Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പുന്നത്തൂർ ആനച്ചന്തം
പുന്നത്തൂർ കോട്ട- ഗുരുവായൂർ ദേവസ്വം വക കരിവീരന്മാരുടെ സ്വന്തം താവളം. കണ്ണുകൾ മടങ്ങിപ്പോരാത്തവിധം ആനക്കാഴ്ചകൾ നിറയുന്ന ഇടം. 44 ആനകൾ, പരിപാലിക്കാൻ 124 ആനക്കാർ... പുന്നത്തൂർ കോട്ടയിലെ വർത്തമാനങ്ങൾ...
എത്ര നേരം ആസ്വദിച്ചാലും മതിവരില്ല നാൽപ്പത്തിനാല് ആനകൾ പാർക്കുന്ന പുന്നത്തൂർ ആനക്കോട്ട. ഗുരുവായൂർ ദേവസ്വംവക കരിവീരൻമാരുടെ താവളം ആനപ്രേമികളുടെ ആളൊഴിയാത്ത ഇടമാണ്. വിദേശികൾ ഉൾപ്പെടെ ഇടമുറിയാതെത്തുന്ന സഞ്ചാരികൾക്ക് ആനയോളം വലിയ കാഴ്ചവിസ്മയം സമ്മാനിക്കുന്ന ഇടം.
ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്നവരും നടയ്ക്കിരുത്തപ്പെട്ട ഗജനിരയെ കണ്ടാസ്വദിക്കാൻ ആനക്കോട്ടയിൽ എത്താറുണ്ട്. അന്തിമയങ്ങുംവരെ കണ്ണുകൾ മടങ്ങിപ്പോരില്ലാത്തവിധം ഹൃദ്യമാണ് ആനച്ചന്തം. മസ്തകം കുലുക്കി ചെവിമുറം വീശി തുന്പിക്കൈ പൂഴിയിൽ ചുഴറ്റി ചിന്നം വിളിച്ച് ഓരോ ചലനത്തിലും വ്യത്യസ്ത ഭാവങ്ങളെ സമ്മാനിക്കുന്ന ഗജനായകരുടെ നിര.
മഹാമാരിയുടെ ഇക്കാലത്തും ഗുരുവായൂരപ്പന്റെ ഗജഗണങ്ങൾ ആനക്കോട്ടയിൽ സസുഖം വാഴുകയാണ്. കോവിഡും ലോക്ഡൗണും സൃഷ്ടിച്ച ഞെരുക്കങ്ങളൊന്നും ഗുരുവായൂർ ആനക്കോട്ടയെ ബാധിച്ചിട്ടില്ല. കോവിഡ് മാന്ദ്യത്തിൽ ഒന്നോ രണ്ടോ ആനകളുടെ വയറുനിറയ്ക്കാൻ നാട്ടിലെ ഉടമകൾ ഞെരുങ്ങുന്പോൾ 44 ആനകളെയാണ് ഗുരുവായൂർ ദേവസ്വം അല്ലലറിയിക്കാതെ പരിപാലിക്കുന്നത്.
37 കൊന്പൻമാരും അഞ്ചു പിടിയാനകളും രണ്ട് മോഴയും ഉൾപ്പെട്ടതാണ് ആനക്കോട്ടയുടെ അഴക്. പരിപാലിക്കാൻ രാപ്പകൽ 124 ആനക്കാരും.
പനംപട്ടയാണ് ആനകൾക്ക് പ്രധാന തീറ്റ. പതിനോരായിരത്തോളം പനംപട്ടകളാണ് ഒരു മാസം ഇത്രയും ആനകൾക്ക് നൽകുന്നത്. ഇതിനു പതിമൂന്നു ലക്ഷത്തോളം രൂപ ചെലവു വരും. പുല്ല്, വാഴപ്പിണ്ടി,പഴം എന്നിവയും നൽകുന്നുണ്ട്. പുല്ലിന് രണ്ടു ലക്ഷത്തിൽപരം രൂപയും വാഴപ്പിണ്ടിക്ക് കാൽലക്ഷം രൂപയുമാണ് മാസച്ചെലവ.് ചികിത്സയിലുള്ള ആനകൾക്ക് ചോറ്, അവിൽ, പഴം എന്നിവയും കൊടുക്കും. അരിക്കും മറ്റുമായി ഇരുപതിനായിരത്തോളം രൂപ.
മരുന്നുകൾക്കു മാസം രണ്ടേകാൽ ലക്ഷം രൂപയ്ക്കു പുറമേയാണ് കർക്കിടക സുഖചികിത്സക്ക് പന്ത്രണ്ടു ലക്ഷം ചെലവ്. പാപ്പാൻമാരുടെ ശന്പളം വേറെ. ഗുരുവായൂർ എന്ന പെരുമ പേരിനു മുന്നാലെ പട്ടം ചാർത്തിയ ഇവിടത്തെ ആനകളെ വിവിധയിടങ്ങളിൽ എഴുന്നള്ളിപ്പിന് അയയ്ക്കുന്പോൾ കിട്ടുന്ന ഏക്കവും ആനക്കോട്ട സന്ദർശകരിൽ നിന്നുള്ള ടിക്കറ്റ് വരുമാനവും കോവിഡ് കാലയളവിൽ മുടങ്ങിയിട്ടും ഗുരുവായൂരപ്പന്റെ ഗജപ്രജകൾക്ക് ഒരുദിവസംപോലും ശാപ്പാട് ലോക്ഡൗണിലായില്ല.
ആനക്കോട്ടയുടെ പെരുമ അറിഞ്ഞ് ലോക്ഡൗണ്‍ കാലത്തും ആനയഴക് ആസ്വദിക്കാനെത്തിയവർക്കൊക്കെ നിരാശയോടെ മടങ്ങേണ്ടി വന്നു. ഇത്രയേറെ ആനകളെ ഒരുമിച്ചു കാണാൻ പറ്റുന്ന മറ്റൊരിടം നാട്ടിൽ വേറെയില്ലല്ലോ.
ഏറ്റവും വലിയ ആനകേന്ദ്രം
പുന്നത്തൂർകോട്ട ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടാന സംരക്ഷണ കേന്ദ്രംകൂടിയാണ്. പുന്നത്തൂർ രാജവംശത്തിന്റെ കൊട്ടാരക്കെട്ടിന്റെ ചുറ്റുവളപ്പിൽ കൊന്പനും പിടിയും മോഴയുമൊക്കെയാണ് ഇന്ന് അധിപൻമാർ. ഗുരുവായൂർ ക്ഷേത്രത്തിൽനിന്നു മൂന്നു കിലോമീറ്റർ മാറി പൊന്നാനി റോഡിന് സമീപമാണ് ആനക്കോട്ട.
അടുത്തയിടെ ലോക്ഡൗണ്‍ ഇളവുകൾ വന്നതോടെ നിരവധി സഞ്ചാരികൾ ആനക്കോട്ടയിലെ വീരകേസരികളെ കാണാനെത്തുന്നുണ്ട്.
46 വർഷം മുൻപ്, അതായത് 1975 ജൂണ്‍ 25നാണ് പുന്നത്തൂർകോട്ട ആനത്താവളമായി മാറിയത്. ഇരുപത്തിയാറ് ആനകളായിരുന്നു തുടക്കത്തിൽ. പേരിലും പെരുമയിലും അനശ്വരനായ സാക്ഷാൽ ഗുരുവായൂർ കേശവൻ ഈ നിരയിലെ സൂപ്പർ താരമായിരുന്നു. ആനക്കോട്ടയിലേക്കുള്ള ആ പ്രവേശനോത്സവം ഗുരുവായൂർ കേശവനെ മുന്നിൽ നിർത്തിയായിരുന്നുവെന്നാണ് പഴമക്കാരുടെ ഓർമ.
കരിവീരൻമാർ നിരനിരയായി മേളത്തിന്റെ അകന്പടിയോടെയാണ് പുത്തൻ വാസസ്ഥലത്തേക്ക് ചങ്ങല കിലുക്കിക്കിലുക്കി കാൽവച്ചു കയറിയത്. ഗുരുവായൂർ കേശവൻ മുന്നേ നടന്നു വലതുകാൽവച്ച കോട്ടയിലേക്ക് ഐശ്വര്യവും മഹാഭാഗ്യങ്ങളും വന്നുകൊണ്ടിരുന്നു. ഗുരുവായൂരപ്പന്റെ പെരുമയിലും കടാക്ഷത്തിലും ആനയെണ്ണം അറുപതിൽ തലയെടുത്തുനിന്ന കാലവുമുണ്ടായി.
കോവിഡ് കൂച്ചുവിലങ്ങ് വന്നതോടെ ഒരു തരത്തിൽ ക്വാറന്റൈനിലാണ് ഗജഗണങ്ങൾ. പുറത്തേക്കുള്ള ഇറക്കവും കറക്കവും അപൂർവമായി. പൂരങ്ങളും നാടുനീളെ ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ചതോടെ ആനലോകം കോട്ടയിൽ ഒതുങ്ങി. മുൻപൊക്കെ അകലവും കാലവും നോക്കാതെ ലോറികളിൽ ദേശം ചുറ്റിയവരാണ് ഇവരേറെയും.
ഇപ്പോഴാവട്ടെ ശാപ്പാടും കുളിയും നിൽപ്പുമെല്ലാം ഇവിടെത്തന്നെ. ഗുരുവായൂർ ക്ഷേത്രത്തിലെ പതിവ് എഴുന്നള്ളിപ്പുകൾക്ക് ഏതാനും ആനകളുടെ പോക്കുവരവൊഴിച്ചാൽ പുറംലോകവുമായുള്ള ബന്ധം പല ആനകൾക്കും നഷ്ടമായിരിക്കുന്നു.
നടപ്പുവ്യായാമം
വ്യായാമവും നടത്തവും കുറയുകയും ശാപ്പാടിനു കുറവില്ലാതിരിക്കുകയും ചെയ്താൽ അമിതാരോഗ്യം ദോഷകരമാകാമെന്നു വിദഗ്ധർ നിർദേശിച്ചതോടെ ആനകളെ ജോഗിംഗിന് ഇറക്കേണ്ടിവന്നു. സ്ഥിരമായി തളച്ചിടുന്നത് ദോഷമായതിനാൽ ആനകൾ ലോക്ഡൗണ്‍ കാലത്ത് രാവിലെയും വൈകുന്നേരവും അങ്ങനെ നടത്തം തുടങ്ങി. ആനകളുടെ പ്രഭാത സവാരി കന്പക്കാർക്ക് കൗതുകക്കാഴ്ചയുമായി.
കഴിഞ്ഞ ജൂലൈ ഒന്നു മുതലാണ് ആനനടത്തത്തിനു തുടക്കമായത്. ദിവസവും രാവിലെ ഒന്‍പതിന് കോട്ടയിൽനിന്ന് അഞ്ച് ആനകൾ നടത്തം തുടങ്ങും. നടന്നുനടന്ന് ഗുരുവായൂരന്പലം വലംവച്ച് തിരികെ കോട്ടയിലെത്തും. അടുത്ത ദിവസം അടുത്ത അഞ്ച് ആനകളുടെ ഉൗഴമെത്തും. അങ്ങനെ ഏറെ ആനകൾക്കും ലോക്ഡൗണ്‍ കാലത്ത് അൽപം മെയ്യനക്കം കിട്ടുന്നുണ്ട്. മദപ്പാടുള്ളവയെയും ചികിത്സയിലുള്ളവയെയും നടത്തത്തിൽനിന്ന് ഒഴിവാക്കി. സന്ദർശകരില്ലാത്ത സമയങ്ങളിൽ ശാന്തസ്വാഭാവക്കാരെ ആനക്കോട്ട പരിസരത്ത് മേയാൻ അഴിച്ചുവിടാറുമുണ്ട്.
ആനലോകത്തെ പെരുമക്കാരായ ഇവർക്ക് ചെറിയ സുഖക്കേടിലും ചികിത്സിക്കാനും നിരീക്ഷിക്കാനും ആന ചികിത്സകരെത്തും. ഈ ജാഗ്രതയ്ക്ക് അന്നും ഇന്നും മുടക്കമുണ്ടായില്ല. ഗുരുവായൂരപ്പന്റെ ആനകളല്ലേ, ആരോഗ്യകാര്യത്തിൽ ദേവസ്വം തെല്ലും വീഴ്ചയില്ലാത്ത ജാഗ്രത പുലർത്തുന്നു.
ആനകൾക്കു മാത്രമല്ല പരിചാരകർക്കും ശാപ്പാടിനും വേതനത്തിനും ഇവിടെ മുടക്കമില്ല. തലയെടുപ്പിലും മെയ്യഴകിലും കൊന്പൊരുക്കത്തിലും നൂറു ചന്തമാണ് ഗുരുവായൂരിലെ ആനകൾക്ക്. ഏഷ്യയിലെ ഏറ്റവും തൂക്കമുള്ള കൊന്പൻ ഗുരുവായൂർ നന്ദന് രണ്ടു വർഷം മുൻപ് 7100 കിലോയായിരുന്നത് ഇക്കഴിഞ്ഞ ജൂണ്‍ 30ന് 7500 കിലോയിലേക്ക് ഉയർന്നു. ആരാധകരേറെയുള്ള കൊന്പനാണ് നന്ദൻ. ആനത്തൂക്കം എങ്ങനെയെടുക്കും എന്നാവും ഏവർക്കും സംശയം. ആനയുടെ തൂക്കം നോക്കാനുള്ള വേയ്ബ്രിജ് ഗുരുവായൂരിലുണ്ട്.
കോവിഡിലും ആനകൾക്ക് പതിവ് 30 ദിവസത്തെ സുഖചികിത്സയ്ക്കു മുടക്കം വരുത്തിയിട്ടില്ല.
തേച്ചുകുളിയാണ് സുഖചികിത്സയിൽ പ്രധാനം. ഒപ്പം വയറു നിറയെ ഭോജനവും. പനംപട്ടയും വാഴപ്പിണ്ടിയും പുല്ലും വേണ്ടുവോളം കൊടുക്കും. ആയുർവേദ മരുന്നുകളും ച്യവനപ്രാശവും കൂടെ. മദപ്പാടിലുള്ളവർക്ക് പനന്പട്ടയും തീറ്റയും തറികളിൽ എത്തിച്ചു സുഖചികിത്സയുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നു. പ്രായാധിക്യം ചെന്നവർക്ക് ചോറും അവിലും രോഗമുള്ളവർക്ക് മുതിര പുഴുങ്ങിയതും ആയുർവേദ മരുന്നുകളും കൊടുക്കും.
കേശവനും പത്മനാഭനും
കാലയവനികയിൽ കറുത്ത നിഴലായി മാഞ്ഞുപോയ ഗുരുവായൂർ കേശവനും ഗുരുവായൂർ പത്മനാഭനും ഗുരുവായൂർ വലിയ കേശവനുമുൾപ്പെടെ പഴയ പ്രമാണിമാരുടെ ഓർമയാണ് ആനക്കോട്ടയിലെ പിൻമുറക്കാരെ അടുത്തു കാണുന്പോൾ ഓർമയിലെത്തുക.
ഗുരുവായൂർ ആനകളിൽ ഏറെയും പലപ്പോഴായി പലരും നടയിരുത്തിയവയാണ്. ഗുരുവായൂർ കേശവനെ നിലന്പൂർ വലിയ തന്പുരാനും ഗുരുവായൂർ പത്മനാഭനെ ഇ.പി. ബ്രദേഴ്സുമാണ് സമ്മാനിച്ചത്.
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, സുരേഷ്ഗോപി, ബിസിനസ് പ്രമുഖരായ ഗോപു നന്തിലത്ത്, നാണു എഴുത്തച്ഛൻ ഗ്രൂപ്പിലെ ബൽറാം തുടങ്ങിയവരൊക്കെ ഇവിടെ ആനകളെ നടയിരുത്തിയിട്ടുണ്ട്.
ഗുരുവായൂർ മേൽശാന്തിയും ഓതിക്കൻ കുടുംബാംഗവുമായ കക്കാട് ദേവനും, ബിസിസിഐ മുൻ പ്രസിഡന്റ് ശശാങ്ക് മനോഹർ എന്നിവരും ആനയെ സമ്മാനിച്ചവരിൽപ്പെടുന്നു.
ആനക്കോട്ടയിലെ ആനകൾ ചരിഞ്ഞാൽ ജഡം മറവു ചെയ്തിരുന്നത് ആദ്യമൊക്കെ വാളയാർ വനത്തിലായിരുന്നു. ഇപ്പോൾ വാളയാറിനു പകരം കോടനാട്ടേക്കാണ് കൊണ്ടുപോകുന്നത്.ഗുരുവായൂർ പത്മനാഭന്റെ ജഡവും കോടനാട്ടാണ് മറവുചെയ്തത്.
ഇവിടത്തെ ആനകൾ ചരിഞ്ഞാൽ കൊന്പുകൾ ദേവസ്വത്തിന്റെ ഡബിൾ ലോക്കറിലാണ് ആദ്യമൊക്കെ സൂക്ഷിക്കാറുണ്ടായിരുന്നത്. കഴിഞ്ഞ കുറെ കാലമായി കൊന്പുകൾ വനംവകുപ്പ് ഏറ്റെടുക്കുകയാണ്. ലക്ഷങ്ങളുടെ ആരാധനാപാത്രമായിരുന്ന ഗുരുവായൂർ പത്മനാഭന്റെ കൊന്പുകൾ ഫോറസ്റ്റ് അധികൃതരുടെ കൈവശമാണുള്ളത്. ആനപ്പെരുമയിൽ എക്കാലത്തെയും ഒന്നാമനായിരുന്ന ഗുരുവായൂർ കേശവന്റെ കൊന്പുകൾ ഗുരുവായൂർ നാലന്പലപ്രവേശനകവാടത്തിന്റെ ഇരുവശങ്ങളിൽ ഇപ്പോഴും കാണാം. കോട്ടയിലെ ആനകൾക്ക് വർഷാവർഷം ചന്തംവയ്പിക്കൽ പതിവാണ്.
കൊന്പുകളുടെ വളർച്ചക്കനുസരിച്ച് അവ ചെത്തിമിനുക്കി ഭംഗിയാക്കും. തൃശൂർ ചേർപ്പ് പെരുന്പിള്ളിശേരി സ്മിതേഷാണ് വനംവകുപ്പുദ്യോഗസ്ഥരുടെയും ആന ചികിത്സകരുടെയും സാന്നിധ്യത്തിൽ കുറെക്കാലമായി ചന്തംവയ്പ്പിക്കൽ നടത്തിവരുന്നത്. ഈ ആനക്കോട്ടയിൽ നാട്ടാനകൾ മാത്രമല്ല, ബീഹാറി ആനകളുമുണ്ട്. എല്ലാംതന്നെ നടയ്ക്കിരുത്തിയവയായതിനാൽ ഓരോരുത്തർക്കുമുണ്ട് തനതായ നിലയും വിലയും.
ഏക്കത്തിൽ മുന്നിൽ വലിയ കേശവൻ
ലക്ഷണമൊത്ത ഗുരുവായൂർ കൊന്പൻമാരെ ഉത്സവ പൂരങ്ങളിൽ വിട്ടുകിട്ടാൻ ആനക്കന്പക്കാർ ഗുരുവായൂരിലെത്തി ഏറ്റമത്സരം തന്നെ നടത്താറുണ്ട്. പ്രസിദ്ധമായ നെൻമാറ വല്ലങ്ങി വേലയടക്കം ഗുരുവായൂർ ആനകളെ എഴുന്നള്ളിപ്പിനെത്തിക്കാൻ റിക്കാർഡ് ഏക്കം നൽകി ആനയെ ഒരു ദിവസത്തേക്കു വാടകയ്ക്കെടുത്തവരുണ്ട്. ഗുരുവായൂർ പത്മനാഭനെ 2,22,222 രൂപയ്ക്കാണ് ഇത്തരത്തിൽ ഒരു ദിവസത്തേക്ക് ഏക്കം വിളിച്ചത്.
ഗുരുവായൂർ ആനനിരയിലെ വീരനായകരെ സ്വന്തം നാട്ടിൽ ഉത്സവത്തിനെഴുന്നള്ളിക്കുകയെന്നത് ഉത്സവകമ്മിറ്റിക്കാർക്കും കരക്കാർക്കും അഭിമാനം പകരുന്ന വേളയാണല്ലോ. ഒന്നിലേറെ ദേശങ്ങൾ ചേർന്ന് നടത്തുന്ന ഉത്സവമോ പൂരമോ ആണെങ്കിൽ വാശിയേറിയ മത്സരത്തിനൊടുവിലാണ് കൂടിയ ഏക്കത്തുകയ്ക്ക് പലരെയും ഏക്കത്തിനെടുത്ത് ഓരോ നാടുകളിൽ ആർപ്പുവിളിയോടെ സ്വീകരിക്കുക.
പത്മനാഭന്റെയും വലിയ കേശവന്റെയും കാര്യത്തിൽ ഇത്തരത്തിൽ പലപ്പോഴും വാശിയേറിയ ഏക്കത്തുക മത്സരം നടന്നിട്ടുണ്ട്. ഏക്കക്കാര്യത്തിൽ 2.75 ലക്ഷം ദേവസ്വത്തിലേക്ക് മുതലാക്കി റിക്കാർഡ് കുറിച്ചത് വലിയ കേശവനാണ്.
ചന്തം തികഞ്ഞ ഗുരുവായൂർ നന്ദൻ, ഇന്ദ്രസെൻ, ദാമോദർദാസ് എന്നിവയുടെ സാന്നിധ്യം ഉത്സവപൂരപ്പറന്പുകളിലുണ്ടാക്കാൻ വലിയ തുക ഏക്കം കൊടുക്കാൻ ഏറെ മത്സരം നടന്നിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിൽ ശിവേലി ഉൾപ്പെടെ നിത്യ എഴുന്നള്ളിപ്പുകൾ ഹൃദിസ്ഥമായ ആനകൾ പലതാണ്. ബൽറാം, വിനായകൻ, ഗോപീകൃഷ്ണൻ, ഗോപീ കണ്ണൻ തുടങ്ങിയ കൊന്പൻമാർക്ക് ക്ഷേത്ര ചടങ്ങുകളിൽ നല്ല ഗ്രാഹ്യമുണ്ട്. ഉത്സവത്തിലെ പള്ളിവേട്ടയ്ക്കും ആറാട്ടിനും ക്ഷേത്രത്തിനകത്തു നടത്തുന്ന ആനയോട്ടത്തിനും പിടിയാനയ്ക്കും സാന്നിധ്യമുണ്ട്. രണ്ടു വർഷം മുൻപു വരെ നന്ദിനിയെന്ന പിടിയാനയ്ക്കായിരുന്നു ഇത്തരത്തിൽ അംഗീകാരം.
ഗുരുവായൂരിൽ ആനകൾക്ക് പ്രതീകാത്മകമായ നടയിരുത്തൽ മാത്രമേ കുറച്ചു കാലങ്ങളായുള്ളു. വനംവകുപ്പിന്റേത് ഉൾപ്പെടെനിബന്ധനകൾ കർശനമാക്കിയതോടെയാണ് നടയിരുത്തൽ നിലച്ചത്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവിധ നിയമക്കുരുക്കുകൾ മൂലം നടയിരുത്തൽ വേണ്ടെന്നുവയ്ക്കേണ്ടിവന്നു. ഇപ്പോൾ ആനകളെ നടയിരുത്താനാഗ്രഹിക്കുന്നവർക്ക് പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ച് പ്രതീകാത്മകമായി നടയിരുത്താം.
ഇത്രയേറെ ആനകൾ പാർത്തിട്ടും ആനക്കോട്ടയിൽ ഇതുവരെ ആനപ്രസവം ഉണ്ടായിട്ടില്ലെന്നു മാത്രമല്ല ഇവിടെ കുട്ടിയാനകൾ കുറവുമാണ്. നിത്യഎഴുന്നള്ളിപ്പുകൾക്ക് കുട്ടിയാനകളെ കിട്ടിയാൽ നന്നായിരിക്കുമെന്ന് ക്ഷേത്രം ശാന്തിക്കാർ പറയുന്നു. വലിയ ആനകളുടെ പുറത്ത് കയറുന്നതിനേക്കാൾ എളുപ്പം കുട്ടിയാനകളുടെ പുറത്തുകയറാമെന്നതിനാലാണ് ഈ താത്പര്യം.
ആനക്കോട്ടയിലെ ആനകൾക്ക് പാദരോഗവും വാതവും മറ്റും വരാതിരിക്കാൻ ഭാരതപ്പുഴയിലെ മണൽ കോട്ടയിലെത്തിച്ചുവരികയാണ്. ആദ്യഘട്ടമായി പത്തൊന്‍പത് ലോഡ് മണൽ എത്തിച്ചുകഴിഞ്ഞു. വിദഗ്ധരുടെ ശിപാർശയിൽ കളക്ടറുടെ ഉത്തരവിലാണ് നിളയുടെ ആഴങ്ങളിൽനിന്നുള്ള മണൽ ആനകൾക്ക് നിലയുറപ്പിക്കാനായി എത്തിക്കുന്നത്.
ഋഷി
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ഒറ്റുകൊടുക്കാൻ മടിയില്ലാത്ത എത്ര സ്ഥാനാർഥികളുണ്ട് കോൺഗ്രസിലെന്ന് പിണറായി
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്. മഹേഷിനും പോലീസുകാര്‍ക്കും പരിക്ക്
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
Latest News
ഒറ്റുകൊടുക്കാൻ മടിയില്ലാത്ത എത്ര സ്ഥാനാർഥികളുണ്ട് കോൺഗ്രസിലെന്ന് പിണറായി
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്. മഹേഷിനും പോലീസുകാര്‍ക്കും പരിക്ക്
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top