രോഗിയാണു താരം
നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകത ഇവിടെയുള്ളതു രസകരമായിത്തോന്നി. ഡോക്ടർമാർ റൂമിൽ കയറിവരുന്പോൾ മുറിയിലുള്ള നഴ്സുമാരോ ഭക്ഷണം സപ്ലൈ ചെയ്യുന്നവരോ മുറി വൃത്തിയാക്കുന്നവരോ ഉണ്ടെങ്കിൽ ആരും ഇറങ്ങിപ്പോകുകയോ മാറിനിൽക്കുകയോ ഇല്ല. അവനവന്‍റെ ജോലി തുടർന്നുകൊണ്ടിരിക്കും.

ഓസ്ട്രേലിയയിലെ ആശുപത്രിയിലെ എല്ലാ സംവിധാനവും രോഗിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. എല്ലാ ജോലിക്കാരും ഏതാണ്ടു തുല്യമായ അവകാശബോധത്തോടെ അവരവരുടെ നിർദിഷ്ടജോലി ചെയ്യുന്നു. രോഗി എന്താവശ്യപ്പെട്ടാലും സാധിച്ചുകൊടുക്കുക എന്നതു പ്രധാനമാണ്. (ആരെപ്പറ്റിയെങ്കിലും രോഗി ആവലാതിപ്പെട്ടാൽ അതു ഗൗരവമായിത്തന്നെ എടുക്കുകയുംചെയ്യും.)

നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകത ഇവിടെയുള്ളതു രസകരമായിത്തോന്നി. ഡോക്ടർമാർ റൂമിൽ കയറിവരുന്പോൾ മുറിയിലുള്ള നഴ്സുമാരോ ഭക്ഷണം സപ്ലൈ ചെയ്യുന്നവരോ മുറി വൃത്തിയാക്കുന്നവരോ ഉണ്ടെങ്കിൽ ആരും ഇറങ്ങിപ്പോകുകയോ മാറിനിൽക്കുകയോ ഇല്ല. അവനവന്‍റെ ജോലി തുടർന്നുകൊണ്ടിരിക്കും.

അതു മാത്രമല്ല ഒരു രോഗി ഫോണ്‍ ചെയ്തുകൊണ്ടോ മറ്റോയിരിക്കുകയാണെങ്കിൽ ’സോറി റ്റു ഡിസ്റ്റേർബ് യു’ എന്നു പറഞ്ഞു കാത്തുനിൽക്കാനും അവർ തയാറാകും. രസകരമായ ഒരനുഭവം. കഴിഞ്ഞ ദിവസം എന്‍റെ മുറിയിൽ രണ്ടു ഡോക്ടർമാർ കയറിവന്നു. (വലിയ ഒരു സമചതുര മുറിയിൽ നാലു രോഗികളാണ്.) പെട്ടെന്ന് ഒരു രോഗിക്കു മൂത്രശങ്ക. സീനിയർ ഡോക്ടർ പുറത്തേക്കോടി ബെഡ്പാൻ എടുത്തുകൊണ്ടുവന്നു കൊടുത്തു. എന്തൊരു ആത്മാർഥമായ കൂട്ടുത്തരവാദിത്വം!.

വർഗ വിവേചനത്തെപ്പറ്റി പലരും നിറം പിടിപ്പിച്ചു പറഞ്ഞുകേൾക്കാറുണ്ട്. എന്‍റെ അനുഭവത്തിൽ മേന്പൊടിക്കുപോലും വിവേചനം എനിക്കു കാണാനാവുന്നില്ല. എപ്പോഴും സുസ്മേരവദനരായി പണിയെടുക്കുന്ന ഇവരിൽ ഉൗതിക്കാച്ചിയ പൊന്നിന്‍റെ നിറമുള്ള ചൈനക്കാരും റോസാപ്പൂവിന്‍റെ നിറമുള്ള പാശ്ചാത്യരും കരിവീട്ടിക്കു സമാനതയുള്ള കറുത്തവരും ആരോഗ്യം തുളുന്പുന്ന തവിട്ടുനിറമുള്ള ഇന്ത്യക്കാരും ഇതിലൊന്നുംപെടാത്ത മറ്റു പലരും.

സിസിലിയാമ്മ പരുമ്പാനി
[email protected]