പഴയ കാർ അർജുന് ആക്രിയല്ല!
പഴയ മാരുതി 800 ലിവിംഗ് റൂമിലും പ്രീമിയർ പദ്മിനി സ്വീകരണ മുറിയിലും! ഒാടിപ്പഴകി ഔട്ട് ഓഫ് ഫാഷനായ കാറുകളെ നന്പർ വൺ ഫാഷൻ സ്റ്റേറ്റ്മെന്‍റ് ആക്കുകയാണ് തൊടുപുഴ സ്വദേശി അര്‌ജുൻ കെ. വേണു.

ഓടിയോടി പഴകി ഒൗട്ട് ഓഫ് ഫാഷനായ കാറുകൾ കണ്ടം ചെയ്ത് ഷെഡിൽ കയറ്റും. അല്ലെങ്കിൽ ആക്രിച്ചന്തയിൽ തൂക്കി വിൽക്കും എന്നതാണല്ലോ നാട്ടുനടപ്പ്. എന്നാൽ തൊടുപുഴ മണക്കാട് സ്വദേശി അർജുൻ കെ.വേണുവിനു പഴഞ്ചൻ കാറുകൾ കിട്ടിയാൽ പിന്നെ സംഭവിക്കുന്നതൊരു വിസ്മയമാണ്.

അർജുന്‍റെ കരവിരുതിൽ വാഹനം കമനീയ കാന്തി പകരുന്ന അലങ്കാര വസ്തുവോ അതല്ലെങ്കിൽ പുതുമയുള്ള ഉപകരണമായോ ആയി മാറും. വീട്ടിലെത്തുന്നവരെ രാജകീയമായി വരവേൽക്കാൻ ഈ വാഹനങ്ങൾ വിവിധ രൂപത്തിൽ അണിയിച്ചൊരുക്കും.

പഴയ മാരുതി 800 ലിവിംഗ് റൂമിലും പ്രീമിയർ പദ്മിനി സ്വീകരണ മുറിയിലും വിസ്മയക്കാഴ്ചയാണ്. കാറുകളിൽ വിസ്മയം തീർക്കുന്ന കൈമെരുക്കത്തിന് അതിരുകളില്ല. ഭാവനാവിലാസത്തിൽ പഴഞ്ചൻ കാറുകൾ അലങ്കാരവസ്തുക്കളാക്കി മാറ്റാനുള്ള പ്രാഗത്ഭ്യം അതിശയിപ്പിക്കും. വിവാഹ വേദികളിൽ വധൂവരൻമാർക്ക് ഇരിപ്പിടമായും റിസപ്ഷനിലെ അലങ്കാര ഉപകരണമായുമൊക്കെ മാറുന്പോൾ ആളുകൾ ചോദിക്കും ഇതാരുടെ കരവിരുതാണെന്ന്.

ഒരു ബോട്ടു കഥ

അർജുൻ വിദ്യാർഥിയായിരുന്ന കാലം. ചെറിയ രീതിയിലുള്ള നിർമിതിയുമായി നടക്കുന്ന കാലം. ഇക്കാലത്ത് മനസിൽ മുള പൊട്ടിയ ആശയം അറിഞ്ഞ് വീട്ടുകാർ അത്ഭുതം കൂറി. ഒരു ബോട്ട് നിർമിച്ച് തൊടുപുഴയാറ്റിലൂടെ യാത്ര നടത്തണമെന്ന മകന്‍റെ മോഹം അറിഞ്ഞതോടെ ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ കുന്നത്ത് വേണുവും അമ്മ ജയയും ഉൗറിച്ചിരിച്ചു.

ഇതൊക്കെ നടപ്പുള്ള കാര്യമാണോ എന്നായിരുന്നു ഇവരുടെ ചോദ്യം. പക്ഷേ ഉറച്ച തീരുമാനത്തിൽ നിന്ന് അർജുൻ പിന്നോട്ടു പോയില്ല. പഴയൊരു യമഹ ആർ എക്സ് ബൈക്കിന്‍റെ എൻജിൻ വാങ്ങി പണിത ബോട്ട് തൊടുപുഴയാറിലൂടെ തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ നിശ്ചയ ദാർഢ്യത്തിന്‍റെ പ്രതീകമായി മാറി. ഇത്തരമൊരു ബോട്ട് പുഴയിൽ ഓടിക്കാൻ നിയമപരമായ തടസം വന്നതോടെ പി.ജെ.ജോസഫ് എംഎൽഎയുടെ ഇടപെടലിൽ പ്രത്യേക അനുവാദം വാങ്ങിയാണ് നീറ്റിലിറക്കിയത്.

ഹിറ്റായ അക്വേറിയം

ബിഎസ്‌സി ഇലക്ട്രോണിക്സ് പഠനശേഷം അർജുൻ സ്വകാര്യ ബാങ്കുകളിൽ ജോലി തുടങ്ങി. പിന്നീട് സിസിടിവി കാമറ ഷോപ്പ് ആരംഭിച്ചു. ഇക്കാലത്താണ് പഴയ കാറുകൾ കലാപരമായി കമനീയമാക്കി പുതുക്കിപ്പണിത് പുനരുപയോഗിക്കരുതോ എന്ന ചിന്ത മനസിൽ ഉദിച്ചത്.

തൊടുപുഴയിൽ പുതുതായി തുടങ്ങിയ ഹോട്ടലിന്‍റെ ഉടമ വ്യത്യസ്തതയുള്ള ഒരു കാഷ് കൗണ്ടർ നിർമിക്കണമെന്ന താൽപര്യത്തിൽ അർജുനെ സമീപിച്ചു. പഴയ പ്രീമിയർ പത്മിനി കാർ ഉപയോഗിച്ച് പുതിയ കാഷ് കൗണ്ടർ നിർമിച്ചുകൊടുത്തതോടെ ഇത് ഹോട്ടലിലെ പ്രധാന ആകർഷമായി മാറി. സ്വന്തം വീട്ടിൽ പുതിയ കാർ വാങ്ങിയപ്പോൾ മുറ്റത്ത് ഓട്ടം നിലച്ചു വെറുതെ കിടന്ന 86 മോഡൽ മാരുതി 800 കാറിലേക്കായി അർജുന്‍റെ നോട്ടം.

വീടിനുള്ളിൽ ഇന്‍റീരിയർ ഡെക്കറേഷന്‍റെ ഭാഗമായി അക്വേറിയം ഒരുക്കാനായി മാരുതി കാറിന്‍റെ മുൻവശത്തെ ടയറിന്‍റെ പിൻഭാഗം കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തു. ഉൾഭാഗം മെറ്റൽ ഷീറ്റ് ഉപയോഗിച്ച് സീൽ ചെയ്ത് വാട്ടർപ്രൂഫാക്കിയതോടെ മനോഹരമായ അക്വേറിയം സജ്ജം. ഡിക്കിയുടെ ഗ്ലാസിലൂടെയും സൈഡ് ഗ്ലാസിലൂടെയും അകത്ത് മത്സ്യങ്ങൾ തുള്ളിക്കളികക്കുന്നു. സ്വീകരണ മുറിയിൽ സന്ദർശകരെ വരവേൽക്കുകയാണ് പഴയ പ്രീമിയർ പദ്മിനി. കാർ പകുതി നീളത്തിൽ മുറിച്ച് രൂപമാറ്റം വരുത്തിയതോടെ മനോഹരമായ ഇരിപ്പിടമായി മാറിയിരിക്കുന്നു.

താരമാകുന്ന കാറുകൾ

അക്വേറിയം ഹിറ്റായതോടെ അർജുൻ മോഡലുകൾ തേടി വിദൂരങ്ങളിൽനിന്നു കൂടുതൽ പേരെത്തി. ഇവരുടെ താൽപര്യത്തിൽ കാലപ്പഴക്കം ചെന്ന പല കാറുകൾക്കും രൂപമാറ്റമുണ്ടായി. വധുവരൻമാർക്കായി അർജുൻ പഴയ കാറിൽ നിർമിച്ച ഇരിപ്പിടം ഒട്ടേറെ വിവാഹ വേദികളിൽ അലങ്കാരമായി. ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകൾക്ക് ഇതു വാടകയ്ക്ക് നൽകിത്തുടങ്ങിയതോടെ കൊച്ചിയിലെ പ്രമുഖ ഗ്രൂപ്പ് ഇതു വിലയ്ക്കു വാങ്ങി.

ഇപ്പോൾ കൂടുതൽ പേർ പഴയ കാറിൽ സോഫ പണിതുകൊടുക്കാൻ സമീപിക്കുന്നുണ്ട്. മൂവാറ്റുപുഴയിലെ കാർ ഷോറൂമിൽ എത്തുന്നവരെ ആകർഷിക്കുന്നത് പഴയ അംബാസഡർ കാറിൽ നിർമിച്ചു നൽകിയ മറ്റൊരു വിസ്മയ രൂപമാണ്. കാറിന്‍റെ ഡോർ തുറന്നാൽ അകത്തെ മുറിയിലേക്കു കയറാവും വിധമാണ് നിർമാണം.

തൃശൂരിൽ നിന്ന് പഴയ കാറുകൾ വാങ്ങി തൊടുപുഴയിലെത്തിച്ചാണ് രൂപഭേദം വരുത്തുന്നത്. കാറുകൾ രണ്ടായി മുറിയ്ക്കുന്നതോടെ രണ്ട് അലങ്കാര വർക്കുകൾ രൂപപ്പെടുത്തിയെടുക്കാൻ കഴിയും. മോഡലിംഗും പെയിന്‍റിംഗും കുഷ്യൻ വർക്കും അർജുൻ ചെയ്യും. അപ്ഹോൾസ്റ്ററി മാത്രമാണ് പുറം കരാർ നൽകുന്നത്. റിസോർട്ടുകളിലും ഹോട്ടലുകളിലും സന്ദർശകരെ ആകർഷിക്കാൻ പഴയ കാറുകൾ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നത് ഇക്കാലത്ത് ഫാഷനായിരിക്കുന്നു.

വ്യാവസായികാടിസ്ഥാനത്തിൽ കാറുകൾ രൂപമാറ്റം വരുത്തി വിൽക്കാൻ തൊടുപുഴയിൽ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടപ്പോഴാണ് കോവിഡ് വ്യാപനമുണ്ടായത്. ഇപ്പോൾ കസ്റ്റോഡിയാക് എന്ന കാർ വർക്ക് ഷോപ്പ് നടത്തുന്ന ഈ യുവാവ് റെ സ്വപ്ന സാക്ഷാത്ക്കാരമായ പുതിയ സംരംഭത്തിനുള്ള തയാറെടുപ്പിലാണ്. അർജുന്‍റെ കരവിരുതിനു കൂട്ടായി ഭാര്യ ആതിരയും ഒരു വയസുകാരൻ മകൻ തൻവിക്കും ഒപ്പമുണ്ട്.

ടി.പി. സന്തോഷ്കുമാർ