Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നാളെയാണ് നാളെ... നിങ്ങളാണ് ഭാഗ്യവാൻ!
ലോട്ടറി ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കേരളത്തിലാണ്.
തുടക്കത്തിൽ ലോട്ടറിയെ ചൂതുകളിയുടെ പതിപ്പായി
വിമർശിച്ചവരുമുണ്ട്. ഒരു കഷണം കടലാസിന് വില ഒരു രൂപ!
സമ്മാനമടിച്ചാലോ 50,000 രൂപയും! 1967 ൽ ധനമന്ത്രി പി.കെ. കുഞ്ഞ് തുടക്കമിട്ട സംരംഭത്തിന് 55 വർഷത്തെ പെരുമ.
നാളെയാണ് നാളെയാണ് നാളെ. നാളത്തെ കേരള ബന്പർ നറുക്കെടുപ്പ്.. നറുക്കെടുപ്പ് ഫലം വരുന്പോൾ ഒരു ടിക്കറ്റ് എടുത്തില്ലല്ലോ എന്നോർത്ത് സങ്കടപ്പെടാനിടയാകരുത്..... 50 ലക്ഷവും ഒരു മാരുതി കാറും ഒന്നാം സമ്മാനം..10 ലക്ഷം രൂപ രണ്ടാം സമ്മാനം.. അഞ്ചു ലക്ഷം രൂപ മൂന്നാം സമ്മാനം.....
സൈക്കിളിലും സ്കൂട്ടറിലും കാറിലുമൊക്കെ മൈക്കു കെട്ടി ലോട്ടറി വിൽപന നടന്നിരുന്ന ഒരു കാലം. ഇക്കാലത്തോ ചുവന്ന ഓവർകോട്ടിട്ട് എത്രയോ പേരാണ് ലോട്ടറി വിൽപന ഉപജീവനമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ ലോട്ടറി ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കേരളത്തിലാണ്. തുടക്കത്തിൽ ലോട്ടറിയെ ചൂതുകളിയുടെ പതിപ്പായി വിമർശിച്ചവരുമുണ്ട്. ഒരു കഷണം കടലാസിന് വില ഒരു രൂപ! സമ്മാനമടിച്ചാലോ 50,000 രൂപയും. 1967ൽ ധനമന്ത്രി പി.കെ. കുഞ്ഞ് തുടക്കമിട്ട സംരംഭത്തിന് 55 വർഷത്തെ പെരുമയാണുള്ളത്. 1967 സെപ്റ്റംബറിൽ ധനവകുപ്പിനു കീഴിൽ തുടങ്ങിയതാണ് ലോട്ടറി ഡിപ്പാർട്ട്മെന്റ്. രണ്ടു മാസം കഴിഞ്ഞ് നവംബർ ഒന്നിനാണ് പ്രഥമ ലോട്ടറി അര ലക്ഷം രൂപ ഒന്നാം സമ്മാനവുമായി വിൽപന തുടങ്ങുന്നത്. രണ്ടു മാസത്തേക്കായിരുന്നു ആദ്യ ലോട്ടറിയുടെ വിൽപന. ജനുവരി 26 നു നടന്ന നറുക്കെടുപ്പിലെ ആദ്യഭാഗ്യവാൻ ആരെന്ന് ലോട്ടറി വകുപ്പിനും അറിയില്ല.
സർക്കാർ സ്വന്തമായി ലോട്ടറി ആരംഭിച്ചാൽ കച്ചവടം പൊടിപൊടിക്കുമെന്ന് മന്ത്രി കുഞ്ഞിന് വ്യക്തമായ ഉറപ്പുണ്ടായിരുന്നു. കായംകുളംകാരനായിരുന്ന ധനമന്ത്രി ചെയർമാനായ എംഎസ്എം കോളജിന്റെ ധനശേഖരണാർഥം അക്കാലത്തൊരു ഒരു ലോട്ടറി പരീക്ഷണം നടത്തി. ഒരു രൂപയുടെ ആ സ്വകാര്യ ലോട്ടറി വിൽപനയിലൂടെ ഒരു ലക്ഷം രൂപ കോളജിന് ലഭിച്ചു. അക്കാലത്തെ ആഡംബര കാറായിരുന്ന അംബാസിഡറായിരുന്നു സമ്മാനം. ഈ വിജയത്തിന്റെ ഉറപ്പിലാണ് ആദ്യ സർക്കാർ ലോട്ടറിയുടെ പിറവി. തിരുവിതാംകൂർ രാജഭരണകാലത്ത് 1874 ഓഗസ്റ്റിൽ ഒരു ലോട്ടറി വില്പന നടത്തിയ സംഭവം വിസ്മരിച്ചുകൂടാ. ഇന്നത്തെ കന്യാകുമാരി ഉൾപ്പെടുന്ന പ്രദേശത്തെ ശുചീന്ദ്രം ക്ഷേത്രത്തിന്റെ ഗോപുരം പുനർനിർമാണത്തിന് ആയില്യം തിരുനാൾ മഹാരാജാവാണ് ലോട്ടറി ഇറക്കിയത്. ഒരു രൂപ നിരക്കിൽ 50,000 ടിക്കറ്റുകൾ വിറ്റതിൽ 10,000 രൂപ സമ്മാനമായി നൽകി. ഇക്കാലത്ത് റവന്യു വരുമാനത്തിന്റെ പ്രധാന സ്രോതസിൽ ഒന്നായി മാറിയിരിക്കുന്നു സംസ്ഥാന സർക്കാർ ലോട്ടറി. ഒരു നറുക്കെടുപ്പിൽ തുടങ്ങിയ ലോട്ടറി ആഴ്ചയിൽ ഏഴ് എന്ന നിലയിലേക്കുയർന്നു.
അര ലക്ഷം രൂപ എന്ന പഴയ ഒന്നാം സമ്മാനത്തിൽനിന്ന് നിലവിൽ 12 കോടി രൂപവരെ ഒരു ലോട്ടറിയിൽ സമ്മാനം നൽകുന്നു. ഓണം, ക്രിസ്മസ് മെഗാ ബന്പറുകളും വിഷു, പൂജാ, മണ്‍സൂണ്‍, സമ്മർ ബന്പറുകളുമുണ്ട്. ഓണം, ക്രിസ്മസ് ബന്പറിന് 300 രൂപയും മറ്റു നാലു ബന്പറുകൾക്ക് 200 രൂപയും വില. ബന്പർ കൂടാതെ തിങ്കൾ മുതൽ ശനിവരെ വിൻവിൻ, ധനശ്രീ, അക്ഷയ, കാരുണ്യ പ്ലസ്, ഭാഗ്യനിധി, കാരുണ്യ ടിക്കറ്റുകൾ, വില 40 രൂപ. ഇപ്പോൾ ദിവസം 1.8 കോടി ടിക്കറ്റാണ് അച്ചടിച്ചിറക്കുന്നത്. ആഴ്ച്ചയിൽ ശരാശരി ആറര കോടിയോളം ടിക്കറ്റ്. മാസം 26 കോടി. വർഷം 300 കോടിയിലധികം ടിക്കറ്റുകൾ. അടിച്ചിറക്കുന്ന ടിക്കറ്റുകൾ ഏറെക്കുറെ പൂർണമായി വിറ്റഴിയുന്നു. 12 സീരിസിലായാണ് ഇപ്പോൾ അച്ചടി.
പതിനായിരം കോടി വരുമാനം
1968 ൽ 20 ലക്ഷം രൂപ ലക്ഷ്യമിട്ട ലോട്ടറിയുടെ ഇപ്പോഴത്തെ വരുമാനം കേട്ടാൽ അതിശയിക്കും. 2017 മുതലുള്ള കണക്കുകൾ ഇങ്ങനെ. 2017-18ൽ 9034.61 കോടി രൂപയുടെതായിരുന്നു വില്പന. സമ്മാനം ഉൾപ്പെടെ ചെലവുകൾക്കുശേഷം 1695 കോടി ലാഭം. തൊട്ടടുത്ത വർഷം 9264 കോടി വിറ്റുവരവും 1673 കോടി ലാഭവും. 2019 - 20ൽ 9972 കോടി വിറ്റുവരവും 1673 കോടി ലാഭവും. 2021 ൽ കോവിഡിൽ നറുക്കെടുപ്പ് പലതും ഒഴിവായെങ്കിലും 4911 കോടിയുടെ വിറ്റുവരവുണ്ടായി. 472 കോടി ലാഭവും.
18 വയസ് പൂർത്തിയായ ആർക്കും ലോട്ടറി ഏജൻസിയെടുക്കാം. 200 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ജില്ലാ ലോട്ടറി ഓഫീസുകളിലെത്തി അപേക്ഷിച്ചാൽ ഏജൻസി ലഭിക്കും. സർക്കാർ കണക്കനുസരിച്ച് ലോട്ടറിക്ക് 35,000 ലധികം ഏജന്റുമാരും രണ്ടുലക്ഷത്തോളം വില്പനക്കാരുമുണ്ട്. ലോട്ടറി ഏജന്റുമാർക്കുള്ള കമ്മീഷൻ ഡിസ്കൗണ്ട് സ്കീമിലാണ് നൽകുന്നത്. അതു മൂന്നു സ്ലാബുകളായി തരംതിരിച്ചിട്ടുണ്ട്. 2100 ടിക്കറ്റുകൾക്ക് താഴെയുള്ളവർക്ക് 24 ശതമാനവും 2100 മുതൽ 8450 വരെ 24.75 ശതമാനവും 8450 നു മുകളിൽ 25 ശതമാനവും ഡിസ്കൗണ്ട്. അടിക്കുന്ന ടിക്കറ്റുകൾക്ക് 12.5 ശതമാനം കമ്മീഷൻ ഏജൻസികൾക്ക് ലഭിക്കും.
കബളിപ്പിക്കാൻ കഴിയാത്തവിധം അതിസുരക്ഷാ മുദ്രകളാണ് ടിക്കറ്റുകളിൽ ഇപ്പോൾ സെക്യൂരിറ്റി ഫീച്ചേഴ്സ് ആയി നൽകിയിട്ടുള്ളത്. സ്കാൻ ചെയ്യുന്ന ടിക്കറ്റിലോ കളർ ഫോട്ടോസ്റ്റാറ്റിലോ ഈ മുദ്ര തെളിയില്ല. സർക്കാർ പ്രസിൽ ഉൾപ്പെടെ അത്യാധുനീക സംവിധാനങ്ങളോടെയാണ് അച്ചടി. വടക്കൻ കേരളത്തിലാണ് ലോട്ടറി വില്പന കൂടുതൽ. ഇതിൽ ഏറ്റവും മുന്നിൽ പാലക്കാടാണ്.
കാരുണ്യ ലോട്ടറി
ലോട്ടറിയെ ജനകീയമാക്കിയത് കാരുണ്യയുടെ വരവാണ്. 2011-12 ബജറ്റിൽ കാരുണ്യ ബെനവെലന്റ് ഫണ്ട് പ്രഖ്യാപനവും കാൻസർ, ഹൃദ് രോഗം, വൃക്ക, ഹീമോഫീലിയ ചികിത്സാ ധനസഹായ പദ്ധതിയും ആവിഷ്കരിച്ചു.
രോഗിക്കു റേഷൻ കാർഡുള്ള ജില്ലയിലെ ജില്ലാ ഭാഗ്യക്കുറി ഓഫീസർക്കു അപേക്ഷ നൽകുകയും അർഹരായവരെ ജില്ലാതലസമിതി ശുപാർശചെയ്ത് സംസ്ഥാന സമിതിക്കു നൽകുകയും ആ സമിതി അംഗീകരിച്ചശേഷം തുക ആശുപത്രിയധികൃതർക്കു കൈമാറുന്നതുമായിരുന്നു പദ്ധതി. കൂടാതെ അടിയന്തര അപേക്ഷകൾ ജില്ലാ കളക്ടർ മുഖേന പ്രീഓതറൈസേഷൻ സർക്കാരാശുപത്രികൾക്കു നൽകുന്നുമുണ്ടായിരുന്നു.
ഭാഗ്യം ചാന്പലായി
ഭാഗ്യദേവത കടാക്ഷിച്ചു. ഒരു കോടി സമ്മാനമടിച്ചു. എന്നാൽ ആ സമ്മാനം ചാരമായ ഒരു കഥയുണ്ട്. മലപ്പുറം സ്വദേശിക്ക് ഒരു കോടിയുടെ ലോട്ടറി അടിച്ചത് വർഷങ്ങൾക്ക് മുന്‍പ്. അവസാന സമ്മാനങ്ങൾ മുതൽ പരിശോധിച്ച ഹതഭാഗ്യൻ വലിയ സമ്മാനങ്ങൾ നോക്കിയില്ല. സമ്മാനമൊന്നുമില്ലെന്നു കരുതി ലോട്ടറിയെടുത്ത് അടുപ്പിലെറിഞ്ഞു. താനെടുത്ത ലോട്ടറിയുടെ നന്പർ ബുക്കിൽ ഇദ്ദേഹം കുറിച്ചു വെച്ചിരുന്നു. അൽപം കഴിഞ്ഞ് നന്പരുകൾ പരിശോധിച്ചപ്പോൾ ചെറിയൊരു സംശയം. ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് നന്പർ താൻ എടുത്ത ലോട്ടറിക്കാണോ എന്ന്. പരിശോധിച്ചപ്പോൾ എഴുതി വെച്ച നന്പരും പത്രത്തിൽ ഒന്നാം സമ്മാനമായി വന്ന നന്പരും ഒന്നു തന്നെ! വൈകാതെ അടുപ്പിൽ എറിഞ്ഞുകളഞ്ഞ ടിക്കറ്റ് തേടി ഒരു ഓട്ടം.
അവിടെ എത്തിയപ്പോൾ കാണുന്നത് പാതി ചാരമായ തന്റെ ഭാഗ്യദേവത. ചാന്പലായതിന്റെ ബാക്കി ലോട്ടറി ഭാഗവും കത്തിയ ചാരവുമായി ഇദ്ദേഹം തിരുവനന്തപുരം ലോട്ടറി ഡയറക്ടറേറ്റിലെത്തി സംഭവിച്ച കാര്യങ്ങൾ വിശദമായി പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ സമ്മാനത്തിന് അവകാശവാദവുമായി മറ്റാരുമെത്തിയിട്ടില്ല. പക്ഷേ പാതി ചാരമായ ലോട്ടറിയാണ് ഒന്നാം സമ്മാനം അടിച്ചതെന്നത് സത്യമാണെങ്കിലും നന്പർ പൂർണമല്ലാത്ത ലോട്ടറിക്ക് സമ്മാനം നൽകാൻ കഴിയില്ല. കൈവെള്ളയിലെത്തിയ ഭാഗ്യദേവതയെയാണ് ഇദ്ദേഹം ചാരമാക്കിയത്.
ലോട്ടറി കോടതിയിൽ
തൃശൂരിൽ പുലർച്ചെ ആരാധനാലയത്തിൽ പോയി മടങ്ങിവന്ന സഹോദരിമാർ ചേർന്ന് രണ്ട് ലോട്ടറികൾ എടുത്തു. വീട്ടിലെത്തി മേശപ്പുറത്ത് ടിക്കറ്റ് വെച്ചു. ഒരാൾ താൻ എടുത്ത ടിക്കറ്റിന്റെ നന്പർ എഴുതി സൂക്ഷിച്ചിരുന്നു. പിറ്റേന്ന് ഇവർ എടുത്ത ലോട്ടറിയ്ക്കാണ് സ്ത്രീശക്തിയുടെ ഒന്നാം സമ്മാനമെന്ന് വിതരണക്കാരൻ അറിയിച്ചു. അപ്പോൾതന്നെ സഹോദരിമാരിൽ ഒരാൾ തന്റെ ലോട്ടറിക്കാണ് സമ്മാനമെന്ന് അവകാശവാദമുന്നയിച്ചു. എന്നാൽ രണ്ടാമത്തെ സഹോദരി താൻ എഴുതി വച്ച നന്പർ നോക്കിയപ്പോൾ ആ ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്നു ഉറപ്പിച്ചു.
ഇതോടെ തമ്മിൽ തർക്കമായി. ഒടുവിൽ പോലീസ് സ്റ്റേഷനിലും കോടതിയിലുംവരെ സമ്മാനത്തെച്ചൊല്ലിയുള്ള അവകാശവാദവും കേസും തുടർന്നു. വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾക്കൊടുവിൽ സമ്മാനത്തുക ഇരുവർക്കുമായി 60 ശതമാനം 40 ശതമാനം നിരക്കിൽ വീതിച്ചു നൽകാൻ ഉത്തരവായി. ഒരു സമ്മാനം വരുത്തി വെച്ച പൊല്ലാപ്പേ..
ലോട്ടറിക്ക് പേരിട്ടത് 1991ലാണ്. ഒക്ടോബർ രണ്ടിന് നറുക്കെടുപ്പ് നടന്ന കൈരളി ലോട്ടറിയാണ് ആദ്യമായി പേരുചാർത്തപ്പെട്ട ലോട്ടറി. ഭാഗ്യം അടിച്ചിട്ടും സമ്മാനം തേടിവരാത്ത നിരവധി ഭാഗ്യശാലികളുമുണ്ട്. ഒരുപക്ഷേ അവർ ഭാഗ്യവാൻമാരായ കാര്യം അറിഞ്ഞിട്ടുണ്ടാവില്ല. ആ പണം സർക്കാർ ഖജനാവിലേക്കാണ് എത്തുന്നത്. കോടികൾ അടിച്ച് കോടീശ്വരനായി ജീവിക്കുന്നവരും കോടികൾ അടിച്ച ശേഷം നശിച്ചുപോയവരും പലരാണ്.
തോമസ് വർഗീസ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top