷേ അപ്പോൾ മറ്റൊരു ചിന്ത എന്നെ പിടികൂടി. അമ്മയുടെ മരണം സർക്കാർ രേഖകളിൽ വന്നുകാണും. മാത്രമല്ല, വളരെ അസാധാരണമായ തരത്തിലുള്ള എന്‍റെ ഈ താത്കാലിക മോചനം സാധ്യമാക്കാൻ ആരെങ്കിലും ഞാൻ തീർച്ചയായും തിരിച്ചെത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടാകാം.

അതുകൊണ്ട് വീട്ടിലേക്കു പോകാൻ ഞാൻ തീവണ്ടിയിൽ കയറി.
ആ യാത്ര ഒരു സ്വപ്നംപോലെയായിരുന്നു എനിക്ക്. തികച്ചും ചിന്താശൂന്യമായ മനസ്. തിരക്കേറിയ തീവണ്ടിയിൽ ആളുകൾ എന്നെ തുറിച്ചുനോക്കുന്നത് എനിക്ക് ഒരു വിഷയമേ ആയിരുന്നില്ല.

*************
വീട്ടിലെത്തി, എന്‍റെ സഹോദരന്മാരെയും സഹോദരിമാരെയും ആശ്ലേഷിക്കുന്നതുവരെ ഞാൻ വികാരരഹിതനായിരുന്നു. തുടർന്ന് കണ്ണീരിന്‍റെ ഒരു പെരുവെള്ളപ്പാച്ചിൽ...

സെമിത്തേരിയിൽ പോയി ഞാനെന്‍റെ അമ്മയോട് യാത്രപറഞ്ഞു. അമ്മയുടെ വിശ്വസ്തമായ ഹൃദയം എത്രയധികം വേദനയും സഹനങ്ങളും അനുഭവിക്കേണ്ടിവന്നു! കുറച്ചുദിവസങ്ങൾക്കു മുന്പ് നാസി പോലീസുകാർ വീട്ടിലെത്തി ബഹളംവച്ചിരുന്നു. അമ്മയ്ക്ക് അത് വളരെ അധികമായിരുന്നു. എന്‍റെ ജീവൻ രക്ഷിക്കാൻ അമ്മ സ്വജീവൻ നൽകി.