Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ കല്ലറ. നിരവധിയായ അധിനിവേശങ്ങൾക്കും ഭൂചനങ്ങൾക്കും ശേഷം 1854 ൽ നിർമാണം പൂർത്തിയാക്കിയതാണ് ഗാഗുൽത്തായിൽ ഇന്നുള്ള കുരിശുമരണത്തിന്റെ പള്ളി. തിരുവുത്ഥാന പള്ളിയെന്നും ഇത് അറിയപ്പെടുന്നു.
തലയോടിന്റെ സ്ഥലം എന്നറിയപ്പെടുന്ന ഗാഗുൽത്തായുടെ ചെരുവിലെ തോട്ടത്തിൽ ചുണ്ണാന്പുപാറ വെട്ടിയൊരുക്കിയ കല്ലറ. ആ കല്ലറയിൽ മുൻപ് മറ്റാരെയും സംസ്കരിച്ചിട്ടില്ലെന്ന് തിരുവചനം അടയാളപ്പെടുത്തുന്നു.
ക്രിസ്തുവിന്റെ സ്നേഹിതൻ അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ ശരീരം കുരിശിൽനിന്നിറക്കി നിക്കദേമോസിന്റെ സഹായത്തോടെ 100 റാത്തൽ വിലയേറിയ സുഗന്ധദ്രവ്യങ്ങളോടെ വെള്ളക്കച്ചയിൽ പൊതിഞ്ഞ് യഹൂദ ആചാരപ്രകാരം ആ വെള്ളിയാഴ്ച വൈകുന്നേരം സംസ്കരിച്ചു. യോഹന്നാൻ ഉൾപ്പെടെ സുവിശേഷകൻമാരുടെ സാക്ഷ്യം അപ്പാടെ ശരിവയ്ക്കുകയാണ് പിൽക്കാലത്തു നടന്ന ഗവേഷണപഠനങ്ങളും.
ഇന്നേവരെ കോടിക്കണക്കിനു വിശ്വാസികൾ അതിപൂജ്യമായ ഈ കല്ലറയെ സ്പർശിച്ചിട്ടുണ്ട്, വണങ്ങിയിട്ടുണ്ട്. പഠനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമായി പല തവണ യേശിവിന്റെ കല്ലറ തുറക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും തീപിടിത്തങ്ങൾക്കും ഈ പൂജ്യ ഇടത്തെ തൂത്തെറിയാൻ കഴിഞ്ഞില്ല.
ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ എന്നറിയപ്പെടുന്ന തീർഥാടന ദേവാലയത്തിനുള്ളിൽ തയാറാക്കിയ പ്രത്യക കൂടാരത്തി(എഡിക്യൂൾ)നുള്ളിലാണ് യേശുവിന്റെ കല്ലറ ഭദ്രമായി സംരക്ഷിക്കുന്നത്. 2016ൽ ആഥൻസിലെ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നുള്ള വിദഗ്ധരും അമേരിക്കയിലെ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയും കല്ലറയിൽ ആറുമാസത്തെ പരിശോധന നടത്തുകയും പുനരുദ്ധരിക്കുകയും ചെയ്തിരുന്നു.
തിരുക്കല്ലറയുടെ കവചമായി പണിതിരിക്കുന്ന 213 വർഷം പഴക്കമുള്ള എഡിക്യൂൾ കൂടാരം ഇവർ ബലപ്പെടുത്തുകയും ചെയ്തു. രണ്ടു കള്ളൻമാരുടെ നടുവിൽ യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയ അൾത്താരയുടെ താഴത്തെ നിലയിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ കല്ലറ.
നിരവധിയായ അധിനിവേശങ്ങൾക്കും ഭൂചനങ്ങള്ക്കും തീപിടിത്തങ്ങൾക്കും ശേഷം 1854 ൽ നിർമാണം പൂർത്തിയാക്കിയതാണ് ഗാഗുൽത്തായിൽ ഇപ്പോഴുള്ള കുരിശുമരണത്തിന്റെ പള്ളി. വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹത്തിനൊപ്പം ധൂപാർച്ചനകളും ഈർപ്പവും സ്പർശനവും മൂലം ദുർബലമായ സാഹചര്യത്തിലാണ് എഡിക്യൂളും ദേവായത്തിന്റെ ചില ഭാഗങ്ങളും പല ഘട്ടങ്ങളിലായി നവീകരിച്ചത്. യേശുവിന്റെ കബറിടത്തിനുള്ളിലെ മാർബിൾ ശിലയുടെ അവശേഷിപ്പുകൾ ഒന്നിലേറെ തവണ നവീകരിച്ചതായി നിരീക്ഷണങ്ങളും ഗവേഷണങ്ങളും വെളിവാക്കുന്നു. കാൽവരിക്കുന്നിൽ ചുണ്ണാന്പുമട തുരന്നുണ്ടാക്കിയ മറ്റു ചില കല്ലറകളുടെ അവശിഷ്ടങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ജറുസലേം മതിലിനു പുറത്തുള്ള കാൽവരി ഇപ്പോൾ വലിയൊരു കുന്നല്ല. വിവിധ കാരണങ്ങളാൽ ഈ പ്രദേശത്തെ ഭൂഘടനയിൽ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകാം. ക്രൂശുമരണത്തിനും തിരുവുത്ഥാനത്തിനുംശേഷം ആദിമ ക്രൈസ്തവർ തിരുക്കല്ലറയിൽ ഒരുമിച്ചുകൂടി പ്രാർഥിച്ചുവെന്ന് വ്യക്തമാണ്. അതിനാൽ ഇത് യേശുവിന്റെ കല്ലറയാണെന്നതിൽ ചരിത്രത്തിൽ രണ്ടു പക്ഷവുമില്ല. ആദിമക്രൈസ്തവർ ഒന്നാം നൂറ്റാണ്ടു മുതൽതന്നെ കല്ലറയിൽ സന്ദർശനവും ആരാധനയും നടത്തിയിരുന്നു.
എന്നാൽ വൈകാതെ റോമൻ ചക്രവർത്തിമാർ ജറുസലെം പിടിച്ചടക്കി ഗാഗുൽത്താ ഉൾപ്പെടുന്ന പ്രദേശം നഗരമാലിന്യങ്ങൾ തള്ളിയും തീയിട്ടുമറ്റും നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഹഡ്രിയാൻ രാജാവ് എ.ഡി. 135 ൽ ഗാഗുൽത്തായിൽ ഒരു പേഗൻ ക്ഷേത്രം നിർമിച്ച് ക്രൈസ്തവ വിശ്വാസത്തെ നിർജീവമാക്കാൻ ശ്രമിച്ചു. പിൽക്കാലത്ത് കോണ്സ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മ വിശുദ്ധ ഹെലേന രാജ്ഞി ഗാഗുൽത്തായിൽ ഒരു ദേവാലയം നിർമിക്കുകയും എഡി 335ൽ ഇത് കൂദാശ ചെയ്തുവെന്നുമാണ് പാരന്പര്യവിശ്വാസം.
എഡി 614ൽ പേർഷ്യക്കാർ ഈ ദേവാലയത്തിനു കേടുവരുത്തി. ഹലീഫ ഹക്കീമിന്റെ ആക്രമണത്തിൽ 1009 ലും ദേവാലയത്തിന്റെ ശേഷിപ്പുകൾ നശിപ്പിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ ദേവാലയം പുനരുദ്ധരിക്കപ്പെട്ടെങ്കിലും കുരിശുയുദ്ധകാലത്തും തുടരെ ആക്രമണങ്ങളെ നേരിടേണ്ടിവന്നു. 1808-1810 കാലഘട്ടത്തിൽ പുനരുദ്ധരിച്ചതാണ് ഇപ്പോഴുള്ള ഹോളി സെപ്ൾക്കർ ദേവാലയം. ഓരോ വർഷവും 40 ലക്ഷം വിശ്വാസികളാണ് കാൽവരി കയറി കുരിശുമരണത്തിന്റെ പള്ളിയും യേശു അടക്കപ്പെട്ടതും ഉത്ഥാനം ചെയ്തതുമായ കല്ലറയും വണങ്ങാനെത്തുന്നത്.
1810ൽ നിർമിച്ചതാണ് എട്ടു കോണുകളിലായി റഷ്യൻ നിർമാണ ശൈലിയിലുള്ള മകുടവുമുള്ള എഡിക്യൂൾ. അലങ്കാരവിളക്കുകളും ഗ്രീക്ക് ഭാഷയിലെ തിരുവചനങ്ങളും ചിത്രങ്ങളും കൊണ്ട് ഉൾവശം അലങ്കരിച്ചിരിക്കുന്നു. തടിയിലും മാർബിളിലുമാണ് എഡിക്യൂൾ നിർമിച്ചിരിക്കുന്നത്.
1927ലെ ഭൂകന്പത്തിൽ എഡിക്യൂളിനു കേടുപറ്റിയെങ്കിലും 1947ൽ വലിയ ശീലാന്തികളും പൈപ്പുകളും സ്ഥാപിച്ച് ഇതിനു ബലം നൽകിയിരുന്നു. കത്തോലിക്ക, ഗ്രീക്ക് ഓർത്തഡോക്സ്, അർമേനിയൻ സഭകളുടെ നേതൃത്വത്തിലും ആലോചനയിലുമാണ് ആറു വർഷം മുൻപ് ഇത് ബലപ്പെടുത്താനും കൂടുതൽ ഗവേഷണ പഠനങ്ങൾ നടത്താനും തീരുമാനമെടുത്തത്.
2016ൽ അതിനൂതനമായ സ്കാനറുകളും എക്സ്റെകളും ഇത സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരിശോധന. കല്ലറയുടെ മാർബിൾ ശില ഇളക്കി പൊടിപടലങ്ങൾ തുടച്ചെടുത്തപ്പോൾ ഒന്നരയടി താഴ്ചയിൽ വെളുത്ത ചുണ്ണാന്പുപാറ അഥവാ തിരുക്കല്ലറയുടെ പ്രതലം കാണപ്പെട്ടു. ഈ ശിലയിലാണ് യേശുവിന്റെ തിരുശരീരം സംസ്കരിച്ചതെന്നും രണ്ടായിരം വർഷത്തെ പഴക്കം ഇതിനുണ്ടെന്നും ശാസ്ത്രീയമായി നിർണയിച്ചു.
മങ്ങിയ മാർബിൾ ശിലയുടെ പൊട്ടിയഭാഗങ്ങൾ ചുണ്ണാന്പുപാറയുടെ ഒരുവശത്ത് കണ്ടെത്തിയിരുന്നു. പലപ്പോഴുണ്ടായ ആക്രമണങ്ങളിലാവണം കുരിശുപതിച്ച ഈ മാർബിൾശില തകർന്നതെന്നു കരുതുന്നു. ആദ്യനൂറ്റാണ്ടുകളിൽതന്നെ വിശ്വാസികൾ തിരുക്കല്ലറ മാർബിൾ പൊതിഞ്ഞു ഭദ്രമാക്കിയിരുന്നുവെന്നാണ് നിഗമനം.
ചുണ്ണാന്പുമണ്ണും കല്ലുകളും മാർബിൾ കഷണങ്ങളും ലോഹത്തകിടുകളും അസ്തിവാരത്തിലുണ്ടായിരുന്നു. പലപ്പോഴായി ദേവാലയം പുനരുദ്ധരിച്ചപ്പോൾ പൂജ്യാവശിഷ്ടങ്ങൾ കല്ലറയിൽതന്നെ നിക്ഷേപിച്ചതായാണ് നിഗമനം. ഓക്കുമരത്തിന്റെ ജീർണിച്ച തടി അവശിഷ്ടങ്ങളും ഇരുന്പാണികളും കൊളുത്തുകളും തുകൽച്ചുരുളുകളുമൊക്കെ നിക്ഷേപിക്കപ്പെട്ടിരുന്നതായി കാമറയിൽ തെളിഞ്ഞു.
സിസ്റ്റർ ത്രേസ്യാമ്മ മാത്യു ഒഎംഎംഐ
ടൈറ്റാനിക് ശേഷിപ്പുകളുടെ പുതിയ കാഴ്ചകൾ
1912 ഏപ്രിൽ 15ലെ ടൈറ്റാനിക് മഹാദുരന്തം 111 വർഷം പിന്നിടുന്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അക്കാലത്തെ ഏറ്റവും
പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവാ
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
ടൈറ്റാനിക് ശേഷിപ്പുകളുടെ പുതിയ കാഴ്ചകൾ
1912 ഏപ്രിൽ 15ലെ ടൈറ്റാനിക് മഹാദുരന്തം 111 വർഷം പിന്നിടുന്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അക്കാലത്തെ ഏറ്റവും
പച്ചപ്പന്തലൊരുക്കി കോട്ടയത്തൊരാൾ
കോട്ടയം നഗരത്തിന് ഇക്കാലത്ത് തണൽ പരത്തുന്നത് ഒരാളുടെ പ്രകൃതിസ്നേഹവും തനിച്ചുള്ള അധ്വാനവുമാണ്. പല ഇനത്തിൽ മൂവാ
അക്ഷരനിധിയുടെ കാവലാൾ
ഏറെപ്പേരും വാട്സ്ആപ്പിൽ ജീവിക്കുന്ന ഇക്കാലത്ത് അച്ചടിക്കപ്പെട്ട പത്രമാസികകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾ. ഒന്നര
ചായയുടെ രസതന്ത്രം
നമുക്കൊരു ചായ കുടിക്കാം. ഈ വാക്ക് ആതിഥ്യമര്യാദയുടെയും സ്നേഹബന്ധങ്ങളുടെയും സൂചകമാണ്. രാവിലെ ഉണർന്നാലുടൻ ആറ്റിപ്
പഴമയുടെ പ്രൗഢിയിൽ താഴത്തങ്ങാടി
അക്ഷരത്തറവാടായ കോട്ടയം പട്ടണമായി ഭാവം മാറുന്പോഴും താഴത്തങ്ങാടി ചുറ്റുവട്ടം പഴമയുടെ പ്രൗഢി കൈയൊഴിയുന്നില്ല. അംബര
കുട്ടികളുടെ സിപ്പി പള്ളിപ്പുറം
“കൈതപ്പൂക്കുലകൊണ്ടു ഞാനൊരു
നക്ഷത്രക്കളമുണ്ടാക്കും
ആരും കണ്ടാൽ കൊതിച്ചു പോകും
രസികൻ പൂക്കളമുണ്ടാക്കും!”
വളവര വള്ളം സൂപ്പർമാർക്കറ്റ്
ഇക്കാലത്തെ വാതിൽപ്പടി വ്യാപാരം രൂപമെടുക്കുന്നതിന് ഏറെക്കാലം മുൻപുതന്നെ വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട് പ്രദേശങ
പികെവിയുടെ സിനിമാലോകം
സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴി
പ്രളയാനുഭവവുമായി ജൂഡ് ആന്തണി ജോസഫ്
ജനാലക്കപ്പുറത്ത് മഴത്തുള്ളികൾ മണ്ണിനെ മുത്തമിട്ട് തുടങ്ങുന്പോൾ മനസ് സന്തോഷിച്ചിരുന്ന കാലങ്ങളുണ്ടായിരുന്നു. കാർമേ
കനക ഇപ്പോഴും തിരശീലയ്ക്കു പിന്നിൽ
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടിയാണ് കനക. ഗോഡ്ഫാദറിലെ മാലുവിനെയും വിയറ്റ്നാം കോളനിയി
രഹസ്യം സൂക്ഷിക്കുന്ന രണ്ടു സ്ത്രീകള്‍ !
വളരെ വിചിത്രമായ ജീവിത രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രണ്ടു സ്ത്രീകളുടെ കഥ പറയുകയാണ് പ്രജേഷ്സെന്‍ രചനയും സംവിധാനവും നിര്
മൃദംഗപ്രപഞ്ചം!
കുട്ടിയും കോലും കളിയും മൃദംഗവും തമ്മിൽ എന്താണ് ബന്ധം? ഒന്നുമില്ല എന്ന് ഏതു കുട്ടിക്കും അറിയാം. പക്ഷേ മൃദംഗവിദ്വാന്മാരിൽ
പ്രണയത്തിനും വൈരത്തിനും സാക്ഷിയായ ബെൽവെദേരെ എസ്റ്റേറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ്. ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും ഏറെ പ്രതി
നെയ്മറാണ് ഹീറോ
െനയ്മറിന്റെ ഷോട്ട് ഓകെയാകാന്‍ സെറ്റ് ഒന്നാകെ ക്ഷമയോടെ കാത്തുനിന്ന ഷൂട്ടിംഗ് ദിനങ്ങള്‍. നെയ്മര്‍ മൂഡ് ഓഫ് ആകരുതേ എന്ന് വ
സരയു തിരക്കിലാണ്
മിനി സ്ക്രീനിൽനിന്ന് വെള്ളിവെളിച്ചത്തിലെത്തിയ സരയു മോഹന്റെ പുതിയ ചിത്രമാണ് ഉപ്പുമാവ്. ശ്യാം ശിവരാജൻ കഥയെഴുതി സ
പാടുക പൂങ്കുയിലേ...
നിർമലയിലെ സംഗീത സംവിധായകൻ ഇ.ഐ. വാര്യരായിരുന്നു. നല്ല സംഗീത ജ്ഞാനമുണ്ടായിരുന്നെങ്കിലും പ്രത്യേകതരം സ്വഭാവമായിരുന
രംഗനായകി എന്ന വീണാ നായിക!
ഒരു നാലുവയസുകാരി പുലർച്ചെ നാലുമണിക്ക് ഉണർന്നെണീറ്റ് സരളി, ജണ്ട വരിശകളും അലങ്കാരങ്ങളും നൂറുതവണവീതം വീണയിൽ വായി
നിള എന്ന സംസ്കൃതി
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഭാരതപ്പുഴയാണെന്നു കരുതുന്നവരുണ്ട്. നിളയെന്ന അപരനാമം ഭാരതപ്പുഴയ്ക്കു ലഭിച്ചതുത
ഫാന്റസിയല്ല പാച്ചുവും അത്ഭുത വിളക്കും
നര്‍മത്തിലും മിസ്റ്ററിയിലും ആക്ഷനിലും പൊതിഞ്ഞ ഇമോഷണല്‍ കഥയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് സംവിധായകന് അഖില്‍
പാട്ടായ പ്രണയലേഖനം
പതിനെട്ടുകാരനായ ഒരു യുവാവ് 1940ൽ ജയ്പുരിൽനിന്ന് ബോംബെയിലെത്തി. നന്നായി കവിതയെഴുതുന്നയാളാണ്. എന്നാൽ കിട്ടിയതോ
സംഗീത സാന്ദ്രമാണ് ഹിമുന
ഹിമുന വീട്ടിലെ അമ്മയും സംഗീത അധ്യാപികയുമായ പി. ബി മോഹനകുമാരി നാൽപതിനായിരം വിദ്യാർഥികളെ സംഗീതം പരിശീലിപ്പിച
മഴവില്ലിന്റെ സ്വരം!
പാട്ടുകൾ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുന്നതുപോലെ ഗായകന്റെ സഞ്ചാരം. പ്രിയപ്പെട്ട പാട്ടുകാരാ, താങ്കൾ ഇവിടെ വേണമെന്ന
ആദ്യ ട്രെയിൻ ഓട്ടത്തിന് 170 വയസ്
ചിലരെങ്കിലും അതിശയത്തോടെയും ഭയത്തോടെയും കണ്ടിരുന്ന വാഹനമായ തീവണ്ടി ഇന്ത്യയിൽ ഓടിക്കാനുള്ള ഉദ്യമത്തിനു പിന്നി
മഹാകവി കുമാരനാശാന്റെ ജന്മഗ്രാമം
മലയാളനാട്ടിലെ നവോത്ഥാന നായകൻ, മഹാകവി എന്നീ നിലകളിൽ പ്രശസ്തനായ കുമാരനാശാന്റെ ജന്മനാടാണ് കായിക്കര. കാവ്യലേ
ഇങ്ങനെയും ഒരു റോക്ക്സ്റ്റാർ ഉണ്ടായിരുന്നു...
പഠിക്കാൻ മിടുക്കിയായിരുന്നിട്ടും സാഹചര്യങ്ങൾ അതിന് അനുവദിക്കാതിരിക്കുക. കുടുംബം പോറ്റാൻ വീട്ടുജോലികൾ ചെയ്യുക.
വരവായി ഈസ്റ്റർ ലില്ലിപ്പൂക്കൾ
‘വയലിലെ ലില്ലികളെ നോക്കുവിൻ അവ നൂൽനൂൽക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല, എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു സോ
സമാനതകളില്ലാത്ത നടനവിസ്മയം
നർമത്തിൽ പൊതിഞ്ഞ ജീവിതകഥ തുറന്നു പറയാൻ ഇന്നസെന്റ് മടികാട്ടിയില്ല. അങ്ങനെ ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ സ്ഫുടം
കരുണാമയമായ പിയത്ത
ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവ
ഷെഹനായി സമ്മാനിച്ച സ്വരരാഗഗംഗ...
ഇതുപോലൊരു മാർച്ചിന്റെ കടുത്ത ചൂടിലാണ് ലക്ഷക്കണക്കിനു ഹൃദയങ്ങളിലേക്ക് കുളിരും കനിവും കനവുകളുമൊഴുക്കാനുള്ള ഒ
യേശുപഥത്തിലെ കർമയോഗി
ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃ
Latest News
സോളാർ കമ്മീഷൻ പ്രഹസനമായിരുന്നെന്ന് കെ. സുരേന്ദ്രൻ
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃക: മന്ത്രി വി. ശിവൻകുട്ടി
അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
എഐ കാമറ സ്ഥാപിച്ചശേഷം റോഡ് അപകടമരണം കുറഞ്ഞു: ഗതാഗതമന്ത്രി
തോമസ് കെ. തോമസിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല: പി.സി.ചാക്കോ
Latest News
സോളാർ കമ്മീഷൻ പ്രഹസനമായിരുന്നെന്ന് കെ. സുരേന്ദ്രൻ
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃക: മന്ത്രി വി. ശിവൻകുട്ടി
അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
എഐ കാമറ സ്ഥാപിച്ചശേഷം റോഡ് അപകടമരണം കുറഞ്ഞു: ഗതാഗതമന്ത്രി
തോമസ് കെ. തോമസിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല: പി.സി.ചാക്കോ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top