Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഭൂമിയിലൊരു മാലാഖാ ഗ്രാമം
സ്വർഗമാണ് മാലാഖമാരുടെ ഇടം എന്നാണ് വിശ്വാസം. ദൈവസന്നിധിയിൽ അവർ തപ്പു കൊട്ടിയും കിന്നരം മീട്ടിയും സ്തുതിപ്പുകളും ആലാപനങ്ങളുമായി സദാ സന്തോഷത്തിലായിരിക്കും. പൊൻകുന്നം ചെങ്കൽ ഗ്രാമത്തിലെത്തിയാൽ തോന്നും ഭൂമിയിലും ഇങ്ങനെയൊരു സ്വർഗമുണ്ടെന്ന്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രതീക്ഷാജീവിതത്തിന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിച്ച എയ്ഞ്ചൽ വില്ലേജിന് മാലാഖാ ഗ്രാമത്തിന്റെ പ്രതീതി. ശാരീരിക ന്യൂനതകൾ നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്ന സാധാരണ സ്ഥാപനങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണിത്. വൈകല്യമുള്ള കുട്ടികൾക്കു മാത്രമല്ല അവരുടെ മാതാപിതാക്കൾക്കും ആജീവനാന്ത പരിപാലനമാണ് ഏഞ്ചൽസ് വില്ലേജിലുള്ളത്. ജീവിതത്തിന്റെ പുറന്പോക്കുകളിൽ ഒറ്റപ്പെടാതെ സ്വർഗീയസന്തോഷത്തിൽ കുട്ടികളും മാതാപിതാക്കളും ഇവിടെ ആശ്വാസ ജീവിതം നയിക്കുന്നു.
വയ്യാത്ത കുഞ്ഞ് എന്ന പേരുണ്ടാകാത്തവിധം കരുതലിന്റെ തെളിനീരും പ്രത്യാശയുടെ കുളിർക്കാറ്റും രക്ഷിതാക്കൾക്ക് സുരക്ഷ പകരുന്നു. ആവും വിധം പഠനം, കൃഷി, മൃഗപരിപാലനം, നെയ്ത്ത്, പാചകം, കരകൗശലന സാമഗ്രി നിർമാണം തുടങ്ങിയവയൊക്കെ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ചേർന്നു നടത്തുന്നു. ഇവർക്കൊപ്പം സദാ കൂടെയുണ്ട്, സമർപ്പിതരായ വൈദികരുടെയും സന്യസ്തരുടെയും സ്വാന്ത്വനവും കരുതലും. എയ്ഞ്ചൽ വില്ലേജിലെ വിശേഷങ്ങളിലൂടെ...
എയ്ഞ്ചൽ വില്ലേജ് വിടരുന്നു
കാഞ്ഞിരപ്പള്ളി രൂപതയിലെ വി കെയർ ഡയറക്്ടർ ഫാ. റോയി വടക്കേൽ മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ മാതാപിതാക്കൾക്ക് എറണാകുളത്ത് നടത്തിയ ഒരു സെമിനാറാണ് ഇതിനു നിമിത്തമായത്. “ഞങ്ങളുടെ കാലം കഴിഞ്ഞാൽ ഞങ്ങളുടെ മക്കൾ എങ്ങനെ ജീവിക്കും? അവരെ ആരു സംരക്ഷിക്കും? ഞങ്ങളുടെ വേദനകൾ ആരോടു പറയും? വാർധക്യത്തിൽ ഞങ്ങൾ ആരെ ആശ്രയിക്കും?’’ കൂരന്പുപോലെ ഹൃദയത്തിൽ തുളച്ചുകയറിയ രക്ഷിതാക്കളുടെ ചോദ്യങ്ങൾ റോയി അച്ചനു വേദനയായി. ആ രാത്രിയിലെ പ്രാർഥനയുടെ ഉത്തരമാണ് ഏയ്ഞ്ചൽസ് ഹോംസ്് എന്ന ആശയം. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുള്ള കുടുംബങ്ങൾ ഒരു കൂട്ടായ്മയായി താമസിക്കുക, നീറിക്കഴിയുന്നവർ എല്ലാം മറന്ന് അന്യോന്യം സഹായിച്ചും സഹകരിച്ചും സഹവസിക്കുക എന്ന ചിന്ത നിരവധിപേർക്ക് അഭയമായി മാറി. മാർ മാത്യു അറയ്ക്കലിന്റെയും മാർ ജോസ് പുളിക്കലിന്റെയും ഉദാരമായ സഹായത്തിൽ അനേകം സുമനസുകളുടെ സഹായത്തോടെയാണ് എയ്ഞ്ചൽ ഹോം യാഥാർഥ്യമായത്.
ആശാനിലയവും ആശാ കിരണും
എയ്ഞ്ചൽ വില്ലേജിലെ സ്പെഷൽ സ്കൂളാണ് ആശാ നിലയം. സർക്കാർ കരിക്കുലത്തിനു പുറമേ വിവിധ തെറാപ്പികൾ, ടോയ്ലറ്റ് ആൻഡ്് ഗ്രൂമിംഗ് ട്രെയിനിംഗ്, യോഗ, സംഗീതം, ഡാൻസ്, സ്കിൽ, കംപ്യൂട്ടർ ട്രെയിനിംഗ് തുടങ്ങി വിവിധ പരിശീലനങ്ങളാണ് നൽകുന്നത്. ഇതിനായി നൂതന സംവിധാനങ്ങളുള്ള ക്ലാസ്് മുറികളാണ് ഒരുക്കിയിരിക്കുന്നത്. ആണ്‍കുട്ടികൾക്കുള്ള ആശാ കിരണ്‍ സ്കൂളിൽ ആരോഗ്യപരമായ പരിശീലനങ്ങളും വ്യായാമങ്ങളും ചികിത്സയും നൽകുന്നു. വെല്ലുവിളികൾ നേരിടുന്ന പെണ്‍കുട്ടികൾക്കുള്ള ഭവനമാണ് ആശാ ഹോം. പ്രായപൂർത്തിയായ കുട്ടികളെ താമസിപ്പിക്കുന്ന മറ്റൊരു കേന്ദ്രമാണ് ആശാ നികേതൻ. സ്പെഷൽ സ്കൂൾ സംവിധാനത്തിനു പുറമേ ഗാർഹിക അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്.
എയ്ഞ്ചൽസ് ഷോപ്പ്
കുട്ടികളുടെ സാധ്യമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിലധിഷ്ഠിത പരിശീലനവും നൽകുന്ന കേന്ദ്രമാണ് ആശ്വാസ്. തയ്യൽ, പാവ നിർമാണം, കാരിബാഗ് നിർമാണം, കരകൗശല നിർമാണം എന്നിവയിലൂടെ ഈ കുടുംബങ്ങൾ വരുമാനം നേടുന്നു. സാനിറ്റൈസർ, മാസ്ക് , പലഹാരം, അച്ചാർ, കൂവപ്പൊടി നിർമാണം എന്നിവയിൽ സ്റ്റൈപ്പന്റോടെ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കുന്നു. പത്ത് ഏക്കർ സ്ഥലമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.
18 വയസിന് മുകളിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസിൽ തൊഴിൽപരിശീലനം നേടാം. ഇവർ നിർമിക്കുന്ന ഉത്പന്നങ്ങൾ വിൽക്കുന്ന കടയാണ് എയ്ഞ്ചൽസ് ഷോപ്പ്. കുട്ടികൾക്കും മാതാപിതാക്കൾക്കുമാണ് വിൽപനയുടെ ചുമതലയും വരുമാനവും.
എയ്ഞ്ചൽസ് ഫാം
ഏറെ പുതുമകൾ നിറഞ്ഞതാണ് കാഞ്ഞിരപ്പളളി നല്ല സമറായൻ ആശ്രമത്തോടു ചേർന്നുള്ള മൾട്ടി കാറ്റഗറി ഫാം സ്കൂൾ. നൂറ്റിയറുപതു കൃഷിയിനങ്ങൾ നട്ടു വിളവെടുക്കുന്ന ഒരു നൂതന പദ്ധതിയാണ് എയ്ഞ്ചൽസ് ഫാമിലേത്. പച്ചക്കറി, പഴവർഗങ്ങൾ, ഫലവൃക്ഷങ്ങൾ, പച്ചമരുന്നുകൾ, ചെടിത്തൈകൾ എന്നിവയുടെ വിപുലമായ ഫാം . രണ്ടര ഏക്കറിൽ കൂവ കൃഷി ചെയ്തു തയാറാക്കുന്ന കൂവപ്പൊടിക്ക് ആവശ്യക്കാർ ഏറെയുണ്ട്. കുരുമുളകു തോട്ടം, പ്ലാവിൻ തോട്ടം, സ്പൈസസ് ഗാർഡൻ, ആയുർവേദ തോട്ടം എന്നിവയും കാഴ്ചയുടെ വിസ്മയമാണ്.
ഇതിനൊപ്പമുള്ള ആട്, പശു, മുയൽ, പന്നി, കാട, കോഴി, താറാവ് ഫാമിന്റെ പൂർണമായ പരിപാലനം കുട്ടികൾക്കാണ്്. പാലും മുട്ടയും സ്കൂളിലെ ആവശ്യങ്ങളിൽ അധികം വരുന്നത് കുട്ടികൾ വിൽക്കുന്നു. വരുമാനം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുകയും ചെയ്യും.
എയ്ഞ്ചൽസ് ഹോം
അമ്മയുടെ ഉദരം മുതൽ മരണം വരെ അതാണ് എയ്ഞ്ചൽ ഹോമിന്റെ പ്രവർത്തന ലക്ഷ്യം. വെല്ലുവിളികൾ നേരിടുന്ന മക്കൾക്കും മാതാപിതാക്കൾക്കും ആജീവനാന്ത താമസ സൗകര്യങ്ങളാണ് ചെറിയ വില്ലകളിൽ ഒരുക്കിയിരിക്കുന്നത്. ഒരേ ജീവിതനൗകയിൽ യാത്ര ചെയ്യുന്നവരായതിനാൽ കൂട്ടായ്മയിലൂടെ അവരുടെ പ്രശ്നങ്ങൾ ലഘൂകരിക്കാനും സമാശ്വാസം പകരാനും സാധിക്കും. എല്ലാ കുടുംബങ്ങളും പങ്കുവയ്പിലൂടെ പൊതുവായ ആവശ്യങ്ങൾ നടത്തുകയും ചെയ്യും. പൊതു പ്രാർഥനാകേന്ദ്രം, ഹെൽത്ത് സെന്റർ, ഡിസ്പൻസറി, ആംബുലൻസ് സർവീസ്, ഉല്ലാസ കേന്ദ്രം, പൂന്തോട്ടം, കളിസ്ഥലം, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. കാവലും കരുതലുമായി സിസ്റ്റേഴ്സിന്റെ സ്നേഹസാന്നിധ്യം മാലാഖാമാരുടെ ഗ്രാമത്തെ വ്യത്യസ്തവും ഹൃദ്യവുമാക്കുന്നു.
എയ്ഞ്ചൽ ഹോമിന്റെ റോയിച്ചൻ
എയ്ഞ്ചൽ ഹോമിന്റെ ജീവനാണ് ഫാ. റോയി മാത്യു വടക്കേൽ എന്ന റോയി അച്ചൻ. ഓർഫനേജ് കണ്ട്രോൾ ബോർഡിൽ ഉൾപ്പെടെ സർക്കാർ തലത്തിലും ക്രൈസ്തവസഭകളുടെ പുനരധിവാസ സംരംഭങ്ങളിലും ഈ നല്ല സമറായന്റെ സമർപ്പിത സാന്നിധ്യമുണ്ട്. ഫാം സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമൊപ്പം മണ്ണിൽ പൊന്നു വിളയിക്കാൻ റോയി അച്ചൻ ഇവർക്കൊപ്പമുണ്ട്. വൈകല്യമുള്ള കുഞ്ഞുങ്ങൾക്കും നിരാശയിലാണ്ടുപോയ രക്ഷിതാക്കൾക്കും സുരക്ഷയുടെ കരവലയം ഒരുക്കയാണ് ഈ വൈദികൻ. വയ്യാത്തവരായ മക്കളെ ജീവിതത്തിൽ ശക്തിപ്പെടുത്തുകയെന്നത് ശ്രമകരമായ ദൗത്യമാണ്. വാക്കുകളിൽ ചൊരിയുന്ന ആശ്വാസത്തിനു പുറമെ അവരെ പ്രകൃതിയോടു ചേർത്തു നിർത്തുകയെന്നത് വലിയൊരു സാന്ത്വനശുശ്രൂഷയുമാണ്.
സംസ്ഥാന ഓർഫനേജ് കണ്ട്രോൾ ബോർഡ് ചെയർമാൻ, മെംബർ, കെസിബിസി സ്പെഷൽ സ്കൂൾസ് ആൻഡ്് കെയർ ഹോംസ് സംസ്ഥാന ഡയറക്ടർ തുടങ്ങി നിരവധി ചുമതലകളിൽ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഫാ. റോയി വടക്കേൽ ജീവിതം സമർപ്പിച്ചിരിക്കുന്നു.
വിശുദ്ധ ജോസഫ് ബനഡിക്്ട് കൊത്തലെംഗോയാണ് റോയി അച്ചന്റെ മാതൃക. ഒന്നും കൈവശമില്ലെങ്കിലും എല്ലാമുള്ളവന്റെ കൂടെയായിരിക്കുക, അവനിൽമാത്രം ആശ്രയിക്കുക, അവനെ പൂർണമായി ആശ്രയിക്കുക എന്നതാണ് ആതുര ശുശ്രൂഷാവഴികളിൽ ഫാ. റോയി വടക്കേലിന്റെ വിശ്വാസപ്രമാണം.
ജിബിൻ കുര്യൻ
ടൈറ്റാനിക് ശേഷിപ്പുകളുടെ പുതിയ കാഴ്ചകൾ
1912 ഏപ്രിൽ 15ലെ ടൈറ്റാനിക് മഹാദുരന്തം 111 വർഷം പിന്നിടുന്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അക്കാലത്തെ ഏറ്റവും
പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവാ
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
ടൈറ്റാനിക് ശേഷിപ്പുകളുടെ പുതിയ കാഴ്ചകൾ
1912 ഏപ്രിൽ 15ലെ ടൈറ്റാനിക് മഹാദുരന്തം 111 വർഷം പിന്നിടുന്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അക്കാലത്തെ ഏറ്റവും
പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവാ
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
ആദ്യ ട്രെയിൻ ഓട്ടത്തിന് 170 വയസ്
ചിലരെങ്കിലും അതിശയത്തോടെയും ഭയത്തോടെയും കണ്ടിരുന്ന വാഹനമായ തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നി
മഹാകവി കുമാരനാശാന്റെ ജന്മഗ്രാമം
മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലേ
ഇങ്ങനെയും ഒരു റോക്ക്സ്റ്റാർ ഉണ്ടായിരുന്നു...
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാഹചര്യങ്ങൾ അതിന് അനുവദിക്കാതിരിക്കുക. കുടുംബം പോറ്റാൻ വീട്ടുജോലികൾ ചെയ്യുക.
വരവായി ഈസ്റ്റർ ലില്ലിപ്പൂക്കൾ
‘വയലിലെ ലില്ലികളെ നോക്കുവിൻ അവ നൂൽനൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു സോ
സമാനതകളില്ലാത്ത നടനവിസ്മയം
നർമത്തിൽ പൊതിഞ്ഞ ജീവിതകഥ തുറന്നു പറയാൻ ഇന്നസെന്റ് മടികാട്ടിയില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം
കരുണാമയമായ പിയത്ത
ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവ
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
Latest News
തൃശൂരിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
കോണ്‍ഗ്രസിൽ തർക്കം മുറുകുന്നു; സതീശനെതിരേ പടയൊരുക്കം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; രണ്ടാം ഇന്നിംഗ്സിൽ ഓസീസിന് നാല് വിക്കറ്റ് നഷ്ടം
ഫ്രഞ്ച് ഓപ്പൺ ഫൈനൽ ഉറപ്പിച്ച് ജോക്കോ; ഗ്ലാൻഡ് സ്ലാം റിക്കാർഡ് തൊട്ടരികിൽ
വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
Latest News
തൃശൂരിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു
കോണ്‍ഗ്രസിൽ തർക്കം മുറുകുന്നു; സതീശനെതിരേ പടയൊരുക്കം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; രണ്ടാം ഇന്നിംഗ്സിൽ ഓസീസിന് നാല് വിക്കറ്റ് നഷ്ടം
ഫ്രഞ്ച് ഓപ്പൺ ഫൈനൽ ഉറപ്പിച്ച് ജോക്കോ; ഗ്ലാൻഡ് സ്ലാം റിക്കാർഡ് തൊട്ടരികിൽ
വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
m
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top