Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
കവുങ്ങിൻപാളയിലും Startup
ഇതാണോ പുതുമയുള്ള സംരംഭം!, പാളപ്ലേറ്റുകൾ പലരും നിർമിച്ചു കണ്ടിട്ടുണ്ടല്ലോ എന്ന് ആരും ചോദിക്കും. എന്നാൽ പാളയെ വട്ടത്തിലും ചതുരത്തിലും മുറിച്ച് പ്ലേറ്റ് രൂപത്തിലാക്കുന്ന പതിവുരീതിയല്ല ഇവർ വികസിപ്പിച്ചത്. പാത്രങ്ങൾ മാത്രമല്ല, പാളയിൽ ഗ്ലാസുകളും ബൗളുകളും സ്പൂണുക വരെ തയാറാക്കി. 20 വ്യത്യസ്ത തരം പാത്രങ്ങൾ... ദേവകുമാർ- ശരണ്യ ദന്പതികളെ പരിചയപ്പെടാം...
കാസർഗോഡ് മടിക്കൈയിലെ ദേവകുമാർ നാരായണനും ഭാര്യ കൊല്ലം ആയൂരുകാരി െഎസ്.വി. ശരണ്യയും എൻജിനിയർമാരാണ്. ടെലികമ്മ്യൂണിക്കേഷനിൽ എൻജിനിയറിംഗ് കഴിഞ്ഞ് ദേവകുമാർ ഡൽഹിയിലും പിന്നീട് യുഎഇയിലും ജോലി ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ എൻജിനിയറിംഗ് കോളജിൽ അസിസ്റ്റന്റ് പ്രഫസറായിരുന്ന ശരണ്യ വിവാഹശേഷം ദേവകുമാറിനൊപ്പം യുഎഇയിലെത്തി അവിടെ ജോലിയിലായി.
ഇരുവർക്കും അഞ്ചക്ക ശന്പളം. എല്ലാ സൗകര്യങ്ങളുള്ള ഫ്ളാറ്റും കന്പനി കാറും. ഇതൊക്കെയുണ്ടായിട്ടും ദിവസം ഏഴെട്ടു മണിക്കൂർ നീളുന്ന ഇടവേളയില്ലാത്ത ഓഫീസ് ജോലിയുടെ ടെൻഷനിൽ ഗൾഫ് ജീവിതം ഇരുവരെയും മടുപ്പിച്ചു തുടങ്ങി. നാട്ടിലേക്കു മടങ്ങിയാലോ എന്ന താൽപര്യം പലരുമായും പങ്കുവച്ചു. ഇത്ര ചെറുപ്പത്തിൽ ഏറെ മെച്ചമായ ജോലിയിൽ നിന്നു നാട്ടിലേക്കുള്ള മടക്കം മണ്ടത്തരമായിരിക്കുമെന്നാണ് പലരും പ്രതികരിച്ചത്.
പക്ഷേ ദേവകുമാറും ശരണ്യയും ഉറച്ച തീരുമാനത്തിലായിരുന്നു. നാട്ടിലേക്കു മടങ്ങി സ്വന്തമായൊരു സംരംഭം തുടങ്ങുകയെന്നതായിരുന്നു തീരുമാനം. എന്നാൽ സംഘടിത സമരത്തൊഴിലാളി സംസ്കാരമുള്ള കേരളത്തിൽ വായ്പയെടുത്തൊരു സംരംഭം തുടങ്ങിയാൽ വിജയിക്കുമോ എന്നതിൽ ഇരുവർക്കും ആശങ്കയുണ്ടായിരുന്നു. കേരളം വിട്ട് ബംഗളൂരുവിലോ ചെന്നൈയിലോ മറ്റോ പോയി സംരംഭം തുടങ്ങിക്കൂടെ എന്നു ചോദിച്ചവരുമുണ്ട്.
നാടിനോടുള്ള സ്നേഹവും വിശ്വാസവും ബലമാക്കി ഇരുവരും മടങ്ങിയെത്തി മടിക്കൈയിലൊരു സംരംഭം തുടങ്ങാൻതന്നെ തീരുമാനമെടുത്തു.
എന്തു സംരംഭമാണ് നാട്ടിൽ തുടങ്ങാൻ പറ്റിയതെന്ന് യുഎഇയിൽ വച്ചുതന്നെ ഇരുവരും പലവട്ടം ആലോചിച്ചിരുന്നു. ഒടുവിൽ തീരുമാനത്തിലെത്തിയത് പുതുമയാർന്ന ഒരു കാര്യത്തിലാണ്. നാട്ടിൽ കൊഴിഞ്ഞു പാഴായിപ്പോകുന്ന പാളകളിൽ ഡിസ്പോസിബിൾ പാത്രങ്ങൾ നിർമിച്ചു വിപണനം നടത്തുക.
ഇതാണോ പുതുമയുള്ള സംരംഭം. പാളപ്ലേറ്റുകൾ മുൻപു പലരും നിർമിച്ചു കണ്ടിട്ടുണ്ടല്ലോ എന്നു പലരും ചോദിക്കും. എന്നാൽ പാളയെ വട്ടത്തിലും ചതുരത്തിലും മുറിച്ച് പ്ലേറ്റ് രൂപത്തിലാക്കുന്ന പതിവു രീതിയല്ല ഇവർ വികസിപ്പിച്ചത്. പാളകൾ കഴുകി വൃത്തിയാക്കി, യന്ത്രങ്ങളിൽ ഡിസൈൻ ചെയ്ത് അച്ചുകളിൽ പാത്രങ്ങളായി രൂപപ്പെടുത്തിയെടുക്കുകയെന്ന നൂതന രീതി.
വട്ടത്തിലും ചതുരത്തിലുമുള്ള പാത്രങ്ങൾ മാത്രമല്ല, പാളയിൽ ഗ്ലാസുകളും ബൗളുകളും സ്പൂണുകളമൊക്കെ ഇവർ തയാറാക്കി. 20 വ്യത്യസ്ത തരം പാത്രങ്ങൾ. ഒരു ടേബിൾസെറ്റിലേക്ക് ആവശ്യമായ മുഴുവൻ പാത്രങ്ങളും ഡിസൈൻ ചെയ്തു തയാറാക്കി.
പാർട്ടികൾക്ക് ഉപയോഗിക്കാവുന്ന അലങ്കാര പാത്രങ്ങളും പാള കൊണ്ടുള്ള ബാഡ്ജുകളും പാളത്തൊപ്പിയും സോപ്പുപെട്ടിയുമൊക്കെ പുതുമയായി. എല്ലാറ്റിലും കൃത്യമായ പ്രഫഷണൽ ടച്ചും മാർക്കറ്റിംഗ് ജാഗ്രതയും ആവിഷ്കരിച്ചു. ആവശ്യപ്പെടുന്ന രൂപത്തിലും വലിപ്പത്തിലുമുള്ള ഉൽപന്നങ്ങൾ തയാറാക്കിക്കൊടുക്കാൻ തുടങ്ങിയതോടെ വിദേശങ്ങളിൽ നിന്നുവരെ ഓർഡറുകളെത്തിത്തുടങ്ങി.
കടലാസും പ്ലാസ്റ്റിക്കും ഒഴിവാക്കി പരിസ്ഥിതി സൗഹാർദ ഉല്പന്നം നിർമിക്കുകയെന്ന താൽപര്യമാണ് പാളയിൽ പുത്തൻ സാധ്യത കണ്ടെത്താൻ പ്രാപ്തരാക്കിയത്. ലെസ് ഓഫ് പേപ്പർ ആന്റ് പ്ലാസ്റ്റിക് എന്നതിന്റെ ചുരുക്കപ്പേരായി പാപ്ല എന്ന ബ്രാൻഡ് നെയിമും ഇത്തരത്തിൽ വീണുകിട്ടിയതാണ്. പേപ്പറിനും പ്ലാസ്റ്റിക്കിനും ബദലായ അസംസ്കൃത വസ്തുവിനെക്കുറിച്ചുള്ള അന്വേഷണമാണ് കവുങ്ങിൻപാളയിലെത്തിച്ചത്. ഒരു മരം പോലും മുറിക്കാതെയും മലിനീകരണം വരുത്താതെയും നടത്താവുന്ന സംരംഭം.
2018 ലാണ് ഗൾഫിൽനിന്നെത്തി മടിക്കൈ ചാളക്കടവിൽ വീടിനടുത്ത് ചെറിയൊരു നിർമാണ യൂണിറ്റ് തുടങ്ങിയത്. തുടക്കത്തിൽ കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന യന്ത്രങ്ങളിലായിരുന്നു നിർമാണം. അതിൽ വലിയ ബിസിനസ് സാധ്യതയില്ലെന്നു തിരിച്ചറിവിലാണ് അഞ്ച് വ്യത്യസ്ത തരം അച്ചുകളുള്ള ഓട്ടോമാറ്റിക് യന്ത്രം വാങ്ങിയത്. പതിവ് ഡിസൈനുകളിൽ മാറ്റം വരുത്തുകയും പാപ്ല ബ്രാൻഡിൽ വിപണിയിലിറക്കുകയും ചെയ്തതോടെ മാർക്കറ്റിംഗിന്റെ ആദ്യ കടന്പ വിജയകരമായി.
കാസർഗോഡ് മുതൽ കോഴിക്കോട് വരെ മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പാപ്ല ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ ദേവകുമാർ ഓടിനടന്നു. ആദ്യമൊക്കെ മടിച്ചുനിന്നവർ ഗുണനിലവാരം തിരിച്ചറിഞ്ഞതോടെ ഓർഡറുകൾ നൽകിത്തുടങ്ങി. എക്സിബിഷനുകളിലും മേളകളിലും ശരണ്യയും ദേവകുമാറും ഉല്പന്നങ്ങളെ പരിചയപ്പെടുത്തി.ഒപ്പം ഓണ്ലൈൻ മാർക്കറ്റുകളിലൂടെ വിദേശരാജ്യങ്ങളിലും പ്രചാരം നൽകി.
വലിയ സാന്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നില്ല ഇവരുടേത്. ദേവകുമാറിന്റെ അച്ഛൻ നാരായണന് ക്ഷേത്രങ്ങളിൽ പൂജാകർമങ്ങളിൽ കിട്ടുന്ന ചെറിയ വരുമാനം മാത്രമായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്. അമ്മ സരസ്വതി സാധാരണക്കാരിയായ വീട്ടമ്മ. അനുജൻ നന്ദകുമാർ സിവിൽ സർവീസ് പരിശീലനത്തിലും. ശരണ്യയും ഇടത്തരം കുടുംബാംഗം. മെച്ചപ്പെട്ട വരുമാനമുണ്ടായിരുന്ന ഗൾഫ് ജോലി ഒഴിവാക്കി ഇത്തരമൊരു സംരംഭത്തിന് നാട്ടിൽ ഇറങ്ങി പുറപ്പെട്ടപ്പോൾ വീട്ടിൽനിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവും വലുതാണെന്ന് ഇരുവരും പറയുന്നു.
കോവിഡ് കാലത്തെ അടച്ചിടല് എന്ന വലിയ ദുരിതം കടന്നുപോയതോടെ ആത്മവിശ്വാസം ഇരട്ടിയായി. കോവിഡ് നിയന്ത്രണകാലത്ത് കളിമണ്ണും അതിനുള്ളിൽ ചാണകപ്പൊടിയും നാട്ടുമരങ്ങളുടെ വിത്തുകളും ചേർത്തുള്ള ജൈവ പന്തുകൾ നിർമിച്ച് സ്കൂൾകുട്ടികൾക്ക് വിതരണം ചെയ്തും ഇവർ ശ്രദ്ധനേടി.
ഇപ്പോൾ 11 വ്യത്യസ്ത തരം അച്ചുകളുള്ള യന്ത്രങ്ങളാണ് പാപ്ല യൂണിറ്റിലുള്ളത്. ലോണ് മുതൽമുടക്ക് തന്നെ പത്തുലക്ഷത്തോളമായി. വ്യവസായവകുപ്പും ഉദ്യോഗസ്ഥരും നല്ല സഹകരണവും പിന്തുണയും ഇവർക്ക് നൽകി.
ദേവകുമാറും ശരണ്യയും അയൽക്കാരായ ഏഴ് തൊഴിലാളികളുമാണ് ജോലിക്കാർ. വൈകാതെ തൊഴിലാളികൾ 24 ആയി ഉയരുന്നതിനൊപ്പം വലിയൊരു കെട്ടിടത്തിലേക്ക് സംരംഭം മാറാനുള്ള തീരുമാനത്തിലാണ്. വൈകാതെ പുതിയ ഡിസൈനുകളും അച്ചുകളും ഈ യൂണിറ്റിൽ വരും. ഓരോ അച്ചിനും 25,000 രൂപ മുതൽ 30,000 രൂപ വരെയാണ് മുടക്ക്.
മാർക്കറ്റിംഗ് തിരക്കുകൾക്കിടയിലും പുതിയ യന്ത്രങ്ങളുടെ പ്രവർത്തനം തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും ജോലിയിൽ സഹായിക്കുന്നതിനും ഇരുവരും തൊഴിലാളികൾക്കൊപ്പമുണ്ട്. തൊഴിലാളികൾ മടങ്ങിയശേഷവും യന്ത്രങ്ങളും അച്ചുകളും വൃത്തിയാക്കി ദേവകുമാറും ശരണ്യയും രാത്രി വൈകുംവരെ യൂണിറ്റിനുള്ളിലുണ്ടാവും.
വലിയ പ്ലേറ്റ് ഒന്പത് രൂപയ്ക്കും സ്പൂണ് ഒന്നര രൂപയ്ക്കുമാണ് വിപണിയിലെത്തിക്കുന്നത്. ചെറിയ ചെലവിൽ സാധാരണ അച്ചിൽ രൂപപ്പെടുത്തിയ പാത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് പ്രാദേശിക മാർക്കറ്റിൽ ലഭ്യമാക്കാനും ഉദ്ദേശിക്കുന്നു.
കാസർഗോഡ് ജില്ലയിൽ നിന്നു മാത്രമാണ് നിലവിൽ പാളകൾ ശേഖരിക്കുന്നത്. കൊഴിഞ്ഞുവീണ് രണ്ടുദിവസത്തിനുള്ളിൽ പാള ഫാക്ടറിയിൽ എത്തിക്കാനായില്ലെങ്കിൽ ഉല്പന്നങ്ങളുടെ നിലവാരത്തെ ബാധിക്കും. ഒരു പാളയ്ക്ക് ഒന്നര രൂപ വരെ കർഷകർക്ക് നൽകും. കൂലിയും വാഹനച്ചെലവും കൂടിയാകുന്പോൾ ഒരു പാള ഫാക്ടറിയിലെത്തിക്കാൻ നാല് രൂപ വരെയാണ് മുടക്ക്. ചെലവ് കുറയ്ക്കാൻ ദൂരത്തുള്ള ഗ്രാമങ്ങളിൽ ചെറിയ യന്ത്രസംവിധാനം എത്തിച്ചുനൽകി കുടുംബശ്രീയുടെ സഹകരണത്തോടെ മൈക്രോ യൂണിറ്റുകൾ സ്ഥാപിക്കാനാണ് അടുത്ത നീക്കം.
അങ്ങനെ ഓരോ ഡിസൈനിലുള്ള പാത്രങ്ങൾ ഓരോരോ സ്ഥലങ്ങളിൽ തയാറാക്കിയെടുക്കും. പാള കൊണ്ട് മുൻപു തന്നെ ഉൽപന്നങ്ങളുണ്ടാക്കുന്ന ചെറുകിട യൂണിറ്റുകൾ കാസർഗോഡ് ജില്ലയിലും പുറത്തുമുണ്ട്. ഗുണനിലവാരം ഉറപ്പുവരുത്തി ഇവരുമായി സഹകരിച്ച് പാപ്ല ബ്രാൻഡില് ഇവർ മാർക്കറ്റ് ചെയ്യാനും തുടങ്ങിയിരിക്കുന്നു. പാത്രങ്ങൾ നിർമിച്ചതിനുശേഷം ബാക്കിവരുന്ന പാളകളുടെ ഭാഗങ്ങൾ പൊടിച്ച് കാലിത്തീറ്റയാക്കുന്നതിനുള്ള സംരംഭവും ഒരുങ്ങിക്കഴിഞ്ഞു.
യുഎഇയിൽ നിന്നു മടങ്ങി നാലു വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുന്പോൾ ഇരുവരും ഹാപ്പിയാണ്. ക്രിയേറ്റീവായി പലതും സ്വന്തമായി ചെയ്യാൻ കഴിയുന്നതിന്റെ ത്രില്ലാണ് പ്രധാനം. നാട്ടിലും വിദേശത്തും വളർത്തിയെടുക്കാനായ ബന്ധങ്ങൾ. അനുഭവങ്ങൾ. സ്വന്തം ഫാക്ടറിയിൽ രാത്രി വൈകുവോളം ജോലിചെയ്യുന്നതിലും മാർക്കറ്റിംഗിനായി മാളുകൾ കയറിയിറങ്ങുന്നതിലുമുള്ള ആവേശം. അധ്വാനിക്കാൻ മനസുണ്ടെങ്കിൽ പാളപോലെ സുലഭമായ സാധനങ്ങൾ ഉപയോഗിച്ചു മികച്ച സംരംഭകരാകാമെന്ന വലിയ പാഠം യുവദന്പതികൾ കേരളത്തെ പഠിപ്പിക്കുന്നു.
ശ്രീജിത് കൃഷ്ണൻ
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്കുകയും നൂറിലേറെ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
Latest News
നീന്തൽ പഠിച്ചാൽ പ്ലസ് വണ്ണിന് ബോണസ് പോയിന്റ്: പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി
ഉദയ്പുർ കൊലപാതകം; കനയ്യ ലാലിന്റെ കുടുംബത്തെ അശോക് ഗെഹ്ലോട്ട് സന്ദര്ശിച്ചു
പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അടിമകളോട് മതി; പിണറായിക്കെതിരെ സുധാകരൻ
ബലി പെരുന്നാൾ ജൂലൈ പത്തിനെന്ന് കേരള ഹിലാൽ കമ്മറ്റി
റിട്ട.ജഡ്ജിയുടെ വീട്ടിൽ മോഷണം; പത്ത് പവനിലധികം സ്വർണം നഷ്ടപ്പെട്ടു
Latest News
നീന്തൽ പഠിച്ചാൽ പ്ലസ് വണ്ണിന് ബോണസ് പോയിന്റ്: പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി
ഉദയ്പുർ കൊലപാതകം; കനയ്യ ലാലിന്റെ കുടുംബത്തെ അശോക് ഗെഹ്ലോട്ട് സന്ദര്ശിച്ചു
പിപ്പിടിവിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അടിമകളോട് മതി; പിണറായിക്കെതിരെ സുധാകരൻ
ബലി പെരുന്നാൾ ജൂലൈ പത്തിനെന്ന് കേരള ഹിലാൽ കമ്മറ്റി
റിട്ട.ജഡ്ജിയുടെ വീട്ടിൽ മോഷണം; പത്ത് പവനിലധികം സ്വർണം നഷ്ടപ്പെട്ടു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top