കരുണയുടെ ആതുര ശുശ്രൂഷകൻ
ഇന്നലെകളിൽ വലിയ പദവികളിലും അംഗീകാരത്തിലും കഴിഞ്ഞവരാണ് ഇക്കാലത്ത് അഗതിമന്ദിരങ്ങളുടെ ചുവരുകൾക്കുള്ളിലേക്കു തള്ളപ്പെടുന്നത്. ജീവിതം മുഴുവൻ മക്കൾക്കുവേണ്ടി കഠിനാധ്വാനം ചെയ്തിട്ടും ഉപേക്ഷിക്കപ്പെടതിന്‍റെ വേദന ഉള്ളിൽപ്പേറുന്നവർക്ക് മരുന്നും ആശ്വാസവും പ്രത്യാശയുമായി ഡോക്ടർ മാറുന്നു.


കാൽ നൂറ്റാണ്ടായി പ്രതിഫലേച്ഛ കൂടാതെ അഗതി മന്ദിരങ്ങളിൽ വൈദ്യശുശ്രൂഷ അർപ്പി ക്കുകയാണ് കെ.ജെ. തോമസ് കായിത്തറ. മാസത്തിൽ രണ്ടു തവണയെങ്കിലും സ്റ്റെതസ്കോപ്പിന്‍റെ കരുതലുമായി തോമസ് ഡോക്ടർ അഗതികൾക്കിടയിൽ ആശ്വാസലേപനവുമായി കടന്നുവരും. മക്കൾ കൈയൊഴിഞ്ഞ മാതാപിതാക്കളും ഉറ്റവർ ഉപേക്ഷിച്ച രോഗികളും ഡോക്ടറുടെ ശുശ്രൂഷയിലൂടെ ആശ്വാസം കണ്ടെത്തുകയാണ്.

25 വർഷമായി ഉറ്റവരും ഉടയവരും ഇല്ലാത്ത വൃദ്ധമാതാപിതാക്കൾക്ക് സൗജന്യമായി മരുന്നും ചികിത്സയും എത്തിച്ചു നൽകുകയാണ് മനുഷ്യസ്നേഹിയായ ഈ വൈദ്യൻ. കുട്ടനാട് ചേന്നങ്കരിയിൽ താഴത്തറ കെ.ടി. ജോസഫ് - മറിയാമ്മ ജോസഫ് ദന്പതികളുടെ മകനായി 1949ൽ ജനിച്ച തോമസ് ഡോക്ടർ തന്‍റെ ജീവിതം ആതുര ശുശ്രൂഷയ്ക്കായി ഉഴിഞ്ഞുവെച്ചിരിക്കുന്നു. കണ്ണൂർ ആലക്കോട് തേർത്തല്ലി സ്വദേശിയായ തോമസ് ഡോക്ടർ 1996ലാണ് സൗജന്യ ആതുരശുശ്രൂഷ ഒരു നിയോഗമായി ഏറ്റെടുത്തത്.

കരുണാപുരം കാരുണ്യഭവനിൽ വയോധികർക്ക് സിസ്റ്റേഴ്സ് കരുതലായി മാറുന്ന അനുഭവങ്ങളും അന്തേവാസികളുടെ നിരവധിയായ പ്രശ്നങ്ങളും മദർ സുപ്പീരിയർ സിസ്റ്റർ ലളിതയിൽനിന്ന് അറിയാനിടയായതാണ് ഇദ്ദേഹത്തിന്‍റെ ജിവിതത്തിനു വഴിത്തിരിവായത്.

ആലക്കോട് ലയണ്‍സ് ക്ലബിന്‍റെ സഹായത്തോടെയാണ് കരുണാപുരം കാരുണ്യ ഭവനിൽ ക്ലിനിക്കിനു തുടക്കമിട്ടത്. ഉദാരമതികളുടെ സഹകരണത്തോടെ മരുന്നും ചികിത്സയും ഇദ്ദേഹം രോഗികൾക്ക് സൗജന്യമായി നൽകിവരുന്നു. ഉമ്മറപൊയിൽ ശാന്തിഭവൻ, താബോർ സ്നേഹഭവൻ, കടുമേനി ശാന്തിഭവൻ തുടങ്ങി നാല് അഗതിമന്ദിരങ്ങളിലായി നൂറു കണക്ക് അഗതികൾക്കാണ് ഇദ്ദേഹം കാലങ്ങളായി സൗജന്യ വൈദ്യശുശ്രൂഷ നൽകുന്നത്. അനാഥരാക്കപ്പെട്ട ജീവിതങ്ങൾക്കൊപ്പം സമയം പങ്കിടുന്പോഴാണ് താൻ ജീവിതത്തിൽ ആത്മനിർവൃതി അനുഭവിക്കുന്നതെന്നു ഡോക്ടർ പറയുന്നു.

അഗതിമന്ദിരങ്ങളിലെ വയോധികർക്ക് ലേപനം മാത്രമല്ല അവരിൽ ഒരംഗമായി ഡോക്ടർ മാറുകയാണ്. പരിത്യക്തരുടെ ഹൃദയവേദന ഏറെ നീറ്റൽ ഉളവാക്കുന്നതാണ്. അവരുടെ വിശേഷങ്ങൾക്കും വിഷമങ്ങൾക്കും ഡോക്ടർ കാതോർക്കും. ആശങ്കളിൽ ആശ്വാസവും പ്രത്യാശയും നൽകി ഹൃദയത്തോടു ചേർത്തു നിർത്തും. അവരോട് ഹൃദയം തുറന്നു സംസാരിക്കും. അപ്പോൾ അവരുടെ ഉറ്റവരായി ഡോക്്ടറും താനേ മാറും.

മക്കളും ബന്ധുക്കളും ഉപേക്ഷിച്ച മാതാപിതാക്കൾ സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്നവരാണ്. അവർക്കിടയിൽ രാപകൽ ശുശ്രൂഷ ചെയ്യുന്ന സന്യസ്തരുടെ സമർപ്പിത ശുശ്രൂഷ ഏറെ വലുതാണ്, അവരുടെ സേവനം അധികമാരും അറിയുന്നില്ല- ഡോക്്ടർ പറയുന്നു. വാർധക്യത്തിൽ മാതാപിതാക്കൾക്ക് കരുതലാകേണ്ടവരാണ് മക്കൾ. പുതിയ ലോകത്തിൽ സുഖത്തിനും സ്വത്തിനും പിന്നാലെയുള്ള പരക്കം പാച്ചിലിൽ പലപ്പോഴും സ്നേഹബന്ധവും രക്തബന്ധവും മറന്നു പോകുന്നു.

വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും പ്രവാസി ജീവിതവും യുവതലമുറയെ സ്വാധീനിക്കുന്പോൾ നിരവധിയായ മാതാപിതാക്കൾ അഗതിമന്ദിരങ്ങളിൽ എത്തപ്പെടുന്നു. കുടുംബങ്ങളിൽ മാതാപിതാക്കളും മക്കളും തമ്മിൽ വിശ്വാസവും സ്നേഹവും ബഹുമാനവും പരസ്പര ആശ്രയത്വവും വേണം. അതു കുടുംബബന്ധങ്ങളെ ആഴത്തിൽ വളരുവാൻ സഹായിക്കുന്നു, ഡോക്്ടർക്ക് പങ്കുവവയ്ക്കാൻ അനുഭവങ്ങൾ ഏറെയാണ്.

ഇന്നലെകളിൽ വലിയ പദവികളിലും അംഗീകാരത്തിലും കഴിഞ്ഞവരാണ് ഇക്കാലത്ത് അഗതിമന്ദിരങ്ങളുടെ ചുവരുകൾക്കുള്ളിലേക്കു തള്ളപ്പെടുന്നത്. ജീവിതം മുഴുവൻ മക്കൾക്കുവേണ്ടി കഠിനാധ്വാനം ചെയ്തിട്ടും ഉപേക്ഷിക്കപ്പെടതിന്‍റെ വേദന ഉള്ളിൽപ്പേറുന്നവർക്ക് മരുന്നും ആശ്വാസവും പ്രത്യാശയുമായി ഡോക്്ടർ മാറുന്നു.

ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും 1975ൽ എംബിബിഎസ് പൂർത്തിയാക്കിയ ഡോ. തോമസ് ആലപ്പുഴ സെന്‍റ് മൈക്കിൾസ് ഹോസ്പിറ്റൽ, തെങ്ങുവിള മിഷൻ ഹോസ്പിറ്റൽ, മരിയാപുരം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. പിന്നീട് 1981 ൽ തേർത്തല്ലിയിൽ സ്വന്തമായി സെന്‍റ് തോമസ് ഹോസ്പിറ്റൽ ആരംഭിച്ചു. മലബാർ കുടിയേറ്റത്തിന്‍റെ ആദ്യനാളുകളിൽ മലയോരത്ത് എത്തിയ ഇദ്ദേഹത്തിന്‍റെ എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹമായിരുന്നു ഒരു ഡോക്ടറാവുക എന്നത്. തനിച്ച് വാഹനം ഓടിച്ചും നടന്നും പോകാൻ കഴിയുന്നിടത്തോളം കാലം ആതുരാലയ ശുശ്രൂഷ തുടരാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്.

മുന്നിലെത്തിയ ഓരോ ജീവിതവും പകർന്ന തീവ്രമായ അനുഭവങ്ങളും അറിവുകളും കോർത്തിണക്കി ഓർമക്കുറിപ്പുകളുടെ ഒരു പുസ്തകം എഴുതാനൊരുങ്ങുകയാണ് ഈ ഭിഷഗ്വരൻ. തന്‍റെ അനുഭവ രചന ഇന്നത്തെ തലമുറയ്ക്കു സന്ദേശവും പ്രചോദനവുമാകണമെന്ന് ഡോക്ടർ ആഗ്രഹിക്കുന്നു. ആതുര ശുശ്രൂഷാ രംഗത്തെ ഒരിക്കലും കച്ചവട ലാക്കോടെ കാണരുത്. എക്കാലവും അതു സേവനമായി കാണുന്നതാണ് വൈദ്യശുശ്രൂഷകരുടെ ദൗത്യം, തന്‍റെ ജീവിതത്തിലൂടെ ആ സന്ദേശം പകരുകയാണ് ഈ നിസ്വാർഥ സേവകൻ.

പാലാ കൂട്ടിയാനിയിൽ റോസമ്മ തോമസാണ് ഡോക്ടറിന്‍റെ കർമ നിരതമായ ജീവിതത്തിനു ഒപ്പം താങ്ങായി നിൽക്കുന്നത്. മക്കളായ ജോസ് തോമസ് ഗോവ താജ് ഹോട്ടലിൽ എക്സിക്യൂട്ടീവ് ഷെഫും ടിമ്മി തോമസ് ദന്തഡോക്ടറും ആന്േ‍റാ തോമസ് ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനിയറുമാണ്.

സിജോ ഡൊമിനിക്