കാട്ടിനുള്ളിൽ അക്ഷരവെളിച്ചം
ജീവിതവെളിച്ചം കാടും കാട്ടാറും താണ്ടി ആദിവാസി ഉൗരുകളുടെ പടി കയറിവരികയാണ്. വൈദ്യുതി തെളിഞ്ഞതിനു തൊട്ടു പിന്നാലെ അക്ഷര വെളിച്ചവും എത്തിയതോടെ കോന്നിയുടെ ഉൾക്കാടുകളിൽ ഉത്സവപ്രതീതി. പത്തനംതിട്ട കോന്നിയിലെ ആവണിപ്പാറയിലും കാട്ടാത്തിയിലുമാണ് വനത്തിനുള്ളിൽ വായനശാലകളിലൂടെ അക്ഷര വെളിച്ചം അറിവിന്‍റെ ലോകം തുറക്കുന്നത്. ആവണിപ്പാറയിലെയും കാട്ടാത്തിയിലെയും ഗോത്രവാസികൾക്ക് സാഹിത്യത്തിന്‍റെ പുത്തൻ വായനാനുഭവം സന്തോഷവും സാധ്യതയും പകരുകയാണ്.

കാട് അതിരിടുന്ന രണ്ട് ആദിവാസി കോളനികളിലും വായനശാലകൾ ആരംഭിക്കാനുള്ള നിർദേശം മുന്നോട്ടുവച്ചത് കോന്നി താലൂക്ക് ലൈബ്രറി കൗണ്‍സിലാണ്. ഈ ഉദ്യമം യാഥാർഥ്യമായതോടെ പ്രഥമ ട്രൈബൽ കോളനി ലൈബ്രറിയെന്ന ഖ്യാതി ഉൗരുകൾക്ക് സ്വന്തമായിരിക്കുന്നു. ആവണിപ്പാറയിൽ കാനനേയന എന്ന പേരിൽ ട്രൈബൽ പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം കാടിന്‍റെ മക്കൾ ഉത്സവപ്രതീതിയിൽ ഉടൻ നടത്തും.

കാട്ടാത്തിയിലെ ട്രൈബൽ ലൈബ്രറിക്ക് ലൈബ്രറിന എന്നാണ് പേരു നൽകിയിരിക്കുന്നത്. വഴിയും വാഹനവുമെത്താത്ത ഉൾകോളനിയിലേക്ക് പുസ്തകം എത്തിക്കുകയെന്നത് ഏറെ സാഹസികമായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്‍റ് അഡ്വ. പേരൂർ സുനിലും സംഘവും അച്ചൻകോവിലാറ്റിലൂടെ തലച്ചുമടയാണ് പുസ്തകക്കെട്ടുകൾ മറുകരയിലെത്തിച്ചത്. വേനലിൽ പുഴ വറ്റിക്കിടന്നതിനാൽ ഒരു വിധം മറുകരയിലെത്തിക്കാനായി. യാത്രാക്ലേശം ഏറെയുള്ള ആവണിപ്പാറയിലേക്ക് കൊടും കാട്ടിലൂടെ നാൽപതു കിലോമീറ്റർ സഞ്ചരിച്ച് അച്ചൻകോവിൽ നദിയുടെ അക്കരെയുള്ള വനത്തിലെ ആദിവാസി കോളനിയിൽ എത്തുകയെന്നത് വലിയ സാഹസം തന്നെ.

മഴക്കാലത്ത് ജലനിരപ്പ് ഉയരുന്പോൾ അച്ചൻകോവിലാറിനു വടം കെട്ടി അതിൽ തൂങ്ങി ഫൈബർ വള്ളത്തിലൂടെയാണ് യാത്ര. 40 ഗോത്രവാസികളുള്ള കോളനിയിൽ വിദ്യാസന്പന്നരും വിദ്യാർഥികളും പലരുണ്ട്.

അക്ഷരാഭ്യാസമുള്ള ഇവർ വായിച്ചു വളരണമെന്ന ലക്ഷ്യത്തോടെയാണ് ഗോത്രവാസികൾക്ക് സ്വന്തം വായനശാലയെന്ന ആശയം ഉദിച്ചത്. പുറംലോകത്തേതു പോലെ ഇവർക്ക് വിനോദ പരിപാടികൾക്കുള്ള സൗകര്യങ്ങളൊന്നും കാട്ടിലുള്ളില്ല. അടുത്തയിടെ ആവണിപ്പാറ കോളനിയിൽ വൈദ്യുതി എത്തിച്ചതും ഏറെ ക്ലേശകരമായാണ്. വിനോദോപാധിയായി ടെലിവിഷൻ ഉൾപ്പെടെയുള്ള സൗകര്യം ലൈബ്രറിയോടനുബന്ധിച്ച് സജ്ജമാക്കാനാകാനാണ് തീരുമാനം.
ഇതോടെ കാട്ടിലെ സാസ്്കാരിക കേന്ദ്രമായി വാ‍യനശാല വളരും. മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചം മാത്രം കണ്ടിരുന്ന വീടുകളിൽ ഇന്നിപ്പോൾ വൈദ്യുതി വിളക്കായി. ഓണ്‍ലൈൻ പഠനകാലത്ത് സ്മാർട്ട് ഫോണുകളിൽ പഠനം മുടങ്ങാതെ നടത്താമെന്നതു മറ്റൊരു നേട്ടം. ഇതിനു പിന്നാലെയാണ് വായന ഇഷ്ടപ്പെടുന്നവർക്കായി മലയാളത്തിലെ ക്ലാസിക് ഗ്രന്ഥങ്ങൾ ഉൾപ്പെടുന്ന ലൈബ്രറി സ്വന്തമായിരിക്കുന്നത്.

ലൈബ്രറി കൗണ്‍സിൽ ഗ്രാന്‍റു കൂടി ഉപയോഗപ്പെടുത്തി ആയിരം പുസ്തകം വീതമാണ് എത്തിച്ചിരിക്കുന്നത്. തുടക്കത്തിൽതന്നെ വായനയോടു കോളനി നിവാസികൾ ചങ്ങാത്തം കൂടിക്കഴിഞ്ഞു. മലയാളത്തിലെ മാസ്റ്റർ പീസ് സാഹിത്യകൃതികളുടെയും എഴുത്തുകാരുടെയും പേരുകള്‌ മാത്രം കേട്ടിട്ടുള്ള വനവാസികൾക്ക് ഇനി തകഴിയെയും പെരുന്പടവത്തെയും ചങ്ങന്പുഴയെയും കാക്കനാടനെയുമൊക്കെ ആസ്വദിച്ച് വായിക്കാം. വനസംരക്ഷണസമിതിയുടെ കെട്ടിടങ്ങളിലാണ് രണ്ടിടത്തും ലൈബ്രറി സജ്ജമാക്കിയിരിക്കുന്നത്.

ബിജു കുര്യൻ