മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെന്ന് എവിടെയോ എങ്ങനെയോ നിശ്ചയിക്കപ്പെട്ടിരിക്കും. സിനിമാരംഗത്തെ ചരടുവലികൾക്കും അട്ടിമറികൾക്കും അപ്പുറം അങ്ങനെയൊരു നിയോഗമുണ്ടായിരിക്കണം. ഇതു പുതിയ കഥയല്ല. തിരശീലകൾ പാടിത്തുടങ്ങിയകാലം മുതൽക്കേയുള്ള യാഥാർഥ്യമാണ്.

ധാരണകൾ, പിശകുകൾ

ഏതാണ്ടു രണ്ടുപതിറ്റാണ്ടുകാലം മനസിലൊതുക്കിയ ഒരു സങ്കടം 1974ൽ ഗായകൻ മുകേഷ് തുറന്നടിച്ചു. രാജ്കപൂർ ചിത്രമായ ചോരി ചോരി(1956)യിൽ തനിക്ക് പാടാൻ അവസരം കിട്ടാതിരുന്നതിലെ അമർഷം മുകേഷ് അതുവരെ മറന്നിരുന്നില്ല. രാജ് കപൂറിന്‍റെ ശബ്ദമായി അറിയപ്പെട്ട തനിക്ക് അവസരം നിഷേധിക്കപ്പെട്ടതിനു പിന്നിൽ ഏതാനും പേരുടെ കറുത്ത കൈകളുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവരിൽ രാജ് കപൂർ ഇല്ലെന്നു വ്യക്തമാക്കുകയും ചെയ്തു. അപ്പോൾ സംശയത്തിന്‍റെ മുന നീണ്ടത് സ്വാഭാവികമായും സംഗീതസംവിധായകരായ ശങ്കർ-ജയ്കിഷനിലേക്കും ഗായകൻ മന്നാ ഡേയിലേക്കുമായിരുന്നു.

ശങ്കർ-ജയ്കിഷൻ ദ്വയം അന്നുവരെ മുകേഷിനു നൽകിയ അതിസുന്ദരഗാനങ്ങൾ അദ്ദേഹം മറന്നുപോയിരിക്കുമോ? ഹൃദയങ്ങളുടെ അടിത്തട്ടുതൊട്ട ആ പാട്ടുകൾ എന്തായാലും ആസ്വാദകർ മറന്നുപോകാനിടയില്ല.

സിംഫണിക് ജേണി ഓഫ് ശങ്കർ ജയ്കിഷൻ എന്ന പുസ്തകം ശങ്കറിനെ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നു: മുകേഷിന്‍റെ സ്വരം എല്ലാ നായകന്മാർക്കും ചേരുന്നതാണ്. യഹൂദി എന്ന ചിത്രത്തിനു മുന്പ് ദിലീപ് കുമാറിനുവേണ്ടി തലത് മെഹമൂദ് ആണ് പാടാറുള്ളത്. പക്ഷേ, ആ ചിത്രത്തിലെ യേ മേരാ ദീവാനാ പൻ എന്ന പാട്ട് ഞങ്ങൾ മുകേഷിനെ മനസിൽകണ്ടാണ് ഒരുക്കിയത്. യാദൃച്ഛികമായി എടുത്ത ഒരു തീരുമാനമായിരുന്നു, അത് മുകേഷിന് അനുകൂലമായി. ഞങ്ങൾക്കത് ഒരു വിസ്മയമായിരുന്നു. മുകേഷിനുവേണ്ടി ഞങ്ങളൊരുക്കിയ പാട്ടുകളിൽ ഏറ്റവും മികച്ചത്, അദ്ദേഹം പാടിയവയിൽ ഏറ്റവും മികച്ചത് ആ പാട്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.

അതങ്ങനെ ആവുകയും ചെയ്തു. കാലത്തെ വെല്ലുന്ന, ജീവൻ നഷ്ടമാകാത്ത മെലഡിയാണ് യേ മേരാ ദീവാനാ പൻ. അതു മന്നാ ഡേ പാടിയിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നോ, ഇല്ലേ എന്നതൊക്കെ വെറുതെ ചിന്തിക്കാമെന്നുമാത്രം!


നഷ്ടം, നേട്ടം, മറവി

ചോരി ചോരിയിലെ പാട്ടുകൾ മന്നാ ഡേയ്ക്ക് നൽകിയത് അക്ഷരാർഥത്തിൽ പുതുജീവനാണ്. ആ പാട്ടുകൾ മുകേഷ് തന്നെയാണ് പാടിയിരുന്നതെങ്കിൽ താൻ കടന്നുപോയിരുന്ന മോശം സമയത്തിൽ വീണ്ടും ആഴ്ന്നുപോകുമായിരുന്നു മന്നാ ഡേ. എന്നാൽ ശങ്കർ-ജയ്കിഷൻ നീട്ടിക്കൊടുത്ത കൈകളെ പിന്നീട് മന്നാ ഡേയും മറന്നു. തന്‍റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ അദ്ദേഹം ഒരിക്കലും അവരുടെ പാട്ടുകൾ എടുത്തുപറഞ്ഞില്ല!

എന്തുകൊണ്ടാവും ചോരി ചോരിയിൽ രാജ് കപൂറിനുവേണ്ടി മുകേഷിന്‍റെ ശബ്ദം ശങ്കർ-ജയ്കിഷൻ ഉപയോഗിക്കാതിരുന്നത്? അതിനുള്ള ഉത്തരവും ശങ്കർ പറഞ്ഞിട്ടുണ്ട്: ആ സമയത്ത് മുകേഷ് സ്വന്തം സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട വലിയ തിരക്കുകളിലായിരുന്നു. തനിക്കൊരു ഗായകനായി തുടരണോ അഭിനേതാവാകണോ അതോ സംഗീതസംവിധായകനാവണോ എന്നീ കാര്യങ്ങളിൽ ഒരു തീരുമാനമെടുക്കാൻപോലും അപ്പോൾ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുമാത്രമാണ് അന്ന് ആ പാട്ടുകൾ മന്നാ ഡേ പാടട്ടെയെന്നു ഞങ്ങൾ തീരുമാനിച്ചത്.

ഈണങ്ങളുടെ ബാങ്ക്!

ഏതു സന്ദർഭത്തിനും അനുയോജ്യമായ ഈണങ്ങൾ കൊണ്ടുനടക്കുന്ന ബാങ്കായിരുന്നു ശങ്കർ-ജയ്കിഷൻ ദ്വയം എന്നു പറയാറുണ്ട്. ചോരി ചോരിയുടെ സമയവും അങ്ങനെയായിരുന്നു. ശൈലേന്ദ്രയും ഹസ്രത് ജയ്പുരിയും വരികൾ എഴുതേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ., പാട്ടുകൾ റിക്കാർഡിംഗിന് റെഡി! തിരക്കുമൂലം മുകേഷിനെ വിളിച്ചില്ലെന്നു ശങ്കർ വ്യക്തമാക്കുന്പോഴും ചോരി ചോരിയിലെ പാട്ടുകളുടെ സ്കെയിൽ മുകേഷിനു ചേരുന്നതല്ലെന്നു സമർഥിക്കുന്ന വിമർശകരുമുണ്ട്. ഉയർന്ന ഒക്ടേവുകളിലുള്ള പാട്ടുകൾ മുകേഷിനു യോജിച്ചതല്ലെന്നാണ് അവരുടെ പക്ഷം. യെ രാത് ഭീഗീ ഭീഗി, ആജാ സനം എന്നീ പാട്ടുകൾ ഫ്ളാറ്റ് സ്കെയിലിൽ എങ്ങനെ കേൾക്കുമെന്ന് അവർ ചോദിക്കുന്നു!

ചോരി ചോരിയുടെ കാര്യത്തിൽ നിർഭാഗ്യകരമായ മറ്റൊന്നുകൂടി സംഭവിച്ചു. മികച്ച സംഗീത സംവിധായകനുള്ള അക്കൊല്ലത്തെ ഫിലിംഫെയർ അവാർഡ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ശങ്കർ-ജയ്കിഷനായിരുന്നു. അതിലെ പാട്ടുകൾ പാടിയ ലതാ മങ്കേഷ്കറെ പുരസ്കാരദാനച്ചടങ്ങിലേക്കു ക്ഷണിച്ചിട്ടും അവർ പങ്കെടുത്തില്ല. അവാർഡ് അവർക്കല്ലേ, അവർ പോയി വാങ്ങട്ടെ, അതിൽ എനിക്കെന്തുകാര്യം എന്നു പറഞ്ഞത്രേ ലത! ശാരദ എന്ന പുതിയ ഗായികയ്ക്ക് അവസരം കൊടുത്തതിന്‍റെ പേരിൽ ഇടക്കാലത്ത് ശങ്കർ-ജയ്കിഷനുവേണ്ടി പാടുന്നത് നിർത്തുകയും ചെയ്തു അവർ.

പിണക്കങ്ങളും തെറ്റിദ്ധാരണകളും ഈണങ്ങളുടെ ലോകത്തെ അപസ്വരങ്ങളാകുന്നത് ഇങ്ങനെയൊക്കെ!!

ഇൻ ഹാർമണി-
ഹരിപ്രസാദ്‌