Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്നേഹക്കൂട്ടിൽ പറന്നെത്തിയ മാലാഖമാർ
നോവറിയുന്നവനേ നൊന്പരപ്പെടുന്നവരുടെ വേദനയറിയാൻ കഴിയൂ എന്ന് ജീവിതംകൊണ്ടു തോമസും നീനയും കാട്ടിത്തന്നു. പൂന പോലൊരു നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ ജീവിതം മാറിമറിയാൻ സമയം ഏറെയൊന്നും വേണ്ടെന്നുള്ള തിരിച്ചറിവ് അവരെ ചേർത്തുപിടിക്കാൻ പ്രേരിപ്പിച്ചു.
ഹൃദയത്തിൽ കൂടൊരുക്കിയ ഒരു അപ്പനും അമ്മയും. പറന്നുവന്നതുപോലെ അതിൽ ചേക്കേറിയ നാലു മാലാഖക്കുഞ്ഞുങ്ങൾ. അവർ ഒത്തുചേർന്നപ്പോൾ കുടുംബത്തിൽ സ്വർഗീയ അനുഭവം. ഭാഷയും സംസ്കാരവും വിഭിന്നമായ ഭൂമികയിലെ വഴിതിരിച്ച ഒരു യാത്രയാണ് നാലു മാലാഖ കുരുന്നുകളെ മലയാളി ദന്പതികളായ തോമസിനും നീനയ്ക്കും സമ്മാനിച്ചത്.
2019ലെ ഒരു മുംബൈ യാത്രയാണ് ഇവരുടെ ജീവിതത്തിന്റെ സുരഭില നിമിഷങ്ങളുടെ തുടക്കമായി മാറുന്നത്. കോട്ടയം പുതുപ്പള്ളി തലപ്പാടിയിൽ പേരേപ്പറന്പിൽ പി.എ. തോമസിനും നീനയ്ക്കും എളുപ്പമെത്താവുന്ന യാത്രയായിരുന്നു മുംബൈയിലേക്കുള്ളത്. അതിൽ ആകസ്മികതയുടെ നിമിഷങ്ങളെ ദൈവം കരുതിവച്ചിരുന്നു. മുംബൈക്കു ടിക്കറ്റ് കിട്ടാതായതോടെയാണ് ഇവർ പൂനയ്ക്ക് ടിക്കറ്റെടുത്തത്. അവിടെനിന്നും മുംബൈക്കു പോകാൻ തീരുമാനിച്ചു.
പൂന റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്താൻ കാത്തിരിക്കുന്പോഴാണ് ആൾക്കൂട്ടത്തിനു നടുവിൽ തികച്ചും തനിച്ചെന്ന പോലെ ഒരു ആറുവയസുകാരി മൂന്നു അനിയത്തിമാരെയും ചേർത്തുപിടിച്ചിരിക്കുന്നത് കാണാനിടയായത്. തിക്കിലും തിരക്കിലും കൈവിടാതെ അനുജത്തിമാരെ അവൾ ചേർത്തുപിടിച്ചിരുന്നു. എവിടെയോ അവരിലേക്കു ഹൃദയം കോർത്തിട്ടിരുന്നതായി തോമസിനു തോന്നിയതാകാം അവരുടെ അരികിലെത്താനും സംസാരിക്കാനും പ്രേരിപ്പിച്ചത്.
അനാഥമാക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. പൂനയുടെ ഇരുണ്ട ചേരികളിൽ പലയിടത്തുനിന്നും ഒത്തു ചേർന്നു സ്നേഹംകൊണ്ടു സഹോദരിമാർ ആയവർ. സ്റ്റേഷനിൽ അവശനായ ഒരു വയോധികനും ഒരു പെണ്‍കുട്ടിയും അവർക്കരികിലുണ്ടായിരുന്നു. നിഷ്കളങ്കത നിറയുന്ന നാലു കുരുന്നുകളുടെ കണ്ണുകളിലെ ഭീതിയും പരവേശവും തോമസിന്റെയും നീനയുടെയും ഹൃദയത്തിന്റെ ആഴങ്ങളിലേക്കു വന്നുപതിക്കുകയായിരുന്നു.
നോവറിയുന്നവനേ നൊന്പരപ്പെടുന്നവരുടെ വേദനയറിയാൻ കഴിയൂ എന്ന് ജീവിതംകൊണ്ടു തോമസും നീനയും കാട്ടിത്തന്നു. പൂനപോലൊരു നഗരത്തിൽ ഉപേഷിക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ ജീവിതം മാറിമറിയാൻ സമയം ഏറെയൊന്നും വേണ്ടെന്നുള്ള തിരിച്ചറിവ് അവരെ ചേർത്തുപിടിക്കാൻ പ്രേരിപ്പിച്ചു. അതു പിന്നീട് നിറഞ്ഞൊഴുകുന്ന സ്നേഹപ്രവാഹമായി മാറി. അന്ന് റെയിൽവേ സ്റ്റേഷനിലെ ഇരുണ്ട ഇടനാഴികളിൽ വിതുന്പലോടെ നിന്ന പെണ്കുരുന്നുകൾ ഇന്നു പുതുപ്പള്ളിയിലെ പേരേപ്പറന്പിൽ വീട്ടിൽ ഓമനകളായി വളരുന്നു.
അവരുടെ കണ്ണുകളിൽ വെളിച്ചമുണ്ട്, പ്രതീക്ഷയുണ്ട്, ഇന്നും നന്മ വറ്റാത്ത ലോകത്തിന്റെ സ്നേഹം പകർന്നുകിട്ടുന്നതിന്റെ ഭൂതദയയുമുണ്ട്. തോമസ് -നീന ദന്പതികളുടെ മക്കളായി എയ്റ എൽസ തോമസ് (ഒന്‍പത്), ആൻട്രിയ റോസ് തോമസ് (എട്ട്), എലയ്ൻ സാറാ തോമസ് (എട്ട്), അലക്സാൻട്രിയ സാറാ തോമസ് (ആറ്) എന്നിവർ വളരുന്നു.
അന്നു മുംബൈ യാത്ര വേണ്ടെന്നുവച്ചു കുട്ടികളെയും കൂട്ടി പൂനയിലെ പോലീസ് സ്റ്റേഷനിലേക്കു പോയി. അവിടെ രണ്ടു മൂന്നു ദിവസങ്ങൾ നിന്ന് നിയമനടപടികൾ പൂർത്തിയാക്കി. ഒരു മാസത്തെ താൽകാലിക ഏറ്റെടുക്കലിനുള്ള രേഖകൾ സമർപ്പിച്ചു കുട്ടികളുമായി പുതുപ്പള്ളിയിലെ വീട്ടിലെത്തി. പുതിയ ദേശം, ഭാഷ, സംസ്കാരം എന്നിവയുമായി കുട്ടികൾ വേഗത്തിൽ രമ്യതപ്പെട്ടു. കേരളീയ ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ആറു വയസുകാരി അപരിചിതത്വത്തിന്റെ അകലം തുടക്ക ദിവസങ്ങളിൽ സൂക്ഷിച്ചിരുന്നെങ്കിലും പതിയെ അടുത്തു. ആയുസിന്റെ ബന്ധങ്ങൾ എന്നത് രക്തബന്ധങ്ങൾ തമ്മിൽ ആകണമെന്നില്ലല്ലോ! നാലുപേരും ഞങ്ങളുടെ മക്കളായി, തോമസ് പറയുന്നു.
പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി ദത്തെടുക്കൽ കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന ശിശുക്ഷേമവകുപ്പിന്റെ അംഗീകാരത്തോടെ പൂർണമായി. ചെറുപ്പം മുതൽ അമ്മയുടെ അമ്മയാണു തോമസിനെയും ജ്യേഷ്ഠനെയും വളർത്തിയത്. കോട്ടയം പട്ടണത്തിലും സമീപത്തുമുള്ള അനാഥാലയങ്ങളും ആശ്രമങ്ങളും മുത്തശിയോടൊപ്പം തോമസ് സന്ദർശിക്കുമായിരുന്നു. അങ്ങനെയൊരിടത്തുനിന്നും പരിചയപ്പെട്ട നീനയെ സനാഥയാക്കി തന്റെ പാതി ജീവനായി തോമസ് തെരഞ്ഞെടുത്തു.
സഹജീവികളെ സ്വാർഥതയില്ലാതെ സ്നേഹിക്കാനുള്ള ഇരുവരുടെയും മനസാണ് നാലു കുഞ്ഞുങ്ങളുടെയും ജീവിതത്തിനു വെളിച്ചം പകർന്നത്. പുതുപ്പള്ളിയിലെ വീട്ടിൽ കുട്ടികളെ ചേർത്തണച്ചുവച്ചതുപോലെതന്നെ സ്നേഹകരം നീട്ടി ജീവിതം ഒരുക്കിയ സഹോദര തുല്യനായ മറ്റൊരു യുവാവും അമ്മൂമ്മയും ഇവർക്കൊപ്പമുണ്ട്. ഇതിനിടയിൽ തോമസ് കോട്ടയം മെഡിക്കൽ കോളജിൽ വികസനസമിതിയുടെ കീഴിൽ പിആർഒ ജോലിയിൽ പ്രവേശിച്ചു. തുടർന്നു സ്ഥലം വാങ്ങി വീടുംവച്ചു.
ഭാര്യ നീന സ്വകാര്യകോളജിലും ജോലി ചെയ്യുന്നു. എയ്റയ്ക്ക് ഹിന്ദി അറിയാമെങ്കിലും അവർ നാലുപേരും ഇന്നു തനി മലയാളിക്കുരുന്നുകളായി സ്കൂളിൽ പഠിക്കുന്നു. ഇവർ ഒപ്പംകൂടിയതിനുശേഷം തോമസിനും നീനയ്ക്കും ഒരു കുട്ടി പിറന്നിരുന്നു.
ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ ആ കുഞ്ഞ് വിടപറഞ്ഞപ്പോൾ ആശ്വാസവും പ്രതീക്ഷയുമായി ഒപ്പംനിന്നതും ഈ മക്കളാണ്. പുതുപ്പള്ളിയിലെ വീട്ടിൽ തന്റെ മക്കളെ നെഞ്ചോടു ചേർത്തു തോമസും നീനയുമുണ്ട്. അതേ, ദൈവം മനുഷ്യന്റെ രൂപത്തിലവതരിക്കും എന്നു പറയുന്നത് എത്രശരിയാണിവിടെ.
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Latest News
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top