Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്കുകയും നൂറിലേറെ വീടുകളുടെ അറ്റകുറ്റപ്പണി ചെയ്തു കൊടുക്കുകയും ചെയ്യുകയെന്നത് അത്യപൂർവമായ സേവനമാണ്. പതിനേഴു വർഷമായി ഇദ്ദേഹം ചെയ്തുവരുന്ന കാരുണ്യപ്രവൃത്തികളിൽ ആകൃഷ്ടരായവർ 26 സെന്റ് സ്ഥലം സംഭാവനയായി നല്കി. അവിടെയും പാവപ്പെട്ടവർക്ക് വീടുകൾ നിർമിച്ചു നൽകുകയാണ് ഈ സേവനപഥികൻ. അനാഥകർക്കും പാവങ്ങൾക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച ഇദ്ദേഹത്തിന് സ്വന്തമായി വീടില്ലാതിരിക്കെ അടുത്തയിടെ പഞ്ചായത്താണ് ചെറിയൊരു വീട് നൽകിയത്.
ഇടുക്കി കുമളി അണക്കര കുറ്റിപ്പാലയ്ക്കൽ സാബുവിന്റെ ജീവിതം ഏറെ വ്യത്യസ്തമാണ്. സന്പാദ്യം എന്നു പറയാൻ ഒന്നുമില്ലാത്ത സാബു അനേകരുടെ കൈത്താങ്ങായി മാറിയിരിക്കുന്നു. അനാഥരെയും വൃദ്ധമാതാപിതാക്കളെയും ഭവനരഹിതരെയും സഹായിക്കാൻ ചെറുപ്പം മുതൽ മുന്നോട്ടിറങ്ങിയ സാബുവിന്റെ സദ്പ്രവൃത്തികൾ നാടിനും നാട്ടുകാർക്കും മാതൃകയും പ്രചോദനവുമായി മാറി.
കോടമഞ്ഞിന്റെ പുതപ്പിൽ ഇറ്റിറങ്ങുന്ന നൂൽമഴയോ അതല്ലെങ്കിൽ വെയിലോ മഞ്ഞോ ഒന്നും വക വയ്ക്കാതെ ദിവസവും കിലോമീറ്ററുകൾ താണ്ടിയുള്ള സേവനമാണ് സാബുവും ഇദ്ദേഹത്തിന്റെ കൂട്ടായ്മയും നടത്തിവരുന്നത്. വീടുവീടാന്തരം കയറിയിറങ്ങി ഇവർ വൃദ്ധ മാതാപിതാക്കൾക്ക് സാന്ത്വനവും മരുന്നും ഭക്ഷണവും എത്തിച്ചു നല്കുന്നു. സാബുവിന്റെ നേതൃത്വത്തിലുള്ള ’അമ്മയ്ക്കൊരുമ്മ സ്നേഹകൂട്ടായ്മ’ ചക്കുപള്ളം, വണ്ടൻമേട്, കരുണാപുരം പഞ്ചായത്തുകളിലെ ആലംബഹീനർക്ക് കാരുണ്യത്തണലായി മാറിയിരിക്കുന്നു.
കല്ലും മുള്ളും നിറഞ്ഞ പാത
ചക്കുപള്ളം മേനോൻമേട്ടിലായിരുന്നു സാബു മുൻപ് താമസം. സ്കൂൾ പഠനകാലം മുതൽ ആതുരശുശ്രൂഷയിൽ താത്പര്യം പുലർത്തിയിരുന്ന ഇദ്ദേഹം വൃദ്ധസദനങ്ങൾ സന്ദർശിച്ച് ആരോരുമില്ലാതെ കഴിയുന്നവർക്ക് ആശ്വാസം പകരുന്നതിൽ വ്യാപൃതനായിരുന്നു. ജീവിതദുരിതങ്ങളിൽ നട്ടംതിരിയുന്ന അക്കാലത്ത് ആശ്വാസമല്ലാതെ പണം മുടക്കിയുള്ള സഹായം സാധ്യമായിരുന്നില്ല. വിവാഹശേഷം ഭാര്യാപിതാവ് വാങ്ങി നല്കിയ 10 സെന്റ് സ്ഥലം മാത്രമായിരുന്നു കൈവശഭൂമി. അക്കാലത്ത് സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി ചെറിയൊരു ഒരു സ്റ്റേഷനറി കട തുറന്നു.
ജൂണിലെ ഒരു കനത്ത മഴക്കാലത്ത് കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഓട്ടോറിക്ഷ കാത്തു നിൽക്കുന്പോഴാണ് അയൽക്കാരനായ ഗോപാലൻ എന്ന ഒരു വയോധികൻ രോദനവുമായി അടുത്തുവരുന്നത്. വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നതിനാൽ കിടക്കാൻ ഇടമില്ലെന്ന അദ്ദേഹത്തിന്റെ പരിഭവം വല്ലാത്ത ആശങ്കയായി. തൊട്ടടുത്തുള്ള പള്ളിയിലെത്തി വികാരിയച്ചനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവിടെ നിന്നും ഏതാനും ആസ്ബറ്റോസ് ഷീറ്റുകൾ ലഭിച്ചു. കടയിലേക്കു സാധനങ്ങൾ വാങ്ങാൻ കൈവശമുണ്ടായിരുന്ന പണത്തിന് ശേഷിക്കുന്ന നിർമാണ സാമഗ്രികൾ വാങ്ങി ഗോപാലന്റെ വീട്ടിലെത്തിച്ചു.
കടയിൽ കാത്തിരുന്ന ഭാര്യ കാണുന്നത് വെറുംകൈയോടെ മടങ്ങിവരുന്ന സാബുവിനെയാണ്. ഇത്തരത്തിൽ പരോപകാരം പതിവാക്കിയതോടെ സ്റ്റേഷനറി കടയ്ക്ക് പൂട്ടു വീണു. ശേഷിച്ചത് വീടൊഴിയാതെ ദാരിദ്യവും. അണക്കര, പുറ്റടി, കുമളി സർക്കാർ ആശുപത്രികളിൽനിന്നു മരുന്നുകൾ വാങ്ങി ചക്കുപള്ളം പ്രദേശത്തെ വയോധികർക്ക് നല്കിയും രോഗികൾക്ക് കൂട്ടിരുന്നുമൊക്കെവിവിധ ശുശ്രൂഷകൾ സാബു തുടർന്നു. നാട്ടുവഴികളും മലകളും കയറിയിറങ്ങി കുട്ടികൾക്ക് പഠനസാമഗ്രികൾ, രോഗികൾക്ക് കന്പിളിപുതപ്പുകൾ എന്നിവ എത്തിച്ചു നല്കി.
ഒട്ടേറെപ്പേരുടെ വിമർശനങ്ങൾ ഉയർന്ന ആദ്യകാലത്തും അശരണർക്കു സഹായം എത്തിക്കുന്നതിൽ സാബു യാതൊരു വീഴ്ചയും വരുത്തിയില്ല. മാത്രമല്ല കരുണാർദ്രമായ സദ്പ്രവൃത്തികൾ സ്വാർഥതയില്ലാതെ ചെയ്യുന്നത് വീക്ഷിച്ചിരുന്ന സുമനസുകൾ നാട്ടിലുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു മണർകാട് സ്വദേശിയും ചക്കുപള്ളത്ത് താമസക്കാരനുമായിരുന്ന മാരുതി ബിജു. പണമില്ലാതെ താനെങ്ങനെ രോഗികളെയും അഗതികളെയും സഹായിക്കുമെന്ന ആശങ്കയിൽ സാബു മാരുതി ബിജുവിനെ സമീപിച്ചപ്പോൾ അദ്ദേഹം ഉദാരമായി സഹായം നൽകി. ആതുരസേവനം കൂടുതൽ വിപുലമായപ്പോൾ ഒട്ടേറെപ്പേർ ഈ സഹായക്കൂട്ടായ്മയിൽ കണ്ണികളായി മാറി.
അമ്മയ്ക്കൊരുമ്മ
വീടുകൾ കയറിയിറങ്ങി ആതുരശുശ്രൂഷ ചെയ്തിരുന്ന സാബു ആദ്യഘട്ടത്തിൽ കൂടുതൽ സമയം ചെലവിട്ടിരുന്നത് അഗതികളായ വയോധികർക്കൊപ്പമായിരുന്നു. ഒരിക്കല് ഒരു വൃദ്ധ മാതാവിനോടു സംസാരിക്കുന്പോൾ ആ അമ്മ പറഞ്ഞ വാക്കാണ് അമ്മയ്ക്കൊരുമ്മ എന്ന സ്നേഹക്കൂട്ടായ്മയ്ക്ക് തുടക്കമായത്. എനിക്കൊരുമ്മ തരാൻ പോലും മക്കൾ ആരുമില്ലെന്ന വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു. ’അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ’പ്രവർത്തനങ്ങൾ വിപുലമാക്കിയതോടെ അത് നാടിന്റെ സ്പന്ദനമായി മാറുകയായിരുന്നു.
പുറ്റടി സർക്കാർ ആശുപത്രിയിൽ ഒരിക്കൽ ഒരു വൃദ്ധമാതാവിന്റെ വാക്കുകൾ ഏറെ വേദനാകരമായിരുന്നു. അമ്മ എന്തു ഭക്ഷണം കഴിച്ചുവെന്ന ചോദിച്ചപ്പോൾ ഒന്നും കഴിച്ചിട്ടില്ലെന്നും ഭക്ഷണം നൽകാൻ ആരുമില്ലെന്നുമുള്ള പരിഭവം ഉള്ളുലച്ചു. ആശുപത്രിയിൽ എത്തിച്ച ഏക മകൻ രണ്ടുദിവസമായി തിരിഞ്ഞുനോക്കിയിട്ടില്ലെന്നന്നും പറഞ്ഞു. ഹോട്ടലിൽ നിന്ന് ഉൗണ് വാങ്ങി നൽകിയാണ് സാബു മടങ്ങിയത്. ഇതേത്തുടർന്നാണ് സുമനസുകളുടെ സഹായത്തോടെ ദിവസവും പൊതിച്ചോറുകൾ ശേഖരിച്ച് വിശക്കുന്ന രോഗികൾക്ക് നല്കാൻ തുടങ്ങിയത്.
സിനിയിൽ തെളിഞ്ഞ പ്രകാശം
അനാഥമന്ദിരങ്ങളിലും ബാലഭവനുകളിലും അമ്മയ്ക്കൊരുമ്മയുടെ സന്ദർശനം പതിവായിരുന്നു. ഒരിക്കൽ ചേറ്റുകുഴി ഗ്രേസ് വികലാംഗ പുനരധിവാസ കേന്ദ്രത്തിലെത്തിയപ്പോഴാണ് അന്ധയായ സിനി എന്ന പെണ്കുട്ടിയെ കാണാനിടയായത്. ജന്മനാ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സിനിക്ക് പതിനാറാം വയസിൽ അടുത്ത കണ്ണിന്റെയും കാഴ്ച നഷ്ടമായതോടെയാണ് ബന്ധുക്കൾ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്.
സഹായിക്കാൻ തനിക്ക് ആരുമില്ലെന്ന സിനിയുടെ ആശങ്ക അറിഞ്ഞതോടെ സിനിയെ തേനിയിലെ നേത്രാശുപത്രിയിൽ കൊണ്ടുപോയി. വിദഗ്ധചികിത്സയ്ക്ക് മധുരയിലേക്കു കൊണ്ടുപോകാൻ നിർദേശമുണ്ടായി. അവിടത്തെ പരിശോധനയിൽ 50,000 രൂപ ചെലവുള്ള ശസ്ത്രക്രിയ നടത്തിയാൽ ഒരു കണ്ണിന്റെ കാഴ്ച്ച തിരികെ ലഭിക്കുമെന്നറിഞ്ഞു. അണക്കര നിവാസികളിൽനിന്ന് ഈ തുക സമാഹരിച്ചു വിജയകരമായി ശസ്ത്രക്രിയ നടത്തി. മൂന്നാം ദിവസം കണ്ണിന്റെ കെട്ടഴിച്ച ഡോക്ടർ ചോദിച്ചു, സിനിക്ക് ആരെയാണ് കാണേണ്ടതെന്ന്.
അമ്മയ്ക്കൊരുമ്മ സ്നേഹകൂട്ടായ്മയിലെ സാബുവിനെയാണ് ആദ്യം കാണേണ്ടതെന്നായിരുന്നു മറുപടി. സന്തോഷവതിയായി സിനി സ്വന്തം വീട്ടിലേക്ക് പോയി. ഇന്ന് വിവാഹിതയും അമ്മയുമായി സന്തോഷകരമായ ജീവിതം നയിക്കുന്നു.
സാബു 2005-ൽ തുടങ്ങിയ സാമൂഹിക പ്രവർത്തനം ഇന്ന് നാട് ഏറ്റെടുത്തിരിക്കുന്നു. ദേശവാസികളുടെ സ്നേഹകൂട്ടായ്മ ഭവനരഹിതർക്ക് വീടുകളും ഇതര സഹായങ്ങളുമായി നാടിനു കരുതലായിരിക്കുന്നു. വിശേഷവേളകളിൽ ഭവനങ്ങളിൽ ഭക്ഷ്യകിറ്റുകൾ എത്തിച്ചു നല്കുന്നു. കോവിഡ് കാലത്ത് ഒന്നര ഏക്കർ കൃഷിയിടത്തിലെ പച്ചക്കറി ഒരു കർഷകൻ അമ്മയ്ക്കൊരുമ്മ സ്നേഹകൂട്ടായ്മയ്ക്ക് വിട്ടുനല്കിയത് ഒട്ടേറെ ദരിദ്രവീടുകൾക്ക് സഹായകരമായി മാറി. ഉറ്റവർ ഉപേക്ഷിച്ച വൃദ്ധമാതാപിതാക്കളുമായി തേക്കടിയിലും മൂന്നാറിലുമൊക്കെ ഉല്ലാസ യാത്ര നടത്താനും സാബുവും സുഹൃത്തുക്കളും സമയം കണ്ടെത്തുന്നു.
ലക്ഷങ്ങളുടെ സഹായങ്ങള് ഒട്ടേറെപ്പേരിൽ എത്തിച്ച ഈ കാരുണ്യപ്രവർത്തകന് മൂന്നു വർഷം മുൻപ് പഞ്ചായത്തിന്റെ സഹായത്തോടെയാണ് ചെറിയൊരു വീട് സ്വന്തമായത്. ബാബു സുരഭി, ഡേവിസ് തോമസ്, സജി ജോർജ് പതിപ്പള്ളി എന്നിവരാണ് എല്ലാ ആവശ്യങ്ങൾക്കും സാബുവിനൊപ്പമുള്ളത്. ഒപ്പം ചക്കുപള്ളം പഞ്ചായത്തിലെ സന്മനസ്കരായ വലിയൊരു നിരയും.
തോമസ് വർഗീസ്
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആക്ഷൻ പറഞ്ഞ് ഛോട്ടാ വിപിൻ
‘എന്റെ ചിന്തകൾക്ക് പരിധിയില്ല. ദൈവം ആയുസും ആരോഗ്യവും അനുഗ്രഹവും തന്നാൽ നന്മയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമു
ചന്പൽക്കാടിറങ്ങി ഡൽഹിയിലേക്കു വന്ന ഫൂലൻദേവി
അന്പും വില്ലുമായിരുന്നു ഏകലവ്യ സേനയുടെ ചിഹ്നം. ഒരിക്കൽ അന്പും വില്ലുമേന്തി ഫൂലൻ ദേവിയും ഭർത്താവ് ഉമേദ് സിംഗും പാർല
കുതിരപ്പുറത്താണ് ദേവകിന്റെ സ്കൂൾ യാത്ര
ആറു വയസുകാരൻ ദേവക് ബിനുവിന്റെ സ്കൂൾ യാത്ര കുതിരപ്പുറത്താണ്. റാണിക്കുതിരയുടെ കടിഞ്ഞാണ് നിയന്ത്രിക്കാൻ രണ്ടാം ക്ലാസു
ചരിത്രസംഭവങ്ങളുടെ സൂക്ഷിപ്പുകാരൻ
മഹാസംഭവവാർത്തകളുടെ സൂക്ഷിപ്പുകാരനാണ് പി.പി. ചന്ദ്രൻ. പത്രങ്ങളെ പാഠപുസ്തകം പോലെ ഗഹനമായി പഠിക്കുകയും വാർത്തകൾ ഭ
പകർത്തിയെഴുതിയ രമണനും ആദ്യം വായിച്ച നോവലും
സ്കൂൾ നാളുകളുടെ തുടക്കത്തിൽ നാട്ടിലെ ഹോമിയോ ഡോക്ടർ എത്തിച്ചുതന്ന വിക്രമാദിത്യൻ കഥകളും അറബിക്കഥകളും പഞ്ചതന്ത്രം ക
അലിഗഢിലെ തണൽമരം
ഉത്തർ പ്രദേശിലെ അലിഗഢിൽ തെരുവോരങ്ങളിലെ അനാഥബാല്യങ്ങൾക്ക് അഭയവും അത്താണിയുമായി ഒരു നല്ല സമറായൻ. ആരോരുമില്ലാ
വിഷ്ണുവിന്റെ വാശി
നടനിൽനിന്നും സംവിധാന കുപ്പായമണിയുന്നവരുടെ നിരയിലേക്കു ചുവടുവയ്ക്കുകയാണ് യുവ കലാകാരൻ വിഷ്ണു ജി. രാഘവ്. ഓർക്കുട്ട്,
അനുഭവങ്ങളുടെ മസൂറി, ഓർമിക്കാൻ നീല സ്യൂട്ട്
എംഎ പഠനകാലത്ത് പിന്നീലേക്ക് നീട്ടി വളർത്തിയ മുടി മനസില്ലാമനസോടെ കഴുത്തറ്റം മുറിച്ചു കളഞ്ഞാണ് ഞാൻ സിവിൽ സർവീസ
നിറഞ്ഞ പാട്ടുകൾ.., മറഞ്ഞ ഗായകൻ
ഗായകന്റെ മുഖമല്ല, സ്വരമാണ് തിരിച്ചറിയപ്പെടേണ്ടത് എന്ന് വിശ്വസിച്ചിരുന്ന അയാൾ ഇനി പാടാനോ പറയാനോ വരില്ല. പാതിയി
വീൽചെയറിലെ പുഞ്ചിരി
കാരുണ്യമനസുകൾ പകർന്ന പ്രത്യാശയുടെയുടെയും പ്രാർഥനയുടെയും ബലത്തിൽ ആൽഫിയ വീൽചെയറിലിരുന്ന് സ്പെഷൽ കായികമേളകളി
പാലമുണ്ടാക്കുന്ന പാട്ടുകൾ
ഗ്രാമി അവാർഡുകളുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് റിക്കി കേജിന്റേത്. "ഒരിക്കലും നടക്കാത്ത സ്വപ്ന'മായി കരുതിയിരു
എന്റെ പൊന്നേ...
ആഡംബരത്തിന്റെയും ആസ്തിയുടെയും കരുതലിന്റെയും ആഗോള അടയാളമാണ് കനകം. മഞ്ഞലോഹം സംസ്കാരത്തിന്റെയും പാരന്പര്യത്ത
തിരക്കിനിടയിലെ എഴുത്താനന്ദം
സാഹിത്യത്തിൽ സ്വന്തം വഴിയിലൂടെയാണ് എക്കാലവും ജോയി വാഴയിലിന്റെ യാത്ര. പുതു തലമുറയിൽ ഏറെപ്പേർ കൈ
വാഴക്കുളം പൈനാപ്പിൾ സിറ്റി
വിവിധ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷിക്കു വ്യാപനമുണ്ടായപ്പോഴും മൂവാറ്റുപുഴയ്ക്കടുത്തുള്ള വാഴക്കുളത്തെ പൈനാപ്പിളി
ഒരു രൂപ ഇഡ്ഡലിയമ്മ
കോയന്പത്തൂർ വടിവേലംപാളയത്തെയും സമീപങ്ങളിലെയും നിർധന കൂലിവേലക്കാരുടെ വിശപ്പടക്കാൻ കാലങ്ങളായി തുടരുന്ന പു
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
ജിയയുടെ റിക്കാർഡുകൾക്ക് ഇരട്ടത്തിളക്കം
2022 മാർച്ച് 20നു പുലർച്ചെ നാലുമണി. ശ്രീലങ്കയിലെ തലൈമന്നാർ കടൽത്തീരത്ത് ഇന്ത്യയിൽ നിന്നുള്ള സംഘം അക്ഷമരായി നിൽക്ക
Latest News
എരുമേലി വാഹനാപകടം: മരണം രണ്ടായി
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് രാത്രി ഏഴിന്
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
Latest News
എരുമേലി വാഹനാപകടം: മരണം രണ്ടായി
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് രാത്രി ഏഴിന്
അഴീക്കലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കാൻ പ്രതി കിരൺ കുമാർ ഹൈക്കോടതിയിൽ
ഷിൻഡെ മുംബൈയിലെത്തി; ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top